Wednesday, December 23, 2015

നിസ്സംഗത്വം...................!!!!!(5)

നിസ്സംഗത്വം..............!!!!!.(5) 
തുടർച്ച...............!!
ഡോ.സോമന്റെ പരിശ്രമഫലം മാത്രമായിരുന്നു  സാവിത്രിയ്ക്ക് ആത്മ വിശ്വാസത്തോടെ മാനസിക മാറ്റം ഉണ്ടാക്കിയത്.
വർഷങ്ങളുടെ ചികിത്സയും,അനുജത്തി സത്യഭാമയുടെ പരിചരണവും, ശരത്തിന്റെ സമയോജിത പ്രശംസയും അതിലേറെ ഫലം കണ്ടു.
പതിയേയുള്ള മാറ്റങ്ങൾ എല്ലാവരിലും ആശ്വാസമായി.
സാവിത്രി ഇപ്പോൾ നല്ലപോലെ സംസാരിക്കും,ചിരിക്കും,എല്ലാരുമായും നല്ല സഹകരണവുമുണ്ട്.പക്ഷെ കഴിഞ്ഞ സംഭവം മാത്രം ഓർമ്മയിൽ വരുന്നില്ല.
മാത്രമല്ല ഭർത്താവിന്റെയോ,മക്കളുടെയോ ഓർമ്മ സവിത്രിയിൽ ലേശം പോലും കാണുന്നില്ല.പലസംഭവങ്ങളും മനസ്സിൽ മുറിഞ്ഞു പോയപോലെ,പിന്നീട് അമ്മയെയും,അച്ഛനെയും എന്നും തിരക്കുമായിരുന്നു.
മരിച്ചു എന്നത് വളരെ സാവധാം പറഞ്ഞു മനസ്സിലാക്കി,അതിൽ വലിയ വേദന കാട്ടിയിരുന്നില്ല,എല്ലാത്തിനോടും മെല്ലെ ചേർന്നു പോകുന്ന സ്വഭാവം കാട്ടിത്തുടങ്ങി,ചിന്തിച്ചിരിക്കുന്ന രീതി കാണുന്നില്ല.
മക്കളെയോ,ഭാർത്താവിനെയോ,തൻറെ തന്നെ പഴയ കാല ജീവിതമോ ഓർക്കാത്തതിൽ ഡോക്റ്റർ സോമനും ചിന്താകുലനാണ്.
സംസാരത്തിലോ,പ്രവർത്തിയിലോ വൈകല്യങ്ങൾ ഒന്നുമില്ല.
വീട്ടിലെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യാനും തയ്യാറാണ്.
നഷ്ടപ്പെട്ട സമ്പത്തിനെയോ,മറ്റൊന്നിനേയും ഓർക്കുന്നില്ല.
പറഞ്ഞാൽ ശ്രദ്ധിക്കുന്നു പോലുമില്ല. എല്ലാം മറന്നു പുതു ജീവിതം കിട്ടിയ ചേച്ചിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കുകയാണ് സത്യഭാമ.
കൃത്യമായി ജോലിക്കുപോലും പോകാൻ കഴിയുന്നില്ല.
ചേച്ചിയുടെ മാറ്റം മാത്രമാണ് മനസ്സുനിറയെ.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഭാർത്താവോ,മക്കളോ ചേച്ചിയെ തിരക്കി ഒരു ഫോണ്‍ കോൾ പോലും ചെയ്യാത്തതിൽ അവൾക്ക് ദുഖമുണ്ട്.
ആാരാലും ഉപേക്ഷിച്ച ചേച്ചിയുടെ ഭാവിയെ കുറിച്ചു ആശങ്കയുണ്ട്.
ചേട്ടൻ ജീവനോടെ ഉണ്ടാകണമെന്നില്ല.ഉണ്ടായിരുന്നെങ്കിൽ അയാൾ പണ്ടേ വന്നെത്തിയാനെ.
മക്കൾ ഇവരെ രണ്ടാളേയും ഉപേക്ഷിച്ച അവസ്ഥ തുടരുകയായിരുന്നു.
അവരിൽ പ്രതീക്ഷയ്ക്ക് കാര്യമില്ല.
ശരത്തുമായി ആലോചിച്ചു തീരുമാനം ഉണ്ടാക്കണം.എല്ലാം നഷ്ടപ്പെട്ട ചേച്ചിക്ക് ആശ്രയം വേണം,ആദ്യം ചേട്ടനെ കുറിച്ച് അറിയണം.
പത്ര പരസ്യം കൊടുക്കുക എന്ന ശരത്തിന്റെ അഭിപ്രായം തന്നെയായിരുന്നു ഡോക്ടരുടെതും അത് നടപ്പാക്കാൻ തീരുമാനിച്ചു.
പത്രത്തിൽ കൊടുക്കാൻ ചേട്ടന്റെ പഴയ ഫോട്ടോ തപ്പിയെടുത്തു.
മലയാള പത്രങ്ങളിൽ കേരളാ എഡിഷനിൽ ഒരാഴ്ച നിരന്തരം പരസ്യം വന്നു.ചേട്ടനുവേണ്ടിയുള്ള മാസങ്ങളുടെ കാത്തിരുപ്പ്, ഒരു മറുപടിയും ഉണ്ടായില്ല.ഒരിക്കൽ കൂടി കൊടുക്കാൻ ശരത്ത് തയ്യാറായി,സത്യഭാമ മനസ്സില്ലതെയാണെങ്കിലും സമ്മതിച്ചു.
മനസ്സാക്ഷിയില്ലാത്ത ആ മനുഷ്യൻ കണ്ടാൽ പോലും തിരക്കിവരില്ല.അയാൾക്ക്‌ പണം മാത്രം മതി,എല്ലാം നഷ്ടപെട്ട ചേച്ചിയെ അയാൾക്ക്‌ വേണ്ടായിരിക്കും.അയാൾ തിരക്കുകയില്ല,.അവൾക്കു നന്നായി അറിയാം,ആത്മവിശ്വാസത്തിന് വേണ്ടി ചെയ്യുന്നു.
ശരത്തിന്റെ സംശയം അയാൾ വസ്തു വിറ്റുകിട്ടിയ പണവുമായി മുങ്ങിയതായിരിക്കുമെന്നാണ്,നഷ്ടം വന്നതായി ചേച്ചിയെ ബോധിപ്പിച്ചതാകാമല്ലോ?ചേച്ചിയെ തല്ലിയിറക്കി അയാള് മുങ്ങിയതുതന്നെ.ശരത്തിന് അയാളോടുള്ള  വെറുപ്പും,വിദ്വേഷവും വർദ്ധിക്കുകയായിരുന്നു.
ഡോ.സോമന്റെ വാക്കുകൾ സത്യഭാമയെ അലട്ടുന്നുണ്ടായിരുന്നു.
സാവിത്രിക്കു സ്നേഹവും,പരിചരണവും ശ്രദ്ധയോടെ തുടരുക തന്നെ വേണം,അല്ലെങ്കിൽ ഇനിയും ഒരുമാറ്റം ഉണ്ടാകും.
പക്ഷെ ;അത് വിരുദ്ധ സ്വഭാവം പ്രകടിപ്പിച്ചേക്കാം.ചേട്ടന്റെ സാമിപ്യം ചേച്ചിക്ക് നന്മയുടെ ഒരുമാറ്റം ഉണ്ടാക്കുകയില്ല.
അങ്ങിനെയാണെങ്കിൽ അയാള് വരാതിരിക്കുന്നതല്ലേ നല്ലത്.
ചേച്ചിയുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്?
ശരത്തിനും ഒരു അഭിപ്രായം കണ്ടുപിടിക്കാൻ കഴിയുന്നില്ല.
ചേച്ചിയുടെ മക്കളുടെ രണ്ടുപേരുടേയും ഫോണ്‍ നമ്പറിൽ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടിയിട്ടില്ല.ആ നമ്പർ നിലവിലില്ല എന്ന മറുപടിയാണ്.
ജയൻറെ ബന്ധുവിൻറെ കല്യാണ പാർട്ടിക്ക്,ഒറ്റയ്ക്ക് ഇരിക്കേണ്ട എന്നതിനാൽ ചേച്ചിയേയും കൂട്ടിയിരുന്നു.
ചേച്ചിയുടെ എല്ലാകാര്യങ്ങളും അറിയാവുന്ന ജയൻറെ ഭാര്യ കണ്ടപടി ഓടിവന്നു ചേച്ചിയെ കെട്ടിപിടിച്ചു.
ചേച്ചിക്ക് ആളെ മനസ്സിലായി,ചിരിച്ചുകൊണ്ട് ജയനെ തിരക്കുകയും ചെയ്തു.
സത്യഭാമയ്ക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.
മറ്റാരോടോ സംസാരിച്ചു നിൽക്കുന്ന ശരത്തിനെ അറിയിച്ചു,എല്ലാവർക്കും സന്തോഷമായി.കല്യാണം കഴിഞ്ഞു യാത്ര പറയാൻ നേരത്ത് ശരത്ത് ജയനെ മാറ്റിനിർത്തി ചേട്ടനുവേണ്ടി നടത്തിയ അന്യോഷ്ണ കഥ പറഞ്ഞു.
അയാൾ വരില്ല ജയനും തറപ്പിച്ചു പറഞ്ഞു."നാലഞ്ചു വർഷം ആരും അന്യോഷിക്കതിരിക്കുക,അത്ഭുതമാണ്. അത് തള്ളിക്കളഞ്ഞു ചേച്ചിയെ മറ്റാർക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുന്നതാവും നല്ലത്"
ഇതുവരെ തോന്നാത്ത ആശയം ജയൻ പറഞ്ഞപ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാൻ ശരത്തിന് കഴിഞ്ഞില്ല.
"കഴിയുമെങ്കിൽ അധികം വൈകേണ്ട എന്നാണ് എൻറെ അഭിപ്രായം"
ജയൻ പിടിച്ചപിടിയിൽ തന്നെയാണ്
."നീ അതിനു തയ്യാറാകുക.ഞാനും ശ്രമിക്കാം ഇപ്പോൾ സമാധാനമായി പോകുക."
ജയൻറെ വാക്കുകളിൽ ദൃഡത മുഴച്ചുനിന്നു.
ധൈര്യം ആ വാക്കുകളിൽ സ്പുരിക്കുന്നതായി തോന്നി.
സത്യഭാമയുടെ ചിന്തയും എതിരായിരുന്നു.
"പിന്നെ...ചേച്ചിയുടെ സമാധാനത്തിനു വേണ്ടി ഇനിയും രാക്ഷസന്മാരെ കണ്ടെത്തുകയോ?വരുന്നയാൾ ചേട്ടനേക്കാൾ മോശമാണെങ്കിലോ?എരിതീയിൽ നിന്നും വറചട്ടിയിൽ ചാടിയ അവസ്ഥയാകും."
ഏതായാലും ആ പ്രശ്നം എങ്ങും എത്താതെ അവസാനിച്ചു.
സവിത്രിയിൽ പലപ്പോഴായി മാറ്റങ്ങൾ കാണാൻ തുടങ്ങി.
ആരുടേയും ആശ്രയമില്ലാതെ സ്വന്തമായി എല്ലാക്കാര്യങ്ങളും ചെയ്യാൻ തയ്യാറായി.
സാധാരണ ജീവിതത്തിലെക്കു മടങ്ങിവന്നു.പ്രധാനപ്പെട്ട ചില മറവികൾ അവശേഷിപ്പിച്ച്.
ഒരു ഫോണ്‍ കോൾ,
വീട്ടിലെ ലാൻലൈനിൽ കോളുകൾ വളരെ അപൂർവ്വമായേ വരാറുള്ളൂ.
അങ്ങേത്തലക്കൽ ജയനായിരുന്നു,ശരത്തിനെയാണ് തിരക്കിയത്.
വന്നില്ലയെന്ന മറുപടിക്ക്
"അറിയാം ഞാൻ സത്യഭാമ എടുക്കാൻ വേണ്ടി വിളിച്ചതാണ്.സത്യഭാമയുടെ ഫോണിൽ വിളിക്കുന്നത്‌ ശരിയല്ലന്നു തോന്നി,അതാണ്‌ ലാൻ ലൈനിൽ വിളിച്ചത്.ഒരു സർപ്രൈസ് ഉണ്ട്,ശരത്തിനോട് ഇന്നുതന്നെ വീട്ടിൽ വരാൻ പറയണം,ബാക്കി കാര്യങ്ങൾ അവൻ പറയും."
അന്തം വിട്ടു നിൽക്കനല്ലാതെ അവൾക്കു ഒന്നും മനസിലായില്ല.
സത്യഭാമ ശരത്തിനു ഫോണ്‍ ചെയ്തു കാര്യം പറഞ്ഞു.
ശരത്തിന് കല്യാണകാര്യം തന്നെയാണെന്ന് സംശയം തോന്നുകയും,ചോദിക്കുകയും ചെയ്തു.പക്ഷെ ജയൻ തന്ത്രപൂർവ്വം വിഷയം മാറ്റി.എന്തായാലും ജയനെ വെറുപ്പിക്കേണ്ട എന്ന കാരണത്താൽ വീട്ടിൽ ചെന്നു.
