Wednesday, November 28, 2012

സുര്യതേജസ്സ്!

 സൂര്യതേജസ്വിയാവണം!!!
നമ്മുടെ നിലനില്‍പ്പിന്റെ നാന്ദികുറിക്കുന്ന പലതും നാം മറക്കുകയാണോ .........?
ഈ പ്രപഞ്ചത്തിലെ അനേകം സൌരയൂഥങ്ങളില്‍ ഒന്നാണ് നമ്മുടേത് !!
ഈ ചെറിയ സൌരയൂഥത്തിന്റെ ഗ്രഹക്കൂട്ടങ്ങളില്‍ ,ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്ന ഏക ഗ്രഹമായ ഭൂമിയില്‍ ,
മനുഷ്യനായി പിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം !!ആഹ്ലാദിക്കം!!!
ചിരിക്കുവാനും,ചിന്തിക്കുവാനും,മനസിലാക്കാനും കഴിവുള്ള മനുഷ്യന്‍ ശ്രേഷ്ടന്‍ തന്നെ!!!!
പക്ഷെ! സൌരയൂഥത്തിലെ സര്‍വ്വ ചരാചരങ്ങളേയും നിയന്ത്രിക്കുകയും,തന്റെ കാന്തിക വലയത്തില്‍ ക്രമപ്പെടുത്തുകയും, ഇഷ്ടത്തിനു വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യുന്ന വലിയ നിയ്ന്ത്രിതാവ് ....................സൂര്യന്‍ തന്നെ!!!
തലക്കനത്തോടെ ഉറച്ചുനിന്ന്  എല്ലാം നേരിടുന്ന സൂര്യനെ നമിക്കാതെ വയ്യ !!!
ഭൂമിയില്‍ സൂര്യനില്ലാത്ത ഒരു ദിനം സങ്കല്‍പ്പിക്കാന്‍ കഴിയുമോ?
പ്രഭാതത്തില്‍ സൌമ്യമായി നമ്മെ വരവേല്‍ക്കുന്ന ഇളം സൂര്യന്‍ നമ്മില്‍ എന്തെല്ലാം മോഹങ്ങള്‍ ഉണര്‍ത്തുന്നു !!!
ഗാംഭീര്യം കൈവിടാതെ സൂര്യന്‍ ഭൂമിയുടെ സര്‍വ്വ ചലനങ്ങളിലും ഭാഗഭാക്കാകുന്നു!
വെളിച്ചവും,കാറ്റും,മഴയും,ഋതുഭേദങ്ങളും സൂര്യന്റെ കഴിവല്ലേ?
പുഷ്പിക്കാനും,പരിമളം പൊഴിക്കാനും സൂര്യനില്ലെങ്കിലാകുമോ?
നമ്മുടെ ശരീരത്തിലെ വ്യതിയാനങ്ങള്‍ക്കും സൂര്യന്‍ കാരണമാണ് !!
സൂര്യന്‍ സൌരയൂഥത്തിന്റെ ഹീറോ ആണ് !
ബദ്ധശ്രദ്ധനായ സൂര്യന്‍ മനുഷ്യന് മാതൃകയാണ് !!!
ആ ത്വേജസ് ഉള്‍ക്കൊള്ളാന്‍ കൊച്ചു മനസ്സുകള്‍ക്ക് കഴിയണം!അവര്‍ സൂര്യതേജസ്വിയായി 
വിളങ്ങണം!!
സമുഹത്തിലെ നിര്‍ദ്ധനരെയും നിരാലംബരേയും സംരക്ഷിക്കാന്‍ വേണ്ടുന്നതുചെയ്യുവാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍  തയ്യാറാകണം!!.
സമൂഹത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യാന്‍ കൊച്ചിളം മനസ്സുകള്‍ക്ക്കഴിയും!
ഒറ്റക്കുകഴിയാത്തവ കൂട്ടായ്മയിലൂടെ നേടണം!
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് മുതിര്‍ന്നവരെ  ആശ്രയിക്കാം!!
എളിമയുടെ നാമ്പാണ് കൊച്ചുമനസ്സില്‍ ഉരുത്തിരിയേണ്ടത്,
എളിമയില്‍ മഹത്ത്വം കാണിക്കുന്നവര്‍ ജീവിത വളര്‍ച്ചയില്‍ മഹത് വ്യക്തികളായി വിരാജിക്കും!!
പ്രഭാതത്തില്‍ സൂര്യനെപ്പോലെ പ്രശോഭിതനും ഉച്ചയില്‍ ഗംഭീരനുമാകണം !
എളിമയില്‍ തുടങ്ങുന്നവര്‍ പെരുമയില്‍ എത്തിച്ചേരും !!
കൊച്ചുമനസ്സുകള്‍ ഉയര്‍ന്നചിന്തകളുടെ കടലായിരിക്കണം,
ശാന്തത നിറഞ്ഞ വിശാലമായ കടല്‍ തീരത്തോടടുക്കുമ്പോള്‍ ഓളങ്ങള്‍ നിറഞ്ഞാടുന്നു !
അതുപോലെ കാര്യത്തോടടുക്കുമ്പോള്‍ ഉത്തേജിത മനസ്സായിരിക്കണം,അല്ലാത്തപ്പോള്‍ ആകുലതവെടിഞ്ഞു ശാന്തരായിരിക്കണം !!!
തീരുമാനങ്ങള്‍ രണ്ടുവട്ടം ആലോചിച്ചേ ഉറപ്പിക്കാവൂ!!
കഴിയാത്തവർക്ക് മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാം!
മനുഷ്യന്റെ മുതല്‍കൂട്ട്ആത്മവിശ്വാസമാണ്,
അതിരു കവിയുകയുമരുത് !!
ഒരു സൂര്യന്‍ പ്രപഞ്ചത്തെ നയിക്കുന്നു,അതുപോലെ ഒരു സമൂഹത്തെ നമുക്കും നയിക്കാന്‍ ശ്രമിക്കാമല്ലോ?
നമ്മിലെ കഴിവുകള്‍ ഉണര്‍ത്താന്‍ ,
സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ........മനസ്സൊരുക്കുക !!!!
പരിശ്രമങ്ങള്‍ക്ക് പല വഴികളായിരിക്കാം
നമുക്കുമുന്നില്‍ ഉണ്ടാവുന്നത്,ശ്രമകരമായ വഴി സമചിത്തതയോടെ കണ്ടെത്തുക.
ഇടുങ്ങിയ വഴിയില്‍ കഷ്ടപ്പെട്ട് സഞ്ചരിക്കുക മൂലം നഷ്ടബോധം തോന്നിയേക്കാം,ഒരുപക്ഷെ!
ലഭിക്കുന്നത് വിശാലമായ കാഴ്ച്ചപ്പാടായിരിക്കും!!
ഏതുപ്രവര്‍ത്തിയിലും നല്ലതും ചീത്തയും ഉണ്ടാകും,
ചീത്തയെ മനസ്സിലാക്കി ഉപേക്ഷിക്കണം.
നല്ലതിനെ പൂര്‍ണ്ണമായി സ്വീകരിക്കണം.!!
മധുരം മാത്രം ഭക്ഷിച്ചു കഴിയുന്ന ഒരാള്‍ക്ക്‌,കൈയ്പ്പിനെപ്പറ്റി പറഞ്ഞാല്‍ മനസിലാകില്ല!.
കയ്പ്പും രുചിച്ചിരുന്നു എങ്കില്‍ അയാള്‍ മധുരവും കയ്പ്പും തിരിച്ചറിഞ്ഞേനേ!
ധീരമായ പ്രവര്‍ത്തിയാണ് സമൂഹത്തില്‍  ഉചിതമായ നേട്ടം!
സമൂഹത്തിലെ ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും പരിഷ്കര്‍ത്താക്കള്‍ !! . 
മുഴുവന്‍ പേരും നേതാക്കള്‍ ആകില്ലല്ലോ ? 
അതിലൊരാള്‍ നിങ്ങളായിക്കൂടെന്നുണ്ടോ?
തന്‍റേടവും ,വിവേകവും,ആത്മവിശ്വാസവും,
സത്യസന്ധതയും, മുതല്‍ക്കൂട്ടായാല്‍ ,സമുഹത്തില്‍ ഒരു സൂര്യനാകാന്‍ നിങ്ങള്‍ക്കും കഴിയും!!
സൌരയൂഥത്തില്‍ ഒരു സൂര്യനേയുള്ളൂ,സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ,മനസ്സൊരുക്കുക!!
അത് നിങ്ങളില്‍ ഒരാളായാല്‍ ??? 
///////////////////////////////////////////////////////////////////////////////                     രഘുകല്ലറക്കല്‍   ==========
ആര്യപ്രഭ  


Tuesday, November 6, 2012

'ജ്ഞാനം'

                   'ജ്ഞാനം'
റിവാണ് സര്‍വ്വം!മനസ്സതിന്‍ പിന്നില്‍ !!
തുടരും പ്രയോഗങ്ങള്‍ വഴിയായി തെളിയും !!
നല്ലവഴികാണുവാന്‍ കാതങ്ങള്‍ താണ്ടണം!!
തളരാതെ മുന്നേറിയാല്‍ ,കണ്ടിടും നിശ്ചയം!!
ലക്ഷ്യത്തിലെത്തിടും,നേടുവാന്‍ പലതുണ്ട്!!
അലസരെക്കൂത്തില്‍ കൂട്ടരുതൊട്ടുമേ!!
ചീഞ്ഞതിലൊട്ടിയാല്‍ ചീഞ്ഞിടും നമ്മളും!!
ജീര്‍ണ്ണിച്ചിടാത്തൊരു മനസ്സാണ് വേണ്ടത്‌!!!
അറിവുകള്‍ നേടുവാന്‍ ,അറിയാനിറങ്ങണം !!
അറിവാണിതെല്ലാം, തികഞ്ഞെന്നതോന്നലാല്‍ ;
അഹന്തയാം തമസ്സില്‍ നാം അന്ധരായ്‌ തീരാതെ!
അറിവുനല്‍കുന്നോര്‍ക്ക് ഗുരുസ്ഥാനമേകണം!!!
ആപത്തിലാര്‍ക്കുമേ,അരുതായ്കയാവാതെ;
ആവതു ചെയ്യുവാന്‍ കെല്‍പ്പുമുണ്ടാക്കണം.
അല്ലലാല്‍ നോവുന്ന'വൃദ്ധരെ'മനസ്സാലെ;
അല്പ്പമായെങ്കിലും ശ്രദ്ധിക്കയും വേണം!!   
അലയാന്‍ വിടാതെ തന്‍ മനസ്സില്‍ തുടിക്കുന്ന;
ആകുല ചിന്തകള്‍ തട്ടിമാറ്റീടണം!!!!!!!!!!!!!!!!!!!!
                                                                  രഘുകല്ലറയ്ക്ക്ല്‍ 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%

ആര്യപ്രഭ  

Wednesday, October 31, 2012

കേരളപ്പിറവി !!

