Wednesday, December 25, 2013

ഉണരുന്ന വയലേല!!

        ഉണരുന്ന വയലേല!! 
കുളിര്‍കാറ്റു ഞാറ്റിന്മേല്‍ 
                   മൃദുവായ് തലോടുമ്പോള്‍ 
കുളിരാലിളം വയൽ, 
                      നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
                                                       വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന 
                                                             ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ 
                                                             വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
                                                                 വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
                                                              വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട 
                                                          ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
                                       ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
                                                       ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
                                            കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന 
                                                                ശോഭയാൽ 
തനിമയിൽ ചെറുമികൾ കളനീക്കി 
                                                              ചെളിനീരിൽ 
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ 
                                                 കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു  തളരാതെ വെയിലേറ്റു 
                                                                വേലയിൽ!!!
                                                                                          രഘു കല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Saturday, October 5, 2013

നാട്ടില്‍ പ്രമാണി

             നാട്ടില്‍ പ്രമാണി!
പ്രകൃതിയും മനുഷ്യനും 
                       ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
                          മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ 
                               ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
                  ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ 
                           ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു 
                               പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ് 
                               കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ 
             വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
                                  തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ് 
                                  മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
                  നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
                                          ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
                   വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
                     ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
              ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള 
               ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
                                                നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര് 
                                തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
                                           തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
                                                                                    തായ് കാണില്ല !!!  
*തീട്ടൂരം=അനുവാദപത്രം                                                                                                   
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ 


Sunday, September 15, 2013

തിരുവോണം പോലും തനിമ നിലനിർത്താത്ത മലയാളികൾ!

മലയാളിയുടെ തനിമ കൈവിട്ടു പോകുന്ന മലയാള മഹോത്സവം ,തിരുവോണം പോലും പഴമ നിലനിർത്താത്ത മലയാളികൾ!
പണ്ടുകാലങ്ങളിൽ കുട്ടികൾ പറിച്ചു കൊണ്ടുവരുന്ന പൂക്കൾ വീട്ടു മുറ്റങ്ങളിൽ മനോഹാരിത വിടർത്തുമായിരുന്നു.
ഓണത്തിന്റെ  ആവേശ തിരയിളക്കം  കുഞ്ഞുമനസ്സുകളില്‍ കൂടെ  വൃദ്ധരിലും  അലയടിക്കും.
കളിക്കുട്ടുകാരുമൊത്ത് അന്നത്തെ കുഞ്ഞുങ്ങൾ കളിച്ച്ല്ലസിക്കുമായിരുന്നു.കണ്ടുരസ്സിക്കുന്ന വൃദ്ധജനങ്ങളുടെ കൂട്ടവും ഓണത്തിനു ശോഭപകര്‍ന്നു.
ഓണപ്പുടവയ്ക്കും മഹത്വമുണ്ടായിരുന്നു,ഊഞ്ഞാലും,തുമ്പി തുള്ളലും കൌതുകമായിരുന്നു.

ഇന്നിതെല്ലാം പഴമയുടെ ദ്രവിച്ച ആചാരങ്ങളായി പരിണമിച്ചു.
ഇന്നും മലയാളികൾ ഓണം ആർഭാടമായി ആഘോഷിക്കുന്നു.
ഓണം ഇന്നു തമിഴ്‌നാടിന്റെ സമ്പത്തുകാലവും കൂടിയാണ്.
മാവേലിയെ വരവേല്ക്കാൻ തമിഴന്റെ പൂവ് ഇല്ലെങ്കിൽ കേരളം ശൂന്യമാകും!
തിരുവോണത്തിന് സദ്ധ്യഒരുക്കാൻ തമിഴനെ ആശ്രയിക്കാതെ പറ്റുമോ?
പച്ചക്കറിക്ക് തമിഴനും,അരിക്കും പലചരക്കിനും മറ്റു സംസ്ഥാനങ്ങളും കനിയണം. 
എന്തിനേറെ ആഹാരകാര്യത്തിൽ പോലും മലയാളി മാറിയിരിക്കുന്നു.
ഏറ്റവും കൂടുതൽ കോഴികളെ കൊന്നു തിന്നുന്നവർ മലയാളികളാണ്.
മാടുകളെ തിന്നുന്നതും മലയാളികൾ.
ഓണാഘോഷം തകൃതിയിൽ നടക്കുമ്പോഴും പതിവില്കവിഞ്ഞ തിരക്ക് ബിവറേജസ് -നു മുന്നിലെന്നത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന റിക്കാഡാണ്.
മദ്യപാനം മലയാളിയുടെ അഭിമാനമായി മറിയോ?
മദ്യശാലകളുടെ മുന്നിലെ " Q "കണ്ടാൽ,അവിടത്തെ തെരക്കുകണ്ടാൽ മലയാളിയുടെ മഹത്വം മനസ്സിലാക്കാം.
സ്വന്തം വീട്ടിൽ അരിയും മറ്റും വാങ്ങാൻ കടയിൽ പോകുന്നതിൽ അഭിമാനക്ഷതം കാണുന്നവർ,
പൊരിവെയിലിൽ മദ്യശാലക്ക് മുന്നിൽ അര ദിവസത്തോളം നില്ക്കുന്ന നിൽപ്പ് മാന്യതയുടെ 
മുഖമുദ്രയായിക്കാണുകയാണ് പുതുതലമുറ!!
അഭിമാനത്തിന്റെ  മുദ്ര!!.
മദ്യപാനം പരസ്യമായ ഒരാചാരമാക്കി മാറ്റുകയാണ്.
പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നു.
ശാസ്സിക്കേണ്ടവരും,ശിക്ഷിക്കേണ്ടവരും മദ്യപാനികളോ,കൂട്ടുകുടിയന്മാരോ ആയിരിക്കും.അവര്‍  സമുഹത്തില്‍  മാന്യന്മാരും.
കേരളജനതക്ക് മാവേലി നഷ്ടപെട്ടപ്പോൾ,ഒരുനല്ല രാജഭരണകാലത്തെ സത്യസന്തതയും,ഊഷ്മള സുഖങ്ങളുമായിരുന്നു നഷ്ടമായത് .
ആ സുരഭില കാലത്തെ മനസ്സിലേറ്റി, ആ ഓർമ്മയെ താലോലിക്കുകയാണ് തിരുവോണത്തിലൂടെ മലയാളി.
മദ്യപാനം എന്ന ആഘോഷം തിരുവോണത്തിന്റെ തനിമ നഷ്ടമാക്കി.
മദ്യാസക്തി  സമൂഹത്തിലേക്കു പകർന്നു കൊടുത്ത് ഒരു പറ്റം മദ്യപന്മാരെ വളർത്തുകയാണ് ഇവിടെ സാമൂഹ്യവിരുദ്ധർ ചെയ്യുന്നത്.
സമൂഹത്തില്‍  ചിലരുടെ മനപ്പൂര്‍വ്വമായ  പ്രവണത  മനസ്സിലാക്കാന്‍  വൈകിയാല്‍  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുമാറു  വരും  തലമുറ വന്‍ വിപത്തിന്നു അടിമകളാകും. 
മനോരോഗികളുടെ  എണ്ണം  വര്‍ദ്ധിക്കും.
മരണവീട്ടില്‍ പോലും  മദ്യപന്മാരുടെ ആഘോഷം സഹിക്കാന്‍ വയ്യാതയിരിക്കുന്നു.
വിവാഹ ചടങ്ങുകള്‍ അലങ്കൊലമാക്കാനും മദ്യപന്മാര്‍ കാരണമാകാറുണ്ട്.
നിർദ്ധോഷികളായ ചെറുപ്പക്കാരെ വലയിൽ കുരുക്കി,ഭൂരിഭാഗത്തെ സൃഷ്ടിക്കുന്നു.
മദ്യാപാനികൾ എന്ന് പറയാൻ സമൂഹത്തിൽ ആരും ഉണ്ടാവരുത്.
എല്ലാവരും മദ്യപരാണെങ്കിൽ അവർക്ക് പരസ്പരം മദ്യപാനി എന്നു വിളിക്കാൻ കഴിയില്ലല്ലോ?
രാജ്യം തീവ്രവാദികളുടെ നിരീക്ഷണത്തിലാണ്,അതിലേറെ തീവ്രശ്രദ്ധ മദ്യപാനികളില്‍ സർക്കാർ ചെലുത്തിയില്ലെങ്കിൽ,നമ്മുടെ കേരളം ഭ്രാന്തന്മാരുടെ കേളികേന്ദ്രമാകും! തർക്കമില്ല.
ആർഭാടമായ പേകൂത്തുകളുടെ ആസ്ഥാനം കേരളമാകും!.
മാവേലിക്ക് പകരം "മദ്യവയ്യാവേലികള്‍ക്ക് "വരവേല്പ് ആഘോഷമാണ് നമ്മുടെ കേരളത്തിനു ചേർന്നത്‌.
നന്മകള്‍ മറന്ന മദ്യപന്മാര്‍ .ആഘോഷം ആഭാസമാക്കുന്നു!
നമ്മുടെ സര്‍ക്കാര് ചെയ്യുന്നത് രസ്സകരമായ അനുഭവമായി തോന്നുന്നു. 
മദ്യം നിർലോപം ജനങ്ങൾക്ക്‌ കുടിക്കാൻ കൊടുക്കുന്നു,കുടിക്കുന്നവനെ പിടിക്കുന്നതും ശിക്ഷിക്കുന്നതും കൊടുക്കുന്ന സർക്കാർ തന്നെയാണ്.
നോട്ടിരട്ടിപ്പ് സംഘത്തില്‍ പെടുന്ന നിരപരാധി കിട്ടിയതുമായി രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ ഇരട്ടിപ്പുകാര്‍ തന്നെ പോലീസ് വേഷത്തില്‍ അവരുടെ കൈവശമുള്ള നോട്ടുകള്‍ വാങ്ങി വിരട്ടി ഓടിക്കുന്നു,അതിനു തുല്യമാണ്  സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയും.
മദ്യം വാങ്ങുന്നവൻ കുടിക്കാൻ വേണ്ടിയാണ്.
കുടിക്കുന്നത് മാനസ്സിക ഉത്തേജനം(ലഹരി) കിട്ടാനാണ്.
ലഹരി തലയിൽ കയറിയാൽ പലർക്കും പലതും തോന്നുമെന്ന് കൊടുക്കുന്നവർ അറിയാതെ പോകുന്നത് ശരിയാണോ?
ലഹരി വിറ്റുകിട്ടുന്ന പണത്തെക്കാളേറെ അവരെ ശിക്ഷിച്ചും സർക്കാർ പണം ഉണ്ടാക്കുന്നു?
ഇതെന്തു ന്യായമാണ്?സർക്കാർ കൊടുക്കുമ്പോൾ അമൃതാണ്,?അവർ കൊടിക്കുമ്പോൾ  മദ്യം!
ഒരുപക്ഷെ!കുടിയന്മാരുടെ സംഘടന(യുണിയന്‍ )ഉണ്ടായാൽ ഇതിനെ ചോദ്യം ചെയ്യാനും,സമരം സംഘടിക്കാനും അധികകാലം വേണ്ടിവരില്ല.