ജയൻറെ ഓഫിസ് മുറിയിൽ ചായ നുണഞ്ഞു കൊണ്ട് ശരത്തിരുന്നു,ആകാംഷ നിറഞ്ഞ അന്തരീക്ഷം ശ്രിഷ്ടിച്ചു മെല്ലെ പറഞ്ഞു"ശരത്തെ...!നീ അറിയുന്നതല്ല ഈ ലോകം.ഒരു തുണയില്ലാതെ ആർക്കും സാമാധാനമായി ജീവിക്കാൻ കഴിയില്ല.
ഒരാളുടെ അനുഭവകഥ പറയാനാണ് ഞാൻ നിന്നെ വിളിച്ചത്.സമാധാനമായി കേൾക്കണം.
"ജയൻറെ ആമുഖം കേട്ടപ്പോൾ തൻറെ ധാരണ തിരുത്തണമെന്ന് ശരത്തിന് തോന്നി.എന്തായാലും കേൾക്കാമെന്ന് ശരത്ത് സമ്മതിച്ചു."
കോടീശ്വരനായ അമേരിക്കൻ മലയാളിയുടെ കഥയാണ്.കേരളത്തിൽ തളിപ്പറമ്പ്കാരൻ,പഴയ തറവാട് ഇന്നും അവിടെയുണ്ട്.
വളരെ ചെറുപ്പത്തിലെ അമേരിക്കയിൽ എത്തിപ്പെട്ടയാൾ.സുഖമായ ജീവിതത്തിൽ മൂന്നു മക്കളുടെ പിതാവായി.
രണ്ടു ആണ്‍മക്കൾ,ഒരു പെണ്ണ്.എല്ലാവരും സ്വന്ത ഇഷ്ടപ്രകാരം ഇണയെ തേടി പോയി.അതോടെ മക്കൾ അന്യരായി മാറി.വേണ്ടതിലധികം പണവും,വസ്തുക്കളും അവർ പിടിച്ചുവാങ്ങി.മക്കളുമായുള്ള സകല ബന്ധങ്ങളും വിശ്ചേദിച്ച മനോവേദനയിൽ അയാളുടെ ഭാര്യ നീറി,നീറി  വളരെക്കാലം രോഗിയായി തുടർന്നു.മക്കൾ പിടിച്ചുപറിച്ചെങ്കിലും അയാൾ അപ്പോഴും നല്ല ആസ്ഥിയുള്ള മാന്യനായി നിലനിന്നു.പക്ഷെ ഭാര്യയുടെ അവസ്ഥ അയാളെ തളർത്തി.സകലതും വിറ്റു പെറുക്കി നാട്ടിലേക്ക് പോരാൻ തയ്യാറായി.ഭാര്യയുടെ ചികിത്സ തറവാട്ടിൽ താമസിച്ചു നടത്തി.
പിന്നെ തൃശ്ശൂർ നഗരമദ്ധ്യത്തിലെ സ്വന്തം ഫ്ലാറ്റിൽ താമസിച്ചായിരുന്നു ചികിത്സ.
ഫസ്റ്റുഫ്ലോറിലെ രണ്ടു ഫ്ലാറ്റ് ഒന്നിച്ചുള്ള സമുശ്ചയമാണ്.സമ്പത്തിന് കുറവില്ല പക്ഷെ ഭാര്യയുടെ മരണം ഓർക്കാപുറത്തായിരുന്നു.അയാൾക്ക്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.എല്ലാം നഷ്ടപെട്ടവനെ പോലെ,ഭാര്യ നഷ്ടപെട്ട ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നു.പണമുണ്ടായിട്ടു കാര്യമില്ല.ഏകാന്തത വല്ലാതെ അലട്ടുകയാണ്.ഫ്ലാറ്റിലെ കെയർടേക്കർ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ച്,വേദനിച്ചു കഴിയുന്നു.പലരും മാറ്റത്തിന് വേണ്ടി പലതും പറഞ്ഞെങ്കിലും ഒഴിഞ്ഞു മാറി പോകുകയായിരുന്നു.ഇപ്പോൾ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.കൂട്ടിന് ഒരാളെ കിട്ടിയാൽ കൊള്ളാമെന്ന തോന്നൽ വന്നു.
എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്‌,സുമുഖനാണ്‌.അറുപതു വയസ്സ് പ്രായം ഉണ്ടാകും.ആരോടും മുഷിഞ്ഞു സംസാരിക്കാത്ത ആളാണ്‌.
നിൻറെ ചേച്ചിയെ പൊന്നുപോലെ നോക്കിക്കോളും,എനിക്ക് ഉറപ്പുണ്ട്.
സത്യഭാമയോട് ആലോചിച്ച് കഴിയുമെങ്കിൽ താമസിയാതെ പോയികാണാം.എല്ലാം തുറന്നു പറഞ്ഞു നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.ഒരു സൂചന ഞാൻ കൊടുത്തു സംമധം വാങ്ങിയിട്ടുണ്ട്.
നിങ്ങളും റഡിയാണെങ്കിൽ കാര്യം എളുപ്പം."
ജയൻറെ വാക്കുകൾ അവിശ്വസനീയമായ അനുഭൂതി ഉളവാക്കി.
സത്യഭാമ വട്ടാണെന്ന് പറഞ്ഞു തള്ളി.ദിവസങ്ങൾ പലതു കഴിഞ്ഞു.
അവിചാരിതമായി ജയൻ കോളിംഗ് ബെൽ അമർത്തി കാത്തുനിന്നു.
വാതില് തുറന്നിട്ടും അകത്തു കടക്കാതെ പുറത്തു നിന്നു.
ജാള്യതയോടെ ജയനെ നേരിടേണ്ടി വന്ന ശരത്ത് കൈക്ക് പിടിച്ചു അകത്തു കയറ്റി.
"സോറി.........ജയാ ...നിന്നെ വിളിക്കാൻ സമയം കിട്ടിയില്ല.ക്ഷമിക്കണം..!!"
"എന്തിനു......?നീ വിളിച്ചില്ല.അതിനെന്താ?നിങ്ങക്ക് പറ്റാത്തത് വേണമെന്ന് ഞാൻ പറയില്ല.പിന്നെ ഞാൻ വന്നത് ചേച്ചിയെ കാണാനാണ്.ഒന്നു പറയാം ചേച്ചിയുടെ നല്ലഭാവി നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ പറഞ്ഞകാര്യം നടത്തുക തന്നെയാണ് നല്ലത്.അയാൾ ഇന്നും വിളിച്ചിരുന്നു."
ഊണു കഴിഞ്ഞു ജയൻറെ കാറിൽ സത്യഭാമയേയും കൂട്ടി തൃശൂർക്ക് പുറപ്പെട്ടു.
കെയർ ടേക്കർ ജോയ് കൂടെ വന്നു വാതിൽ തുറന്നു.
ആറടി പൊക്കമുള്ള മാന്യനായ മദ്ധ്യവയസ്കൻ.അധികം നരബാധിക്കാത്ത കഷണ്ടി കയറിയ തല.വല്ലാതെ തടിച്ചിട്ടില്ല.അലട്ടുന്ന മനസ്സിൻറെ വേദന കടിച്ചിറക്കി ഉണ്ടാകുന്ന ക്ഷീണം കാണുന്നില്ല.സുസ്മേര വദനനായി പരിചയക്കാരനായ ജയനെ വിഷ് ചെയ്തു.മറ്റുള്ളവരെ ആകാംഷയോടെ നോക്കി.
"ഇതു ഞാൻ പറഞ്ഞ ചേച്ചിയുടെ അനുജത്തിയും,ഭർത്താവും എൻറെ സുഹുർത്തുമായ ശരത്ത്."
എല്ലാവരെയും ഉപചാര പൂർവ്വം അകത്തേക്കു ക്ഷണിച്ചു.
വിശാലമായ ഹാളിൽ സകല സാമിഗ്രികളും അടുക്കി ഭംഗിയാക്കിയിരിക്കുന്നു.ജോയിയുടെ സഹായത്തിൽ സത്യഭാമ ചായ റഡിയാക്കി കഴിക്കവേ യാദർശ്ചികമായി അയാൾ തന്നെ പരിചയപ്പെടുത്തി."ഞാൻ നാരായണൻ കുട്ടി,എൻറെ കഥ ഒരുപക്ഷേ ജയൻ പറഞ്ഞ് അറിഞ്ഞിരിക്കും.ഞാൻ വളരെ വിഷണ്ണനാണ്,ഒറ്റയ്ക്ക് കഴിയാമെന്ന എൻറെ ധാരണ പക്വതയില്ലായ്മ കൊണ്ടാണെന്ന് എന്നെ അനുഭവം പഠിപ്പിച്ചു.ഭാര്യയുടെ വേർപാടാണ് എന്നെ ആദ്യം തളർത്തിയത്,പിന്നെ ഏകാന്തതയും.ആരുമില്ല,ഞാൻ ഏകനാണ്,
"ജയൻ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നില്ല.ജയൻ തലയാട്ടി സമ്മതിച്ചു.സത്യഭാമയ്ക്കും,ശരത്തിനും നന്നേ ഇഷ്ടമായി."
കൂടുതൽ എന്തറിയാനും,ഒരുമടിയും വിചാരിക്കണ്ട ചോദിച്ചോളൂ.
"നിശബ്ദ്ധത തളം കെട്ടിയ ഘനപ്പിൽ ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.."
അറിയാത്തത് ഒന്നുമാത്രമായിരുന്നു.പേര് അങ്ങ് തുടക്കത്തിലേ പറയുകയും ചെയ്തു."
ശരത്തിന് പറയാൻ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അങ്ങിനെയാണെങ്കിൽ സാറ് എന്നാണ് അവിടേയ്ക്കു വരുന്നത്?"ജയൻ പറഞ്ഞു."
അടുത്ത ആഴ്ച വന്നാലോ?എനിക്ക് കൂടെ ആരും ഉണ്ടാവുകയില്ല.ജോയി കൂട്ടിനു വരും.മറ്റാരേയും നാട്ടിൽ നിന്ന് വിളിച്ചു വരുത്തണമോ?അതെല്ലാം പിന്നീടാകാം,തല്ക്കാലം ഞാൻ ജോയിയുമായി വരാം.
"അയാൾ പറഞ്ഞു.
തിരിച്ചു പോരുമ്പോൾ ശരത്തിന് സംശയം
"ചേച്ചി സമ്മതിചില്ലങ്കിലോ?"
"അത് ഞാൻ ശരിയാക്കികോളാം"...........ജയൻ ഏറ്റു .
സത്യഭാമ അഗാഥ ചിന്തയിലായിരുന്നു.സ്വപ്നം കാണുന്ന പ്രതീതിയാണ് അവൾക്കു തോന്നിയത്.
യാഥാർത്ഥ്യത്തിലേക്ക് വന്നെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.എതിർപ്പിനെ അതിജീവിക്കുന്ന സത്യങ്ങളെ അറിയാതെ എതിർക്കുന്ന ശീലത്തെ ശപിച്ചു.
------------------------------------------------------------------------ ...  ...  ...  ...  ... ... ... ... ... ...
സാവിത്രി ജയൻറെ ചോദ്യത്തിന് മറുപടി പറയാതെ നോക്കി നില്ക്കുക മാത്രമായിരുന്നു.നിഷേധിക്കുകയോ,മറുത്തു പറയുകയോ ഉണ്ടായില്ല.
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ശരത്തും സത്യഭാമയും ആശ്വസിച്ചു.
"ഞാൻ പറഞ്ഞില്ലേ ചേച്ചി സമ്മതിക്കുമെന്ന്.ഫോട്ടോ ചേച്ചിക്ക് നന്നേ പിടിച്ചു.
ഇനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.അദ്ദേഹത്തെ വിളിച്ചു കാണിക്കാം."
സാവിത്രിയുടെ മുന്നിൽ വച്ചുതന്നെ ജയൻ പറഞ്ഞു.
മുഖം കുനിച്ചു നിന്നതല്ലാതെ മറുത്തു പറഞ്ഞില്ല.
പുതു പെണ്ണിൻറെ നാണം ആ മുഖത്തുണ്ടായോ?
ചേച്ചിക്ക് സമ്മതം തന്നെ.
ജയൻ അദ്ദേഹത്തെ വിളിച്ചു വരുന്ന തീയതി തീരുമാനിച്ചു.