കേരളപ്പിറവിക്ക് മലയാളത്തനിമവേണം!!!
കേരളം പിറവിയെടുത്തു അമ്പത്തിയേഴു വര്‍ഷം തികയുന്നു!
കേരളസംസ്ഥാനം എന്ന പേര് നിലവില്‍ വന്നശേഷമല്ല മലയാള ഭാഷയുണ്ടായത്. 
കേരളപ്പിറവിക്കു ശേഷം വിശ്വമലയാള മഹോത്സവം തിമിര്‍ത്താടുന്നു!!
യുഗങ്ങളുടെ ഭാഷാ പ്രാഗല്‍ഭ്യം തുറന്നുകാട്ടാതെയും,
ഭാഷാപരമായ ലോകമഹത്വം മലയാളത്തിനു നേടിയെടുക്കാന്‍ ഇന്നുവരെ കഴിയാത്തതിലും വേദനിക്കുന്നു!
വര്‍ഷങ്ങളായി കൊണ്ടാടുന്ന മഹോത്സവംകൊണ്ട്;
അര്‍ഹിക്കുന്ന പ്രാധാന്യം ഇതുവരെ മലയാളഭാഷയ്ക്ക് കിട്ടിയിട്ടില്ല!!!!
ഇനിയും ഇതു തുടരുകയാണെങ്കില്‍ ;പ്രഹസനം മാത്രമാണെന്ന് പൊതുജനം പറയുന്നതില്‍ തെറ്റില്ല.
പ്രഗല്‍ഭ മതികളായ സാഹിത്യ ആചാര്യന്മാരുടെ മഹത്തായ പെരുമ അവകാശ പ്പെടാവുന്ന മലയാള ഭാഷയെ,   ലോകഭാഷയില്‍ നിന്നും അകറ്റി നിര്‍ത്തി നിഷ്പ്രഭമാക്കുന്നത് കരണീയമല്ല.
അതില്‍ മലയാളിക്കുള്ള പങ്ക്  വലുതാണ്‌ !!! 
കൊച്ചു രാജ്യമായ കേരളത്തില്‍ ലോകോത്തരനിലവാരം പുലര്‍ത്തുന്ന ആയിരകണക്കിന് ഗ്രന്ഥങ്ങള്‍ മാത്രം മതി ഭാഷയുടെ ഉന്നതിവിലയിരുത്താന്‍ .
പഴയ തലമുറയില്‍നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ട പുതുതലമുറയും ഒട്ടും പിന്നിലല്ല .!!
മറ്റു ഭാഷകളില്‍ ഉണ്ടാകുന്ന സൃഷ്ടികളെക്കാള്‍ നിലവാരമുള്ള,
അര്‍ത്ഥ സമ്പുഷ്ടമായ,കാതലായ സൃഷ്ടികളാണ് മലയാളത്തിന്റെ മൂല്യം!!
ഇതര ഭാഷകളെക്കാള്‍ ശ്രവണ മാധുര്യം മലയാള ഭാഷയില്‍ നിറഞ്ഞുനില്‍ക്കുന്നു!!
ഏതുഭാഷയെക്കാളും സ്പുടത അവകാശപെടാവുന്ന ഭാഷയും മലയാളം തന്നെ!!
എഴുതുമ്പോഴും കണ്ണിനു അമൃതേകുന്നു മലയാളം!!
മലയാളി ഇതര രാജ്യക്കാരെക്കാള്‍ ശ്രേഷ്ടരാണ്!!,സംസ്കാര സമ്പന്നരാണ്,കലകളിലെന്നപോലെ സാഹിത്യത്തിലും മലയാളിക്ക് വാസന ജന്മസിദ്ധമാണ്,അത് വളര്‍ത്തി വലുതാക്കിയാല്‍ ഈ വിശ്വം നിറഞ്ഞു കവിയും!! 
മലയാളത്തിന്റെ തനിമ!!!!
ലോകോത്തര കലാസൃഷ്ടിയായ കഥകളി മാത്രം മതി ലോകഭാഷയില്‍ സ്ഥാനം നേടാന്‍ !!! 
ഏതായാലും മലയാള മഹോത്സവങ്ങള്‍ മഹത്വത്തെ ഉണര്‍ത്താന്‍ ഉപകരിക്കും എന്നവിശ്വാസം ഫലവത്താകും എന്നാശിക്കാം.!!
ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ മലയാളവും കമ്പ്യുട്ടര്‍ ഭാഷയില്‍ സ്ഥാനം പിടിക്കണം.
നിലവിലുള്ള ഇരുപത്ത്ഞ്ചു ഭാഷകളില്‍ മലയാളവും കമ്പ്യുട്ടര്‍ ഭാഷയാകണം.
വിശ്വ മലയാള മഹോത്സവത്തില്‍  
പ്രഗല്‍ഭ മതികളെ വാര്‍ത്തെടുക്കാന്‍ ,സര്‍ഗ്ഗവാസന ഉറങ്ങിക്കിടക്കുന്നവരില്‍ പ്രജോദനത്തിലൂടെ ഉണര്‍വ്വ് നല്‍കാന്‍ വേദികള്‍ ഒരുക്കുക !!!
തരംതിരിച്ചു അപമാനിക്കാതെ വളരുന്നവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുക.!!!
മലയാളി, തന്‍ ഭാഷ അഭിമാനമായിക്കാണണം!!
മലയാളഭാഷയെ ലോകത്തില്‍ അറിയപ്പെടുന്ന ഭാഷയാക്കി മാറ്റാന്‍ എല്ലാ മലയാളിയും ആത്മാര്‍ത്ഥമായിശ്രമിക്കും എന്ന  വിശ്വാസത്തോടെ ഈ അമ്പത്തിയേഴാമത് കേരളപ്പിറവി ദിനാശംസകള്‍ ,
എല്ലാമലയാളികള്‍ക്കും ഒപ്പം ആര്യപ്രഭയുംആഘോഷിക്കുന്നു!!!!
---------------------------------------------------------

ഇതിഹാസങ്ങള്‍ പറയും തനിമയു-
മിവിടെ തന്നെ ഉണര്‍ന്നല്ലോ? 
ഇനിയും വളരുക മലയാളം !! 
ഇവിടെയോരുക്കിയ മാമാങ്കം !!
ഇനിയും ലോകമിതറിയട്ടെ !!
ഇവിടൊരു മാമല ദേശത്തെ !!!
ആര്യപ്രഭ                                                                         രഘുകല്ലറയ്ക്കല്‍ 
#############################################################

Friday, August 24, 2012

തിരുവോണം

   തിരുവോണം !!!!     

തൃക്കാക്കരയുടെ നെറുകയിലമരും,
തൃക്ക്ണ്‍ പാര്‍ത്തൊരു വാമാനദേവന്‍!
പണ്ട് മഹാബലി വാണൊരു രാജ്യം;
കണ്ടു മനസ്സുഖമില്ലാ ദേവകള്‍ !
രണ്ടും കല്‍പ്പിച്ചൊരുനാള്‍ ബലിയെ ,
കണ്ടു നമിച്ചു വണങ്ങിയ വാമന-
കുട്ടിരൂപമായ്'വിഷ്ണു'അണഞ്ഞു;
കിട്ടിയ ബലിയുടെ ആതിഥ്യത്താല്‍ !!
വാമനനാകിയ ഭഗവാനെക്കാള്‍ ,
വാനിലുയര്‍ന്നു മഹാബലി വാണാല്‍ ,
ഉത്തമമല്ലെന്ന-ഹന്തയുണര്‍ന്നു !!
ഉത്തമാനാകിയ ബലിയെ തീര്‍ക്കാന്‍!!
കേട്ടൊരു മൂന്നടി മണ്ണിനു വേണ്ടി ,
കേട്ട് മഹാബലി സമ്മതമരുളി ;
കുട്ടി വാമനന്‍ രണ്ടടി വച്ചു ;
കിട്ടിയതൊന്നും തികയാതായി .
ലോകമതെല്ലാം രണ്ടടി എങ്കില്‍ ,
ലേശമിതൊട്ടും തന്നുടെ തലയില്‍ .
ദാന ശീലനാം ബലിയുടെ മനസ്സില്‍ ,
മാനമുണര്‍ന്നു ശിരസ്സുനമിച്ചു.
പാദമമര്‍ന്നു ബലിയുടെ തലയില്‍ ,
പാതാളത്തില്‍ ചെല്ലും മുമ്പേ,
വീണ്ടുമൊരിക്കല്‍ ഇവിടെ പ്രജകളെ,
കണ്ടുമടങ്ങാനനുമതി തേടി.
കിട്ടീ..,ഒരിക്കലണയാം നാട്ടില്‍ ,
തിരുവോണത്തിന്നന്നൊരു നാളില്‍ .
മാബലി വാണൊരു സ്ഥാനത്തിപ്പോള്‍,
മാനമുയര്‍ത്തി വാമന ദേവന്‍ .
എങ്കില്‍ പ്പോലും ബലിയുടെ നാമം,
എന്നും നമ്മുടെ നാവില്‍ രുചിപ്പു!!
നാട്ടില്‍ പ്രജകള്‍ അത്തം മുതലേ-
കൊട്ടും ഘോഷവുമാഹ്ളാദത്താല്‍,
തിരുമേനിയുടെ വരവുനിമിത്തം,
തിരുവോണത്തിന്നാഘോഷങ്ങള്‍ !!!!!!

................രഘുകല്ലറയ്ക്കല്‍
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആര്യപ്രഭ


Thursday, May 24, 2012

മലയാളനാട് !!!

മലയാളനാട് !!

അറബിക്കടലിന്‍ തീരത്ത -
ങ്ങനെ ഹരിതഭമയമായ് മലയാളം !
അറിവുകള്‍ നേടിയ ജനതതി -
യിവിടെ മാനത്തോടെ വസിക്കുന്നു .
മാമലകാക്കും മലയാളത്തില്‍ ;
മാമാങ്കങ്ങള്‍ പലവിധമാം .
ഓണമൊരുക്കും പ്രകൃതിയുമിവിടെ ;
കണികളൊരുക്കും വിഷുവല്ലോ!
ആമ്പല്‍ക്കുളവും വയലേലകളും ;
ആല്‍മര മമ്പരചുംബികളായ്;
ഗ്രാമ മിതല്ലോ !കേരള ജനതയ്ക്കനു -
ഗ്രഹമല്ലോ...! കൂട്ടായ്മ !!!
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യാനികളും ;
ഒന്നായ് ചേര്‍ന്നൊരു കൂട്ടായ്മ !!!
പള്ളികള്‍ കാവുകള്‍ മോസ്ക്കുകളവിടെ
ഉള്ളില്‍ നിറയും നിറവോടെ .
ലളിത മനോഹര ഭാഷയുമവിടെ
ലോകത്തുന്നതി,നെറുകയിലായ്, 
ഭൂമിയിലെങ്ങും കേളികള്‍ കേട്ടൊരു
ഭൂവിഭാഗമാം മലയാളം !!
സുഗന്ധ വ്യഞ്ജന സമഗ്ര -
സുന്ദര സംഭരമിന്നും മലയാളം !!!
ഇന്നും നമ്മുടെ ഭാരതഭൂവില്‍
മിന്നും ചെറിയൊരു ഭൂഭാഗം !
നാനാത്വത്തില്‍ ഏകത്വത്തെ -
നിനവോടെന്നും നിലനിര്‍ത്തും ,
മലയാളത്തിന്‍ മഹത്വമല്ലോ -
മാനം മുട്ടെ ഉയര്‍ത്തുന്നു !!!!!!
                   ,,,,,,,,,,,,,,,,,,രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ  

അമ്മേ !മൂകാംബികേ !!!

അമ്മേ !മൂകാംബികേ !!!

അമ്മേ !നമസ്തുതേ !മൂകാംബികേ !ദേവി!!
അമ്മതന്‍ കാരുണ്യ മരുളേണ മെന്നിലായ്‌ !
അമൃതമതു നിറയുമാ ;കണ്‍കടാക്ഷങ്ങളും !
അറിവു തന്നോതുവാ നമ്മതന്‍ സ്നേഹവും !
അനുഗ്രഹ മേകേണമമ്മേ !മൂകാംബികേ !
അറിവിനായ് ഞാനിതാ തൃപ്പാദമണയുന്നു !
അകതാരിലുണരുന്ന മോഹങ്ങളത്രയു -
മറിവായലിഞ്ഞങ്ങിതെന്നില്‍ വിളങ്ങണം!
അക്ഷരമാല യാലത്ഭുതം തീര്‍ക്കുവാന-
മ്മതന്‍ ദിവ്യത്വമറിയാതിതാരുണ്ട്.....?
അഹ !മതുകളില്ലായ്മ ചെയ്യുവാനമ്മതന്‍
ആശിസ്സിതെന്നുമെന്നുള്ളില്‍ തിളങ്ങണം !
ആകാമിതെല്ലാ മെന്നമ്മതന്‍ ദൃഷ്ടിയില്‍ ;
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
.........................രഘുകല്ലറയ്ക്കല്‍


Monday, April 16, 2012

കുടിവെള്ളം!....പ്രശ്നമാണ്!!!

കുടിവെള്ളം!....പ്രശ്നമാണ്!!!
വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!
ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ്‌ .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!



Friday, April 13, 2012

മധുര നൊമ്പരം!!!