സംസ്കാരം നഷ്ടപെട്ടതു സര്ക്കാരിനാണ്!
സംസ്കാര സമ്പന്നരായ ജനതയെ വളർത്തേണ്ട സർക്കാർ പണത്തിന്റെ ആർത്തിയിൽ  കേരള ജനതയെ മദ്യപാനത്തിലൂടെ തീരാ രോഗികളും,
വെറിയന്മാരും,ഭ്രാന്തന്മാരും ആക്കി മാറ്റുകയാണ്.
സമൂഹത്തിലെ സ്ഥാനമാനങ്ങൾ പോലും മദ്യപന്മാരുടെ കൈകളിലാണ്?വീട്ടിലെ അന്തരീക്ഷം പോലും താറുമാറാകുന്നു? ബലാൽസംഗങ്ങൾ പെരുകുകയാണ്.
മാതാപിതാക്കൾക്ക് മക്കളെ തിരിച്ചറിയാത്ത കാലമായിരിക്കുന്നു,
പെരുകുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും മദ്യപന്മാരാണ്.
അപകടങ്ങള്‍ പെരുകുകയാണ്.
സർക്കാർ മദ്യം കൊടുത്ത് പുറകെ പോലീസ് വേഷത്തിൽ അവരെ പിടിക്കുന്നു,ശിക്ഷിക്കുന്നു,വൻതുക പിഴ വാങ്ങുന്നു,ഇനിയും കുടിച്ചുവരാനുള്ള അനുവാദവും കൊടുക്കുന്നു? എന്താ?ഇത്രയും സംസ്കാരം തുടിക്കുന്ന സർക്കാർ ലോകത്ത് കാണുമോ?മാവേലിയുടെ അഥവാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ വിചിത്രമായ ഈ സംഭവങ്ങള്‍ കാണുകയുള്ളൂ.
കേരളത്തില്‍ മിക്കസ്ഥലങ്ങളിലും കുടിയന്മാരുടെ ആഭാസകരമായ കലാപരിപാടികളും കാണാവുന്നതാണ്.
ഇത്ര പൊതുജനസേവകരായ,സന്മനസ്സുള്ള,
കാര്യപ്രാപ്തിയുള്ള,കൃത്യനിഷ്ടയുള്ള സർക്കാർ കേരളത്തിലല്ലാതെ മറ്റൊരിടത്തും കാണുകയില്ല!!!.
ചില ഫാക്ടറികൾ ഉത്പാദനത്തിൽ ഉണ്ടാകുന്ന അസംസ്കൃത വസ്തുക്കൾ പലവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പോലെ,കുടിയന്മാർ മൂലം സർക്കാരിനും എത്രവിധത്തിൽ വരുമാനം ലഭിക്കുന്നു.
സർക്കാരിന്റെ കാമധേനു മദ്യവില്പ്പന ശാലകളാണ്.
നാട്ടിൽ അനേക കോടി മദ്യ ശാലകൾ തുറക്കട്ടെ,കേരളത്തിൽ എല്ലാ ജനങ്ങളും മദ്യപാനികൾ ആയിത്തീരട്ടെ,അതിലൂടെ കേരള സർക്കാർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കട്ടെ,തന്മൂലം സ്വകാര്യ ആശുപത്രികൾക്കും നേട്ടമുണ്ടാകുമല്ലൊ?അതും സർക്കാരിന് നേട്ടമാണ്.മദ്യപന്മാര്‍ വര്‍ദ്ധിച്ചു പല കുടുംബങ്ങളും പരിഭ്രാന്തിയില്‍ നെട്ടോട്ടം ഓടുമ്പോള്‍ കുടിയന്മാരെ സഹായിക്കാനും,കുടിനിര്‍ത്താനും പുതിയ ആശുപത്രികള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു.
കുടിയന്മാര്‍ ഒരു സാമ്പത്തിക ശ്രോതസ്സു കൂടിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.
വിവേകാനന്ദൻ കേരളത്തെ ജാതിവ്യവസ്തയുടെ പേരില് ഭ്രാന്താലയം എന്ന് വിശേഷിപ്പിചെങ്കിൽ ,ഇന്ന് സമനില തെറ്റിയ മദ്യപന്മാരുടെ കൂട്ടമാണ്‌ യഥാർത്ഥ ഭ്രാന്താലയം.
സർക്കാർ കണ്ണുതുറക്കില്ല, പൊതുജനം മദ്യത്തിന്നെതിരെ കണ്ണ് തുറക്കുക തന്നെ വേണം!!!.
വരും തലമുറ മദ്യത്തെ ഉപയോഗിക്കുന്ന രീതിതന്നെ മാറിയേക്കാം. പിടിച്ചുനില്ക്കാൻ കഴിയാത്തത്ര വളർന്നാൽ മലയാളി ലോകജനതക്ക് മുന്നിൽ നാണം കെടും!.
അതിനാൽ വരും തലമുറയെ കടിഞ്ഞാണിടാൻ ഉതകുംവിധം നമ്മളിൽ അറിവ് ശേഷിക്കുന്നവർ തയ്യാറാകണം!!!
ആത്മാർഥത നിഷ്കളങ്കരായ ജനങ്ങളോടായിരിക്കണം,
അതിനുകഴിയുന്നവർ ഒത്തുകൂടും എന്ന് വിശ്വസിക്കുന്നു!!!   ലോകത്തിന്റെ ഏതുകോണിലും മലയാളികള്‍ അവരുടെ മഹത്വത്തെ ഉയര്‍ത്തി സൂക്ഷിക്കും, നന്മകള്‍ അപൂര്‍വ്വമായി വിടരുന്നവ ആകരുത്?സധാ വിടരുന്ന പുഷ്പങ്ങളാവട്ടെ മലയാളിയില്‍ വിടരുന്ന നന്മ!!!
ലോകമലയാളികള്‍ക്ക് ഉത്സ്സാഹത്തിന്റെയും,ഉന്മേഷത്തിന്റെയും കുളിര്‍മ്മ നിറഞ്ഞ ഒരായിരം ഓണാശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു!!!!!                                                                 രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ



Wednesday, August 21, 2013

മദ്യവും,മനുഷ്യനും!

          മദ്യവും,മനുഷ്യനും!
മദ്യം മനുഷ്യന്റെ മനമുദ്ധരിക്കുന്നു?
മദ്ധ്യേ;മനമതുമില്ലാതെയാകുന്നു!
ഓർക്കുന്നതെല്ലാം നടപ്പാകുമെന്നോരോ-
ഓർമ്മകൾ മിന്നിത്തെളിയുന്നു മുന്നിലായ്!
  എന്തും തകർക്കുവാൻ മോഹമതുള്ളിലായ്-
  എന്തിനും വയ്യാത്ത ദേഹവും ഭാരമായ്!
  മനസ്സിലെ ഓർമ്മകൾ തല്ലിക്കെടുത്തുന്നു!
  മസ്തിഷ്ക്കമത്രമേൽ നിശ്ചലമാകുന്നു!
പണമാണ് മദ്യപ നാധാരമെന്നാകിൽ 
പണമല്ല മദ്യപ നാവശ്യം ലഹരിപോൽ !
മണ മൊരു പ്രശ്നമല്ലവർക്കെന്നിതാകിലും 
മണംകൊണ്ടടുക്കുവാനാകില്ലിതാർക്കുമേ!
  പട്ടിണിയാണ് തൻ വീട്ടിലെന്നാകിലും 
  ഒട്ടുമതോർക്കുവാനാകില്ലിവർക്കാർക്കും!
  ഒട്ടിയ വയറുമായ് പൈതങ്ങളണയുമ്പോൾ
  മുട്ടിയാൽ തെന്നുന്ന 'സ്പ്രിങ്ങ് 'പോലാണിവർ !
വ്യക്തമല്ലാതുള്ള വാക്കിലും,നോക്കിലും-
വ്യക്തിത്വമില്ലായ്മ ഊറ്റമായ് നില്ക്കുന്നു!
ചുറ്റും നടക്കുന്നതെന്തു തന്നാകിലും-
മറ്റുള്ളവർ തന്നെ,എന്തിന്നെതിർക്കണം?
  മോഹങ്ങളേറെയാണുള്ളിലെന്നാകിലും 
  മോഹഭംഗങ്ങളാൽ വെറിയാർന്ന മാനസ്സം!
  എല്ലാം മടുക്കുന്ന ജീവിതയാത്രയിൽ 
  എല്ലാമൊരൊറ്റനാൾ തീർക്കുവാൻ വെമ്പലായ് !
മദ്യത്തിൽ തീവ്രത ഇല്ലാതെയാകുകിൽ 
മദ്യത്തനപ്പുറമെന്തെന്ന ചിന്തയായ്‌ !
ഒന്നും മനസ്സിൽ ത്രസ്സിക്കാതെയാകയാൽ 
ഒന്നിനും താല്പ്പര്യ മില്ലായ്മ തീവ്രമായ് !
  പിന്നെയങ്ങോട്ടങ്ങു മൂകനായ്‌,ഏകനായ് !
  പിന്നീടൊരിക്കലും,ജീവിതം വേണ്ടെന്നമട്ടിലും!
  പിന്തിരിഞ്ഞങ്ങോട്ട്‌ ചിന്തയില്ലോട്ടുമേ!
  പിന്നെ മാലോകർക്ക് ഭാരമായ്,വിണ്ണിലായ്!!!
________________________രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Sunday, August 18, 2013

ഓണം മലയാളിയുടെ തനിമ!!

      ഓണം! മലയാളിയുടെ തനിമ!! 
മലയാളിയുടെ മഹത്തായ പാരമ്പര്യത്തിന്റെ തിളക്കമാർന്ന,
പൊലിമയാർന്ന ഉത്സവമാണ് തിരുവോണം!. മലയാള ജനതയുടെ അഭിമാനമാണ്ഓണം! 
മലയാള തനിമ കത്ത് സൂക്ഷിക്കുകയും, ആ ആഹ്ളാദ തിമിര്‍പ്പില്‍ ആറാടി സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും
പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്ന,മഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്?.
പ്രജാ തല്പരനും വിശാല മനസ്കനും, നിഷ്കളങ്കനും,

സത്യസന്തനുമായ അസുരചക്രവര്‍ത്തി മനുഷ്യ പ്രജകളെ ഒരുമയോടെ ഭരിക്കുന്ന കാലം.
മഹാവിഷ്ണുവിൻറെ പരമ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയും കൂടിയായ മഹാബലി.അസുര രാജവെങ്കിലും വിഷ്ണു പ്രിയ്യനായ മഹാബലിയുടെ മഹത്വത്തില്‍ അസുയതോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
അസുര രാജാവ് ദേവന്മാരെ വെല്ലുന്ന മഹത്വത്തോടെ വാണാല്‍ !
ദേവന്മാര്‍ക്ക് സഹിക്കുമോ?ഇന്ദ്രൻറെ സ്ഥാനം നഷ്ടമായാലോ എന്ന പരിഭ്രാന്തി.
ദാനശീലനായ മഹാബലി പാമരനേയും,

പണ്ഡിതനേയും സമമായി കാണ്ടിരുന്ന വിശാലത മുതലെടുത്ത്‌ മഹാവിഷ്ണു വേഷം മാറി വാമനനായി വന്ന് മൂന്നടി മണ്ണ് ദാനം ചോദിച്ചു.
മൂന്നടിയിൽ താഴെ ഉയരമുള്ള വാമനന് അളന്നെടുക്കാൻ അനുവാദം കൊടുത്ത്.
രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു,
തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള മഹാബലി,തന്റെ  മുന്നില്‍ ദാനത്തിനായി നില്‍ക്കുന്നതു വിഷ്ണു ആണെന്ന്  തിരിച്ചറിഞ്ഞു.തന്നെ പരീക്ഷിക്കാന്‍ തൻറെ പ്രിയ്യനായ വിഷ്ണു ഭഗവാൻ നേരിൽ വന്നതിൽ അകമഴിഞ്ഞു സന്തോഷിച്ചു!ഭഗവാനെ നേരില്‍ കണ്ടതിൽ അതീവ സന്തുഷ്ടനായി.
എന്നാലും വാമന വേഷം പൂണ്ടു വന്ന ഭഗവാനു താൻ  കൊടുത്ത വാക്കുപാലിക്കാന്‍ 
കഴിയാതെ സർവ്വവും നഷ്ടപെട്ട നിസ്സഹായാവസ്ഥയില്‍,വാമനനു മുന്നിൽ 
 മഹാബലി തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍,വാനോളം ഉയർന്ന ഭഗവാന്റെ പാദസ്പർശത്താൽ കിട്ടിയ അനുഭൂതിയിലും, സ്നേഹ സ്പർശത്തിലും,വിഷ്ണുവിൻറെ മുന്നിൽ നിസ്സരനുമായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
താൻ ജീവനെ ക്കാളേറെ പരിപാലിക്കുന്ന,
സ്നേഹ തല്‍പ്പരരായ തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം? .
ദേവന്മാരുടെ ആജ്ഞാനു വര്‍ത്തിയായ വിഷ്ണു ഭഗവാന്‍  അനുമതി കൊടുക്കുകയും ചെയ്തു.
വാമനന്റെ പാദസ്പർശത്താൽ ഭൂമിയിൽ നിന്ന് നിഷ്കാസനായി.
ഭഗവാൻറെ അനുഗ്രഹത്തിൽ തൃപ്തനായ അസുര രാജാവ് മഹാബലി ചിങ്ങപ്പുലരിയിൽ,
ലോക ജനതയിൽ സ്നേഹത്താല്‍ ശ്രേഷ്ഠരായ മലയാളികളെ എല്ലാ വർഷവും സന്തോഷ പൂർവ്വം  ദർശിക്കാനെത്തുന്ന മഹത് ദിനമാണ്തിരുവോണം.
ഐതിഹ്യം ഉറങ്ങുന്ന മണ്ണ് നമുക്ക് തൊട്ടുകിടക്കുന്ന തൃക്കാക്കര തന്നെയാണ്.തിരുവോണം വിരിയുന്നതും ഇവിടെ തന്നെ!!!!
തിരുവോണം!ലാളിത്യത്തിൻറെയും,ഒരുമയുടെയും, സഹനത്തിന്റെയും കൂട്ടായ്മയായ ഐശ്വര്യത്തിന്റെ ദിനമായി മലയാളികള്‍ കൊണ്ടാടുന്നു.. 
ആദരപൂര്‍വ്വം മലയാളികള്‍ മഹാബലിയെ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണമാണ്!!.
പകയും,വിദ്യോഷവും വെടിഞ്ഞു,

സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,മലയാളിക്ക് മാതൃക മഹാബലിയാണ്.
അഹന്ത വെടിഞ്ഞു സ്നേഹം പകരാന്‍ മലയാളിയെ ഓര്‍മ്മ പ്പെടുത്തുന്ന ഓണം നമുക്കും വഴികാട്ടിയാണ്.!!!തൻറെ സർവ്വനാശവും കണ്ടറിഞ്ഞും,മനസ്സറിഞ്ഞു പൂജിക്കുന്ന വിഷ്ണു ആവശ്യപ്പെട്ടത്,തന്നെ ചതിക്കാനാണെന്നു ചിന്തിക്കാതെ,അതിൽ ദുഃഖം തോന്നാതെ സന്തോഷത്തോടെ വാക്കുപാലിക്കുകയാണ് സ്നേഹനിധിയായ ആ ഭക്തൻ ചെയ്തത്.
ഓരോ മലയാളിക്കും മനസ്സിലേറ്റാൻ ഇതിൽ കൂടിയ മാതൃക എന്താണ്? മാവേലിയുടെ ഭരണമെന്ന  നല്ലകാലത്തെയും,സത്യസന്ധതയേയും സ്മരിച്ച് അദ്ദേഹത്തിനുമുന്നില്‍ നമുക്കും ശിരസു നമിക്കാം .
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെഒരായിരം തിരുവോണ  ആശംസകള്‍ നേരുന്നു.!!!!

                                                              രഘു കല്ലറയ്ക്കല്‍ 
%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
NB നിഷ്കളങ്കനായ മഹാബലി അന്നത്തെ മലയാളിയെ സ്നേഹിക്കാൻ കാരണം - കള്ളവും, ചതിയും അറിയാത്ത നിഷ്കളങ്കരായിരുന്നു പ്രജകളും.
ഇന്നത്തെ മലയാളിയെ അടുത്തറിയുന്ന അനുഭവം ഉണ്ടായാൽ,മഹാബലി പാതാളത്തിൽ നിന്നും ഒളിച്ചു പോകും.സ്നേഹിക്കാൻ മാത്രമറിയാവുന്ന പ്രജകളെ കാണാനാണ് മഹാബലി വരുന്നത്.
കേരളത്തിൽ ഉണ്ടാകുമോ? 
--

Tuesday, August 13, 2013

ദക്ഷിണാമൂർത്തി!!!

 ദക്ഷിണാമൂർത്തി!!!
മലയാളത്തിൻറെ മറക്കാനാവാത്ത മൃതുല ഗാനങ്ങളുടെ കുലപതി നമ്മെ വിട്ടുപിരിഞ്ഞു.
മലയാളിയുടെ മനസ്സിൽ നിറവാർന്ന ഈണങ്ങൾ കോർത്തിടാൻ സ്വാമിക്ക് വൈക്കത്തപ്പൻ നല്കിയ വരാമായിരുന്നു സിനിമാഗാനങ്ങൾ !!.
നാലുതലമുറയെ കൈപിടിച്ചു മുന്നേറിയ സംഗീതജ്ഞൻ, ദക്ഷിണാമൂർത്തി അല്ലാതെ മറ്റാരുമില്ല.
മനുഷ്യമനസ്സിനെ വശീകരിക്കുന്ന ഈണങ്ങൾ ,സംഗീതത്തിൽ അലിഞ്ഞ ലഹരി, പതഞ്ഞു പൊങ്ങുന്ന ഗാനങ്ങൾ!കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം!അദ്ദേഹത്തിൻറെ വരദാനമായിരുന്നു.
ആലപ്പുഴ മുല്ലക്കൽ തെക്കേമഠത്തിൽ വെങ്കിടേശ്വര അയ്യരുടെയും,പാർവതി അമ്മാളിന്റെയും മകനായി 1919-ഡിസംബറിൽ ജനിച്ചു.
1948-ലെ നല്ലതങ്കയ്ക്ക് സംഗീതം പകർന്നു തുടങ്ങിയ മധുര മനോഹര താളക്രമം മരണം വരെ അഭങ്കുരം തളിരിട്ടു നിന്നു .
2013-ആഗസ്റ്റു 2-നു രാത്രിയിൽ ഉറക്കത്തിൽ അന്ത്യ വിശ്രമം!
സുകൃതംചെയ്തമനസ്സാണ് അദ്ദേഹത്തിന്റേത്.
മനുഷ്യമനസ്സുകളെ പാടിയുറക്കിയ അദ്ദേഹവും ഉറക്കത്തിൽ പാടിമറഞ്ഞു.കുളിരാർന്ന ഗീതങ്ങളുടെ കുലഗുരു വിസ്മൃതിയിൽ ഓർമ്മകളെ അവശേഷിച്ചു മടങ്ങി.
മലയാളിക്ക് തീരാനഷ്ടമായ മഹാസംഗീതജ്ഞന്റെ വേർപാടിൽ വിങ്ങുന്ന മനമോടെ ആര്യപ്രഭയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.
__________________________________________________
ആര്യപ്രഭ

Thursday, August 8, 2013

ജനസംഖ്യ

        ജനസംഖ്യ
ഇന്ത്യയിൽ 10-വർഷം കൂടുമ്പോൾ സെൻസസ് സമ്പ്രദായം നിലനില്ക്കുന്നു.ഇതു ഒരു ജനസംഖ്യാ കണക്കെടുപ്പായിമാത്രം കാണേണ്ട ഒന്നല്ല.രാജ്യത്തിന്റെ ആസൂത്രണത്തിന്റെ അടിത്തറയായാണ്‌ സെൻസസ് റിപ്പോർട്ടിനെ രാജ്യം ഉറ്റുനോക്കുന്നതും.
2011-ലാണ് അവസാനമായി സെൻസസ് നടന്നത്.2010-ലെ കണക്കെടുപ്പ് പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നത് 2011-മാർച്ചിലാണ്.എന്നാൽ പുതിയ റിപ്പോർട്ട് 2013-ഏപ്രിൽ കുറേക്കൂടി വ്യക്തമായി പുറത്തു വന്നിരിക്കുന്നു.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 1,21,05,69,573-പേര് വസിക്കുന്നു.
2001-ൽ ജനസംഖ്യാ 102.87-കോടിയായിരുന്നു.17.64-ശതമാനം 2001-2011-ലെ വളർച്ചാനിരക്ക്.
2001-ൽ 21.54-ശതമാനമായിരുന്നു.2001-2011-കാലത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യാ നിരക്ക് നാഗാലാഡിലാണ് (-0.47ശതമാനം)
ഇന്ത്യയിലെ നൂറ്റിയിരുപത്തിഒന്ന്കോടി അഞ്ചുലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിമൂന്നു പേരിൽ 
 അറുപത്തിരണ്ടുകോടി മുപ്പത്തിഒന്നുലക്ഷത്തി
ഇരുപത്തിഒന്നായിരത്തിഎണ്ണൂറ്റിനാല്പ്പത്തിമൂന്നു പേര് പുരുഷന്മാരും,
അമ്പത്തിയെട്ടുകോടി എഴുപത്തിനാലു ലക്ഷത്തി നാല്പ്പത്തിഏഴായിരത്തി എഴുനൂറ്റിമുപ്പതു പേര് സ്ത്രീകൾ.
പഴയകണക്കനുസരിച്ചു സ്ത്രീകളുടെ എണ്ണം കൂടി.
ഇതിൽ ഗ്രാമവാസികൾ എണ്‍പത്തിമൂന്നുകോടി മുപ്പത്തിനാലുലക്ഷത്തി അറുപത്തിമുവ്വായിരത്തി നാനൂറ്റിനാൽപ്പത്തെട്ടും,
നഗരപ്രദേശങ്ങളിൽ മുപ്പത്തേഴുകോടി എഴുപത്തൊന്നു ലക്ഷത്തി ആറായിരത്തിഒരുനൂറ്റിഇരുപത്തഞ്ച് പേര് വസിക്കുന്നു. .
68.8%ഗ്രാമങ്ങളിൽ വസിക്കുമ്പോൾ നഗരങ്ങളിൽ 31.2 ശതമാനം വസിക്കുന്നു.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശ്‌ ആണ്.
ആകെജനസഖ്യയുടെ 16.5ശതമാനം.
 19.98 കോടി ജനങ്ങൾ വസിക്കുന്നു ഉത്തർപ്രദേശിൽ .
കേരളത്തിൽ ആകെജനസംഖ്യ മൂന്നുകോടി മുപ്പത്തിനാല് ലക്ഷത്തിആറായിരത്തി അറുപത്തിഒന്ന്. ഗ്രാമവാസികള്‍ ഒരുകോടി എഴുപത്തിനാലുലക്ഷത്തി എഴുപത്തിഒരായിരത്തി ഒരുനൂറ്റിമുപ്പത്തിഅഞ്ചു പേര്‍.നഗരത്തില്‍ ഒരുകോടി അന്പത്തിയൊന്‍പതു ലക്ഷത്തി മുപ്പത്തിനാലായിരത്തി തൊള്ളായിരത്തി ഇരുപത്തിയാറു പേര്‍. 
______________________________________
ആര്യപ്രഭ

Wednesday, August 7, 2013

തപാൽ

                 'തപാൽ' 