കാഴ്ചയിൽ ഇരുവർക്കും ബോദ്ധ്യമായി.
കൂടുതൽ പേരെ വിളിക്കാതെ നിശ്ചയവും നടത്തി.
ഗുരുവായൂർ അമ്പലത്തിൽ വച്ച് കല്യാണവും നടന്നു.
ആർഭാടമായ കല്യാണത്തിന് വരൻ നാരായണൻ കുട്ടിയുടെ സ്വന്തക്കാർ മുഴുവൻ ഉണ്ടായിരുന്നു.സവിത്രിയുടെയും ആൾക്കാർ പങ്കെടുത്തു.
സത്യഭാമയ്ക്കും,ശരത്തിനും സന്തോഷമായി,ഡോക്ടർ സോമനും തൃപ്തനായി.ജയൻ ആഹ്ലാദ തിമിർപ്പിലായിരുന്നു. 
തുടരും...............................!!                                                            രഘു കല്ലറയ്ക്കൽ 
...............................................................................................................................
ആര്യപ്രഭ 

Sunday, November 1, 2015

നിസ്സംഗത്വം......!!!!.(4)

 നിസ്സംഗത്വം......!!!!.(4) 
..............തുടർച്ച ...!!
ബീരാന്റെ കടയിൽ വിശ്രമിത്തിലാണ് സത്യനന്ദൻ.
തെരുവിലെ ലോറി പാഴ്സൽ കമ്പനിയുടെ കണക്കുകൾ ശരിയാക്കുന്ന തല്ക്കാല ജോലി ബീരാൻ സംഘടിപ്പിച്ചു കൊടുത്തു.
നല്ല അന്തസ്സുള്ള പെരുമാറ്റം മൂലം,ബീരാന് സത്യാനന്ദനോട് ബഹുമാനം തോന്നിയതിൽ അത്ഭുതത്തിന് വകയില്ല..
ആരേയും വശത്താക്കാൻ സത്യാനന്ദൻ പണ്ടേ മിടുക്കനാണ്.
ഒന്നിലും ശ്രദ്ധവയ്ക്കുന്നില്ല എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കുകയും,എല്ലാം വളരെ ശ്രദ്ധയോടെ മനസ്സിലാക്കി തൻന്റേതു  മാത്രമാക്കാൻ പരിശ്രമിക്കുകയും ആണ് അയാളുടെ ഉദ്ധ്യമം.
ഇരുപത്തി എട്ടോളം വർഷം കൂടെ കഴിഞ്ഞ ഭാര്യ മനസ്സിലാക്കാത്ത പലതും ഇന്നും സത്യാനന്ദന്റെ മനസ്സിൽ മറയ്ക്കുള്ളിൽ വിശ്രമിക്കുന്നു..
സാവിത്രിയുടെ പേരിലുള്ള വസ്തുവകകൾ പൂർണ്ണമായി തീർന്നു കഴിഞ്ഞു മാത്രമാണ് പറ്റിക്കപെട്ടത്‌ അവൾ അറിഞ്ഞത്.
തൻറെ നിരന്തര ശല്യവും,വഴക്കും കൊണ്ട്,പറഞ്ഞ സ്ഥലവും,കെട്ടിടവും ഒറ്റ രാത്രി കൊണ്ട്‌ അവളുടെ അച്ഛൻ എറണാകുളത്തു വാങ്ങിയതിന് പിന്നിൽ സത്യാനന്ദന്റെ കളി ചില്ലറയായിരുന്നില്ല.
ഭാര്യ പോലും അറിയാതെ രഹസ്യമായി ഇന്നും പലതും നിലനില്ക്കുന്നു.
അച്ഛനുമായി അവൾ സംസാരിക്കുന്നത് പോലും ഇല്ലായ്മ ചെയ്തതു പലതും മറയ്ക്കനായിരുന്നു.
രണ്ടു മക്കളുടെ പഠിപ്പിനുള്ള സർവ്വ ചെലവും സ്വമനസാലെ ഭാര്യയുടെ അച്ഛനായിരുന്നു ചെയ്തിരുന്നത്,അതിനുള്ള സ്നേഹം പോലും കൊടുത്തില്ലന്നു മാത്രമല്ല അറിഞ്ഞഭാവം നടിച്ചിട്ടുമില്ല..
ബാംഗ്ലൂരിൽ ഉപരിപഠനത്തിന്നു പറഞ്ഞയച്ച മക്കൾ രണ്ടാളും ജോലി കിട്ടിയത് അറിയിക്കാതെ,
ഒരുപോലെ പറ്റിച്ചപ്പോൾ മിഴിച്ചു നിന്ന സത്യാനന്ദൻ മറുമരുന്നു നേരത്തെ ചെയ്തിരുന്നു..
പഠിത്തം കഴിഞ്ഞു രണ്ടാൾക്കും അവിടെ തന്നെ ജോലിയായതും അറിഞ്ഞിരുന്നു.
ശമ്പളം കിട്ടിയിട്ട് ഒരു രൂപ പോലും അയക്കാത്തതിൽ ദേഷ്യം ഉണ്ടായെങ്കിലും ഭാര്യയെ കാണിച്ചില്ല.
മക്കളുടെ പേരിൽ ഭാര്യ അറിയാതെ വിദ്യാഭ്യാസ ലോണ്‍ മുമ്പേ സത്യാനന്ദൻ എടുത്തിരുന്നു..
ജോലി കിട്ടി ഒട്ടും താമസിയാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന്പണം ബാങ്കുകാർ ഈടാക്കി ശമ്പളത്തിൽ കുറച്ചു കൊണ്ടിരുന്നു.
അതറിഞ്ഞ മക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും,മറുപടി പറയാതെ രക്ഷപെട്ടു.
ആർക്കും പിടികൊടുക്കാത്ത മെയ് വഴക്കം പലതിലും രക്ഷാകവചം ആയിട്ടുണ്ട്‌.
പക്ഷെ.!..മക്കൾ അതിലും വലിയ വിദ്യകൾ പഠിച്ചവരായിരുന്നു.
രണ്ടുപേരും അച്ഛനറിയാതെ വിവാഹം ചെയ്ത് തന്നിഷ്ടത്തിന്നു ജീവിക്കാൻ തീരുമാനിച്ചു.
അതറിഞ്ഞ് അവരുമായുള്ള സർവ്വ ബന്ധങ്ങളും വിശ്ചേദിക്കാനും സത്യാനന്ദൻ മറന്നില്ല.
വേദനിക്കുന്ന മസ്സായിരുന്നില്ല അയാളുടേത്.
സഹതാപം അയാൾക്ക്‌ അറിയില്ല.
ഏതോ തമിഴത്തികളായ രണ്ടു കൂട്ടുകാരികളെയാണ് മക്കൾ രണ്ടുപേരും കല്യാണത്തിനു തെരഞ്ഞെടുത്തത്.
കൂടെ വർക്കുചെയ്യുന്നവർ.
എല്ലാം കഴിഞ്ഞാണ് അറിയിക്കുന്നതും.
IT കമ്പിനിയിൽ ഉയർന്ന ശമ്പളവുമായി നല്ല ജോലിയുള്ള മക്കൾക്ക്‌ വലിയ ആലോചനകൾ തരപ്പെടുത്താനുള്ള തിരക്കിനിടയിലാണ് എല്ലാം കഴിഞ്ഞ വിവരം അറിയുന്നത്.
കാര്യം അറിഞ്ഞ ഉന്നത തറവാട്ടുകാർ പലരും സത്യാനന്ദനെ വിളിച്ചു തിരക്കി.
അതോടെ സത്യാനന്ദന്റെ ലിസ്റ്റിൽ നിന്ന് മക്കളും ഔട്ട്.
വലിയ സ്ത്രീ ധനം വാഗ്ദാനം ചെയ്തു എത്രപേർ സമീപിച്ചിരുന്നു.
ആഗ്രഹങ്ങൾ കുമിഞ്ഞു കൂടിയ സത്യാനന്ദന്റെ
പല സ്വപ്നങ്ങളും തകർന്നടിഞ്ഞു.
അധികം വൈകാതെ മക്കൾ അമേരിക്കയ്ക്ക് പറന്നത് സാവിത്രിയിൽ നിന്നുമാണ് അറിഞ്ഞത്.
സാവിത്രിയെ ക്രൂരമായി മർദ്ധിക്കുമ്പോഴും കപട സ്നേഹത്തോടെ പിണക്കാതെ നോക്കാൻ ശ്രമിക്കുമായിരുന്നു.
രഹസ്യങ്ങൾ ചോർന്നുകിട്ടാനും പണത്തിൻറെ ആവശ്യത്തിനും, അല്ലാതെ മറ്റു വഴികളില്ല.
മക്കൾ വീടുമായുള്ള ബന്ധങ്ങൾ മുറിച്ചു കഴിഞ്ഞിരുന്നു.
വല്ലപ്പോഴും അമ്മയെ വിളിച്ചിരുന്നതും ഇപ്പോൾ ഇല്ലാതെയായി.
'മത്ത കുത്തിയാൽ കുമ്പളം  മുളക്കില്ലല്ലോ?'
സത്യാനന്ദന്റെ സ്വഭാവ വിഭവങ്ങൾ തികഞ്ഞവർ തന്നെ മക്കൾ.
ഒന്നിനും ആരോടും അകൽച്ച കാണിക്കാത്ത പ്രകൃതമായിരുന്നു സത്യാനന്ദന്റെത്.
പരസ്യമായി ആരോടും വഴക്കിടാറില്ല.
കാര്യങ്ങൾ നേടാൻ ഏതു മോശം വഴിയും നടപ്പാക്കാൻ നാണവുമില്ല.
'വീണോടം വിഷ്ണു ലോകം' അതായിരുന്നു സത്യാനന്ദൻ.
ഇപ്പോൾ എത്തിപ്പെട്ട ബോബെ തെരുവിലെ കഷ്ടപ്പാടുകളെ പറ്റി ചിന്തിക്കാറില്ല,
വരാൻ പോകുന്ന വിഷമതയെ ഓർക്കാറുമില്ല.
ബന്ധങ്ങളുടെ തീവ്രത മനസ്സിൽ സ്പുരിക്കാറു പോലുമില്ല.
അന്യരെന്നോ,സ്വന്തക്കാരെന്നൊ ചിന്തിക്കാതെ,കാര്യം കാണുന്നതുവരെ ഓർക്കാൻ ശ്രമിക്കാറുണ്ട്.അർത്ഥ ലാഭത്തിനു വേണ്ടിമാത്രം.
മനുഷ്യ മനസ്സാക്ഷി സത്യാനന്ദന്റെ ജീവിത നിഘണ്ടുവിൽ ഇല്ലാത്ത ഒന്നാണ്.
സ്വന്തം ഭാര്യയെ രാത്രിയിൽ പെരുവഴിയിൽ    ചവുട്ടിയിറക്കിയപ്പോൾ; അവൾ എന്തു ചെയ്യും,അവളുടെ ഇപ്പോഴത്തെ അവസ്ഥ......? നാളിതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
ബീരനെ പരിചയ പെട്ടതോടെ കല്യാണിലെ ബന്ധുവിനെ കുറിച്ചു മിണ്ടിയിട്ടില്ല.
ബീരാൻ തിരക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ്.