മധുര നൊമ്പരം!!! 
ഹൃദയം നിറഞ്ഞങ്ങൊഴുകുന്നു നൊമ്പരം!
ഇടയന്‍ മരിച്ചതാം കുഞ്ഞാട് പോലവെ!!
എല്ലാംകഴിഞ്ഞപ്പോള്‍ ആരുമില്ലാത്തൊരു,
വല്ലായ്മയേകുന്നു;ജീവിതയാത്രയില്‍ !
എല്ലാരുമുണ്ടെന്ന തോന്നലാ-ലിത്രനാള്‍,
എല്ലാം മറന്നങ്ങു കൂട്ടരോടൊത്തയാള്‍ !
ഈടില്ലാ ബന്ധങ്ങള്‍,കാര്യം കഴിഞ്ഞെന്നാല്‍,
ഇനിയില്ലൊരിക്കലും എന്നമട്ടില്‍!!.
ഇടറി തെറിച്ചു പോയ്‌ ഗദ്ഗതമത്രയും-
പറയാന്‍ വിതുമ്പുന്ന പൊന്‍ കിനാക്കള്‍ .
അറിയാതടര്‍ന്നങ്ങ് വീണൊരാപ്പുഞ്ചിരി,
ഇടറാത്ത മധുര സംഗീതമായി!!
അറിയാന്‍ കൊതിച്ചൊരാ സന്ദേശവും-പിന്നെ
തുടരാന്‍ മടിക്കുന്ന സംമ്മോഹവും!
അടങ്ങാത്തതിര്‍വിട്ട സൌഭാഗ്യവും-പക്ഷെ!
അകന്നൊരാ യൌവ്വനം ആസ്വദിച്ചീടാതെ!!.
ഇനിയിപ്പോഴാകില്ലെന്നറിയാമെന്നാകിലും;
*ഇനിക്കുന്നു!മനസ്സിലാപൊന്‍കാലമിപ്പോഴും.
അയവിറക്കാനൊരു മനമുണ്ടെന്നാകിലും.,
അവശനായ്;സുമുഖനായ് നില്‍ക്കുന്നയാളിന്നും;
ആഗ്രഹം പൂത്തുല്ലസിക്കും മനസ്സുമായ്!!-
ആശ്വാസമില്ലാതുഴറുന്നു ജീവിതം !!!!!!!!!!!!!!!
...........................................രഘു കല്ലറക്കല്‍ 
**********************************************
*ഇനിക്കുന്നു =മധുരിക്കുന്നു 
ആര്യപ്രഭ  

വിഷുപ്പുലരി

                         വിഷുപ്പുലരി !!!
പൂക്കാലമത്രക്ക്  കാണില്ലെന്നാകിലും!
പൂക്കുന്നു കൊന്നകള്‍ നാടുനീളേ !!!
പുതുവത്സരത്തിന്റെ പൊന്‍ കതിര്‍ -
പുലരിയില്‍ മിന്നും മനസ്സിന്നോരാവേശമായ് !!
മഞ്ഞിന്‍ ചെറുകണം ഇതളിലായ് മിന്നുന്നു -
മധുരമാം വിഷുവിന്റെ പൊന്‍ കണിയും!!!
ഐതിഹ്യമേറെ എന്നാകിലും വിഷുവിന്റെ -
ആഹ്ളാദമിന്നില്ലെൻ മനം നിറയെ!!!
പഴമയുടെ ഓര്‍മ്മകളടര്‍ന്നങ്ങു വീഴുമ്പോള്‍ -
പുതുമ വറ്റാത്തോരാക്കാലം പിറക്കുന്നു!
കൂടി നടന്നും കൂട്ടുകാര്‍ക്കൊപ്പമായ് -
കൂടിയ,കുസ്സൃതികളുടെ കൊച്ചുകാലങ്ങളില്‍ !
തോടും തൊടികളും നാട്ടിന്‍ കുളങ്ങളും -
കാടും കലര്‍ന്നുള്ള നാട്ടിന്‍ പ്രദേശവും !
സൂര്യന്‍ ഉദിക്കുന്ന നേര്‍ ദിനം ഒന്നിലായ്‌-
സൂഷ്മമായ് പുഞ്ചിരിച്ചമ്മതന്‍ കണിയാകും!!
പിന്നെയങ്ങോട്ടമായ് കൂട്ടരോടോത്തുള്ള -
വിഷുവിന്‍ പ്രധാനമാ കൈനീട്ടം നേടുവാന്‍ !!
തുട്ടുകള്‍ കൂട്ടിയ കീശയില്‍ കയ്യിട്ടു സംശയം -
തീര്‍ക്കുവാന്‍ തപ്പും സദാനേരം !!!
എല്ലാം കഴിഞ്ഞങ്ങ് വീട്ടിലെത്തീടിലും-
വല്ലാത്ത വേദന! പടക്കം പൊട്ടിക്കുവാന്‍ !!
പലവിധ വിഭവങ്ങള്‍ ചേര്‍ന്നുള്ള സദ്യയും -
പായസം കൂട്ടിയിട്ടൂണ് കഴിഞ്ഞങ്ങ് -
കാത്തിരുന്നീടണം വൈകുന്നതു വരെ -
ഊണ് കഴിഞ്ഞങ്ങുറക്കമാണച്ഛനും!!! 
അനുവാദമോടങ്ങ് സിനിമയും കണ്ടിട്ട്-
ആവേശമോടപ്പടക്കങ്ങള്‍ക്കരികിലായ് !!
മുറ്റത്തു വച്ചൊരാ മണ്ണെണ്ണ വിളക്കിന്റെ -
കത്തും തിരിയതില്‍ മുട്ടിച്ചെറിയുന്നു-
പൊട്ടുന്നു ചീറ്റുന്നു പിന്നെയും പൊട്ടുന്നു -
പൊട്ടാത്തവയെല്ലാം കത്തിതിമിര്‍ക്കുന്നു!!!
ഒരു രാത്രി കൊണ്ടങ്ങു തീരും തിമിര്‍പ്പുകള്‍ -
പിന്നെയും തോന്നലായ് മിന്നും മനസ്സുമായ്‌ !!!!! 
                                       രഘു കല്ലറക്കല്‍  
  

Wednesday, April 11, 2012

മേടമാസത്തിലെ വിഷുപ്പുലരി !!!!!!!!!

മേടമാസത്തിലെ വിഷുപ്പുലരി !!!!!

ഇളം കുളിർമയുള്ള പ്രഭാതത്തിന്റെ പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിൽ,
വിഷുവിനെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന കണിക്കൊന്നകള്‍! 
പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വര്‍ണ്ണ വര്‍ണ്ണം!
കേരളീയതയുടെ തനിമ കാക്കുന്ന വിഷുപ്പുലരി!!,
വിഷുക്കണി.........മലയാളിക്ക് മറക്കാനാവാത്ത അനുഭൂതിയാണ്!!!!!!!!.  
പകലിന്റെയും ,രാത്രിയുടെയും തുല്ല്യത വിഷു ദിനത്തിന് മാത്രമുള്ളതാണ്,
സൂര്യന്റെ സഞ്ചാര ദിശ മാറുന്നതും അന്നുതന്നെയാണ്,ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക്.
പുതു വര്‍ഷ പിറവി ദിനം!!!!
ബാല്യകാല സ്മൃതികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷു!!!!!!,
അന്നെല്ലാം വിഷു വിനോടടുത്താണ് കൊന്ന പൂത്തിരുന്നത്.
ഇന്ന് എത്രയോ മാറിയിരിക്കുന്നു.???അകാലത്തിൽ കൊന്നകൾ പൂക്കുന്നു!
വിഷു!.........പുതു വസ്ത്രത്തിന്റെയും,
വിഷുകൈനീട്ടത്തിന്റെയും.
അമ്മ ഒരുക്കുന്ന വിഷുക്കണിയും കണ്ടു കഴിഞ്ഞു കൊച്ചു കൂട്ടുകാരോടൊത്തു.....
വളരെ പുലര്‍ച്ചെ...... വേണ്ടപ്പെട്ട വീടുകളില്‍ കൈ നീട്ടത്തിനായി ഓട്ടമായി !!!!!!!!,കിട്ടിയ നാണയ തുട്ടുകൾ നിക്കറിന്റെ കീശയിൽ ഭദ്രമാണോയെന്ന എന്ന ആശങ്കയോടെ പലവട്ടം 
തപ്പി നോക്കിയുള്ള ഓട്ടം.അനുഭൂതിയുടെ പൂത്തുലഞ്ഞ ആലസ്യം നിറഞ്ഞ ഓട്ടം......നിഷ്കളങ്കതയുടെ തുടിപ്പായിരുന്നു.
കൈനീട്ടം കിട്ടിയ നാണയങ്ങള്‍ കൂട്ടിവച്ചു എണ്ണുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു മനസ്സിന്റെ നൈർമല്യ സുഖം!!.,ആദ്യമായി കൈവരുന്ന ധനം!!!
ആ നിർവൃതിയിൽ,കോടീശ്വരനോളം ധനവാനായ പ്രതീതി!!!!!!.
ഒരു പക്ഷെ.........!
ഇനിയുള്ള കാലങ്ങളിൽ ആ സുഖ സുഷുപ്തി ഒരിക്കലും തിരിച്ചു കിട്ടില്ല!!
അച്ഛന്‍ കൊണ്ടുവരുന്ന പടക്കവും,കൈനീട്ടം കിട്ടന്ന കാശിനു സ്വന്തമായി വാങ്ങുന്ന പടക്കവും,കമ്പിത്തിരി,മത്താപ്പ്,ചക്രം,കൊരവപ്പൂ എല്ലാം കത്തിക്കാന്‍ രാത്രിവരെ ......................,പുറത്തു പോയ അച്ഛന്റെ വരവും കാത്തു കാത്തിരിക്കും
മുറ്റത്തു കൂടിയിരുന്നു,മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മുട്ടിച്ചു; പേടിച്ചു,പേടിച്ചു കത്തിച്ചു പൊട്ടിക്കുന്ന സുഖം!!!!!!!,ആ....ഭയം നിറഞ്ഞ സുഖം!!!
ഓര്‍ക്കാന്‍ എന്ത് രസമുള്ള കാലം!!!!!!!!!!!!!.
ഇന്നത്തെ തലമുറക്കു കിട്ടാത്ത ഊഷ്മളത!!!
ഐശ്വര്യത്തിന്റെ നിറഞ്ഞ കാലം!.അനന്തതയിൽ എവിടെയോ ലയിച്ചു പോയ ആത്മസുഖം!!!!!
ഇനി ഒരു കാലവും കിട്ടത്തവിധം അകന്നു പോയ്‌ക്കഴിഞ്ഞു.അനന്തവിഹായസ്സിൽ മറഞ്ഞു കഴിഞ്ഞു.!!!!!!!
വെക്കേഷന്‍ കാലത്താണല്ലോ വിഷു,
കൂട്ടുകാരൊത്തു അടുത്തുള്ള കുളങ്ങളിലെ കുളിതന്നെ എത്രനേരം!ഉച്ചവരെയുള്ള കുളി കഴിഞ്ഞു വീട്ടിൽ വന്നു തല്ലുകൊള്ളുക പതിവ് സംഭവമാണ്.
കൂട്ടുകാരൊത്തു എന്തെല്ലാം കളികളായിരിക്കും തയ്യാറാക്കി വീട്ടില്‍ എത്തുക.
വീട്ടിലിരിക്കുമ്പോഴും,കളിയും കൂട്ടുകാരുമായിരിക്കും മനസ്സുനിറയെ.
നിഷ്കളങ്കതയുടെ വിഷു!!കാപഡ്യ ലേശമില്ലാത്ത,   പരമ സുഖമുള്ള ആ വിഷുക്കാലം,
ഇനി ഒരു തലമുറക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല!!!!!!! .
തോടും,തൊടിയിലും,കുളത്തിലും കുത്തിമറിഞ്ഞു കണ്ണ് രണ്ടും ഉപ്പന്റെ കണ്ണുപോലെ ചുവന്നു വീട്ടില് വന്നു പൊതിരെ തല്ലു വാങ്ങുന്ന ആ കൊച്ചുകാലം !!
അന്നെല്ലാം വിഷു പ്രമാണിച്ച് അനുവദിച്ചു കിട്ടുന്ന
കിട്ടാക്കനിയുണ്ട്???.'സിനിമ',,,,,,,,,,,!
സിനിമ കാണാനുള്ള അനുവാദം !!!.തപസ്സിരുന്നു നേടുന്ന അനുഗ്രഹം  പോലാണ്.അടുത്തുള്ള ഓല മേഞ്ഞ് അകത്തു മണൽ നിറഞ്ഞ കൂറ്റൻ തീയേറ്റർ.
അതിൽ ഏറ്റവും മുന്നിലുള്ള തറയ്ക്ക് പിന്നിലെ ബഞ്ചിനു ടിക്കറ്റ് എടുത്തു രാജകീയ പദവിയിലിരുന്നു സിനിമ കാണുമ്പോൾ വല്ലാത്ത അഭിമാനമാണ് തോന്നിയിരുന്നത്.
അതിനു പിന്നിലുള്ള കസേര നോക്കി നെടുവീർപ്പിടാറുണ്ട്‌.
അവിടെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിക്കറുമുണ്ട്.
പണം തന്നെയാണ് പ്രശ്നക്കാരൻ,കൈയ്യിൽ കിട്ടിയ പണം ലുബ്ദ്ധിച്ചു നേടിയതാണ് ബഞ്ച് ടിക്കറ്റിനുള്ള തുക.
വിഷുക്കാലത്തിന് ഒരു പ്രത്യേകതയുണ്ട്,
പഴങ്ങളുടെ കാലം കൂടിയാണ്.
ചക്കപ്പഴവും,മാമ്പഴവും ആവോളം തിന്നാന്‍ കഴിയുന്ന കാലം.
കശുവണ്ടി പെറുക്കി കൂട്ടി,ചുട്ടുതല്ലി തിന്നുന്നതും മറക്കാന്‍ കഴിയില്ല.
കൈനിറയെ കശുവണ്ടി കറ പുരണ്ടു കറുത്തിരിക്കും,വളരെ പണിപ്പെട്ടാണ് കളയുക..
അന്നെല്ലാം കശുവണ്ടി കളിക്കുന്ന ഒരു ശീലമുണ്ട്.,
ഒരുകളി,ഏതാണ്ട് ആറടി അകലത്തിൽ ചിരട്ട അളവിൽ കുഴി ഒരുക്കി,കൃത്യമായി അടയാളപ്പെടുത്തിയ വരയിൽ നിന്ന്,കളിക്കാൻ തയ്യാറായവരിൽ നിന്ന് കണക്കനുസരിച്ച് ശേഖരിച്ച കശുവണ്ടി 'ടോസ്' കണക്കാക്കി ആദ്യം ആരെന്നകണക്കിനു കളിതുടങ്ങും,കളിക്കാൻ തയ്യാറായവരുടെ ശേഖരം ആദ്യം കളിക്കുന്നയാൾ  എണ്ണി തിട്ടപ്പെടുത്തി,കൈകളിൽ നിറച്ചു അടയാളപ്പെടുത്തിയ വരയിൽ നിന്ന് കുഴിയിലേക്ക് എറിയുന്നു,മുഴുവനും കുഴിയിൽ വീണാൽ അയാൾക്ക്‌ സ്വന്തമാകും,ഒന്നും കുഴിയിൽ വീഴാതിരുന്നാൽ അയാളുടെ ആദ്യ ഊഴം നഷ്ടമാകും,കുറച്ചു കുഴിയിൽ വീഴുകയുംബാക്കി പുറമേ ചിതറുകയും ചെയ്‌താൽ,ചിതറിയ കരുക്കളിൽ കളിക്കാര് നിർദ്ദേശിക്കുന്ന ഒന്നിനെ 'പൂട്ടി'അണ്ടി ഉപയോഗിച്ച് തെറിപ്പിച്ചാൽ കുഴിയിലെ അണ്ടി കളിക്കുന്നാൾക്കു സ്വന്തമാകും.കരു തീരുംവരെ ഊഴമനുസരിച്ചു ആവർത്തിക്കുകയും ചെയ്യും.
കളിച്ചു നേടുന്നയാള്‍ക്ക് ധാരാളം 
കശുവണ്ടി സ്വന്തമാകും!!!!.
ഇതെല്ലാം കാത്തുവച്ചു വിഷുവിനു ചുട്ടു തല്ലിത്തിന്നും.......കുറച്ചു പായസ്സത്തിലും ഇട്ടു സന്തോഷിക്കും..
നിഷ്കളങ്കതയുടെ കഴിഞ്ഞു പോയ 
വിഷു സ്മരണകള്‍ ആ തലമുറയുടേതു മാത്രമായി അവശേഷിക്കുന്നു!!!!!! 
ഒരു പക്ഷെ!ഇനി ഒരു തലമുറക്കും തിരിച്ചുകിട്ടാത്ത അനുഭൂതിയായി!!!!!!!!!!!, 
സ്മൃതിപഥത്തില്‍ അനന്തതയില്‍ലയിച്ചു,
അലിഞ്ഞില്ലാതാകുന്ന വിഷു എന്ന കാലപ്പുതുമയുടെ-........................ഇന്നും  പഴയതലമുറയ്ക്ക് പുതുമ നശിക്കാത്ത സംതൃപ്തിയുടെ നിറകാലം!!!!!!!!
പുതുവര്‍ഷ പുലരിയുടെ മഹാമഹം !!!
കാലം എങ്ങിനെ ആയാലും വിഷുവിന്റെ മഹത്വം മനുഷ്യൻ ഉള്ളിടത്തോളം നിലനില്‍ക്കും .......!!!
%%%%%% രഘു കല്ലറയ്ക്കൽ %%%%%%%
ആര്യപ്രഭ 
  