"തപിക്കുന്ന മനസ്സുകളെ ചാരത്തണയ്ക്കുന്ന 
                                                  ആശ്വാസമാണ്‌ തപാൽ !"
ഈ പറയുന്നതില്‍ യാതൊരു അതിശയോക്തിയും പഴയകാലങ്ങളില്‍ ഉണ്ടായിരുന്നില്ല.
കണ്ണില്‍ എണ്ണയൊഴിച്ച്  കത്തുകളുടെ വരവുംകാത്തു ആകാംഷയോടെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇന്ന് കഴിഞ്ഞുപോയ കാലത്തെ ഓർക്കുന്ന പഴയ തലമുറ!!.
പുതു തലമുറ കത്തെഴുത്ത് 'പൌരാണികതയിലേക്ക്' മാറ്റിനിര്‍ത്തുന്നു. 
കത്തും,പോസ്റ്റ്‌മാനും മറക്കാൻ വൈയ്യാത്ത വൈകാരികതയായിരുന്നു പഴയ തലമുറയ്ക്ക്!!..
പണ്ട് കിട്ടിയ കത്തുകള്‍ നിധിപോലെ കാത്തു് എത്രപേര്‍ പഴമയുടെ തനിമായാർന്ന സൗന്ദര്യത്തില്‍ ഇന്നും ആഹ്ളാദിക്കുന്നു.
നമുക്കും പഴമയിലേക്ക് ഒന്ന് എത്തി നോക്കാം?
തപാല്‍ സംവിധാനത്തെ കുറിക്കുന്ന പുരാതന രേഖ ബി സി 322-ൽ ചന്ദ്രഗുപ്തമൗര്യന്റെ കാലത്താണെന്ന് പുരാതന രേഖകൾ വെളിപ്പെടുത്തുന്നു.
പ്രസിദ്ധനായ ഭാരതസഞ്ചാരി ഇബനുബത്തുത്ത 1310-ല്‍ എഴുതിയിട്ടുള്ളത് മുഹമ്മദു ബിന്‍ തുക്ളക്കിന്റെ കാലത്ത് മികച്ച വാര്‍ത്താവിനിമയ ശൃംഖല ഭാരതത്തിൽ പ്രവര്‍ത്തിച്ചിരുന്നു എന്നാണു പറയുന്നത്.
1541,1554-ഭരണ പരിഷ്കാരങ്ങളിൽ പേരുകേട്ട 'ഷേർഷാ സൂരി' കുതിരകളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
1556-1605-കാലഘട്ടത്തില്‍ ഭരിച്ച 'അക്‌ബര്‍ 'ചക്രവര്‍ത്തി ഒട്ടകങ്ങളെയാണ് സന്ദേശം കൈമാറാന്‍ ഉപയോഗിച്ചത്.
ഭാരതം പിടിച്ചടക്കിയ ബ്രിട്ടിഷുകാര്‍ ഭരണവും പശ്ചാത്യവല്‍ക്കരിച്ചു.
തപാല്‍ മേഖലയും പാടെ മാറി.
ജനറല്‍ വാറന്‍ ഹെസ്ടിങ്ങ്സ് എന്ന ബംഗാള്‍ ഗവര്‍ണര്‍ 1774-ല്‍ തപാല്‍ മേഖല പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
വിപ്ളവകരമായ ആ ചുവടുവൈപ്പില്‍ ആരംഭിച്ച പോസ്റ്റ്‌ മാസ്റര്‍ ജനറല്‍ എന്ന തസ്തിക ഇന്നും തുടരുന്നു.
1837-ല്‍ ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് നിലവില്‍വന്നു.
ഇന്ത്യയില്‍ ഔദ്യോഗികമായി തപാല്‍ സര്‍വീസ് നിലവില്‍ വന്നത് 1854-ഒക്ടോബര്‍ ഒന്നിനാണ് .
അതിനു കീഴില്‍ 1951-ലാണ് കമ്പി -തപാല്‍ വകുപ്പ് (പോസ്റ്റ്‌ ആന്‍റ് ടെലഗ്രാഫ് )തുടക്കമായത്.
കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തര തപാല്‍ സംവിധാനമാണ് അഞ്ചൽ !!!.
പോസ്റ്റുമാനെ അന്ന് അഞ്ചലോട്ടക്കാരന്‍എന്നാണു വിളിച്ചിരുന്നത്,അഞ്ചലാപ്പീസ്- പോസ്റ്റ്‌ ഒഫീസും.
ധര്‍മ്മ രാജയുടെ 1758-1798-കാലഘട്ടങ്ങളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ എത്തിക്കാന്‍ അഞ്ചല് ഉപയോഗിച്ചിരുന്നു.
വെള്ളത്തുണി തലപ്പാവും,ഒരുകയ്യില്‍ വടിയും മറുകയ്യിലെ മണിയും കിലുക്കിയാണ് അഞ്ചലോട്ടക്കാരന്‍ രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള അഞ്ചല്‍ ആഫിസുകളില്‍ എത്തുക.
അവിടെ അടുത്ത ഓട്ടക്കാരന്‍ കാത്തു നില്‍ക്കുന്നുണ്ടാകും.
തപാല്‍ സഞ്ചി വാങ്ങി അയാള്‍ അടുത്ത സ്ഥാനത്തേക്ക് മണികിലുക്കി ഓട്ടംതുടരും.
തിരുവിതാംകൂറിലെ അഞ്ചല്‍ പെട്ടി ശംഖും ആനയും മുദ്രയുള്ള പിച്ചിളയില്‍ തീര്‍ത്ത പച്ച നിറമാര്‍ന്നവ കാണാനും ഇമ്പമായിരുന്നു.
പ്രൌഢമായ തലയെടുപ്പായിരുന്നു.
തിരുവിതാം കൂറിന്റെ മുഖമുദ്രയായ ശംഖാണത്രേ കേരളത്തിലെ ആദ്യ സ്റ്റാമ്പിലെ ചിത്രം.
1889-ല്‍ പുറത്തിറങ്ങിയ ആ സ്റ്റാമ്പിനു രണ്ടു ചക്രമായിരുന്നു വില.
1844-ല്‍ ആലപ്പുഴയില്‍ തുറന്ന അഞ്ചലാപ്പീസാണ് കേരളത്തില്‍ ആദ്യത്തേത്. 
പിന്നീട് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റു P&T(പോസ്റ്റ് ആന്‍ഡ്‌ ടെലഗ്രാഫ്)എന്നറിയപ്പെട്ടു.
1844-മേയ് 26-നു സാമുവല്‍ മോഴ്സ് വാഷിംഗ് ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കയച്ചതാണ് ആദ്യ കമ്പിയില്ലാക്കമ്പി അഥവാ ടെലഗ്രാം .
ഇന്ത്യയിലെ ആദ്യ ടെലഗ്രാം കല്‍ക്കത്തയില്‍ നിന്ന് ഡയമണ്ട് ഹാര്‍ബറിലേക്ക് 1850-ല്‍ .
ഒന്നര നൂറ്റാണ്ടോളം പ്രതാപിയായ ടെലഗ്രാം2013ജൂലൈ 15-നു നമ്മെ വിട്ടു പിരിഞ്ഞു.(കമ്പിയില്ലാ കമ്പിയുടെ ചരമദിനം)അനേകായിരം കോടിരൂപയുടെ നഷ്ടം ടെലിഗ്രാമിന്റെ പരിഷ്കാരങ്ങള്‍ക്ക് ചിലവഴിച്ചു.
അത് ഫലപ്രദമാക്കാന്‍ കഴിയും മുമ്പേ 'കമ്പി 'പിന്‍വലിച്ചു.
ലക്ഷ്യബോധമില്ലാതെ ഭരണതലത്തില്‍ വരുത്തിയ നഷ്ടങ്ങളുടെ അവകാശവും,
 'കമ്പി'എന്ന സാധാരണക്കാരന്റെ കഴിഞ്ഞ കാലങ്ങളുടെ അത്യാവശ്യ വാര്‍ത്താവിനിമയ സൃഖലക്ക് ചാര്‍ത്തിക്കൊടുത്തു.
_______________________രഘു കല്ലറയ്ക്കൽ     
ആര്യപ്രഭ

Monday, August 5, 2013

അറിയാം!നമുക്കും ചില നല്ല കാര്യങ്ങൾ !!!

അറിയാം!നമുക്കും ചില നല്ല കാര്യങ്ങൾ !!!
1) ദ്വാപരയുഗത്തിൽ അർജ്ജുനൻ
     പൂജ നടത്തിയതായി 
                                ഐതിഹ്യമുള്ള ശിവലിംഗം 
                -എറണാകുളത്തപ്പൻ ക്ഷേത്രത്തിലാണ്.
2) കഥകളി വഴിപാട്‌ സമർപ്പിക്കുന്ന ക്ഷേത്രം
                                                          തിരുവല്ലം ക്ഷേത്രം.
3) പാതാളാജ്ഞന ശിലയിൽ തീർത്ത ബാലഭാവമുള്ള
                                  ഗുരുവായൂർ ശ്രീകൃഷ്ണവിഗ്രഹം-
                                                       ഉണ്ണിക്കണ്ണന്റേതാണ്.
4) ഹരിവരാസനം കൃതിയുടെ കർത്താവ്‌ -
                                            കമ്പക്കൊടികുളത്തൂർ അയ്യര്.
5) വെടിവഴിപാട്-ശബ്ദപ്രപഞ്ചത്തിന്റെ
                                 ആദിസ്പോടനത്തിന്റെ പ്രതീകം!
6) ആകാശം,വായു,അഗ്നി,ജലം,ഭൂമി-
                                                      ഇവ പഞ്ചഭൂതങ്ങൾ.
7) പഞ്ചഗവ്യം-പാൽ ,നെയ്യ്,ദധി(തൈര് ),ഗോമൂത്രം,
                           ചാണകം- ഇവ പഞ്ചഭൂതാന്മാകമാണ്.
              പാൽ- ആകാശത്തെയും,
              നെയ്യ്-വായുവിനെയും,
              ദധി-അഗ്നിയേയും,
             ഗോമൂത്രം-ജലത്തെയും,
             ചാണകം-ഭൂമിയേയും പ്രതിനിദാനം ചെയ്യുന്നു.
8) വാഗ് ഭടനാണു അഷ്ടാംഗഹൃദയം രചിച്ചത്.
9) ആയുർവേദ ഉപജ്ഞാതാവ് -ആത്രേയമാഹർഷി.
10) ഭാരത പാരമ്പര്യ ചികിത്സ -ആയുർവേദം !
11) ശ്രീബുദ്ധന്റെ ജന്മസ്ഥലം-ലുംബിനി .
12) ശസ്ത്രക്രിയ വിവരിക്കുന്ന ഭാരതീയ 
        പൗരാണിക ഗ്രന്ഥം -സുശ്രുത സംഹിത.
13) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ
        വിഗ്രഹാഭിഷേകം നടത്താറില്ല-
                കാരണം പ്രതിഷ്ഠകടുംശർക്കര 
                            യോഗത്തിൽ ഉള്ളതിനാൽ .
14) കലിംഗം-ഒറിസയുടെ പുരാണ നാമം!
15) ശ്രാവണ പൌർണമിയിൽ മഞ്ഞുരുകി
    ശിവലിംഗംപ്രത്യക്ഷ പ്പെടുന്നത്-അമർനാഥിലാണ്.
16) ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി 
        ചെയ്യുന്നത്-(അഗോർ വാൾട്ട് )കമ്പോഡിയയിൽ.
17) ത്രിമൂർത്തികൾ ഉള്ള ക്ഷേത്രം-തിരുനാവായ.
18) സംഗീത പ്രാധാന്യമുള്ള വേദം-സാമവേദം!.
19) അശോകചക്രം കണ്ടെത്തിയത്-അമർനാഥിൽ .
20) ഗണിതസംഹിതത്തിന്റെ രചയിതാവ്-
                                             ആത്രേയമഹർഷി! 
ഹരിവരാസനം !
ശബരിമലക്ഷേത്രത്തിൽ ആദ്യകാലങ്ങളിൽ നടതുറക്കുമ്പോഴുംഅടയ്ക്കുമ്പോഴും ഈ കീർത്തനം ആലപിച്ചിരുന്നു.ഇപ്പോൾ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുമ്പായി ആലപിക്കുന്ന ദിവ്യ കീർത്തനം കേട്ട് ഭഗവാൻ സുഖസുഷുപ്തിയിൽ പള്ളിയുറങ്ങും  എന്ന് വിശ്വസിക്കുന്നു.ആ കീർത്താനാലാപനം അവിടെ തമ്പടിച്ചിട്ടുള്ള ഭക്തരും ഏചൊല്ലണം.കമ്പക്കുടി കുളത്തുർ അയ്യരുടെ അസാമാന്യ വൈഭവ സൃഷ്ടി തന്നെ,ഹരിവരാസനം!!


                           ............................ഇനിയും പലതും നമുക്കറിയാം കാത്തിരിക്കുക!തുടരും ......
നന്മയെകരുതി!അഭിപ്രായങ്ങൾ എഴുതുക!!
_________________________________
ആര്യപ്രഭ

Thursday, July 25, 2013

'അവൾ'

                                   'അവൾ'
ആശിച്ചു പോയാനവളത് തുടിക്കും-
ആകാരമത്രക്കുയർന്നുള്ള മാറും!
ആക്ഷേപമോടാ കടക്കണ്ണിലേറും-
ആവേശമേറ്റം നിതംബങ്ങൾ രണ്ടും!
 കടഞ്ഞുള്ള വടിവും നിറഞ്ഞുള്ള-
                                                     ചിരിയും-
 കണ്ടിരുന്നാലിവൾ ഉള്ളിൽ
                                                 കുളിർക്കും!
 തൊണ്ടിപ്പഴത്തിന്നഴകാർന്ന ചുണ്ടും-
 വണ്ടുകൾക്കേറ്റ മിഴിയിഴ രണ്ടും!
നൃത്തം തുടിക്കുന്ന പാദങ്ങൾ രണ്ടും-
നാട്യത്തിനൊത്താനഴകാർന്ന പോക്കും!
മൃദുവായ്‌ പതിഞ്ഞുള്ള
                                   ഭാഷണങ്ങൾക്കൊത്ത-
മധുരമാം മൊഴിയും മയങ്ങുമാ-
                                                     മിഴികളും!! 
ആലസ്യമേറു മലസമായ് ചേലയും,
ആലസ്യമോടങ്ങവളിലായ്മാനസം,
ആകെത്തടുക്കുവാനാകില്ല തന്നെ. 
ആരും ത്രസിക്കുന്നോരാകാര രൂപം!!!
________________________ രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Wednesday, July 17, 2013

മരംഭൂമിക്ക് നന്മ

മരം!ഭൂമിക്ക് നന്മ!!
__________________________
മഴയൊന്നു പെയ്തെങ്കിലെന്നുനാമാശിച്ചു-
മാനത്തെ തീ തുപ്പും വെയിൽ,നോക്കി നിൽക്കേ-
മണ്ണങ്ങ് ചുടുതീയിൽ വറപൂണ്ടങ്ങടിയിലായ്-
മനസ്സും,മനുഷ്യന്റെ ക്ഷമയതു കെട്ടുപോയ്‌ !!!