ഇക്കാലമത്രയും നഷ്ട്ടപ്പെടുത്തിയ സമ്പത്ത് സകലതും കൈവിട്ടു പോയതിലെ ആകുലതയും അയാൾക്കില്ല.
ഇനിയും പലതും നേടാൻ മനസ്സ് വെമ്പുകയാണ്.
നേർവഴിയിലൂടെ അല്ല;
അതിനുള്ള കുതന്ത്രങ്ങളും,
കുറുക്കു വഴികളും മനസ്സിൽ മിന്നി മറയാറുണ്ട്,സാഹചര്യം അനുകൂല മല്ലാത്തതിനാൽ മാത്രം അടങ്ങി നില്ക്കുകയാണ്. 
ആയാൾക്ക്‌ ഹരമായ മദ്യപാനം തുടരാൻ പഴുതുകൾ കിട്ടാത്തതിൽ വിഷമത്തിലാണ്.
ബീരാൻറെ മദ്യവിരോധം കലർത്തിയ സംഭാഷണം മനം മടുപ്പോടെ കേട്ട് വിരക്തനാകുകയാണ് അയാൾ .
ഇപ്പോൾ സത്യാനന്ദൻ ദരിദ്രനല്ല ശബളം വാങ്ങുന്ന മാന്യൻ.
പക്ഷെ താമസവും,ഭക്ഷണവും ബീരാൻറെ ഔദാര്യത്തിൽ തന്നെ, ശമ്പളം സ്വന്തം കീശയിൽ.
എളുപ്പവഴിയിൽ പണം ഉണ്ടാകാൻ വഴിതേടുകയാണ് സത്യാനന്ദന്റെ മനസ്സ്.
തനിക്ക് മനസ്സ്തുറക്കാവുന്ന മലയാളികൾ ആരേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരു തമിഴ് പയ്യൻ ശെൽവൻ  ഓഫീസിൽ ചായ കൊണ്ടുവരുന്നവനുമായി ചെറിയ ചങ്ങാത്തം വച്ചിട്ടുണ്ട്.
അവന് ഈ പ്രദേശം നന്നായി അറിയാം,ഇവിടത്തെ ആൾക്കരുമായും നല്ല അടുപ്പമുണ്ട്..
ഓഫീസിൽ മുറുക്കാൻ വായിലിട്ടു മൗനിയായി കഴിയുന്ന സത്യാനന്ദൻ തൻറെ ഇരയെ തേടുക തന്നെയായിരുന്നു.
തെരുവിന് വടക്ക് റോഡിൽനിന്ന് ഉള്ളിലേക്കുമാറി പഴയ ഇരുനില കെട്ടിടത്തിൽ ചില ദിവസങ്ങളിൽ ചീട്ടുകളി ഉണ്ടെന്ന് അയാൾ അറിഞ്ഞു.
ദാഹിച്ചു വലഞ്ഞ ക്ഷീണിതന് ഒരിറ്റു വെള്ളം കിട്ടിയ പ്രതീതിയായിരുന്നു സത്യാനന്ദനു.
അവിടെ ചെന്നെത്താനുള്ള മാർഗ്ഗം ആലോചിക്കുകയായിരുന്നു.
സുഖമില്ലെന്ന കാരണം പറഞ്ഞു രണ്ടുനാൾ ലീവെടുത്തു.
മെല്ലെ ആ പ്രദേശങ്ങൾ ഒന്നു ചുറ്റി.
വൃത്തിഹീനമായ സ്ഥലം,വെള്ളം തളം കെട്ടികിടക്കുന്ന ഭൂപ്രദേശത്തിനു നടുവിൽ ഉടമസ്ഥൻ ഉപേക്ഷിച്ച ഇരുനില മാളിക.
നടക്കാൻ കല്ലുകൾ നിരത്തിയ വഴിയിലൂടെ കെട്ടിടത്തിനു മുന്നിലെത്തി.
പഴക്കം കൊണ്ട് പായലുപിടിച്ചു പച്ചപ്പ്‌ മാത്രമായ കെട്ടിടം.
ഇടുങ്ങിയ വാതിലുകൾ പലതും ഇളകി പോയിരിക്കുന്നു.
കോണ്ക്രീറ്റ്കെട്ടിടം ചിലയിടങ്ങൾ അടർന്നു പോയിട്ടുണ്ട്.
താഴത്തെ നില കച്ചറകൾ നിറഞ്ഞു കിടക്കുന്നു.
അതിനിടയിലൂടെ മുകൾ നിലയിലേക്ക് ചെറുവഴിയുണ്ട്.
അതിലൂടെ കോണിയിൽ ചെന്ന് മുകളിലെത്തിയാൽ വിശാലമായ ഹാൾ.
അവിടെ മൂലയിൽ ജീർണിച്ച മേശക്ക് ചുറ്റും വീഞ്ഞ പെട്ടികൾ ഇട്ടിരിക്കുന്നു.
ആരൊക്കെയോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടാൽ അറിയാം. 
അവിടവിടായി ചീട്ടുകൾ ചിതറി കിടക്കുന്നു.
ഒളിത്താവളം എന്ന് പറയുന്നതാവും ഭംഗി.
പോലീസുകാർക്ക് എളുപ്പം വന്നെത്താൻ കഴിയാത്ത ഇടമാണ്.
എന്നൊക്കെയാണ്  ഇവിടെ കളിനടക്കുന്നത്....?
അറിയണം അതിനു പറ്റിയ തമിഴൻ പയ്യന് പണം കൊടുത്ത് മുറിത്തമിഴു പറഞ്ഞു വശത്താക്കിയിട്ടുണ്ട്.
അവനിലൂടെ കാര്യങ്ങൾ അറിയാം.
രണ്ടു ദിവസത്തെ ലീവാണ് എടുത്തതെങ്കിലും ഒരുദിവസം കഴിഞ്ഞു ജോലിക്ക് പോയി.
ബീരാനും,ഒഫീസിലുള്ളവർക്കും സന്തോഷമായി.
തമിഴൻ ശെൽവനെ കാണണമെങ്കിൽ ഓഫിസിൽ ചെല്ലുകതന്നെ വേണം.
അന്ന് പയ്യനെ കാണാൻ കഴിഞ്ഞില്ല അല്പം സുഖ ക്കുറവുണ്ടായെങ്കിലും അയാൾ സാമാധാനിച്ചു.
അടുത്ത ദിവസം നേരത്തെ ഓഫിസിൽ അയാൾ ഹാജരുണ്ടായിരുന്നു.അന്ന് സമാധാനത്തോടെ ശെൽവനിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞു.
അയാൾ തൻറെ ഉദ്ധ്യമത്തിനു തയ്യാറായി.
ആരും അറിയാതെ കെട്ടിടത്തിൽ എത്തിയ അയാളെ മറ്റുള്ളവർ സംശയത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി.
വരാമെന്നു പറഞ്ഞ പയ്യൻ ശെൽവൻ  എത്തിയതുമില്ല.വിഷമ സ്ഥിതിയിലായ അയാൾ അറിയാവുന്ന ഹിന്ദിയിൽ പലതും പറഞ്ഞു.
അധികം വൈകാതെ പയ്യൻ എത്തി കാര്യം വിശദീകരിച്ചു അവന്റെ കമ്മീഷനും കൈപ്പറ്റി അവൻ സ്ഥലം വിട്ടു.
ആളെ കൊടുത്താൽ കമ്മീഷൻ കിട്ടുമെന്നത് അയാൾക്ക് പുതിയ അറിവായിരുന്നു.
സന്ധ്യവരെ ചീട്ടുകളി തുടർന്നു.
സത്യാനന്ദൻ പ്രസന്നവദനായിരുന്നു എടുക്കാൻ കഴിയാത്ത അത്ര പണം അയാൾ നേടിക്കഴിഞ്ഞിരുന്നു.
ടിപ്പ് കൊടുത്ത് അയാൾ പണവുമായി തിരിച്ചു.
അടുത്തനാൾ പോകാൻ തയ്യാറായെങ്കിലും ഓഫീസിൽ പോകാതെ നിവർത്തിയുണ്ടായില്ല.
ദുരാഗ്രഹങ്ങളുടെ വേലിയേറ്റം അയാളെ അലട്ടികൊണ്ടിരുന്നു.
അയാളുടെ മനസിലെ ലക്ഷ്യം നടപ്പിലാക്കിയതിലുള്ള ചാരിതാർത്ഥ്യം,
ചീട്ടുകളിയിൽ സത്യാനന്ദനെ കീഴ്പെടുത്താൻ ആരാലും കഴിഞ്ഞില്ല.
നാൾക്കുനാൾ അയാൾ പണം വാരുകതന്നെയായിരുന്നു.
കളിക്കാർക്ക്‌ അയാളോട് പകയും,അസൂയയും വർദ്ധിക്കുകയും,ചിലര് ആരാധനയോടെ കാണുകയുമായിരുന്നു.
ഇതൊന്നും അയാളെ അലട്ടിയിരുന്നില്ല.
വേണ്ടതിലധികം പണം കൈവന്നപ്പോൾ മാറി താമസിക്കാമെന്ന ചിന്തയുണ്ടായി.
ശെൽവൻ പയ്യന്റെ സഹായത്തോടെ മറ്റൊരു തെരുവിൽ  വാടക വീടെടുത്തുതാമസം തുടങ്ങി.
സഹായിയായി ശെൽവനെ കൂടെ  കൂട്ടി.
അവൻറെ ജോലികഴിഞ്ഞ സമയങ്ങളിൽ അവിടെ ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെ.
പാർസൽ കമ്പിനിയിലെ ജോലി ഉപേക്ഷിച്ചു.
ബീരാനെ കാണാൻപോലും അയാൾ തയ്യാറായില്ല.
പണം കുമിഞ്ഞു കൂടിയപ്പോൾ കളിസ്ഥലം മാറിയാലോ എന്ന ചിന്തയിലായി.
ഇപ്പോളത്തെ 'നക്കാപിച്ച' തുക പോരെന്ന തോന്നൽ.
ലക്ഷങ്ങളുടെ മറിവു നടക്കുന്ന വലിയ ഹോട്ടലുകൾ അതായിരുന്നു അയാളുടെ ലക്ഷ്യം.
ശെൽവനോടുതന്നെ തിരക്കി സ്റ്റാർ ഹോട്ടലുകളിൽ പോകുകയെന്ന് തീരുമാനിച്ചു.
ടാക്സിയിൽ ഹോട്ടലിൽ  എത്തുമ്പോൾ രാജകീയസ്വീകരണം കുളിർ കോരുന്ന അനുഭൂതിയായിരുന്നു.
മടങ്ങുമ്പോൾ ബാക് നിറയെ പണവുമായി ശെൽവൻ പിൻ സീറ്റിൽ ഉണ്ടാവും.
ആരോടും തോൽവി പറയാതെ മുന്നേറുന്ന സത്യാനന്ദൻ ഇന്ന് കൊടീശ്വരനാണ്.
സ്വന്തം കാറിൽ സഹായിയായ ശെൽവനോടൊപ്പം വൈകിട്ട്  തൻറെ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നു.
മികച്ച ഇരുനിലകെട്ടിടം സ്വന്തമായത് യാദർശ്ചികമായിരുന്നു.കാരണക്കാരൻ ശെൽവനും. 
വാടകവീട്ടിൽ ഒരിക്കൽ രാവിലെ ശെൽവനുമായി കമ്മത്ത് കാണാൻ വന്നിരിക്കുന്നു. 
കേരളത്തിൽ എറണാകുളത്ത് വൈപ്പിൻ കാരനായ വിഷ്ണു കമ്മത്തിനെ ഒരിക്കൽ പരിചയപ്പെട്ടിരുന്നു.
കളിസ്ഥലത്തു വച്ച്,ആ മുഷിഞ്ഞ കെട്ടിടത്തിൽ പണ്ട് ചീട്ടു കളിക്കുമ്പോൾ,സംസാരിച്ചിട്ടുപോലുമില്ല.