Monday, April 9, 2012

ഓം!!!ത്രിമൂര്‍ത്തീ സംഗമശബ്ദം !പ്രപഞ്ച ശബ്ദം !!

 ഓം.........!

പ്രപഞ്ചഉൽപത്തിയിൽ!, 
വിസ്പോടനത്തിന്റെ അലയൊലിയിൽ നേർത്ത പ്രപഞ്ചശബ്ദം!!
 ഓം..................!!!
 ത്രിമൂര്‍ത്തീ സംഗമശബ്ദം !പ്രപഞ്ച ശബ്ദം !!
ബ്രഹ്മാവിനാല്‍  ഉരുത്തിരിഞ്ഞമനോഹര ശബ്ദം ! 
മൂന്നു അക്ഷരങ്ങള്‍ സംഗമിക്കുന്ന ശബ്ദം !!
ആ ഉ അം ഇതാണ് ത്രിമൂര്‍ത്തീ സംഗമം ,അ കാരം വിഷ്ണുവിനെയും, ഉ കാരം ശിവനെയും,വ കാരം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നു.
പരിണാമ പ്രപഞ്ച വിസ്പോടനത്തിന്റെ നേർത്ത ശബ്ദമാണ് ഓം!!!
ഓം! എന്നാല്‍ബ്രഹ്മം എന്നാണ്!.
ഹൈന്ദവ തത്വസംഹിതയുടെ
ആരംഭമാണ് ഓം!
ഹൈന്ദവര്‍ മാത്രമല്ല ഇന്ത്യയിലെ മറ്റുമതസ്തരും ഓം കാരത്തെ അംഗീകരിക്കുന്നു.
ബുദ്ധ ,ജൈന ,സിഖു മതസ്ഥര്‍ ഓംകാരത്തെ സര്‍വ്വാന്മനാഅംഗീകരിക്കുന്നു.
തെളിഞ്ഞ മനസ്സില്‍ ഈശ്വരനെ ധ്യാനിക്കാന്‍ ഓം കാരശ്ചിഹ്നം
സങ്കല്‍പ്പിച്ചു ,ഉരു വിട്ടാല്‍ മതി.
സൃഷ്ടി സ്ഥിതിയുടെ ആകെ തുകയാണ് ഓം!! 
ദേവന്മാര്‍ അസുരന്മാരെ കീഴടക്കിയത് ഓം 
കാരജപത്തിലൂടെയായിരുന്നു.ആത്മ ധൈര്യം പകരാന്‍ ഓം കാരത്തിനു കഴിവുണ്ട്.
പരമാത്മാവുമായി ആത്മ ബന്ധം പ്രാപിക്കാന്‍ ഓം കാരത്തിനു കഴിയും.
ധ്യാന്യ മുഖ്തിയില്‍ സ്ഥിരമായ ഓം കാരജപം കൊണ്ട് സമാധിക്കുവരെ സാധ്യത പറയുന്നു.
ആത്മീയ ആചാര്യന്മാര്‍ എല്ലാവരും ഓം കാരത്തിന്റെ സവിശേഷതകളെ ഉയര്‍ത്തി,ഗുണഗണങ്ങള്‍ വാഴ്ത്തുകയും ചെയ്തിരിക്കുന്നു.
പാശ്ചാത്യര്‍ എത്രയോ കാലങ്ങള്‍ക്ക് മുമ്പേ ഓംകാരത്തെ അംഗീകരിച്ചു.
എന്നിട്ടും മഹത്തായ ഓം കാരത്തിന്റെ പ്രശസ്തി അറിയാത്ത 
ഭാരതീയര്‍ ഇന്നും വസിക്കുന്നു .
ഓം കാരം മത ശബ്ദമല്ല ,മറിച്ചുഒരു പ്രപഞ്ച വിസ്പോടന ശബ്ദമാണ്.
പ്രപഞ്ചോല്‍പത്തിയില്‍ ഉരുത്തിരിഞ്ഞ്‌ ഉണ്ടായ ശബ്ദം!!!
പ്രപഞ്ചവും ഓം കാരവും മഹത്തായ സത്യമാണ് .....!!!!!! 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%% 
ആര്യപ്രഭ   