  കാടില്ല,കരയിലായ് തണലില്ല,മരമില്ല
  കാട്ടാറുകൾ കണികാണാനോരിടമില്ല,
                                                             മരംചേർന്നു-
  കരയുന്ന കാടിൻറെ തനതായ കാഴ്ചകൾ-
  കണ്ടു രസിക്കാനായതുമില്ല,മലയുണ്ട് 
                                                                        മരമില്ല.
പറവകൾ കാടിൻറെ ഓമാന പൈതങ്ങൾ
പാടി രസിച്ചങ്ങുല്ലസിച്ചാർക്കുവാൻ,മരമില്ല-
പറന്നങ്ങു പൊങ്ങിയാ കൂട്ടിലങ്ങണയുവാൻ,
                                                            ചെറു കൂടുമില്ല.,
പലവഴി ചിതറിയ പറവകൾവെയിലേൽക്കെ,
                                                 തണലിനായ്മരമില്ല!.
 മഴയൊന്നു പെയ്യുമെന്നാശിച്ചു,
                                            നിർത്താതെ വേഴാമ്പൽ
 മാനത്തു കേണുകേണാർത്തങ്ങലച്ചു കാലം!
 മറയില്ല മലയിലായ് തണലില്ല തളിരിടാൻ-
 മലയിലെ മണ്ണിലോരല്പമായീർപ്പമില്ല!
മഴവന്നു കുളിരോടെ പെയ്യുന്ന കാലത്ത്-
മലയിലെ മണ്ണങ്ങൊലിക്കാതെ കാക്കുവാൻ-
മരമതിൻ കീഴിലായ് വേരുമില്ല-
മണൽകാത്തു നിർത്തുവാനാവതില്ല!!  
 കാലക്രമത്തിന്റെ പോക്കിലായ് മലമേലെ-
 കാണില്ല മരമൊട്ടും കാത്തിടാതെ,മനുഷ്യന്റെ-
 കൊതിമൂത്ത,കാടത്തമാലാകെ തെറ്റുമാ ഭൂമിതൻ-
 കാലചക്രത്തിന്റെ ക്രമമായതാളക്കെടുതിയാലെ!!
_________________ രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ 
 

    
      
       

Wednesday, July 10, 2013

പൈതൃകം

                           'പൈതൃകം'
പണ്ടുകാലം മുതൽക്കു നാം നാടിന്റെ-
പൈതൃകം കാത്തു രക്ഷിച്ചു പോന്നവർ!
പണ്ടു നമ്മുടെ പ്രായത്തിനൊത്തപോൽ-
പ്രായമായോരെ! മാനിച്ചിരുന്നവർ !!
   ഇന്നിതെല്ലാം മറന്നതോ?...മാറിപോൽ-
   ഇല്ലിതാർക്കും മഹത്വമതേകുവോർ!
   ഇല്ലമതിങ്കൽ നിറഞ്ഞങ്ങു നില്ക്കുന്ന-
   വല്ലഭനാകിയ 'താതനെ'പോലുമേ!!
വിട്ടുവീഴ്ചക്കിതാർക്കും തരമില്ല
വീട്ടിലാർക്കുമതിനില്ല നേരവും..
വീടു വിട്ടു പുറത്തായി പോകുകിൽ-
വെട്ടു പോത്തിന്,സമമതു നിർഭയം!
  കിട്ടിടാതുള്ള സ്നേഹമതൊന്നിനെ-
  കട്ടെടുക്കുവാനാകില്ലൊരിക്കലും!.
  കിട്ടിടേണമതുള്ളാലെ സർവ്വഥാ-
  കെട്ടുവീണു കിടക്കണം ബന്ധങ്ങൾ!!
മാനിക്കുവാനായതു തോന്നണം-
മാന്യമായുള്ള ജീവിത ശൈലിയിൽ!
മാന്യത നമ്മൾ ആർക്കു കൊടുക്കിലും-
മാനമായതു നമ്മളിൽ  വർഷിക്കും!!!
______________________ രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ
  
  
  

അഴിമതി

                               അഴിമതി
നാട്ടിലിതെന്നും കേട്ടുമടുത്തൊരു -
നാറ്റമിയന്നാനഴിമതി മാത്രം!
നല്ലവരായി,ചമഞ്ഞൊരുപറ്റം-
നാട്ടിൽ പലരെ പറ്റിച്ചങ്ങനെ !!
  കേട്ടുമടുത്ത പഴങ്കഥ പോലെ-
  കേൾക്കാമിനിയും പുതിയൊരു കഥയായ് !
  കിട്ടിയതൊന്നും തികയാതിനിയും-
  കിട്ടാനായത് ശ്രമമത് തുടരെ!!
പലതും പലതും പലവിധമങ്ങിനെ-
പലനാൾ കേട്ടാൻ നാട്ടിലെ ജനതതി;
പാഠം കൊണ്ട് പഠിക്കുകയില്ല!
പാടേ വീണ്ടും അവതാളത്തിൽ!!
  രാജ്യമതെല്ലാം ശുദ്ധിവരുത്താൻ,
  രാജാക്കന്മാർ നാട്ടിലിറങ്ങി. 
  കലങ്ങിമറിഞ്ഞു കുഴഞ്ഞൊരു ഭരണം,
  കാണാനിവിടെ ജനങ്ങളുമില്ല.
കട്ടുമുടിച്ചു കൊഴുത്തു തടിച്ചു,
പട്ടിണി മാറ്റാൻ ഭരണവുമില്ലാ!
പലപല നാടുകൾ പലപേരുകളിൽ,
പണമത് മുഴുവൻ ഒതുക്കി മിടുക്കർ!!
  പണമുണ്ടാക്കാൻ പലവഴി നാട്ടിൽ-
  പകൽ പോൽ കാത്തങ്ങിരിപ്പതു;ഭരണം!
  കൊടിയുടെ നിറവും ആദർശങ്ങളും,
  ഇതിനൊരു കോട്ടം വരുവതുമില്ല.
പദ്ധതിപലതും നീട്ടിയുരുട്ടി പണമതു,
പലവഴി കയ്യിലൊതുക്കാം.
പാവപ്പെട്ടവർ കഥയറിയാതെ,
പാടിയൊരുങ്ങി കൂടെ നടക്കും.
  ഭരണമിതൊന്നു;മറിഞ്ഞത് വീണാൽ,
  പകരമെടുക്കാൻ കാത്തൊരുകൂട്ടർ.
  പറ്റുമിവർക്കത് കഴിവതുകെട്ടാൽ-
  പാട് പെടാതവർ നേടിയെടുക്കും !!!
_____________________ രഘു കല്ലറയ്ക്കൽ
ആര്യപ്രഭ

Monday, July 8, 2013

സാമാജികർ

പാവപ്പെട്ട ജനതയുടെ അത്താണിയാകേണ്ടവരാണ്  സാമാജികർ !പക്ഷെ!നമ്മുടെ രാജ്യത്തെ ഇന്നത്തെ അവസ്ഥ വളരെ ശോച്യമാണ്!പാവപ്പെട്ടവന്റെ നികുതി പണം കൊണ്ട് ശമ്പളം പറ്റുന്ന ഇവര്‍ ജനങ്ങളെ ഓര്‍ക്കാറുണ്ടോ? ഭരണത്തിൽ  ഉണ്ടാകണമെന്നില്ല ശമ്പളവും,പെന്ഷ്യനും,മറ്റാനുകൂല്യങ്ങളും കൃത്യമായി വീട്ടിലെത്തും.തെരഞ്ഞെടുത്തു വിടുന്നത് നാടിനു നന്മചെയ്യാനാണെങ്കിലും.നിയമസഭയില്‍ തെറിവിളിക്കാനും തമ്മിതല്ലാനും അവര്‍ക്ക് സമയം മതിയാകുന്നില്ല. ബാക്കിസമയങ്ങള്‍ മന്ത്രിക്കസേരക്കുപിടിവലിയും.പിന്നെ നാടുനന്നാക്കാന്‍ സമയമെവിടെ?MLAപെന്‍ഷ്യന്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായ അവസരത്തില്‍ ഭരണപ്രതിഭക്ഷം അലങ്കോലങ്ങളില്ലാതെ സൗമ്യമായി കാര്യങ്ങൾ  നടപ്പാക്കി.നാട്ടില്‍ അരക്ഷിതാവസ്ഥ തുടരുമ്പോഴും എല്ലാം മറന്നു സുഖലോലുപതയില്‍ നാട്ടാരെ മറക്കുന്നവര്‍ !ജനങ്ങളുടെ ദൈനം ദിന സൗകര്യങ്ങളിൽ അല്പമെങ്കിലും ശ്രദ്ധ ചെലുത്താത്തവർ. ഇതെല്ലാം അധികനാള്‍ നിലനില്‍ക്കില്ല, ജനം പ്രതികരിക്കുന്ന കാലം അകലെയല്ല!!!.
ചിലർസാമാജികർ
ഷ്ടം !കണക്കില്ല നാട്ടിലെ വാര്‍ത്തകള്‍ !
കണ്ടതും കാണാത്ത സാമാജികരിവർ !!
കള്ളത്തരങ്ങൾക്ക്‌ കൂട്ടിനു നാട്ടിലെ -
കാര്യപ്രശസ്ഥിയിൽ ഉന്നതന്മാരിവർ!!.
  ഭാരം ചുമക്കുന്ന നാട്ടുകാർ തന്നുടെ-
  ഭാരമാം നികുതി പണമാണ് ശമ്പളം!
  ഭാരമൊട്ടില്ലിവർക്കാർക്കുമെന്നോർക്കുക-
  ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും തഥാ!!
മന്ത്രിക്കസേരക്ക് തല്ലിട്ടു നാളുകൾ-
മന്ത്രിയാകീടിലും അല്ലെങ്കിലും സുഖം !!
മറ്റവർ താഴേക്കു വീഴണമതുമാത്രം -
മറ്റൊന്നുമില്ലവർ ജനഹിതമിത്രമേൽ!!.
   ജനഹിതമില്ലിവർ മനസ്സിലോരിറ്റുമേ-
   ജനങ്ങളെ സേവിച്ചു സേവിച്ചു നാളുകൾ!
   നിയമങ്ങളരു ചേർക്കും സഭയിലാണാകിലും-
   നയമില്ല,അവരുടെ കോലാഹലം സദാ !!!!
_________________രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ 