ക്ഷീണിതനായ കമ്മത്ത് ആമുഖമില്ലതെ തൻറെ കദന കഥ പറഞ്ഞുതുടങ്ങി "ഭാര്യയും മക്കളും നാട്ടിലാണ്.
എൻറെ കമ്പിനി നഷ്ടത്തിൽ ഓടുകയാണ്.
ടൂൾസ് കമ്പനിയാണ് നഷ്ടത്തിലായതിനാൽ ഇപ്പോൾ എൻറെ അവസ്ഥ മോശമാണ്.
ആറ് പെണ്മക്കൾ ഉള്ളയാളാണ്,മക്കൾ ആരുടേയും വിവാഹം നടന്നിട്ടില്ല,പ്രായം തികഞ്ഞു നില്ക്കുകയാണ്.
ആദ്യ ആളുടെ വിവാഹക്കാര്യം വന്നിരിക്കുന്നു.
അതിനാൽ നമ്മളുടെ ഇവിടെയുള്ള വീട് വിൽക്കാൻ ഞാൻ തയ്യാറായിരിക്കുകയാണ്..സഹായിക്കണം.
ആരും നല്ലവിലയ്ക്ക് എടുക്കാൻ തയാറല്ല.
പലരും നിസ്സാര വില പറഞ്ഞു പോകുന്നു.
സംമ്പാദ്യമായി വേറെ ഒന്നുമില്ല;സഹായിക്കണം".
വിറയാർന്ന കമ്മത്തിന്റെ വാക്കുകളിൽ അയാൾക്ക്‌ ഒരു വികാരവും അനുഭവപെട്ടില്ല.
മൗനിയായ അയാളിൽ നിന്ന് ഒന്നും പുറത്തു വന്നതുമില്ല.
ഇതു എന്നോട് പറയുന്നത് എന്തിനെന്ന ഭാവമായിരുന്നു.
കേട്ടുനിന്ന തമിഴൻ പയ്യൻ ശെൽവന് സങ്കടം സഹിച്ചില്ല.
അവൻറെ കുഞ്ഞുമനസ്സ് പിടഞ്ഞു.
അവൻ സത്യാനന്ദനെ മുറിക്കകത്ത് വിളിച്ചു.
തൻറെ സ്വാധീനം ഉറപ്പിക്കാൻ തീരുമാനിച്ചു.
ചീട്ടു കളിച്ചു മുടിഞ്ഞു തുടങ്ങിയ കമ്മത്തിനെ വർഷങ്ങളായി അറിയുന്ന ശെൽവൻ അയാളുടെ മുഴുവൻ കാര്യങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കിയത്.
ആറ് പെണ്മക്കൾ കല്യാണ പ്രായം തികഞ്ഞവർ,അവൻറെ ഇളം മനസ്സിന് താങ്ങാവുന്നതായിരുന്നില്ല.ഇയ്യാളെ കൊണ്ട് ആ വീട് വിലയ്ക്ക് എടുപ്പിക്കുക തന്നെ.
അകത്തുനിന്നു മടങ്ങി ശെൽവനുമായി വന്ന സത്യനന്ദൻ സന്തോഷവദനനായിരുന്നു."ഞാൻ നോക്കട്ടെ ശെൽവൻ പറഞ്ഞാൽ എനിക്ക് തട്ടിക്കളയാൻ പറ്റില്ല.നോക്കട്ടെ,എത്രയാണ് കമ്മത്ത് ഉദ്ദേശിക്കുന്നത്?"....."പത്തു ലക്ഷം ആണ് ഞാൻ ചോദിക്കുന്നത്,കൂടുതലല്ല ചോദിക്കുന്നത് മാർക്കറ്റ് വില തെരക്കിക്കോളൂ. എൻറെ പതനം അറിയാവുന്നതിനാൽ പലരും തീരെ കുറച്ചു പറയുന്നതിനാലാണ് കൊടുക്കാതെ പോകുന്നത്.താങ്കൾ വീട് നോക്കു;കണ്ടിട്ട് നമുക്ക് സംസാരിക്കാം.താങ്കൾ എന്നെ സഹായിക്കുമെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്‌.എനിക്ക് വിശ്വാസവുമുണ്ട്."അധികനേരം നിൽക്കാതെ നടന്നു നീങ്ങുന്ന കമ്മത്തിനെ തുടിക്കുന്ന ഹൃദയത്തോടെ ശെൽവൻ നോക്കിനിന്നു.കമ്മത്ത് പോയപിറകെ സത്യാനന്ദൻ ആ വീടുകാണാൻ ശെൽവനുമായി യാത്രയായി.
അയാളുടെ മനസ്സിൽ പുതു വെളിച്ചം വീഴുകയായിരുന്നു.
സ്വന്തമായ ഒരു വീട് ബോംബെയിൽ.സ്വപ്നം കാണാൻ കഴിയാത്ത കാര്യം......?
വീടും പരിസരവും നന്നേ ബോധിച്ചു.പത്തു ലക്ഷം അത്ര കൂടുതലലല്ല.ഒരുലക്ഷം കുറച്ചാലോ....? ശെൽവനുമായി അയാൾ ചർച്ച ചെയ്തു.
അയാളുടെ ഉയർച്ചയ്ക്ക് കാരണഭൂതനായ ശെൽവൻ പറയുന്നതിന് വിരുദ്ധമായി ഒന്നും ചെയ്യാൻ അയാൾക്ക്‌ കഴിയില്ല.
ശെൽവൻറെ അഭിപ്രായം പോലെ അൻപതിനായിരം രൂപ കുറച്ചു കച്ചവടം ഉറപ്പിച്ചു,അഡ്വാൻസു കൊടുത്തു.
കമ്മത്ത് സന്തോഷം കൊണ്ട് കണ്ണീർ വാർത്തു.
അധികം വൈകാതെ കച്ചവടം നടത്തി സത്യാനന്ദൻ വീട് സ്വന്തമാക്കി.
ബോംബെയിലെ അഡ്രസ്സിൽ അറിയുന്ന ജന്മിയായി.
അയാൾ ശെൽവനെ ദൈവതുല്യം സ്നേഹിക്കുന്നുണ്ടായിരുന്നു,അല്ലെങ്കിൽ അവനിൽ വല്ലാത്ത ആദരവ് അയാളിൽ നിലനിന്നിരുന്നു.
ഭൂമുഖത്ത് ആരേയും അനുസരിക്കാത്ത അയാൾ അവൻറെ വാക്കുകൾക്കു വിലനൽകി.
അവൻ പറയുന്ന വഴിയെ പോയാൽ ദോഷം ഉണ്ടാകില്ല എന്ന് അയാൾക്ക്‌ ഉറപ്പുണ്ടായിരുന്നു.
നാൾക്കുനാൾ ചൂതുകളിയിൽ ഉയർച്ച തന്നെയായിരുന്നു.
ശെൽവൻ ഇപ്പോൾ കൂടെ തന്നെയാണ്.
അവനാണ് ഭരണം.അവൻറെ വീട്ടിലെ ആവശ്യങ്ങൾ മുടങ്ങാതെ നടത്തുന്നതും അയാൾ പണം കൊടുത്താണ്.
മദ്യപാനം കുറച്ചതും ശെൽവന്റെ കർശനം കൊണ്ടുതന്നെയാണ്.
പണം കൈവന്നപ്പോൾ സമാധാനവും,സുഖവും അനുഭവിക്കാൻ കൂടെ ആരും ഇല്ലെന്ന ചിന്ത അയാളിൽ ഇതുവരെ അങ്കുരിചിട്ടില്ല.
നാളത്തെ കളിയിൽ ലക്ഷങ്ങളുടെ ലഭ്യത,അതു മാത്രമാണ് അയാളുടെ ചിന്ത.
കമ്മത്തിന്റെ കമ്പനി വാങ്ങിയാലോ ..?ശെൽവൻ ഒരിക്കൽ പറഞ്ഞിരുന്നു.അന്ന് അതിനോട് കമ്പം തോന്നിയില്ല.എന്തിന്.......?തൻറെ സ്വസ്ഥത നശിപ്പിക്കാനോ.....?മദ്യം കഴിക്കുന്നത്‌ കുറഞ്ഞതോടെ ലക്ഷ്യങ്ങൾക്ക് ദൃഡത വന്നു തുടങ്ങി,സുഖമായ ഉറക്കവും.
സമ്പാദ്യം പണമായി സൂക്ഷിക്കുന്നത് അപകടമാണെന്ന തോന്നലും ഉണ്ടായി തുടങ്ങി.
കാലങ്ങൾ കഴിഞ്ഞു ആരും ഓർക്കാതിരുന്ന ഒരുനാൾ കമ്മത്ത് സന്തോഷത്തോടെ കയറിവന്നു.സമ്മാനമായി പലതും കരുതിയിരുന്നു.ശെൽവൻ എല്ലാം വാങ്ങി വച്ചു.
ക്ഷീണിതനായ കമ്മത്ത് പ്രസന്നത വീണ്ടെടുത്തു തൊഴുതു."നമ്മുടെ രണ്ടു മക്കളുടെ വിവാഹം താങ്കളുടെ സഹായത്തോടെ നടന്നു.കാശ് തെകയുമോ എന്ന് ഭയന്നിരുന്നു,പക്ഷെ ദൈവാദീനത്തിന് മുഴുവനും ആയില്ല.നമ്മൾ അവിടെ ആരോട് കടം വാങ്ങാനാ..?
വൈപ്പിനിൽ നമ്മളെ ആരറിയാനാ...?
നമ്മളെ അറിയാത്ത ആരെങ്കിലും പണം കടം തരുമോ..?ഒരുപാട് വെഷമിച്ചു,ദൈവകൃപ എല്ലാം ഭംഗിയായി നടന്നു,അതിന് താങ്കളോട് പ്രത്യേക നന്ദിയുണ്ട്"
സത്യാനന്ദനിൽ പ്രത്യേക വികാരങ്ങൾ ഉണ്ടായില്ലങ്കിലും ശെൽവൻ കരഞ്ഞു.
കമ്മത്ത് അവനെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു നിർവൃതി അടഞ്ഞു."നമ്മൾ ബോംബെ വിടാൻ തീരുമാനിച്ചു,ഇവിടെ ഇനി നമുക്ക് പറ്റിയ ഇടമല്ല.ഇനി നാല് പെമ്മക്കളെ ആരെയെങ്കിലും ഏൽപ്പിക്കണം.അതിനു പാറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ.നല്ലപോലെ നടന്ന കമ്പനിയാണ് എൻറെ ഉഴപ്പ് കാരണം നഷ്ടത്തിലായി,ഇനി ഞാൻ നടത്തിയാൽ പച്ചപിടിക്കില്ല.പെട്ട വെലക്കു കൊടുത്ത് പോകേണ്ടിവരുമല്ലോ എന്ന ഭയമാണ് മനസ്സ് നിറയെ.വീടിനു  താങ്കൾ നല്ല വിലതന്നു.മറ്റുള്ളവർ ആറും,ഏഴരയും പറഞ്ഞു നീട്ടുകയായിരുന്നു.എന്തായാലും താങ്കൾ പരിചയക്കാരോട് പറഞ്ഞു സഹായിക്കണം.ഇപ്പ നമ്മള് നല്ല സ്വഭാവത്തിലാണ്,ഉഴപ്പണില്ല.കിട്ടുന്ന പണം മക്കക്കു വേണ്ടി കൂട്ടി വയ്ക്കേണ്" വിറയാർന്ന മനസ്സോടെയുള്ള കമ്മത്തിന്റെ പോക്കിൽ വേദനിക്കുന്ന മനസ്സ് ശെൽവന്റെതായിരുന്നു.അതിലൊന്നും ശ്രദ്ധിക്കാതെ സത്യാനന്ദൻ ഉറക്കത്തിലേക്ക്ള്ള മയക്കത്തിലായിരുന്നു.
ശെൽവന് മനസ്സിൽ ഒരു പ്ലാൻ തയ്യാറാക്കി,രാത്രിയിൽ അവതരിപ്പിക്കാൻ അവൻ ഒരുങ്ങിയിരുന്നു.
തുടരും!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആാര്യപ്രഭ  