Monday, April 2, 2012

കുലത്തിന്‍റെ ആരാധനാ മൂര്‍ത്തി



നമ്മുടെ കുലത്തിന്‍റെ ആരാധനാ മൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ശ്രീ ഗണപതി ഭഗവാന്‍ .!
സവിശേഷതയിലും ;തത്വത്തിലും ശ്രേഷ്ടന്‍ തന്നെയാണ് ,ശ്രീ ഗജേശ്വരന്‍ . 
ജീവജാലങ്ങളില്‍ ,എന്തിനെയും തകര്‍ത്തു മുന്നേറാന്‍ കഴിവുള്ള ശ്രേഷ്ട ജീവി ആന തന്നെ.
നിസ്സാര ചലനങ്ങളെ വേഗം തിരിച്ചറിയാന്‍ കഴിവുള്ള രണ്ടു സുഷ്മ മിഴികളും, എപ്പോഴും ചലിക്കുന്ന മുറം പോലെ വിശാലമായ ചെവികള്‍ക്ക് ചെറിയ ശബ്ദം പോലും അറിയാനുള്ള കഴിവും !. കരുത്തുറ്റ കൊമ്പുകള്‍ എന്തിനെയും തച്ചുടയ്ക്കാന്‍ പോന്നവ തന്നെ.അതിലും വിശേഷ പ്പെട്ട തുമ്പിക്കൈ !!
മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്നുണ്ടായ തുമ്പികൈ വളരെ ബലിഷ്ടമാണ്.
ഏതുതടസ്സങ്ങളെയും അതിജീവിക്കാന്‍ പോന്ന; 
എല്ലാം തികഞ്ഞ ഒന്നാണല്ലോ ..ആന !!!
ആനയില്‍ നിക്ഷിപ്തനായ ഒരു ദേവന്‍ ..!
വിഘനങ്ങളെ അകറ്റാനുള്ള ദേവന്‍ ..!!
അത് ഗണേശ്വരനല്ലാതെ മറ്റാരാണ്‌ .??
മാത്രമല്ലാ ഗണപതിക്ക്‌ വേറൊരു സവിശേഷത കൂടിയുണ്ട് ,ഏതു ദേവനെക്കാളുമുപരി;കാര്യപ്രാപ്തിയില്‍ മുന്‍പന്തിയിലാണ്.തീരുമാനങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടതില്ല,
ഉടന്‍ തീരുമാനവും നടപ്പാക്കലും!!!.അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
എന്തിനേറെ പറയണം ;അദ്ദേഹം മനുഷ്യര്‍ക്ക്‌ 
മാതൃകയായി മുദ്രകള്‍ സുക്ഷിക്കുന്നു !!.
ആഹന്തയില്ലാത്ത ഒരു മനുഷ്യനും ഭൂമിയിലില്ല.
അഹന്തയകറ്റാന്‍ മനുഷ്യന് എന്തിനോടെങ്കിലും പേടിയുണ്ടാകും.
ഇണക്കി വളര്‍ത്തുന്ന ഗാംബീര്യമാര്‍ന്ന   ആനകള്‍ക്ക് കൂടുതല്‍ പേടി ആനത്തോട്ടിയോടാണ്.
തന്നെത്തന്നെ നിയന്ത്രിക്കാൻ പോന്ന
ആന ത്തോട്ടി കൈയ്യിലേന്തി,
ജഗ്ഗന്നിതാവായ ശ്രീഗണേശ്വരന്‍ 
നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് 
"നീ നിന്നെ തന്നെ പേടിക്കുക ................!! അതിനായി നീ നിന്റെ മനസ്സില്‍ ഒരായുധം കരുതുക ......അത് നിന്റെ അഹന്തയെ അകറ്റാന്‍ പോന്നതാകട്ടെ..............!!!!"
ഏതു മദത്തേയുംനിയന്ത്രിക്കാന്‍ ,
 മാതൃകയായി........
അദ്ദേഹം ഒരുകയ്യില്‍ ആനതോട്ടി സുക്ഷിക്കുന്നു. 
ഇത്ര വിശാലത പുലര്‍ത്തുന്ന ദൈവംവിഘ്നേശ്വരനല്ലാതെ മറ്റാരുണ്ട് ?, ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്ക്‌ ഉത്തമ സന്ദേശം,തന്നിലൂടെ തന്നെ വെളിപ്പെടുത്തുന്നു. അദ്ദേഹം കൈകളില്‍ ഭദ്രമായി കരുതിരിക്കുന്നത് ശ്രദ്ദിക്കുക ,
ചെളിയില്‍ നിന്ന് വളര്‍ന്ന ഊഷ്മളമായചെന്താമര ഒരു കയ്യില്‍ വിടര്‍ന്നു പരിമളം പൊഴിക്കുന്നു.
താമരയുടെ സ്വച്ഛത മനുഷ്യജീവിതത്തിലും അനിവാര്യമാണ്.
ഇനിയും ഒരുകയ്യില്‍ ലോകമാകുന്ന മുച്ചക്രം .
ലോകത്തിലെ സര്‍വ്വതും ഈ മുച്ചക്രത്തില്‍ അടങ്ങട്ടെ !!
മറ്റൊരുകയ്യുയര്‍ത്തി നമ്മെ അനുഗ്രഹിക്കുക കൂടി ചെയ്യുന്നു പാര്‍വ്വതീനന്ദനന്‍ . 
പാര്‍വ്വതീ ദേവിയുടെ മാനസ്സ പുത്രന്‍ !!!. ദേവന്മാരില്‍ പ്രമുഖന്‍ !!!!,പ്രമുഖ സ്താനീയൻ.
മാതൃകാ ദേവനായ വിനായകന്‍.
വിഘ്നത്തെ അകറ്റുന്നവന്‍ ......  
പേരിനു അര്‍ഹനായ ദേവന്‍!!.
നമുക്കും,നമ്മുടെ മദത്തെ അകറ്റാന്‍,
ആദ്യം ദേവനെ അറിയാന്‍ ശ്രമിക്കുക.
ഇത്രവലിയ ശരീരമുള്ള ഗണപതിയുടെ വാഹനം 
എന്താണെന്നല്ലേ?
വളരെ ചെറിയ അട്യ്ക്കയോളം വലിപ്പമുള്ള ചുണ്ടെലി.
അതിലും ഒരു തത്വം ഒളിച്ചിരിക്കുന്നു.
ഒരു നിമിഷം പോലും വെറുതെയിരിക്കാതെ സധാപ്രവര്‍ത്തിക്കുന്ന പ്രകൃതമാണ് ചുണ്ടെലിയുടെത്.
കഷ്ടപെട്ടും പ്രവര്‍ത്തിക്കുന്നവര്‍ക്ക് 
മുന്നേറ്റമുണ്ടാകും എന്നതിന്  മാതൃകയാണ് ചുണ്ടെലി.
അറിവില്‍ ശ്രേഷ്ടനാകാന്‍ ശ്രമിച്ചാല്‍,
ദേവ മുദ്രകളില്‍ ഒന്നാകാന്‍ നമുക്ക് കഴിയും.

ചേറില്‍ നിന്നുയര്‍ന്ന ചെന്താമര യായാല്‍,   ഒരുപക്ഷെ !അര്‍ത്ഥ പൂര്‍ണ്ണമായ ലോകത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ -അഹന്തയെ അകറ്റാന്‍ മനസ്സാല്‍ കഴിഞ്ഞാല്‍,മോദകത്തിന്റെ സുഖാനുഭൂതിയുംഅതിലൂടെ   -ദൈവാനുഗ്രഹം താനേ ഉണ്ടാകും ..............!!!!    
                                                          രഘു കല്ലറയ്ക്കൽ 
################################################## 
ആര്യപ്രഭ 

 

Friday, March 2, 2012

കുടുംബിനി

കുടുംബിനി 

ഭൂമിതന്‍ ചാരുത കാക്കുന്നു സ്ത്രീകളും;
ഭൂമിയെപ്പോലങ്ങു ക്ഷമയേകിയെന്നുമേ!
അമിതമായ് ചാഞ്ചല്ല്യ മില്ലാത്ത മാനസം;
അഭിമാനമോടെ തന്‍ നാലകം പൂകുന്നു!
  വീട്ടിന്നകത്ത് വിളക്കായി മിന്നുന്നു !
  വിട്ടുവീഴ്ചക്കേറ്റം മുന്തൂക്കമേകുന്നു !!
  എന്തുവന്നാലും തളരാത്ത മാനസ്സം,
  എന്തിനുമേറെയും പ്രാധാന്യമേകുന്നു.
പ്രാണനെ പോലെ തന്‍ പതിയേയുംകാക്കുന്നു,
പ്രാധാന്യമേറ്റമാ മക്കളില്‍ക്കാണുന്നു.!!
പ്രഥമമാംകാര്യങ്ങള്‍ ഗൃഹസ്ഥിതിക്കുള്ളിലായ്;
പ്രകടമായ്‌ പോരായ്മയില്ലാതെയാക്കുന്നു.
   നിത്യമായ് ജീവിതം കൈപ്പുനീരാകിലും;
   നിര്‍വൃതി പൂകും പരിത്യാഗിയാണിവള്‍ .
   നിര്‍വികാരാര്‍ദ്രത ഉള്ളിലൊതുക്കിയും;
   നിര്‍വിഘ്നമെല്ലാമൊരുക്കുന്നു വീടിനായ്.
കുടുംബിനിയെന്നൊരാ ഭാവമതുള്‍ക്കൊണ്ട്;
കൂടുമ്പോളെ-ളിമ നിറഞ്ഞങ്ങു ശോഭിക്കും.
കരുതലായ്‌ ഭൂമിക്കു കാണിക്കയായിട്ടങ്ങ-
കതാരിലളവറ്റ മോഹവുമാണിവള്‍ ............!!!!!
******************* രഘു കല്ലറയ്ക്കല്‍ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ

  

Sunday, February 26, 2012

പ്രകൃതി ,,,,,,,,,,,,,,,,!!

പ്രകൃതി ,,,,,,,,,,,,,,,,!!

പ്രഭാത സൂര്യന്‍ കിരണാവലിയായ് ;
പ്രമാദ മോടെതിരേല്‍ക്കുമ്പോള്‍ .
പ്രപഞ്ചമാകെ കുളിരലതൂകി ;
പ്രകൃതിയുണര്‍ന്നു കഴിഞ്ഞല്ലോ !
   മഞ്ഞിന്‍ തുള്ളികള്‍ മുത്തുകള്‍ പോലെ ;
   മിന്നിരസിപ്പൂ  ഇലകളിലായ് .
   മരത്തിനുള്ളില്‍ ,പൊത്തുകളില്‍ ;
   ചെറു കൊക്കുകള്‍ നീട്ടും ചെറുകിളികള്‍ .
മറന്നുപാടാന്‍ കുയിലുകള്‍ ചില്ലയില്‍ ;
മറഞ്ഞിരിക്കും കാക്കകളും .
പറന്നുപൊങ്ങും പലവിധ പറവകളു-
-യര്‍ന്നു പൊങ്ങും മാമരമേല്‍ .
    വയലേലകളില്‍ ഹരിതഭ മയമായ് ;
    ഉയര്‍ന്നു പൊന്തിയ നെല്‍ച്ചെടികള്‍ 
    മയമായ് തെന്നല്‍ തഴുകി തന്നുടെ ;
    മഹത്വ മങ്ങറിയിക്കുന്നു .
അവിടവിടായി തിങ്ങി നിറഞ്ഞിട്ട-
-ടയ്ക്കാമരവും തെങ്ങുകളും .
പടവുകളിറങ്ങി ചെല്ലുകയാകില്‍ 
പുഴയുടെ തീരെ തെളിനീരില്‍ .
   അക്കരെ നില്‍ക്കും അത്തിമരത്തില്‍ ;
   ആര്‍ത്തുകിടക്കും വാവലുകള്‍ ,
   ഒരു ചെറു ശബ്ദം കേട്ടാലുടനെ 
   ഒന്നായ്‌ പൊങ്ങിച്ചിതറുന്നു.  
തൊടിയുടെ മൂലയിലഗ്നിക്കൊണില്‍ -ചെറു;
കാടുകളനവധി വീടുകളില്‍ .
സന്ധ്യമയങ്ങും നേരമതവിടെ;
സര്‍പ്പത്തിന്‍ തിരിനാളങ്ങള്‍ .
   ഇരുളുകള്‍ മെല്ലെപടരും നേരം ;
   കുരുവികള്‍ തന്‍ കളകൂജനമായ് .
   വിരുതുകളറിയും പ്രകൃതിയുമപ്പോള്‍ ;
   മരുവുക നാളെപ്പുലരോളം!!!!!!!!!!!!!!!
                      രഘു കല്ലറയ്ക്കല്‍ ...   
----------------------------------------------------------------------
ആര്യപ്രഭ 










Saturday, February 25, 2012

മഴ!!

മഴ................................!!


ചിന്നി ച്ചിന്നി ചെറു മഴപെയ്താല്‍ ;
അന്നൊരു മോഹമതുള്‍ക്കാമ്പില്‍ .
ഭൂമിതരിക്കും നേരമതിപ്പോള്‍ ;
കൂടിരസിക്കാന്‍ കൊതിയാകും .
പൂന്തോപ്പുകളില്‍ പൂവുകളവയുടെ;
പൂന്തേനേകി രസിക്കുന്നു .
പുല്‍ മേടുകളില്‍ പുല്ലുകളവയുടെ;
ഇലകളുമുങ്ങും, മഴനീരില്‍ .
ചെറു കാറ്റപ്പോള്‍ വീശിയടുത്താല്‍ ;
ചെടികളുമാടി കളിയാക്കും .
കാട്ടില്‍ ,മുളകള്‍ കൂട്ടിയുരുമ്മി -
ക്കാട്ടും ചെറിയൊരു ശീല്ക്കാരം.
പറവകള്‍ കൂട്ടില്‍ കുത്തിയിരുന്നു ;
കുറുകുകയവ സന്തോഷത്താല്‍ !!
കണ്ടുരസിക്കാൻ മനമധിമോഹം,
കൊണ്ടുരസിക്കാൻ കൊതിയേറെ!
മാനംമേലെ അകലെ തെളിയും,
മനമതു നുകരും മഴവില്ലും.

ചിന്നിച്ചിന്നി പെയ്യും ചെറുമഴ;
നിന്നതു കൊള്ളാനെന്തു രസം !!!!!
$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$...
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1!!!!!!!!!!!!!!!!!
ആര്യപ്രഭ                                 

പൂവുകള്‍ !!

പൂവുകള്‍ !!