Wednesday, July 3, 2013

മോഹഭംഗം

                    മോഹഭംഗം
അന്നും ഇടവഴിയിലൂടെ അയാൾ എതിരെ വന്നു!
അടുപ്പമുള്ളപോലെ ചിരിച്ചു.
അവൾ മഖം കുനിച്ചു നടന്നു..........
മനസ്സിൽ വെറുപ്പുതോന്നി.
രാവിലെ താൻ പോകുന്ന നേരം നോക്കിയുള്ള വരവ്.
ദേഷ്യത്തോടെ മുഖം കനപ്പിച്ചു.
ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഇളിച്ച ചിരി,തിരിച്ചു കിട്ടിയില്ലെങ്കിലും അയാൾ പലനാൾ ആവർത്തിച്ചു.
പ്രതികരിക്കാൻ കഴിയാതുള്ള അസ്വസ്ഥത മനസ്സിനെ വല്ലാതെ അലട്ടി.
പ്രയാസം ഉള്ളിലൊതുക്കി നാളുകൾ നീക്കി.
ആരോടാണ് ഇതേപ്പറ്റി പറയുക?പറഞ്ഞാൽ പിന്നെ എന്തായിരിക്കും പുകിൽ!പറയുകയേ വേണ്ടു ..........!
വീട്ടിൽ സ്വര്യമുണ്ടാവില്ല.തിരിച്ചിങ്ങോട്ടായിരിക്കും കുറ്റങ്ങൾ.എന്തെല്ലാം പറയും.''അങ്ങോട്ട്‌ കാട്ടാതെ ഇങ്ങോട്ട് ഇണ്ടാവില്ല,പെണ്‍കുട്ട്യോളായാൽ അടങ്ങിയൊതുങ്ങി വേണം നടക്കാൻ ''
ചിന്തകൾ വിരാമമില്ലാതെ പാഞ്ഞു. 
അക്ഷമയോടെ അവൾ നടന്നു.
എന്തിന്?..തന്റേതല്ലാത്തകാര്യത്തിന് എന്തിനു വേവലാതി,അത് മറക്കാം.
നടക്കാനുള്ള ദൂരമേയുള്ളൂ ഓഫീസിലേക്ക്.
ബാങ്കിൽ അടക്കാനുള്ള പണവും മൂന്നു നാല് ചെക്കുമായി ഓഫീസ് ബോയ്‌ അരുണ്‍ .മാനേജർ എത്തിയിട്ടില്ല.നാരായണിചേച്ചി ഓഫീസ് വൃത്തിയാക്കുന്ന തിരക്കിലാണ്.സ്മിത ജോലി തുടങ്ങിക്കഴിഞ്ഞു.
ഓഫീസിൽ എത്തിയതും, ഉത്തരവാദിത്വം മനസ്സിനെ ഭരിച്ചുതുടങ്ങി.മറ്റു ചിന്തകൾ വഴിപിരിഞ്ഞു.
പുറം ലോകം അന്ന്യമായി.ജോലിയിൽ ലയിച്ചു.
വൈകിട്ട് വീട്ടിലേക്കുള്ള വഴിയിൽ വായനശാലയിൽ അയാൾ.!
ജനലിനുള്ളിലൂടെ കണ്ടു.കണ്ട ഭാവമില്ലാതുള്ള നിൽപ്പ്.......ശ്രദ്ധിക്കാതെ നടന്നു.
രാത്രിയിൽ വീട്ടിലെ ഫ്ളൂറസന്റ് ലാമ്പിന്റെ പ്രകാശത്തിൽ വീക്കിലികൾ അലക്ഷ്യമായി നോക്കി......ശ്രദ്ധവന്നില്ല.
തന്നെ ചുറ്റിയുള്ള അയാളുടെ നടത്തം അത്ര ശുദ്ധമല്ല.
ഭയം വ്ലാതെ അലട്ടി.ഒന്നും പറഞ്ഞില്ല എങ്കിലും,നോട്ടവും,ചിരിയും എത്രനാളായി ആവർത്തിക്കുന്നു?മുളയിലെ നുള്ളികളഞ്ഞില്ലങ്കിൽ,തന്റെ സൽപേരിനു മോശമാണ്.ആരെങ്കിലും കണ്ടാൽ?
ഏതായാലും നാളെയും കാണാതിരിക്കില്ല,രണ്ടു പറയുകതന്നെ.!മേലിൽ തിരിഞ്ഞു നോക്കാത്ത വിധം ,പറയാനുള്ളതെല്ലാം മനസ്സിൽ പഠിച്ചിവച്ചു.
പ്രഭാത ചര്യയിൽ,പൊൻകിരണങ്ങളുതിർത്തു ശോഭിച്ചു നില്ക്കുന്ന സൂര്യദേവനെയും  പ്രണമിച്ചു.
അയാളെയും പ്രതീക്ഷിച്ചായിരുന്നു ഒഫീസിലേക്കുള്ള നടത്തം.
പിരിമുറുക്കം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു.പറയേണ്ട വാക്കുകൾ മനസ്സിൽ ആവർത്തിച്ചു.
കാണാറുള്ള സ്ഥലം അടുക്കുകയാണ്.മനസ്സ് വല്ലാതെ മിടിച്ചു,മെല്ലെ പരിസരം വീക്ഷിച്ചു.
ആരും ഉണ്ടായിരുന്നില്ല,അയാളും!!.
ഭയമാർന്ന മനസ്സോടെ  അയാളെ അവിടമാകെ പരതി. അയാൾ ഇല്ല.ഒരുപക്ഷെ!താൻ നേരത്തെ വന്നതാകുമോ?വാച്ചു നോക്കി. കൃത്യസമയമാണ്.
നോക്കി നിന്ന് സമയം വളരെ വൈകി.
നെഞ്ചിടുപ്പ് കുറഞ്ഞെങ്കിലും തന്റെ ദൗത്യം നിറവേറാത്തത്തിൽ മനസ്താപമുണ്ടായി.
ഇനി പ്രതീക്ഷകൈവെടിഞ്ഞു ഒഫീസിലേക്ക് നടന്നു.
ജോലിയ്ക്കിടയിലും മനസ്സിൽ  കാർമേഘക്കീറുകൾ അടിഞ്ഞുകൂടി.
 അയാളോടു വല്ലാത്ത പക തോന്നി.തന്നെ അപമാനിക്കാൻ കച്ചകെട്ടി ഇറങ്ങിയ അയാളെ പാഠം പഠിപ്പിക്കണം.
വീട്ടിൽ ആണ്‍തരി ഇല്ലാതെ പോയതിലെ വേദന അവൾ അറിഞ്ഞു.
വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സുനിറയെ വിദ്വേഷത്തിന്റെ നാമ്പുകളായിരുന്നു.
അയാളെ കണ്ടാൽ പറയേണ്ടത് മനസ്സിൽ  ഉരുവിട്ട് നടന്നു.
വായനശാലയ്ക്കരികിൽ അവൾ എത്തി.നടത്തത്തിന്റെ വേഗതകുറച്ചു.അവിടമാകെ നോക്കി.
അയാളെമാത്രം കണ്ടില്ല.
അമർഷം മനസ്സിനെ മദിച്ചു.നാളെ പറയാമെന്ന ആശ്വാസത്തിൽ വീട്ടിലെക്കുമടങ്ങി.
ദിവസങ്ങൾ പലത് ആവർത്തിച്ചു,പക്ഷെ!അയാളെമാത്രം കാണാൻ കഴിഞ്ഞില്ല.
ബെഡ് റൂമിൽ ലൈറ്റണച്ചു കണ്ണടച്ച് മലർന്നു കിടന്നു.
മനസ്സിന്റെ വിശാലമായ സ്ക്രീനിൽ അയാൾ നിന്ന് പരിഹസിച്ചു ചിരിക്കുന്നു.തന്നെ പറ്റിച്ച നോട്ടം.
മനസ്സുനിറഞ്ഞ മോഹം പോലെ അയാൾ പലകുറി ആവർത്തിക്കുന്നു.
രാവിലെ വൈകിയാണ് ഉണർന്നതു.
സൂര്യകിരണങ്ങൾക്ക് തീഷ്ണതയേറുന്നു.
ഒഫീസ്സിലേക്കുള്ള യാത്ര മാത്രമായിരുന്നു ലക്‌ഷ്യം.
 കൃത്യ സമയത്ത് പുറപ്പെട്ടു.
പോകുന്നപോക്കിൽ അയാളെ ഓർത്തു.
ഇന്നു കാണാതിരിക്കില്ല മനസ്സുമന്ത്രിച്ചു.
എന്നും കാണാറുള്ള സ്ഥലം കഴിഞ്ഞു.സമയത്തിനും മാറ്റമില്ല,അയാളെക്കണ്ടില്ല.
അനേകനാളുകൾ അയാൾക്കായി അവൾ കാത്തു.
കാണാൻ കഴിഞ്ഞില്ല.
അവളുടെ മനസ്സിൽ അറിയാതെ ഒരു ചെറു വിങ്ങൽ അനുഭവപ്പെട്ടു.
എന്തു സംഭവിചിരിക്കും?.....ഇനി ഒരിക്കലും കാണാൻ കഴിയില്ലേ?............അറിയാനുള്ള തിടുക്കം.!
ഓ..!.തനിക്കെന്തുകാര്യം....!അയാളെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നല്ലോ?ഒഴിവായല്ലോ സന്തോഷിക്കാം!
എന്നാലും.....അയാൾ....മറഞ്ഞിരിക്കുകയാണോ? തന്നെ പറ്റിക്കാൻ?....തിടുക്കത്തിൽ വല്ലതും പ്ളാൻ ചെയ്തു മാറി യതായിരിക്കുമോ?തന്നെ കുടുക്കാൻ!!അവ്യക്തമായ  ചിന്തകൾ അവളിൽ പതഞ്ഞു പൊങ്ങി.
ഓ.....!അയാളുമായി തനിക്കെന്തുബന്ധം?...
അറിയുകപോലുമില്ലാത്ത അയാളെ താനെന്തിനു തിരക്കണം?അയാൾ പോയി പണിനോക്കട്ടെ!അവൾ മനസിൽനിന്ന് തൂത്തെറിയാൻ ശ്രമിക്കുകയായിരുന്നു.
എത്രമറക്കാൻ ശ്രമിക്കുന്നുവോ അത്രമേൽ ആഴത്തിൽ അയാൾ അവളുടെ മനസ്സിൽ ആഴ്ന്നുവന്നു.
അയാളെ ഒന്നുകാണാൻ അവളുടെ മനം തുടിച്ചു.
അയാൾ ആരെന്നോ ,എവിടത്തുകാരനെന്നോ അറിയില്ലെങ്കിലും അവളിൽ അയാൾ വളരുകയായിരുന്നു.
മുഖം മിനുക്കി പ്രകൃതിയൊരുക്കിയ മനസ്സുമായി, ആ സുമുഖനായ ചെറുപ്പക്കാരനെ ഓർക്കാൻ അവൾ ഏറെ ഇഷ്ടപ്പെട്ടു.............അതിലേറെ കാണാൻ കൊതിച്ചു.
അടങ്ങാത്ത മനസ്സിന്റെ ചേഷ്ടകൾ പക്വത നശിപ്പിച്ചു,കൃത്യതക്കു മങ്ങലേറ്റു.
ഒന്നും ചെയ്യാൻ മനസ്സ് തയ്യാറായില്ല.
വൈകിട്ടും അവൾ അയാളെ പ്രതീക്ഷിച്ചു,കണ്ടില്ല.
വിരസത....നേർത്ത.......വേദന അവളറിയാതെ മനസ്സിൽ നിറഞ്ഞു.-അയാളെക്കാണാൻ മനസ്സ് വെമ്പി.
രാത്രിയുടെ വേദന അവൾ അറിഞ്ഞു.പ്രഭാതത്തിനായി കാത്തു.
പ്രതീക്ഷയോടെ അവൾ അയളെ കാണാൻ പുറപ്പെട്ടു.കണ്ടുകിട്ടിയില്ല .
നിരാശയുടെ നീർചുഴിയിൽ അവൾ തളർന്നു.
ഇനി ഒരിക്കലും കാണാൻ കഴിയില്ലന്നു അവൾ അറിഞ്ഞു.
ദുഖം തളം കെട്ടിയ മനസ്സ് -എങ്ങിനെ അയാളെ കാണാൻ കഴിയുക?....അവൾ ആശിക്കുകയായിരുന്നു.തന്റെ പ്രഥമ കാര്യം അയാളാണെന്ന് തിരിച്ചറിഞ്ഞു.
 നാളെയെങ്കിലും കാണാൻ കഴിയുമെന്ന ആശ!
ഒന്നിനോടും ശ്രദ്ധയില്ലാത്ത ദിനരാത്രങ്ങൾ.
ആഴ്ചകളുടെ ദൈർഘ്യം അവളുടെ മനസ്സിൽ തേങ്ങലുകൾ തീർത്തു.