Saturday, October 31, 2015

കേരള പിറവി ദിനമായി

 കേരള പിറവി ദിനമായി നാം ആചരിക്കുന്ന സുദിനം,നവംബർ ഒന്ന്!!!!
പരശുരാമൻ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരളം!!!!!
ഭാരതത്തിൻറെ തെക്കുപടിഞ്ഞാറെ മൂലയിൽ സ്വശ്ചസുന്ദരമായ കൊച്ചു കേരളം തന്നെയായിരുന്നു പരശുരാമനും ഇഷ്ടമായ ദേശം.
അച്ഛന്റെ ആജ്ഞ മാതാവിനോട്കാട്ടിയ അധിക്രൂരതയിൽ മനം നൊന്തും നടപ്പാക്കിയ പാപം ഇല്ലായ്മ ചെയ്യാൻ ആയിരം ബ്രാഹ്മണന്മാർക്കു പശുക്കളെ ദാനം ചെയ്ത്,വീരശൂര പരാക്രമിയായ അദ്ദേഹം അച്ഛൻ ജമതാഗ്നി മഹർഷിയിൽ നിന്നും വാങ്ങിയ വരം നടപ്പിലാക്കാനും,അവശേഷിച്ച കാലം കഴിയാൻ തയ്യാറായ സുന്ദര പ്രദേശം കേരളമാണ്.
ഒരുപക്ഷെ അപരിഷ്കൃതരായ അന്നത്തെ ജനങ്ങളെ കേരള തനിമയിലേക്ക് ഉണർത്തിയ ആദ്യ ആചാര്യൻ പരശുരാമൻ തന്നെ ആയിരിക്കാം.
അദ്ദേഹത്തിൻറെ ആയുധമായ മഴുവിനോളം ശക്തമായ വാക്കുകൾ അന്നത്തെ ജനങ്ങളെ സഹിഷ്ണതയുടെയും,സമാധാനത്തിന്റെയും പാതയിലേക്ക് നയിക്കാൻ ഉപകരിച്ചിരിക്കാം.
അതിലൂടെ സംസ്കാരത്തിലേക്കും കുതിച്ചു..
മഴുവെറിഞ്ഞു നേടിയത് എന്നത്.......!! അദ്ദേഹത്തിൻറെ വാക്കും,സമീപനവും തന്നെ ആയിരിക്കാം.
അദ്ദേത്തിന്റെ ആജ്ഞ അനുസരിച്ച അന്നത്തെ ജനത ആർജ്ജിച്ച വിജ്ഞാനം കേരളത്തിൻറെ പ്രതിഭ ഉയർത്തി എന്ന് മനസിലാക്കാം..
മലയാളിക്ക് ഇപ്പോഴും കൂടെയുള്ള,തലഘനം ആ പാരംബര്യത്തിൽ നിന്നും ഉടലെടുത്തത് ആയികൂടെന്നില്ല.
വിശകലന ബുദ്ധി പരശുരാമനോളം നമ്മൾ മലയാളികളിലും മുന്നിട്ടു നില്ക്കുന്നില്ലേ?
തർക്ക;വിതർക്കങ്ങളിലും മലയാളിയോളം തളരാതെ പൊരുതുന്നവർ മറ്റാരാണ്‌?
ആഡ്യത്തിലും,ശുദ്ധിയിലും,മാന്യതയിലും പരശുരാമനോളം മലയാളി മുന്നിൽ തന്നെയാണ്.
ഭാരത സംസ്കാരത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് കേരളം തന്നെയാണ്.
മലയാളം മറ്റു ഭാഷകളിൽനിന്നു വളരെ വത്യസ്ഥമായി നിലകൊള്ളുന്നു.
ഉച്ചാരണം മാത്രമല്ല എഴുത്തിൻറെ ഭംഗിയിലും മലയാളം മറ്റു ലോകഭാഷകളേക്കാൾ മികച്ച നിലവാരം പുലർത്തുന്നു.
മലയാള ഭാഷ ഉപയോഗിക്കുന്ന കേരളീയൻ ലോകത്തിൽ പരശുരാമനോളം വാഗ്മിയും,ദാർശിനികനും ബുദ്ധിമാന്മാരുമാണ്.
നമ്മുടെ ഭാഷാ മഹത്വം മനസ്സിലാക്കുന്നവർ ആയിരിക്കണം കേരളീയർ!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ !!!!!!!!!!
ആര്യപ്രഭ 

Friday, October 23, 2015

വിജയദശമി ദിനത്തിലെ ആദ്യാക്ഷരം കുറിക്കുക!!

മലയാള മണ്ണിൻറെ സംസ്കാരം ഉണർത്തുന്ന മഹാ സംഭാവമാണ് വിജയദശമി ദിനത്തിലെ ആദ്യാക്ഷരം കുറിക്കുക!!
വിജയ ദശമി ഭാരതം ഒന്നാകെ കൊണ്ടാടുന്നു,എന്നാൽ വിദ്യാരംഭം ഹരിശ്രീ കുറിച്ച് മംഗളമായി തുടങ്ങുന്ന സംസ്ഥാനം കേരളം മാത്രമാണ്.
ആദ്യകാലങ്ങളിൽ മറ്റു  മതസ്ഥർ പുശ്ചത്തോടെ കണ്ടിരുന്ന ആചാരം ഇന്ന് നാനാ മതസ്ഥരും അനുവർത്തിക്കുന്നു.പണ്ട് ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആചാരം,ഇന്ന് സാംസ്കാരിക കേന്ദ്രങ്ങളിലും,വിവിധ പള്ളികളിലും ആർഭാടപൂർവ്വം ആചരിക്കുന്നു. 
ഭാരതത്തിൽ  മാത്രമായി ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ പല ഭാഗങ്ങളിലും വിജയ ദശമിയോടനുബന്ധിച്ചു ആദ്യാക്ഷരം കുറിക്കുന്ന പ്രത്യേക ആചാരം നടപ്പാക്കുന്നു.
കേരളത്തിൽ വന്നു സ്ഥിരതാമസമാക്കിയ അന്യസംസ്ഥാനക്കാർ വലിയ ആർഭാടത്തോടെ ഇതിനെ സ്വീകരിക്കുന്നതും നമുക്ക് അഭിമാനത്തിനു വഴിയൊരുക്കുന്നു.മലയാള ഭാഷയോട് മറ്റിതര രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ ഉണ്ടാകുന്ന ആദരവും,സ്നേഹവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
മറ്റു ഭാഷ സംസാരിക്കുന്നവർ മലയാളഭാഷ കേൾക്കാൻ ഇമ്പമുള്ളതെന്നു സമ്മതിക്കുന്നു.
പഠിക്കാൻ പ്രയാസമാണെന്ന വിഷമം മാത്രമാണ് അവരെ പിന്തിരിപ്പിക്കുന്ന ഘടകം.പഠിച്ചാലും ഉശ്ചാരണ ശുദ്ധിയോടെ സംസാരിക്കാൻ വർഷങ്ങൾ കഴിഞ്ഞും സാധിക്കാത്തതും ഒരു കാരണമാണ്.എന്നാൽ മലയാളിക്ക് മറ്റുഭാഷകൾ അനായാസം സംസാരിക്കുന്നതിനു ഒരു പ്രയാസവും ഉണ്ടാവുകയുമില്ല അതാണ്‌ മലയാള ഭാഷയുടെ മഹിമ!!!!!!!
കലാ-സാംസ്കാരിക,ആത്മീയ ഗുരുക്കന്മാരുടെ കാർമ്മികത്വത്തിൽ സംസ്ഥാനത്ത് ഏതാണ്ട് ഇരുപതിനായിരത്തിനു മേൽ കുരുന്നുകൾ ഹരിശ്രീ എന്ന ആദ്യാക്ഷരം കുറിച്ചു സായൂജ്യം നേടി.
മലയാള മണ്ണിൻറെ മഹത്വം ലോകം പണ്ടേ അറിഞ്ഞിട്ടുള്ളതാണ്,അതറിയാത്ത മലയാളിക്ക് ആദ്യ അറിവായി വിജയദശമി ഉപകരിക്കട്ടെ !!!
പലതിനും വിദേശിയരെ അനുകരിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒന്ന് നാം വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.വിദേശിയർ പരമാവധി നമ്മളെ,നമ്മുടെ ആചാരങ്ങളെ,വസ്ത്രധാരണ രീതികളെ അനുകരിക്കാൻ ശ്രമിക്കുകയാണ്.
മലയാളം സംസാരിക്കാനും അവർ ശ്രമിക്കുന്നുണ്ട്-പക്ഷെ കഴിയുന്നില്ല,വഴങ്ങുന്നില്ല.
നാം മഹത്വമുള്ളതിനെ കളഞ്ഞ് അഴുക്കിനെ ആശ്രയിക്കുന്നു.
അവരുടെ കാലാവസ്ഥയ്ക്കും,സാഹചര്യങ്ങൾക്കും കഴിയാത്തതിനാൽ അവിടെ നടപ്പാക്കിയ പലതും കണ്ടു നാട്ടിൽ നമ്മൾ നടപ്പാക്കുന്നു.നമ്മുടെ ഭക്ഷണ ക്രമത്തിനും,കാലാവസ്ഥയ്ക്കും യോജിക്കാത്ത പലതും.
കേരളത്തിൽ ശൗശ്ചാലയങ്ങളിൽ വെള്ളത്തിനു പകരം നാം പേപ്പർ ഉപയോഗിക്കുന്നു.
പലയിടങ്ങളിലും ഞാൻ കണ്ടിട്ടുള്ളതാണ്.
അത്രമാത്രം പൊങ്ങച്ചം നമ്മളിൽ വളർന്നു,മലയാളിയുടെ അസ്ഥിത്വം നഷ്ടമായി.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Wednesday, October 14, 2015

കാട്ടുപൂവേ.....!