പൂന്തോപ്പിലങ്ങിങ്ങായ് മിന്നുന്ന പൂവുകള്‍ ;
പൂത്തുല്ലസ്സിക്കുന്ന സ്വപ്നങ്ങളല്ലോ.!!
പൂവായ് പിറന്നങ്ങ് ഭൂമിതൻ നിഴലായ് ,
പൂന്തോപ്പിലായങ്ങു വന്നു നിരന്നു !!
മാനവന്‍ തന്‍ മനവേദന മാറ്റുവാന്‍ ;
മാസ്മര ശക്ത്തിയുണ്ടിപ്പൂവിനെല്ലാം.
അസ്തമിക്കില്ലതിന്‍ ചാരുത ,വൈകി -
അസ്തമിച്ചാലാത് തീരുവതില്ല.
മൃദുവാം ദളങ്ങള്‍ വിടര്‍ത്തിയാ പുഞ്ചരി;
മതിവരില്ലെത്ര നേരമായാലും .
സൂര്യനെ നോക്കി തുടിക്കുന്നു പൂവുകൾ,
സൂത്രമതെല്ലാം മാനവനേകുന്നു.
മനസ്സാം സാഗര തിരകളില്‍ പെട്ടുഴറും;
മാനവനും സുഖമേകുന്നു പൂക്കള്‍ .!!! 
                   രഘു കല്ലറയ്ക്കല്‍ 

അനുഭവദോഷം!!

അനുഭവദോഷം!!
പലവിധമനുഭവമുണ്ടെന്നാകില്‍ ;
പകല്‍പോല്‍ തളിരിതമനുഭവദോഷം!
പലകുറിയായി പരിഭവമേറെ,
പറയുകയല്ലാതതിനൊരുഭേദം!!!.
കണ്ടറിഞ്ഞാലതു കൊണ്ടൊന്നുമാകില്ല;
കൊണ്ടുതന്നെയറിഞ്ഞിട്ട് മേല്‍ക്കുമേല്‍ .
കയ്യിലുണ്ടായിരുന്നതും പോയിട്ട് ;
കാട്ടിലെല്ലാം തിരഞ്ഞിട്ടിതെന്തിനു ??
ഒട്ടുമില്ലാ പരിഭവമെങ്കിലും;
ഒട്ടുമിക്കമനസ്സിലും സ്നേഹമോ ??
തൊട്ടുനോക്കിയറിയുക ഭേദ്ദ്യമേ;
മുട്ടു മവറ്റ തന്‍ സ്നേഹനാട്ട്യങ്ങളാല്‍ !!!!!.
                    രഘു കല്ലറയ്ക്കല്‍  

Thursday, February 23, 2012

മഹാകവി കാളിദാസന്‍

മഹാകവി കാളിദാസന്‍ !!!

ഭാരതത്തിന്റെ അഭിമാനമായ, വിശ്വസാഹിത്യത്തിന്റെ മഹാത്മാവായ മഹാകവി കാളിദാസന്റെ ജീവിത കാലഘട്ടത്തെക്കുറിച്ച് ഗവേഷകര്‍ക്ക്‌ ഒരേ അഭിപ്രായമല്ല.
പല വാദ മുഖങ്ങള്‍ക്കിടയില്‍ ,ക്രിസ്തുവിന്‌ മുൻപ് ഉജ്ജയിനിയില്‍ ജനിച്ചു വളര്‍ന്നു എന്നൊരു വാദവും നിലനില്‍ക്കുന്നു .
ആ വിശ്വാസത്തോടെ തുടരുന്നു.
കാളിദാസന്റെ കാവ്യ രചനയിലെ വൈകാരികത സാക്ഷാൽ പാർവതി ദേവിയെ പോലും ചൊടുപ്പിച്ചു എന്ന ഐതിഹ്യം നിലനില്ക്കുന്നു.
കുമാരസംഭവത്തിൽ പാർവതി പരമേശ്വരന്മാരുടെ അതിസൃoങ്കാരം കലർന്ന അതിരുവിട്ട രതിക്രീഡാ രചന,രോഷം പൂണ്ട ദേവിയുടെ ശാപത്തിന് വഴിവച്ചു എന്ന് പറയപ്പെടുന്നു.
വിശ്വമഹാകവി കാളിദാസന് ബാല്യത്തില്‍ വിദ്യാഭ്യാസം കിട്ടിയിരുന്നില്ല .
മന്ദ ബുദ്ധിയുമായിരുന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ചു.
ബാല്യത്തിൽ തന്നെ മാതാപിതാക്കള്‍ നഷ്ടപെട്ടിരുന്നു.
പിന്നീട് പാവപ്പെട്ട ഇടയന്റെ വളര്‍ത്തു മകനായി,കുട്ടിക്കാലം മുതൽ ആഹാര സംഭാധനത്തിന് കാലികളെ  മേയ്കലായിരുന്നു.
എന്നാലും കലശലായ കാളി 
ഭക്തനായിരുന്നു ബാലന്‍,
കിട്ടുന്നസമയങ്ങളില്‍ അടുത്തുള്ള ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തുമായിരുന്നു.ക്ഷേത്രത്തിലെ സകല ആചാരങ്ങൾക്കും ശേഷമേ കുടിലിലേക്ക് മടങ്ങുമായിരുന്നുള്ളൂ.
നിറഞ്ഞ കാളി ഭക്തനായികാലം കഴിച്ചുവന്നു മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല...
കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു ബാലന്റേത്.
ഈ കാലഘട്ടത്തിലാണ് വാരണാസിയിലെ രാജാവിന്റെ പണ്ഡിതയായ രാജകുമാരി വാസന്തിക്ക് വരനെ അന്യേഷിക്കുന്ന രാജവിളംബരം!!
വേദാന്തത്തില്‍ തന്നെ തോല്പിക്കാന്‍ കഴിവുള്ളവനെ മാത്രമേ വരാനായി സ്വീകരിക്കുവെന്ന ശാഠ്യത്തിലായിരുന്നു രാജകുമാരി.
വാശിക്കാരിയായ,സകല കലകളിലും പ്രാവണ്ണ്യവതിയായ കുമാരിയുടെ ഇഷ്ടത്തിനു വഴങ്ങിയ രാജാവ് മത്സരാര്‍ത്ഥികളെ ക്ഷണിച്ചു,മത്സരം ആരംഭിച്ചു .
വരനെ തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ പ്രഗൽഭരിൽ പലരും തോറ്റുമടങ്ങി,തുടർന്ന് പണ്ഡിതനായ വരരുചി യുടെ ഊഴമായിരുന്നു.
കുമാരിക്ക് ഇഷ്ടമില്ലായിരുന്നു വരരുചിയുമായുള്ള മത്സരം.പ്രായത്തിലും,ഗാഭീര്യത്തിലും ബോധിച്ചില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ തറപറ്റിക്കാൻ അവൾ തയ്യാറായി.
അറിവിലും,ബുദ്ധിവൈഭവത്തിലും കേമനായ വരരുചിയെ തോല്പിക്കുക അത്ര എളുപ്പമാകില്ലെന്ന വിശ്വാസത്തോടെ സംവാദം തുടർന്നു.
പ്രഗൽഭമതിയായ അവളുടെ തന്ത്ര പൂര്‍വ്വമായ മൂക സംവാദത്തില്‍ വരരുചി തോറ്റു.
കൌശലത്തിൽ അവൾ ജയിച്ചു.
അഹങ്കാരിയായ അവളുടെ തന്ത്രത്തിൽ തോറ്റ മനോവ്യതയില്‍ നടന്നു നീങ്ങുന്ന വരരുചി,
വിചിത്രമായ ആ കാഴ്ച കണ്ടു മിഴിച്ചു നിന്നു.
വലിയ മരത്തിനുമുകളിൽ ഇരിക്കുന്ന മരച്ചില്ലയുടെ കടഭാഗം മുറിക്കുന്ന ചെറുപ്പക്കാരന്‍.ഭയന്നു വിറച്ച 
വരരുചി എത്ര പറഞ്ഞിട്ടും അനുസരിക്കാതെ, വെട്ടി തീര്‍ന്ന മരചില്ലയോടെ  അയാള്‍ മരമുകളിൽ നിന്ന് നിലത്തു വീണ് വിലപിച്ചു.
വേദന കടിച്ചിറക്കിയ  അയാള്‍ തന്റെ തെറ്റുമനസ്സിലാക്കി,അത്ഭുതത്തോടെ നോക്കിനിന്ന വരരുചിയെ സമീപിച്ച്,താണു കേണു മാപ്പു പറഞ്ഞു.
തന്നെ ഉപദേശിച്ച വരരുചിയോടൊപ്പം കൂടി.
വരരുചിയുടെ മനസ്സിൽ ഈ മണ്ടനിൽക്കൂടി നേടാവുന്ന പദ്ധതി തെളിഞ്ഞു.
തനിക്കു കിട്ടിയ അപമാനകരമായ തോൽ‌വിയിൽ രാജകുമാരിക്കെതിരെ  ഈ മണ്ടനെ വച്ചു മുതലെടുക്കാൻ തന്നെ വരരുചി തീരുമാനിച്ചു.
ബുദ്ധിമതിയും; അഹങ്കാരിയുമായ  രാജകുമാരിയോടു പകരം വീട്ടാന്‍ ഈ 
തിരുമണ്ടനെ ഉപയോഗിക്കാൻ തീരുമാനിച്ചു.
കിട്ടിയ സാഹചര്യം വിനയോഗിക്കാന്‍ വരരുചി ഒരുക്കങ്ങൾക്ക് തയ്യാറായി.
തന്ത്രത്തിന്റെ ഭാഗമായി മണ്ടനായ യുവാവിനെ കുളിപ്പിച്ചു, 
പണ്ഡിത വേഷം ധരിപ്പിച്ചു മിടുക്കനാക്കി.
പലതും പറഞ്ഞു മനസ്സിലാക്കി.ഒട്ടും താമസിയാതെ 
രണ്ടു പേരും കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
മഹാ പണ്ഡിത എന്ന് അഹങ്കരിക്കുന്ന അവള്‍ക്കു 
പമ്പര വിഡ്ഢിയായ ഇവൻ വരാനായി വരണം;
വരരുചിയുടെ ആഗ്രഹമതായിരുന്നു.
വരരുചി അയാളെ പറഞ്ഞു പഠിപ്പിച്ചു.
പറഞ്ഞു കൊടുത്തത് പ്രയോഗത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ;മണ്ടനായ യുവാവ് ചെന്നപാടെ രാജസദസ്സിലെ ച്ഛായാ ചിത്രങ്ങൾ കണ്ട് അമ്പരപ്പോടെ നോക്കി നിന്നു. 
രാജാവിന്റെ വേഷഭൂഷാധികൾ കണ്ട്  
'ഹമ്പ മ്പട രാഭണാ'എന്ന് പറഞ്ഞു ചിരിച്ചു. വിഡ്ഢിച്ചിരി!.വരരുചി നടുങ്ങി!  
അധിക്ഷേപിക്കുന്ന വാക്കുകളും,ചിരിയും
രാജാവിന്റെ കോപത്തിന് പാത്രമായ വിഡ്ഢിയെ;
വരരുചിയുടെ  സമയോജിത ഇടപെടല്‍ മൂലം രക്ഷിച്ചു.
"ഭരണകാര്യത്തിൽ ശ്രേഷ്ടനായിരുന്നു രാവണൻ,അതിലും ശ്രേഷ്ടനായ രാജാവാണ് അങ്ങ് എന്ന ഉദ്ദേശം മാത്രമേയുള്ളൂ.  
രാവണന്റെ അനുജന്മാർ വിഭീഷണൻ,കുഭകർണൻ ഇവരിലെല്ലാം 'ഭ'വരുമ്പോൾ രാവണനിലും 'ഭ'ചേർത്തു അത്രതന്നെ"വരരുചി പറഞ്ഞു കോപം ശമിപ്പിക്കുകയും,രാജാവിൽ ആദരവു വർദ്ധിക്കുകയും ചെയ്തു.   
മത്സരം തുടര്‍ന്നു;
പറഞ്ഞ വാക്കുകള്‍ ശ്രേഷ്ടമെന്നു വരുത്താന്‍; ക്ലേശത്തോടെയെങ്കിലും വരരുചി  
പല ശ്ലോകങ്ങളും ചൊല്ലി സമര്‍ദ്ദിച്ചുകൊണ്ടിരുന്നു;
രംഗം മോടിയാക്കി കൊണ്ടുപോയി.
ആദ്ധ്യകാഴ്ചയിൽ തന്നെ  യുവാവിനോട് രാജകുമാരിക്ക്അനുരാഗ ഭ്രമം തോന്നി. 
ഇയാൾ തന്റെ വരനാകണമെന്ന ആശ അവളുടെ അന്തരംഗത്തിൽ നിറഞ്ഞു,
മഹാ പണ്ഡിതനായിരിക്കണമേ,ഇയാൾ തന്നെ തോല്പ്പിക്കണമേ എന്ന് അവൾ ആശിച്ചു,പ്രാർഥിച്ചു!!! 
അനുരാഗ രസ്സം മനസ്സിൽനിറഞ്ഞു.
മതിമറന്ന് അവനിൽ ലയിച്ചു.
മണ്ടനെങ്കിലും,വേഷഭൂഷാദികളിൽ ശ്രേഷ്ടത വരുത്താൻ വരരുചി പ്രത്യേകം ശ്രദ്ധി ച്ചിരുന്നു.
മണ്ടനും സുന്ദരിയായ കുമാരിയിൽ ഭ്രമിച്ചു വശായി.
അവളുടെ അംഗലാവണ്യത്തിൽ മതിമറന്നു.
സുന്ദരിയായ രാജകുമാരിയെ ഭാര്യയായി കിട്ടുമെന്ന കലശലായ മോഹം  ഉള്ളിലൊതുക്കിയ,യുവാവ് രാജകുമാരിയുമായി മൂകസംവാദത്തിനു തയ്യാറായി.
വിറയാർന്ന മനസ്സുമായ് എന്നാൽ,
തോറ്റാല്‍ കുമാരിയെ കിട്ടില്ലാ എന്ന വരരുചിയുടെ  
മുന്നറിയിപ്പ്ഓർത്ത്,.... 
ഭയത്തോടെ,വളരെ ശ്രദ്ധയോടെ അയാള്‍
മത്സരത്തിനു തയ്യാറായി.
ഒന്നും അറിവില്ലാത്ത യുവാവ് അവളുടെ ആംഗ്യ ഭാഷകള്‍ തെറ്റിദ്ധരിച്ചു.
അറിയാതെ ആണെങ്കിലും അയാള്‍ മറുപടിയായി  കാണിച്ച ആംഗ്യങ്ങള്‍ അര്‍ത്ഥവത്തും ആശയ സംപുഷ്ടവുമായിരുന്നു.
വരരുചി അയാളുടെ അംഗവിക്ഷേപങ്ങൾക്ക് അർത്ഥങ്ങൾ വിവരിച്ചു കൊണ്ടേയിരുന്നു.
അയാളുടെ ഓരോ മറുപടിയും അത്ഭുതത്തോടെ വിലയിരുത്തി.മത്സരത്തിൽ മണ്ടൻ വിജയിച്ചു.
മഹാപണ്ഡിതനെന്ന് കുമാരി തെറ്റിദ്ധരിച്ചു. 
പ്രഥമദൃഷ്ട്യാ അവളില്‍ മോഹമുണര്‍ത്തിയ യുവാവിന്റെ വിജയത്തില്‍ അവൾ മനസ്സാൽ  ആഹ്ളാദിച്ചു.  
ആ സുമുഖനു മുന്നില്‍അവള്‍ പരാജയം സമ്മതിച്ചു.
അതിൽ അവൾ സുഖം കണ്ടു.മത്സര വിജയിയെ അവൾ വരിച്ചു.
വിവാഹം കഴിഞ്ഞു കാളിദാസന്റെ കുടിലെത്തിയ പണ്ഡിതയായ കുമാരി, ആദ്ധ്യമെല്ലാം എളിയ ജീവിതം നയിക്കുന്ന പരമ ശ്രേഷ്ടന്‍ എന്ന് ധരിച്ചെങ്കിലും,ബുദ്ധിമതിയായ അവള്‍ ഒട്ടും വൈകാതെ കാര്യങ്ങള്‍ മനസ്സിലാക്കി.
വരരുചി തന്നോട് പകരം വീട്ടിയതാണെന്ന് തിരിച്ചറിഞ്ഞു.
വിഡ്ഢിയുടെ പെരുമാറ്റങ്ങളില്‍ മനം നൊന്തു,കാലം പോക്കാൻ അവൾ തയ്യാറായില്ല.
കോപാകുലയായ രാജകുമാരി അയാളോട് ഇഷ്ടദൈവമായ കാളിയോട്‌ വരം വാങ്ങി അറിവുനേടാൻ പറഞ്ഞു. 
വീട്ടിൽ നിന്ന് ഇറങ്ങി പോകാന്‍ ആജ്ഞാപിച്ചു.
ഭയന്ന് വിറച്ചു വിഡ്ഢിയായ യുവാവ് വീടുവിട്ടിറങ്ങി. 
അവൾ പറഞ്ഞത് അയാള്‍ക്ക്‌ മനസ്സിലായി, അതുപോലെ  ചെയ്യാൻ അയാൾ തയ്യാറായി. 

സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാന്‍,അറിവ്
നേടിയേ തീരു.അയാള്‍ നിശ്ചയിച്ചു.
മണ്ടനായ യുവാവ് തന്റെ എല്ലാമായ കാളി ദേവിയോട് അറിവ് ആവശ്യപെടാന്‍ തീരുമാനിച്ചു.
ദിവസങ്ങളോളം ധ്യാനത്തില്‍ മുഴുകി.
ജലപാനം കഴിക്കാതെ നാളുകള്‍ നീങ്ങി.
കഠിന വൃതത്തില്‍ കാലങ്ങള്‍ കഴിഞ്ഞു.
സമചിത്തത കൈവിടാത്ത; നിഷ്കളങ്കനായ 
കളിയുടെ പ്രിയങ്കരനായ അയാൾ കാളിദേവിയിൽ മാത്രം മുഴുകി നാളുകൾ കഴിഞ്ഞും, അനുഗ്രഹം കിട്ടിയില്ല..പരവശനായ യുവാവ് നിശ്ചയദാർഷ്ട്യത്തിൽ ഉറച്ചുനിന്നു. 
രാത്രിയിൽ ക്ഷേത്രം അടച്ചു ശ്രീകോവിനുള്ളിൽ ധ്യാന നിരതനായിരിക്കെ,പ്രജാ തല്പരയായ ദേവി സഞ്ചാരം കഴിഞ്ഞു ഒരുനാൾ അമ്പലത്തിലേക്ക് മടങ്ങി.
തുറന്നു കിടക്കാറുള്ള ശ്രീകോവിൽ അടഞ്ഞുകിടക്കുന്നു,ആരോ ഉള്ളിൽ ഉള്ളതായും മനസ്സിലാക്കിയ ദേവി വാതിലിൽ മുട്ടിവിളിച്ചു. പരവശനായ അയാൾ "പുറത്താര് ?"എന്ന് ചോദിച്ചു. "പുറത്തുകാളി!,അകത്താര്?"ദേവിചോദിച്ചു.
 "അകത്തു ദാസൻ"അയാളും പറഞ്ഞു. വാതിൽ തുറക്കാൻദേവി പറഞ്ഞെങ്കിലും,"അറിവ് നല്കാതെ തുറക്കില്ല" അയാൾ ശഠിച്ചു.
തന്റെ കഥ മുഴുവൻ ഇഷ്ടദേവതയോട് വിവരിച്ചെങ്കിലും,ദേവി
പലതും പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷെ! ആഗ്രഹം സാധിക്കാഞ്ഞാല്‍ ജീവനോടുക്കുമെന്ന അയാളുടെ പ്രതിന്ജ്ജക്ക് മുമ്പില്‍ ദേവി സംപ്രീതയായി.
അയാളുടെ മനസ്സറിഞ്ഞ ദേവി അയാളുടെ നാക്കിൽ വാതിൽ പഴുതിലൂടെ അറിവു പകർന്നു നല്കി. "ഇന്നുമുതൽ നീ കാളീദാസൻ എന്ന് അറിയപ്പെടും"വരവും നല്കി അനുഗ്രഹം കൊടുത്ത് ദേവി യാത്രയാക്കി .  
പക്ഷെ !...കാളിദാസനിലെ മാറ്റങ്ങള്‍ വലുതായിരുന്നു!! 
അറിവിനു വഴിവച്ചയാള്‍ ആരായിരുന്നാലും ഗുരു എന്ന തത്വം അയാളില്‍ രൂഢ മൂലമായി!!
അറിവിന്‌ വഴിവച്ച രാജകുമാരിയെ ഭാര്യയായി കാണാന്‍ കാളിദാസന്റെ അറിവ് സമ്മതിച്ചില്ല.
ഗുരുവിന്റെ സ്ഥാനമായിരുന്നു അവള്‍ക്ക് അദ്ദേഹം നല്‍കിയത്.
അയാളില്‍ വല്ലാതെ ആകര്‍ഷ്ടയായ അവള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല 
അയാളുടെ വാക്കുകള്‍!!പലവുരു പണിപ്പെട്ടിട്ടും 
തന്നെ ഭാര്യയായി സ്വീകരിക്കില്ലന്നു മനസ്സിലാക്കിയ രാജകുമാരി ദുഖിതയായി.
പലതും പറഞ്ഞു നോക്കി,അവൾ താണുകേണു അയാളോടു തന്നെ ഉപേക്ഷിക്കരുതെന്നു കെഞ്ചി! അവളെ ഭാര്യയായി സ്വീകരിക്കുവാൻ അയാൾക്ക്‌കഴിയുമായിരുന്നില്ല.
അയാളുടെ അന്തരംഗത്തിൽ ഗുരു സ്ഥാനം മാത്രമായിരുന്നു അവൾക്ക്.
അചഞ്ചലനായ അയാൾക്ക്‌ മുന്നിൽ കോപാഗ്നിയില്‍ അവള്‍ ജ്വലിച്ചു,ഉന്മാധിനിയായി അവള്‍ അലറി;
കത്തിജ്വലിച്ച കോപത്താല്‍   
അയാളെ അവൾ മനം നൊന്തു ശപിച്ചു.
"സത്യമായ,എന്റെ മോഹഭംഗത്തിനു ഇടവരുത്തിയ നിങ്ങളുടെ മരണം ഒരു സ്ത്രീ മൂലമായിരിക്കും"
ദിഗന്തങ്ങള്‍ നടുങ്ങിയ കഠിന ശാപം!!
ദുഖാകുലയായ അവള്‍ തളര്‍ന്നു വീണ് തേങ്ങി!!
തലതല്ലി ഉഴറി വിളിച്ചു.!!!!!
ഒടുങ്ങാത്ത ശാപവാക്കും പേറി നിസംഗനായി അറിവിന്റെ ഭാരവും താങ്ങി കാളിദാസൻ  നാടുവിട്ടു.
 കാളിദാസന്‍ പലദേശങ്ങളിൽ അലഞ്ഞു നടന്നു. അധികം വൈകാതെ സംസ്കൃതം വശത്താക്കി .
സംസ്കൃത പാണ്ഡിത്യം കവിത കള്‍ക്ക് വഴിതുറന്നു.
പല നാടുകളും,രാജകൊട്ടാരങ്ങളും താണ്ടി.
സംസ്കൃത സാഹിത്യത്തില്‍ വിഖ്യാതനായ ഭോജരാജാവിന്റെ ഒരു പദാവലിക്ക് പണ്ഡിത സദസ്സിലെ ആര്‍ക്കും ഉത്തരം പറയാന്‍ കഴിയാതെ വിഷമിക്കുന്ന സമയം!!.   
രാജസദസ്സിലെത്തി രാജാവിനെ മുഖം കാണിച്ചു സമസ്യക്ക് ഉത്തരം പറഞ്ഞ കാളിദാസനെ 
രാജാവ് വാനോളം പുകഴ്ത്തി.ഒന്നിലും അമിത താല്പര്യം കാണിക്കാത്ത ദൃഢതയുള്ള മനസ്സിന്നു ഉടമയായ,വ്യക്തിത്വമുള്ള 
കാളിദാസനെ പറഞ്ഞയക്കാതെ,മിത്രത്തെ പോലെ രാജാവ് കൊട്ടാരത്തിൽ സ്വീകരിച്ചു കൂടെക്കൂട്ടി.
കാളിദാസന്റെ പ്രമുഖമായ പലകൃതികളും വിരിഞ്ഞത് അവിടെത്തന്നെയായിരുന്നു.
ഭോജരാജാവും കാളിദാസനും ആത്മമിത്രങ്ങളായിരുന്നു. 
എല്ലാ പണ്ഡിതന്മാരും രാജാവിനെ പുകഴ്ത്തി എഴുതുമ്പോഴും,രാജാവിനെ പുകഴ്ത്തി എഴുതാന്‍ കാളിദാസന്‍ തയ്യാറായിരുന്നില്ല.
രാജാവിന് അത് സഹിക്കാവുന്നതായിരുന്നില്ല. 
ഒരിക്കലെങ്കിലും തന്നെ പുകഴ്ത്തി  കാളിദാസന്റെ നാവിൽ നിന്നു കേൾക്കാൻ രാജാവ് ആഗ്രഹിച്ചിരുന്നു.
അതിന്റെ പേരില്‍ രാജാവും കാളിദാസനും തമ്മിലുണ്ടാകുന്ന പിണക്കങ്ങൾ പതിവായിരുന്നു.
ഒരുനാൾ രാജാവുമായുള്ള വാക്കു തർക്കത്തിന്റെ പേരിൽ, രാജാവറിയാതെ കാളിദാസന്‍ സ്ഥലംവിട്ടു.
വര്‍ഷങ്ങള്‍ കാത്തിരുന്ന ദുഖിതനായ രാജാവിന്റെ എല്ലാ അന്യോഷണങ്ങളും പരാജയപെട്ടു.
കാളിദാസനെ കണ്ടെത്താന്‍ രാജാവിന്റെ മനസ്സില്‍ ഒരു പുതിയ വഴി തെളിഞ്ഞു.
മുമ്പ് കേട്ടിട്ടില്ലാത്ത ഏറ്റവും പുതിയ കവിത 
രജിക്കുന്ന ആള്‍ക്ക് സമ്മാനമായി
ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍ !പ്രഖ്യാപിച്ചു.
പലരും കവിതകളുമായി വന്നെങ്കിലും രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, കേട്ടിട്ടുള്ളത് എന്നു പറഞ്ഞു മടക്കിയയച്ചു..
കാളിദാസനെ കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം!.
മത്സര വിവരം അറിഞ്ഞ കാളിദാസന് കാര്യം പിടികിട്ടി.
പുതുമയുള്ള ഒരു കവിത തയ്യാറാക്കി.
ഒരു ഗ്രാമീണനെ നിര്‍ബ്ബന്ധിച്ച് കൊട്ടാരത്തിലയച്ചു.
"തോണ്ണൂറ്റൊന്നു കോടി സ്വര്‍ണ്ണ വരാഹന്‍ 
ഒരിക്കല്ങ്ങയുടെ പിതാവ് എന്നില്‍നിന്നു
കടംവാങ്ങി.ആ പണം മടക്കിത്തരാന്‍ 
സമയമായോ ഭോജരാജാവേ?" 
...............................രാജാവിനെ വെട്ടിലാക്കിയ സമസ്യ!!   
ഇതു വായിച്ച ആസ്ഥാന പണ്ഡിതരും ,രാജാവും സ്തബ്ധരായി.
കേട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ പിതാവ് കടം വാങ്ങിയ 91കോടി സ്വര്‍ണ്ണ വരാഹന്‍ കൊടുക്കേണ്ടിവരും,
ഇല്ലെന്നുപറഞ്ഞാല്‍ സമ്മാനം കൊടുക്കണം.
അധീവ ബുദ്ധിമാന്റെ സമസ്യ!!
രാജാവിന് നിസ്സാരനായ ഗ്രാമീണന്റെ ബുദ്ധി വൈഭവത്തില്‍ സംശയം തോന്നി.
ചോദ്യം ചെയ്യലില്‍ കവിത അയാളുടേത്   അല്ലെന്നറിഞ്ഞും,പണ്ഡിതനായ ഗ്രമാവസിയുടെതെന്നു അയാള്‍ സമ്മതിച്ചു. 
എങ്കിലും ഗ്രാമീണന് സമ്മാനം നല്‍കി.