ഒരിക്കലുംഅയാളെ കാണാൻ കഴിയാതെ വരുമോ?മോഹങ്ങളിൽ ആശങ്ക വളർന്നു.
കാണണമെന്ന മോഹം!.സ്നേഹത്തിനു വഴിമാറിയ മനസ്സുമായി!
അകലെനിന്നായാൽ പോലും കണ്ടാൽ മതി.
അയാൾക്ക്‌ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞാലും മതി.
മാസങ്ങൾ കഴിഞ്ഞും അയാളെ കണ്ടില്ല.
അന്ന് തിങ്കളാഴ്ചയായിരുന്നു.ചെറിയചാറ്റൽ മഴ.ഒഫീസിലേക്ക് നടക്കുമ്പോൾ അങ്ങകലെ കഷ്ട പെട്ട് ഏന്തിവലിച്ചു നടന്നടുക്കുന്ന മനുഷ്യനെ കണ്ട് സഹതാപം തോന്നി.
വടിയുടെ സഹായത്താൽ പ്ളാസ്റ്റർ ഇട്ട കാൽ വലിച്ചു,കഷ്ടപ്പെട്ട് നടന്നടുക്കുന്നു. ആളെ തിരിച്ചറിഞ്ഞില്ല.കഷ്ടം തോന്നി നോക്കിനിന്നുപോയ്.
അടുത്തുവന്നും തിരിച്ചറിഞ്ഞില്ല.
അയാളെ തിരിച്ചറിയാൻ ഏറെ നേരം വേണ്ടിവന്നു.
താൻ അന്യേഷിക്കുന്ന ക്രൂനെന്നു ധരിച്ച അയാൾ!!വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്ഷീണിച്ചു അവശനായ ഒരു കോലം!പാറിപ്പറന്ന മുടിയും,കുഴിയിലാണ്ട കണ്ണുകളും,തൂണു കണക്കെ ഇടുപ്പോളം പ്ളാസ്റ്റർ ഇട്ട തടിച്ച വലതുകാൽ.
ഊന്നു വടിയുടെ സഹായത്താൽ നില്ക്കാൻ ശ്രമിക്കുകയാണയാൾ .
ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ പ്രസരിപ്പ് നഷ്ട പെട്ട കാഴ്ച. അവളുടെ കണ്ണുകൾ നിറച്ചു.അവളെനോക്കി വൃഥാ! ചിരിക്കാൻ ശ്രമിച്ചു,അയാൾ പരാജയപെട്ടു.
ഒരു നോക്കുമാത്രം!അവൾ വേഗത്തിൽ നടന്നു.വിതുമ്പിയ കണ്ണ് നീർ കൈലേസ്സിൽതുടച്ചു.
അയാളുടെ കാര്യങ്ങൾ അറിയാൻതിടുക്കമായിരുന്നു.പക്ഷെ!ഒന്നിനും കഴിയില്ല.
തന്നെ കാണാനായിരിക്കാം കഷ്ട പെട്ട് വന്നത്.എന്തായിരിക്കും സംഭവിച്ചത്?
മൂകതയുടെ നിഴൽവിരിച്ച ദിവസങ്ങൾ .
കാണാൻ കാത്തു, കണ്ടതോ?ഹാ!കഷ്ടം! കാണേണ്ടായിരുന്നു!
അയാളുടെ മന്ദസ്മിതം അവളുടെ ഓർമ്മകളുടെ മണിചെപ്പിൽ ചെന്താമാരയുടെ കുളിർമ്മയോടെ വിരിയുക പതിവായി.താൻ വെറുത്തിരുന്ന പഴയതു പ്രിയപ്പെട്ടതായി.
സുന്ദരനായ അയാളോട് എന്തെന്നില്ലാത്ത അടുപ്പം അവളിൽ വിരിയുകയായിരുന്നു.
അവശനായിട്ടും തന്നെക്കാണാൻ സഹിച്ച ത്യാഗം!അയാളെ കാണാൻ തിടുക്കമായി.
ആഴ്ചകൾ ഇഴഞ്ഞു നീങ്ങി.
പ്രതീക്ഷയുടെ തളിരിളം കാറ്റേറ്റ്,മോഹപ്പൂക്കൾ വിരിഞ്ഞു.
അപ്രതീക്ഷമായി അന്നയാൾ ഇടവഴിയിലൂടെ എതിരെ വന്നു.
 ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തിന്റെ മധുരം അവൾ അറിഞ്ഞു.പരിസരം മറന്നു അവളും ചിരിച്ചു.
എന്തോ പറയാൻ വെമ്പുന്ന അയാൾ,പക്ഷെ !മിണ്ടാതെ നടന്നു.
അവൾ നോക്കിനിന്നു.പഴയതിലും മിടുക്കനായിരിക്കുന്നു.പ്ളാസ്റ്റർ മാറ്റി ആരോഗ്യം വീണ്ടെടുത്ത ചുറുചുറുക്കും,പ്രസരിപ്പും.സന്തോഷം അവളിൽ അലതല്ലി.
കുറച്ചു ചെന്ന് അയാൾ കൈ ഉയർത്തി വീശി.അവൾ സ്തമ്പിച്ചു നിന്നു.
വളരെ വേഗത്തിൽ ഒഫീസ് കഴിഞ്ഞിറങ്ങി കാണാമെന്ന മോഹത്തോടെ............പക്ഷെ!,കണ്ടില്ല.
പതിവുപോലെ രാവിലെ അയാളെ കണ്ടു.
ആകാംക്ഷയോടെ അവൾ തിരക്കി "ഇത്രയും നാൾ ആശുപത്രിയിലായിരുന്നോ?എന്താണ് സംഭവിച്ചത്?"
അയാൾ തലകുലുക്കി സമ്മതിച്ചു."മരത്തിൽ നിന്ന് വീണു, തൊഴിലിന്റെ ഭാഗം"അയാള് നടന്നുകൊണ്ട് പറഞ്ഞു.
തിരിഞ്ഞുനോക്കാതെയുള്ള നടത്തം.വായ്നോക്കിയല്ലെന്നു മനസ്സുമന്ത്രിച്ചു.
അടുത്തനാൾ കണ്ടതും,അവളുടെ മനസ്സിന്റെ കെട്ടഴിഞ്ഞു."തന്നെ എനിക്കിഷ്ട്ടാണ്"
 അയാൾ അത്ഭുതപ്പെട്ടുമിഴിച്ചു നിന്നു..ഒരു പെണ്ണ് ധൈര്യത്തോടെ പറഞ്ഞ വാക്കുകൾ അയാളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.
അയാൾവാക്കുകൾക്കുപരതുകയായിരുന്നു."എനിക്കും"ഇളിഭ്യത മറച്ചു അയാൾ  പറഞ്ഞു."പക്ഷെ!എനിക്ക് വിധിയില്ല.താൻ എന്നെ അറിഞ്ഞാൽ, ഇഷ്ടപ്പെടില്ല.പേരുകേട്ട തറവാട്ടിലെ പെണ്ണായ തന്നെ നോക്കാനുള്ള യോഗ്യത എനിക്കില്ല.പുറമ്പോക്കിൽ റൌഡി കേശുവിന്റെ മകനാണ് ഞാൻ."അയാള് തലകുനിച്ചു നടന്നു.
വിസ്മൃതിയിലാണ്ട അവൾ തരിച്ചു നിന്നു.ഇടിത്തി വീണ അനുഭവം.-ഇന്നു വരെ മോഹങ്ങൾ വീർപ്പിച്ചു,മനസ്സിളകിയ സുഖം-ഇത്രവേഗം തകർന്നുവല്ലോ?.....വല്ലാതെ സ്നേഹിച്ചു-അവൾ തകരുകയായിരുന്നു.
മോഹക്കൊടുംങ്കാറ്റിൽ മുങ്ങിത്താണ സ്നേഹക്കൂടാരം!!!
ശരീരവും മനസും നിർജ്ജീവം.മേശമേൽ തലകുനിച്ചു കിടന്നു.
അയാളെ വെറുക്കാൻ അവൾക്കായില്ല.
 കാര്യങ്ങളറിഞ്ഞു കാലം കടന്നുപോയി.അവളും അയാളും കാണുകയും വാക്കുകൾ കൈമാറുകയും പതിവായിരുന്നു.മുറുകിയ പ്രേമത്തിന്റെ നേരിപ്പോടിനിരുവശവും കുളിരാർന്ന മനസ്സുമായി ആ യുവമിഥുനങ്ങൾ അവസരങ്ങൾക്കായി കാത്തു.വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 
അന്ന് അവർ ഒരേ തീരുമാനത്തിൽ പിരിഞ്ഞു.ആ രാത്രിനാടുവിടുകതന്നെ.
അയാളുടെ സുഹൃത്തിന്റെ അകലെയുള്ള വീട്ടിൽ അഭയം തേടി.സ്നേഹ തീവൃതയിൽ കൊരുത്ത പൂമാല പോലെ അവർ ഒന്നായി.സുഹൃതിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും അശ്രാന്തപരിശ്രമം വിജയിച്ചു.
വളരെ പണിപ്പെട്ടാണ് വീടുവിട്ടത്.നാടിൻ പുറത്തെ അമ്പലത്തിൽ വിവാഹവും നടത്തി.ഒരു കൊച്ചു വീട് താമസിക്കാനും കിട്ടി.കയ്യിലെ പണം തീർന്നു, വരുമാനമില്ലാതെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടായി.ജോലിക്കുവേണ്ടി അയാള് ഒരുപാടലഞ്ഞു.
ഒന്നും തരപ്പെട്ടില്ല.വറുതിയുടെ താണ്ഡവം ജീവിത താളക്രമത്തെ ബാധിച്ചു.സാമ്പത്തികം മാനസികമില്ലായ്മ പിരിമുറുക്കംവർദ്ധിപ്പിച്ചു.ആദർശത്തെ മുറുകെ പിടിച്ചു സ്വന്തം ആഭരണങ്ങൾ പോലും എടുക്കാതെ വെറും കയ്യോടെ വീടു വിട്ടിറങ്ങി .സുഹൃത്തുക്കളുടെ സഹായം  കൊണ്ട് ഈത്രനാൾ കഴിഞ്ഞു. 
സുഹൃത്തുക്കൾ ക്രമേണ ഇല്ലാതായി.
അലച്ചിലിൽ അയാള് തനിച്ചായി. പണത്തിന്റെ ആവശ്യം അവൾ തിരിച്ചറിഞ്ഞത് ആദ്യമായിരുന്നു.
അയാളുടെ കഷ്ടപ്പാടിൽ മനം നൊന്ത് അവളും ജോലിക്കായി ശ്രമിച്ചു.അയാൾ എതിര്ത്തു.അയാളുടെ എതിർപ്പിനിടയിലും ജോലി വാഗ്ദാനം ഉണ്ടായി.അയാളുടെ എതിർപ്പിന് ശക്തിയേറി.അതിന്റെ പേരിൽ കലഹം വഴിതുറന്നു.
അപഹർഷത ബോധം അയാളിൽ വളർന്നു.അയാളുടെ മനസ്സുതളർന്നുവഴക്കായി.
നിരാശയുടെ പടുകുഴിയിൽ അവൾ നീറി ഉരുകി.
പട്ടിണിയുടെ നീർചുഴിയിൽ തളരുന്ന മനസുമായി ഇരുവരും മൂകരായി.
തൊഴിൽ  തേടി രാവിലെ വീട് വിട്ടാൽ-നടന്നു തളർന്ന് അവശനായി വൈകിട്ട് പട്ടിണിക്ക് കയറിവരുന്ന അയാളോട് അവൾക്ക് സഹതാപം തോന്നി.
അവൾ അയാളോട് ചേർന്നിരുന്നു കണ്ണീർ വാർത്തു.
ദൈന്ന്യതയോടെ അവളെ ചേർത്ത് നിർത്തി അയാൾ സമാധാനിപ്പിക്കും.
പട്ടിണിയുടെ സഹിക്കവയ്യാത്ത വേദന പിടിച്ചുനില്ക്കാനുള്ള മനസും നഷ്ടമായി.
ആദ്യമായി അവൾ അയാളെ ധിക്കരിച്ചുവോ?.......................?
അവൾക്ക് അടുത്തുതന്നെയുള്ള ലിമിറ്റഡു കമ്പിനിയിൽ ജോലിതരായി.ഉയർന്ന  ശമ്പളമുള്ള നല്ല ജോലി.തന്റെ ഭർത്താവിന്റെ എതിർപ്പ് അവഗണിച്ചു അവൾ പോകാൻ തീരുമാനിച്ചു.