                         കാട്ടുപൂവേ....!
കണ്ണിലെന്തിനു കരി മഷിയെഴുതി-
കവിളിലെന്തിനു കുങ്കുമം പൂശി-
കാമുകൻ വരുമല്ലോ ഇന്ന്-നിൻ,
കരിനീല പൂവേ, കാട്ടു പൂവേ.
    സ്വപ്നത്തിൻ സ്വർണ്ണ ത്തേരിലേറ്റി
    സ്വർഗ്ഗത്തിൽ അവൻ നിന്നെ കൊണ്ടു പോകും.
    കാണാത്ത കാഴ്ചകൾ കാട്ടിത്തരും,പിന്നെ-
    കേൾക്കാത്ത കഥകൾ പറഞ്ഞു തരും.
കണ്ണിലെന്തിനു കരി മഷിയെഴുതി-
കവിളിലെന്തിനു കുങ്കുമം പൂശി-
കാമുകൻ വരുമല്ലോ ഇന്ന്-നിൻ,
കരിനീല പൂവേ, കാട്ടു പൂവേ.
                                                രാജൻ ഐശ്വര്യ
__________________________________________________ 
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015 -'ഓണാഘോഷം'-അനുബന്ധിച്ചു നടന്ന കഥാ,കവിതാ മത്സരങ്ങളിൽ പങ്കെടുത്തവരുടെ സർഗ്ഗ പ്രതിഭയിൽ വിരിഞ്ഞ വരികളാണ്-കവിതാ ശകലങ്ങൾ!

നിസ്സംഗത്വം...........!!!(3 )