വിചിത്രമായ കവിത!!!!..
രാജാവിന്റെ സംശയം ഇരട്ടിച്ചു!.
പണ്ഡിതനായ ഗ്രാമവാസിയെ നേരില്‍ കാണാന്‍, സന്തോഷവാനായ ഗ്രാമീണനോടൊപ്പം പോയ രാജാവ് കാളിദാസനെയും
കൂട്ടി കൊട്ടാരത്തില്‍ വന്നു.
പക്ഷെ!രാജാവുമായി പലപ്പോഴുമായുണ്ടായ അഭിപ്രായ വ്യത്യാസത്താല്‍  പിണങ്ങി പോകുന്ന കാളിദാസനെ കൊണ്ടുവരാന്‍ രാജാവിന് വളരെ പണിപ്പെടേണ്ടി വന്നിരുന്നു.
ഒരിക്കല്‍ കാളിദാസന്‍ അകലെ  ഗ്രാമത്തിലുണ്ടെന്നറിഞ്ഞു.
വേഷ പ്രശ്ചന്നനായി രാജാവ് കാളിദാസന് മുന്നിലെത്തി.
ധാരാ രാജ്യത്ത്  നിന്നു വരുന്നു എന്നുപറഞ്ഞ സഞ്ചാരിയോടു കാളിദാസന്‍, തന്റെ മിത്രമായ ഭോജരാജന് സുഖമാണോ
 എന്ന് തിരക്കി.
"ഭോജരാജാവു മരിച്ചു"എന്ന സഞ്ചാരിയുടെ  മറുപടി കാളിദാസനെ അസ്വസ്ഥനാക്കി.
കാളിദാസനിലെ തീവ്രദു:ഖം കാവ്യരൂപത്തില്‍ പുറത്തുവന്നു.
കേട്ടുനിന്ന വേഷ പ്രശ്ചന്നനായ രാജാവ് കോരിത്തരിച്ചു,മതിമറന്നു കെട്ടിപ്പുണർന്നു  തൃപ്തനായി.
"താങ്കളില്‍ നിന്നു ഒരിക്കലും കേള്‍ക്കാന്‍ കഴിയില്ലെന്ന് കരുതിയ സ്തുതിഗീതം! ..ആഹഹാ!"കോള്‍മയിര്‍ കൊണ്ട രാജാവ് സന്തുഷ്ടനായി. 
എല്ലാം മറന്ന് ആശ്ലേഷത്തില്‍ ബന്ധിതനായ കാളിദാസന്‍
രാജാവിനെ തിരിച്ചറിഞ്ഞു,രണ്ടുപേരും കൊട്ടാരത്തിലേക്ക് യാത്രയായി.
ഭോജരാജാവുമായി വീണ്ടും പിണങ്ങിയ കാളിദാസന്‍ താമസിയാതെ ലങ്കയിലേക്ക് യാത്രയായി.
ലങ്കയിലെ രാജാവ് കുമാരദാസന്‍ ഉറ്റ സുഹുര്‍ത്താണെങ്കിലും,
അദ്ദേഹത്തെ കാണാതെ, സ്ത്രീ വിഷയത്തില്‍ തല്പരനായ കാളിദാസന്‍ ഒരു കൊട്ടാര  നര്‍ത്തകിയുടെ വീട്ടില്‍ താമസമാക്കി.
സാഹിത്യത്തില്‍ പ്രാവീണ്യമുള്ള  കുമാരദാസന്‍ ആയിടക്കു സമസ്യാപൂരണത്തിനു ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചു.
സമസ്യ പൂരിപ്പിക്കാനാകാതെ ദിവസങ്ങള്‍ കടന്നു.
പല പണ്ഡിതരും പരാജയപ്പെട്ടു.
ഒരു സമസ്യക്ക് ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍! 
ആര്‍ത്തിമൂത്ത നര്‍ത്തകി പണ്ഡിതനായ കാളിദാസനെ സമീപിച്ചു.
നര്‍ത്തകിയില്‍ നിന്നു കേട്ടറിഞ്ഞ കാളിദാസന്‍.
അവളുടെ ആവശ്യ പ്രകാരം സമസ്യപൂരിപ്പിച്ചു. സമ്മാനം കിട്ടുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
കാളിദാസന്റെ അഗാത പണ്ഡിത്യം അവള്‍ക്ക് അറിയാമായിരുന്നു.
കൊട്ടാര നര്‍ത്തകിയായ അവള്‍ ഭ്രമിച്ചു പോയി. 
ശ്രേഷ്ടനായ അയാളുടെ അത്രയ്ക്ക് ശ്രേഷ്ടമായ ആശയങ്ങള്‍!!,സംശയം അവളുടെ മസ്തിഷ്കത്തെ വലം വച്ചു.സമ്മാനം വാങ്ങിവന്നാല്‍ .
ഇയ്യാള്‍ക്കും കൊടുക്കേണ്ടിവരും,മുഴുവനും തനിക്കു കിട്ടില്ലല്ലോ?വല്ലതും തരും,അത് പോര മുഴുവനു തന്റെതാകണമെങ്കിൽ ഇയാൾ മരിക്കണം. 
ധന ത്തോടാര്‍ത്തി മൂത്ത അവള്‍ക്ക് ചിത്തഭ്രമം പിടിപെട്ടു.
രണ്ടും കല്‍പ്പിച്ച് കാളിദാസനെ വകവരുത്താന്‍ അവള്‍  തീരുമാനിച്ചു. 
അവള്‍ സ്നേഹ പ്രകടനങ്ങള്‍ നടിച്ചു അടുത്തുകൂടി,  സ്നേഹ ലാസ്യത്താല്‍ പുരുഷ കേസരിയെ തന്റെ ഇഷ്ടത്തിലാക്കി;
മാദക ലഹരിയില്‍ എല്ലാം മറന്ന 
കാളിദാസനെ അവള്‍ ഖഠാരക്ക്‌ കുത്തിമലര്‍ത്തി.
മരണ വേദനയില്‍ കാളിദാസന്‍ തന്റെ
പ്രിയ പത്നിയുടെ ശാപവാക്കുകള്‍ ഓര്‍ത്തു വിലപിച്ചു.
രാജകൊട്ടാരത്തിലെത്തിയ നര്‍ത്തകിയുടെ കവിതാ ശൈലി രാജാവിന് സുപരിചിതമായിരുന്നു.
ചോദ്യം ചെയ്യലില്‍ ഭയന്ന നര്‍ത്തകി കാര്യം തുറന്നു പറഞ്ഞു.
അവളുടെ പ്രവര്‍ത്തിയില്‍ വേദനകൊണ്ട് രാജാവ് അലറി "എടീ!നീചേ!നീ കാളിദാസനെയാണ് കൊന്നത്;ചതിച്ചല്ലോ ദൈവമേ!!!?".
തിടുക്കത്തില്‍ നര്‍ത്തകിയുടെ വീട്ടിലെത്തിയ രാജാവ് ഞെട്ടി തളര്‍ന്നുപോയി.
ചോരയില്‍ കുതിര്‍ന്ന തന്റെ പ്രിയ മിത്രം പ്രാണനറ്റു കിടക്കുന്നത് രാജാവിന് താങ്ങാനായില്ല. 
കുമാരദാസന്‍ അതീവ ദു:ഖിതനായിരുന്നു.
കാളിദാസന്റെ ശരീരം,രാജകീയ ബഹുമതിയോടെ സംസ്കാര  ചടങ്ങുകള്‍ ആരംഭിച്ചു.
അഗ്ന്നി ജ്വാലയില്‍ എരിയുന്ന കാളിദാസനെ ഓര്‍ത്ത്  ദു:ഖമടക്കാനാവാതെ വിങ്ങിനിന്നു കുമാരദാസന്‍,
വൈകാരികതയുടെ പിരിമുറുക്കത്തില്‍,ഒട്ടും പ്രതീക്ഷിക്കാതെ
ആ ചിതയിലേക്ക് കുമാരദാസന്‍ എടുത്തു ചാടി.................... ..............................!
കത്തി ജ്ജ്വലിക്കുന്ന ഒരേ ചിതയില്‍,
സ്നേഹത്തിന്റെ തീ ജ്വാലയില്‍ ഇരുവരും എരിഞ്ഞടങ്ങി ...................!
കാളിദാസൻ!!! ഒരടങ്ങാത്ത ആവേശായി ഇന്നും നിലകൊള്ളുന്നു...........!!!!!!
                                                                                   ****************************രഘുകല്ലറയ്ക്കല്‍₹₹₹₹                   ആര്യപ്രഭ