ശക്തമായ വഴക്ക് തുടർന്നു.പിണങ്ങി മൌനം ശീലാമാക്കിയ അയാളെ ,സ്വാന്ത്വനത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചു.താണുകേണു പറഞ്ഞു ,വിലപ്പോയില്ല.
സങ്കുചിത മനോഭാവം അയാളിൽ നിറഞ്ഞു.
അവളിലെ നന്മ അയാൾ അറിഞ്ഞില്ല.തന്നെ ധിക്കരിച്ച അവളോടുള്ള പക അയാളിൽ രൂഷമായി .അയാളിൽ ദുഷിപ്പിന്റെ ദുർമേദസ്സ് പടർന്നു പന്തലിച്ചു.
അവളോടുള്ള പക ഉമിത്തി പോലെ അയാളിൽ ജ്വലിക്കുന്നത് അവളറിഞ്ഞില്ല.
മൗനിയായ ഭർത്താവിനെ സന്തോഷിപ്പിക്കാൻ വൃഥാ! ശ്രമിച്ചു.രാവിലെ ഭക്ഷണം തയ്യാറാക്കികൊടുത്ത്  ജോലിക്ക് പോകുക പതിവാക്കി.നിസംഗതയിൽ മുങ്ങി മൂകതയുടെ മൂർദ്ധാവിൽ മയങ്ങുന്ന അയാളെ ഉണർത്താൻ അവൾക്ക് കഴിയുമായിരുന്നില്ല.
സ്നേഹത്തിന്റെ ആഴം ക്ഷണികമായിമറഞ്ഞു. 
വക്രമനസ്സിനു ഉടമയായ അയാൾ അവളിലെ സ്വാർത്ഥത മാത്രമേ കണ്ടുള്ളൂ.അതൃപ്തി പൂണ്ടു ജീവച്ഛവം പോലെ മരവിപ്പിൽ കഴിഞ്ഞു. പ്രസരിപ്പ് നഷ്ടപെട്ട് കട്ടിലിൽ പ്രാപിച്ചു.ആഹാരം വാരിക്കൊടുത്ത് ,ഉച്ചഭക്ഷണം വിളമ്പി വച്ച് യാത്രപറഞ്ഞിറങ്ങും.
അയാൾ കട്ടിലിൽ ചടഞ്ഞു കിടക്കും.ഉച്ചഭക്ഷണം കഴിഞ്ഞു വീണ്ടും ഉറക്കം.വൈകിട്ട് അവൾ വരുമ്പോൾ ഉണ്ർന്നാലും കിടപ്പുതന്നെ.സംസാരം തീരെ നിന്നു.
അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.
വീർപ്പ് മുട്ടുന്ന അന്തരീക്ഷത്തിലും സ്നേഹത്തോടെ ശാസിക്കാൻ തീരുമാനിച്ചു.ഭർത്താവിനെ  കൊച്ചുകുട്ടിയെപോലെ ഓമനിച്ചു ഭക്ഷണം വാരിക്കൊടുത്തു  ശാസിക്കുമ്പോൾ കൂടുതൽ അടുപ്പം അവൾക്ക് അനുഭവപ്പെട്ടു.നിശ്ചലത്വംഅയാളിൽ ആഴ്ന്നിറങ്ങി. എവിടെ കിടക്കുന്നുവോ അവിടെ എന്നമനോഭാവം.
മനസ്സിൽ വളരുന്ന വികലത അയാളെ കൂടുതൽ മൗനിയാക്കി.കണക്കുകൂട്ടിയ തീരുമാനങ്ങൾ നടപ്പാക്കാനുള്ള കാത്തിരിപ്പായിരുന്നുവോ?.
അവളത് അറിഞ്ഞില്ല,ആദ്യ ശമ്പളം സന്തോഷത്തോടെ ഭാർത്താവിനെ ഏല്പിക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു.തളർച്ച മാറാത്ത ഭർത്താവിന്റെ ചടച്ച ശരീരം അവളിൽ ആശങ്കയുടെ നിഴൽ പരത്തി.
സ്നേഹത്തിന്റെ ഊഷ്മളത പങ്കുവയ്ക്കാൻ അവൾ അയാളെ തലോടി ചെർന്നിരുന്നു.
വിരസത വിട്ടുമാറാത്ത മുരടിച്ച മനസ്സിൽ ആ സുഖം തൊട്ടറിയാൻ അയാൾക്ക്‌ കഴിഞ്ഞില്ല.അയാൾ അവളെ തള്ളിമാറ്റി!!സ്നേഹത്തിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാതെ അയാൾ തെന്നിമാറി.
അവളിലെ തേങ്ങലുകൾ അയാൾ അറിഞ്ഞുപോലുമില്ല.പരുഷമായ നോട്ടം തീ പാറുന്നതായിരുന്നു.
അവളും അയാളും ഒരുകൂരയിലെ അന്ന്യരെ പോലായിരുന്നു.
താളത്മാഗത തളിരിടാത്ത തളംകെട്ടിയ വിങ്ങലുകളുടെയും,പകയുടെയും ലക്‌ഷ്യം കാണാനുള്ള വെഗ്രത!.
പണം അവ്ളുടെതെങ്കിലും അയാൾ ഉപയോഗം തുടങ്ങി.സുഹൃത്തുക്കൾ വന്നു തുടങ്ങി.മോശമായ കൂട്ടുകെട്ടായിരുന്നു.കുപ്പിയും,കഞ്ചാവും കാണാൻ തുടങ്ങി.അവളറിയാത്ത പലതും അരങ്ങേറി.
ഉരിയാടാത്ത അയാൾ അവളെത്തും മുമ്പ് എല്ലാം അവസാനിപ്പിക്കും.
അയാൾ എത്രയോ മാറിയിരിക്കുന്നു!.രൗദ്ര ഭാവം പേടിപ്പെടുത്തുന്ന നോട്ടം.അവൾക്കു ഭയമായിരുന്നു.
തന്റെ മുറിയിൽ ഒറ്റക്കിരുന്നു തേങ്ങി.അയാളിലെ മാറ്റാം,വീട്ടുകാരെ വേദനിപ്പിച്ചതിൽ തനിക്കു കിട്ടിയ ശിക്ഷയായി കരുതി.
അന്നും ശമ്പളം അയാളെ ഏൽപ്പിച്ചു.
പണം കൈയ്യിൽ വന്നതും അയാള് യാത്രയായി .
മിഴിനീരുമായി അവൾ അയാളെ പിന്തുടർന്നു.തിരിഞ്ഞു നോക്കാതെ അയാൾ നടന്നകന്നു.
ദിവസങ്ങൾ പലതുകഴിഞ്ഞും അയാൾ വന്നില്ല,അന്യോഷിക്കാൻ ഒരു സുഹൃത്തിനെയും കണ്ടില്ല.
തന്റെ ദുർവിധിയിൽ അവൾ വിലപിച്ചു.
തനിച്ചായത്തിന്റെ വേദന ഉള്ളിലൊതുക്കി.തിരിച്ചു പോകാൻ ഇടമില്ല.
സ്നേഹിച്ചവൻ എത്തുമെന്ന മോഹം ഉള്ളിലൊതുക്കി കാത്തിരുന്നു.
അടുത്ത ശമ്പള ദിവസം. രാത്രിയിൽ ഏറെ നേരം വാതിലിൽ മുട്ടുകേട്ടു.
ഇരുട്ടിന്റെ മറപറ്റി അയാൾ.........അടക്കാനാവാത്ത സന്തോഷത്തോടെ അവൾ എതിരേറ്റു.വാരിപ്പുണരാനുള്ള മോഹം അവളിൽ ത്രസിച്ചു!.
എല്ലാം കെട്ടടങ്ങുന്ന നിർവ്വികാരതയായിരുന്നു അയാളിൽ.
ആ രാത്രിയിലും ശമ്പളം അയാളെ ഏല്പ്പിച്ചു.സന്തോഷിപ്പിക്കാൻ ശ്രമിച്ചു.നിർവികാരത അവളെ തളർത്തി.
മരവിപ്പിന്റെ മാറാപ്പും മനസ്സിൽ പേറി അയാള് എന്തോ പരതുകയായിരുന്നു.
അവൾ തന്റെ മുറിയിലിരുന്നു മോഹങ്ങളേപഴിച്ചു.പട്ടിണിക്കുമുന്നിൽ പിടിച്ചു നില്ക്കാൻ താൻ ജോലിക്ക് പോയത് വലിയ കുറ്റമാണോ?അല്ലാതെ താനൊരു കുറ്റവും ചെയ്തിട്ടില്ല.
അവളുടെ തേങ്ങലുകൾ വലുതാവുകയായിരുന്നു.വിങ്ങിയ ഹൃദയവുമായി,വേദന കടിച്ചിറക്കുന്ന അവളറിയാതെ. ആ വീട്ടിൽ എന്തെല്ലാമോ നടക്കുന്നുണ്ടായിരുന്നു.
തേങ്ങലോടെ അവൾ ശിരസ്സുയർത്തിയതും പേടിച്ചു  ഞെട്ടി!.മുന്നിൽ കരിമ്പടം പുതച്ച മനുഷ്യരൂപം!
ഭയന്ന് വിറച്ചു ഉറക്കെകരഞ്ഞു.ഭർത്താവിനെ വിളിച്ചു.ആര് കേൾക്കാൻ?മറുപടി വല്ലാത്ത പൊട്ടിച്ചിരിയായിരുന്നു.
കൂടുതൽ ആളുകൾ അവിടെ ഉണ്ടെന്നു മനസ്സിലായി.ദുരൂഹത മണത്തറിഞ്ഞു.
ഭർത്താവ് ഇതിനു പിന്നിൽ ഉണ്ടെന്ന തോന്നൽ അവളെ തളർത്തി.
ധൈര്യം വീണ്ടെടുക്കാൻ അവൾക്കായില്ല,തന്നെ സഹായിക്കാൻ ആരുമില്ലെന്ന വേദന,പുകയുന്ന അഗ്നിപർവ്വതത്തിന്നു മുകളിലാണെന്ന നൊമ്പരം!
ഇറങ്ങി ഓടാൻ മനസ്സുമന്ത്രിച്ചു,ശ്രമിച്ചു,പക്ഷെ!ശരീരം ചലനം നശിച്ചിരുന്നു.
അടുത്ത മുറിയിൽ അടക്കിയ സംസാരം!ഗ്ളാസ്സുകൾ കൂടിയുരുമ്മുന്ന ശബ്ദം!
കരിമ്പട രൂപം വേച്ചു വേച്ചു തന്റെ നേർക്ക്‌ വരുന്നു.കട്ടിലിൽ തന്നോടുചെർന്നിരുന്നു.
മദ്യത്തിന്റെ രൂഷഗന്ധം വമിക്കുന്ന വൃകൃതരൂപം തന്നെ ശരീരതോട് ചേർത്തണച്ചു.
ആ രൂപത്തിന്റെ കൈക്കുള്ളിൽ അവൾ കുതറിപ്പിടഞ്ഞു.
മൽപ്പിടുത്തത്തിൽ അയാൾ അവളോടൊപ്പം താഴെ വീണു.
കള്ളിന്റെയും,കഞ്ചാവിന്റെയും ലഹരിയുടെ മൂർദ്ധന്ന്യത്തിൽ തളർന്ന അയാൾ എഴുനേക്കാൻ കഴിയും മുമ്പ് നിസ്സഹായാവസ്ഥയിൽ സ്വയം ധൈര്യം സംഭരിച്ച്, അയാളിൽ നിന്നും ഓടി മാറി.
ഭയന്ന് വിറച്ചു മറ്റാരുമറിയാതെ മുറിവിട്ടിറങ്ങി,മുറ്റത്തെ കൂരിരുട്ടിൽ തേങ്ങലുകൾ അടക്കി അവൾ ഓടി.
വേഗത്തിൽ,ലക്ഷ്യമില്ലാതെ ...........പിന്തിരിഞ്ഞു നോക്കാതെ .........ഓട്ടത്തിന്റെ വേഗതമാത്രമായിരുന്നു ലക്‌ഷ്യം.
തളർന്ന് അവശയായ അവൾക്ക്,ആരും പിന്തുടരുന്നില്ലെന്ന ബോധം ആശ്വാസമായി.ഓട്ടത്തിന്റെ വേഗത കുറഞ്ഞു.
അൾത്താരയ്ക്ക് മുന്നിലെ അവശേഷിക്കുന്ന തിരിനാളങ്ങൾ അവളെ തലയാട്ടി വിളിച്ചു.
തേങ്ങലോടെ അവൾ അൾത്താരയിൽ തളർന്നു വീണു!!.
ആ ദേവാലയം അവൾക്ക് അഭയമാവട്ടെ!!!!!!!
___________________________________ketiyaar
________________________ ________________________
ആര്യപ്രഭ