നിസ്സംഗത്വം...........!!!(3 )
...........തുടർച്ച 
പത്രത്തിൽ കണ്ട ഫോട്ടോയും അടിക്കുറിപ്പും സത്യഭാമയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.തൻറെ മൂത്ത സഹോദരി സാവിത്രിയുടെ അതേ മുഖശ്ചായ;പക്ഷെ! ബദിരമൂകയായ സ്ത്രീ എന്നതാണ് സംശയത്തിന് കാരണം.
ചേച്ചി എല്ലാ ഗുണങ്ങളുമുള്ള സുന്ദരിയാണ്!!!
പത്രം ഒരിക്കൽ കൂടി നോക്കി
'ഈ ഫോട്ടോയിൽ കാണുന്ന ബദിരമൂകയായ ഓർമ്മ നഷ്ട പെട്ട മദ്ധ്യവയസ്കയ്ക്ക് അവകാശികളായി ആരെങ്കിലും ഉണ്ടെങ്കിൽ താഴെക്കാണുന്ന ഫോണ്‍നമ്പറിൽ ബന്ധപ്പെടുക'
ഫോട്ടോയ്ക്കടിയിലെ വാചകം ഒരിക്കൽ കൂടി അവൾ വായിയിച്ചു.
എന്തായാലും ഫോണ്‍നമ്പറിൽ ബന്ധപ്പെടുകതന്നെ.
വളരെ കാലങ്ങളായി ഒരു അടുപ്പവും ഇല്ലാതെ കഴിയുകയാണ്.
ചേട്ടൻറെ കടുംപിടുത്തമാണ് ചേച്ചിയും  അങ്ങിനെ ആയതിനുപിന്നിൽ.
ചേച്ചിക്ക് എല്ലാരോടും സ്നേഹം മാത്രാമേയുള്ളൂ,ആരേയും ഒരു ചീത്ത വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല..
പത്രത്തിൽ കണ്ടത് ചേച്ചി തന്നെയാവുമോ?
........എന്തു പറ്റിയതാണ് ചേച്ചിക്ക്?
ഏയ്‌..!ആയിരിക്കില്ല....................എന്നാലും;കാര്യം അറിയാൻ മറ്റെന്ത് വഴിയാണുള്ളത്!എറണാകുളത്തു പോയി നോക്കിയാലോ?..........അതു വേണ്ട.....ചേട്ടൻ പ്രശ്നക്കാരനാകും.
ചേച്ചിയുടെ ചേട്ടനെ വിളിച്ചു നോക്കാം ചേച്ചി തന്നെയെന്ന് ഉറപ്പില്ലല്ലോ.
അങ്ങോട്‌ ഒന്നും പറയാതെ അങ്ങോരു പറയാൻ പാകത്തിനായിരിക്കണം സംസാരം.
അവളുടെ മൂത്ത സഹോദരിയുടെ ഭർത്താവായ സത്യാനന്ദൻ എന്ന നിസ്സംഗനെ പല സമയങ്ങളിലായി വിളിച്ചു.പക്ഷെ!റിംഗ് ചെയ്യുന്നില്ല.
അവളുടെ ആദി വർദ്ധിക്കുകയായിരുന്നു.
എന്തെങ്കിലും.........!സംഭവം.....ചേട്ടൻറെ സ്വഭാവം വച്ച് അനുമാനിക്കുന്നതിൽ തെറ്റില്ല.നോക്കിനിക്കാൻ മനസ്സനുവദിക്കുന്നില്ല.
ഒട്ടും താമസിയാതെ പത്രത്തിൽ കണ്ട നമ്പരിലേക്ക് വിളിച്ചു.
പോലിസ് സ്റേറഷൻ ആയിരുന്നു.
SI പറഞ്ഞതനുസരിച്ച് ചെന്ന് കാണാൻ തന്നെ അവൾ തയ്യാറായി.
രാത്രിയിൽ ഭർത്താവ് ശരത്തിനോട് കാര്യങ്ങൾ വിശദീകരിച്ചു.കുറച്ചു കഷ്ടപെട്ടാലും തിരുവനന്തപുരത്തിനു പോകാം,എറണാകുളത്തിനു പോകേണ്ട എന്നു തീരുമാനിച്ചു."ചേച്ചി അല്ലെങ്കിൽ സമാധാനിക്കാം ആണെങ്കിൽ കൂട്ടി പോരുകയുമാവാം''ശരത്ത് പറഞ്ഞു.
അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേയ്ക്ക് യാത്രയായി.
അവിടെ പൊലീസിന്റെ സഹായത്തോടെ അഗഥി മന്ദിരത്തിൽ എത്തി കാത്തിരുന്നു.
പുറത്ത് ആരെയും കാണാനില്ലായിരുന്നു.
അകത്തു കടന്ന പോലീസ്സുകാർ ആളെ വിട്ടു വിളിപ്പിച്ചു.
ചേച്ചിയാകരുതേ....എന്ന പ്രാർത്ഥനയോടെ  ഇടനാഴിയിലൂടെ വളരെ നടന്നു വിശാലമായ ഹാളിൽ എത്തി.
വൃത്തിയുള്ള ഹാളിൽ അരികുചേർന്നു കിടക്കുന്ന കട്ടിലുകൾ തമ്മിൽ വേർതിരിക്കുന്ന കർട്ടനുകൾ.വെടുപ്പും,ചിട്ടയോടും പരിപാലിക്കുന്നു.
അങ്ങേ തലയ്ക്കൽ ഒരു കട്ടിലിൽ മയങ്ങികിടക്കുന്ന ക്ഷീണിതയായ സ്ത്രീ.
ആദ്യം ആളെ ഒട്ടും മനസ്സിലാകുമായിരുന്നില്ല.
വിളിച്ചുണർത്താൻ തന്നെ തീരുമാനിച്ചു.
സിസ്റ്ററിന്റെ  സഹായത്തോടെ ഉണർത്തി.
ഉണർന്ന അവർ കരയാൻ തുടങ്ങി.
അവർ വന്നവരെ ശ്രദ്ധിക്കുകയായിരുന്നു.
അത്ഭുതത്തോടെ കരച്ചിൽ നിർത്തി.
    കൈചൂണ്ടി എന്തെല്ലാമോ പറയാൻ ശ്രമിച്ചു.
സ്വത്യഭാമ നടുങ്ങിപ്പോയി. ചേച്ചിതന്നെ;അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
ശരീരം തളർന്നു ക്ഷീണിതയായി അടുത്തുള്ള കസേരയിൽ ചാഞ്ഞിരുന്നു.
ശരത് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ഇവർ എങ്ങിനെ ഇത്ര ദൂരെ എത്തിപെട്ടു എന്ന് ആർക്കും അറിയില്ല.
രാത്രിയിൽ ആശുപത്രിയിൽ നിന്ന് കൊണ്ടാക്കിയതാണ്ന്ന് മാത്രമറിയാം.
കാത്തിരുന്ന് ബന്ധുക്കൾ ആരും എത്താത്തതിനാൽ പോലീസിന്റെ സഹായം തേടി പരസ്യം കൊടുത്തു.
അൽപ്പനേരത്തെ ആലസ്യത്തിനു ശേഷം സത്യഭാമ ഉഷാറായി.തളരാനുള്ള സമയമല്ല,
മനസാന്നിദ്ധ്യത്തോടെ തൻറെ ചേച്ചിയുടെ കരം നുകർന്ന് ആശ്വസിപ്പിച്ചു.
കണ്ണുനീർ തുടച്ചു പലതും ചോദിച്ചു.
ചുണ്ടനക്കി ആഗ്യഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.
അവൾക്ക് ഒന്നും മനസ്സിലായില്ല, തന്നെ ചേച്ചിക്ക് മനസിലായി എന്ന് തീർച്ചയായി.സംസാരശേഷി നഷ്ടപെട്ടത് എപ്പോൾ?എങ്ങിനെ...?സിസ്റ്ററിനോട് കാര്യങ്ങൾ  പറഞ്ഞു.
ബദിരയും മൂകയും അല്ല എന്ന് സിസ്റ്റർ മനസ്സിലാക്കിയത്‌ അപ്പോഴാണ്‌.
''തികച്ചും സ്വാർത്ഥനായ ഭർത്താവിന്റെ പാവയായ ഭാര്യയാണ് എൻറെ ചേച്ചി.
അവർ സുഖമായി കഴിയുന്നു എന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്.വലിയ ബിസ്സിനസ്സ് കാരനായ ഭർത്താവ്,രണ്ട് ആണ്‍കുഞ്ഞുങ്ങൾ വിവാഹം കഴിഞ്ഞ് ജോലിയുമായി അമേരിക്കയിൽ സ്ഥിരതാമസം,ആരോടും അടുപ്പം തരാത്ത ചേട്ടൻ.
മക്കളോ,ഇവരാരുമോ ആരോടും ബന്ധപ്പെടാറില്ല.ഞങ്ങളോ,അവരോ പരസ്പരം കണ്ടാൽ അറിയില്ല.നന്നേ ചെറുപ്പത്തിൽ ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്.
അവരുടെ വിവാഹം പോലും ആരേയും  അറിയിച്ചില്ല.
ഇവരെ കുറിച്ച് ഞങ്ങൾക്ക് ഇതിനപ്രം ഒന്നും അറിയില്ല.''സത്യഭാമ പറഞ്ഞു.
ഇത്ര ദൂരം എത്തിപ്പെട്ടത് എങ്ങനെ?
ചേട്ടനുമായി പോന്നതാണെങ്കിൽ അദ്ദേഹം എവിടെ?
ചേച്ചിയെ കാണാഞ്ഞു തിരക്കിവരേണ്ട ചേട്ടനെ കാണണമല്ലോ?ശരത്തും,സത്യഭാമയും മാറിമാറി ആലോചിക്കുകയായിരുന്നു.
മനസ്സിൽ മറുപടികിട്ടാത്ത ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.
എന്തായാലും സ്വന്തം ചേച്ചിയാണെന്ന് അവിടെ ഉറപ്പു കൊടുത്തു.
വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി;
ചേച്ചിയേയും കൂട്ടി തൻറെ വീട്ടിലേക്ക്പുറപ്പെട്ടു.
ശരത്തിന് ഇതിലെന്തോ ദുരൂഹത മണക്കുന്നതായി അനുഭവപ്പെട്ടു.
ചേട്ടൻ ക്രിമിനൽ മനോഭാവം ഉള്ള ആളാണെന്ന് പലപ്പോഴും സത്യഭാമയോട് പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞു.
ഭാര്യയോട് അതു പ്രകടിപ്പിക്കുമെന്ന് 
ആരും വിശ്വസിക്കുകയുമില്ല,അത്രമാത്രം സ്നേഹത്തിലായിരുന്നു അവർ 
മറ്റുള്ളവരുടെ മുന്നിൽ.
മറ്റാരോടും ഒരടുപ്പവും ഇല്ലാത്ത സ്നേഹം വറ്റിവരണ്ട മനസുള്ള ആ മനുഷ്യൻ സ്വാത്ഥിയായ ഭാര്യയെ അത്ര സ്നേഹിക്കാനും വകയില്ല..
രഹസ്യങ്ങളുടെ ആവാസ കേന്ദ്രമാണ് അയാളുടെ മനസ്സുനിറയെ.
അവരുടെ ജീവിതത്തിൻറെ ഒന്നും,കാലങ്ങളായി അറിയാത്തവരാണ് ശരത്തും,സത്യഭാമയും.
ഒരന്യോഷണം അനിവാര്യമെന്ന് ശരത്ത് തീരുമാനിച്ചു.
ചേച്ചിയെ വീട്ടിലാക്കി,ശരത്തിന്റെ അമ്മയെയും,സഹോദരിയും കൂട്ടിനാക്കി അവർ കൊച്ചിയിലേക്ക് യാത്രയായി.
വൈറ്റിലയിൽ പ്രശസ്തമായ ആശുപത്രിക്കരികിലൂടെയുള്ള വഴിയിൽ തല ഉയർത്തി നിൽക്കുന്ന മൂന്നു നില കെട്ടടത്തിന് മുന്നിൽ വണ്ടിനിർത്തി.
ഗേറ്റിനു കാവൽക്കാരൻ പണ്ടില്ലായിരുന്നു.
വാച്ച്‌മാൻ ഗേറ്റ് തുറന്നു വണ്ടി അകത്തു കയറ്റി.
വണ്ടി നിന്നതും ചെടികൾ നനച്ചു നിന്ന വൃദ്ധൻ ആളെ തിരക്കി"ആരാ......?മനസിലായില്ലല്ലോ......?" അല്പം ജാള്യതയോടെ മനസ്സിൽ ചോദ്യമുയർന്നു
.................."ഇയാൾ ആരാണാവോ.......?"
അന്ന്യഥാബോധം വിഷമിപ്പിക്കുന്നു.
എന്നാലും കാര്യം പറയുകതന്നെ"ഞങ്ങൾ സത്യാനന്ദന്റെ ഭാര്യയുടെ അനിയത്തിയും ഭർത്താവുമാണ്.ചേട്ടനെ കാണാൻ വന്നതാണ്.അദ്ദേഹം അകത്തുണ്ടോ?"അല്പം മൗനത്തിനു ശേഷം...................
"നിങ്ങൾ അഞ്ചാറു വർഷങ്ങളായി അവരെ കണ്ടിട്ട്....അല്ലേ......?ആറു വർഷങ്ങളായി ഞാനും എന്റെ മക്കളും ഇവിടെ താമസമാക്കിയിട്ട്.
ഫോർട്ട്‌ കൊച്ചിയിലെ സ്ഥലവും കെട്ടിടവും സർക്കാർ ആവശ്യം വന്നു കൊടുത്തു.പകരം വാങ്ങിയതാണ്.പിന്നീട് ഒരിക്കലും സത്യാനന്ദനെ കണ്ടിട്ടുമില്ല.
......അവര് ഇവിടെ തൊട്ട് എവിടെയോ തന്നെയാണ് താമസിക്കുന്നത്,എവിടെഎന്ന് എനിക്ക് അറിയില്ല .
ആധാരം ചെയ്തു തരാൻ തന്നെ സത്യാനന്ദനു സമയം കിട്ടിയിരുന്നില്ല,അത്രമാത്രം തിരക്കായിരുന്നു.". ആദിത്ഥ്യ മര്യാദ മറക്കാതെ വൃദ്ധൻ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.സ്നേഹത്തോടെ ക്ഷണം നിരസിച്ചു അവർ യാത്രയായി.
തൊട്ടടുത്ത പലചരക്കുകടയിൽ അന്വേഷണം നടത്തി.
ചേരിയോട് തൊട്ടുള്ള തോടിനപ്പുറം മൂന്ന് വീടുകൾക്കപ്പുറം കൊണ്ക്രീറ്റ് വാടക വീട്.
താമസിയാതെ അവിടേയ്ക്ക് പുറപ്പെട്ടു.
വീടുകണ്ടുപിടിച്ചു.പൂട്ടികിടക്കുന്ന വീട്.
താമസക്കാർ ആരും ഉണ്ടായിരുന്നില്ല.
തൊട്ടപ്പുറം വീട്ടുടമ താമസിക്കുന്നത് അറിഞ്ഞു.
അയാളെ കണ്ടു, നടന്ന കാര്യങ്ങൾ അയാൾ വിശദമാക്കി."സത്യാനന്ദൻ ഇറക്കിവിട്ട അവർ ആ രാത്രിയിൽ ഏതെങ്കിലും ബന്ധു വീട്ടിൽ അഭയം തേടിക്കാണുമെന്നാണ് ഞാൻ കരുതിയത്‌.
തിരിച്ചറിവും,വിദ്യാഭ്യാസവും ഉള്ള സാവിത്രി അലഞ്ഞു തിരിയുമെന്ന് കരുതിയില്ല.
കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ ഇവിടെ കഴിഞ്ഞിരുന്നത്.പക്ഷെ,ആരേയും അറിയിക്കാതെ ഒതുങ്ങി ജീവിക്കുകയായിരുന്നു.വലിയ അഭിമാനിയായിരുന്നു. ചൂതുകളിയിൽ സർവ്വതും നശിച്ചു.നാട്ടുകാരുമായും എന്നും ബഹളമായിരുന്നു അയാൾ.
ഭാര്യയെ പൊതിരെ തല്ലുമായിരുന്നു.
ഒരക്ഷരം മറുത്തു പറയാത്ത അവർക്ക് ഈ വീട്ടിൽ സൊയരൈം കൊടുത്തിരുന്നില്ല.
അവര് എറങ്ങിപോണത് സാഹിക്കവയ്യാതെ ഞാൻ നോക്കിനിന്നു.വിഷമം സഹിക്കവയ്യാതെ അയാളെയും ഞാൻ ഇറക്കിവിടുകയായിരുന്നു".
വാശിയോടെ അയാൾ പറഞ്ഞു.
ശരത്തിനും,സത്യഭാമയ്ക്കും നിരാശയുടെ വക്കിൽ നീന്തിക്കളിക്കുന്ന സംഭവം..........!!
ഇനി എവിടെ തുടങ്ങണം, ശരത്ത് ദീർഘമായ ചിന്തയിലായി.ചേട്ടനെ തിരക്കി നടക്കുന്നത് ബുദ്ധിയല്ല,അയാൾക്ക്‌ ഒന്നും സംഭവിക്കുകയില്ല.പൂച്ചയെ പോലെ നാലുകാലിൽ വീഴാൻ കഴിവുള്ളയാളാണ്.
തല്ക്കാലം ചേച്ചിയെ സംരക്ഷിക്കുക!!മറ്റുകാര്യങ്ങൾ വഴിയെ....!
അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു.
ചേച്ചിയിൽ നിന്നുതന്നെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്.
അല്പം ക്ഷമയോടെ കാത്തിരിക്കാം.
ആദ്ധ്യം ചേച്ചിയെ നല്ല ഡോക്ടറെ കാണിക്കുകതന്നെ അവർ തീരുമാനിച്ചു.
നഗരത്തിലെ പ്രശസ്തനായ സൈകാട്രിസ്റ്റു ശരത്തിൻറെ സുഹൃത്തുമായ ഡോ.സോമൻ കുരുവിളയെ വിവരം ധരിപ്പിച്ചു.
അദ്ദേഹം വീട്ടിൽ വന്നു പരിശോദിച്ചു.
മാനസികമായ മാറ്റങ്ങൾക്കു ചില തെറാപ്പികൾ ചെയ്തു."കഴിവതും സ്നേഹം കൊടുക്കുക തന്നെയാണ് ഇപ്പോൾ ആവശ്യം.പരിചരണം സ്നേഹമുള്ളവരും,അടുപ്പമുള്ളവരും തന്നെയായിരിക്കണം.............നമുക്ക് ശ്രമിക്കാം"............അദ്ദേഹത്തിൻറെ വാക്കുകൾ അമൃതിനു സമമായിരുന്നു സത്യഭാമയ്ക്ക്.
അന്യോഷണങ്ങൾ തൽക്കാലം മാറ്റിവച്ച് ചേച്ചിയെ ശുശ്രൂഷിക്കാൻ അവൾ തയ്യാറായി.
വിഷാദം വിട്ടുമാറാത്ത ചേച്ചി, ഒന്ന് ചിരിച്ചുകാണാൻ അവൾ കൊതിച്ചു.
പണ്ടെല്ലാം ഏതു പരാതിക്കും ചിരിച്ചു പരിഹാരം പറയാറുള്ള ചേച്ചി,ഇന്ന് ദുഖത്തിൻറെ തീവ്രതയിൽ നീറുകയായിരിക്കാം.
ഇത്ര പെട്ടെന്ന് സ്വത്ത് വകകൾ നഷ്ടപെട്ടത് എങ്ങനെ........?
എന്തു പറ്റിയാതായിരിക്കും........? ...... ചേട്ടൻ എവിടെ പോയി .......?
ഇത്ര ദൂരെ ചേച്ചി എത്തിപ്പെട്ടത് എങ്ങിനെ......?
സംസാരശേഷി നഷ്ടമായത് ഏതു പ്രകാരം........?
സത്യഭാമയുടെ മനസ്സിൽ നിലയ്ക്കാത്ത ചിന്തകൾ നിറഞ്ഞു പൊന്തി.
ഡോ.സോമൻറെ ചികിത്സയിൽ സത്യഭാമ പ്രതീക്ഷകൾ കണ്ടുതുടങ്ങി.
വിഷാദം അല്പാല്പ്പമായി കുറഞ്ഞു തുടങ്ങി.
മൂകതയിൽ ആണെങ്കിലും കരച്ചിൽ നിന്നു.
ജനാലയ്ക്കൽ പോയി നിന്ന് പറമ്പിലെ കാഴ്ചകൾ വീക്ഷിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
ഡോ.സോമനും തൃപ്തനായി "മാറ്റങ്ങൾ നല്ല ലക്ഷണങ്ങളാണ്.ചിരിച്ചു കണ്ടാൽ ചികിത്സ ആയാസമില്ലാതെ നമുക്ക് സുഖപ്പെടുത്താം.
തലയ്ക്കു അടിയേറ്റിരിക്കുമോ എന്ന് സംശയിച്ചത് വെറുതെയാണ്.അതിനുള്ള സാധ്യതയില്ല.മനസ്സാണ് പ്രശ്നക്കാരൻ...........നമുക്കു നോക്കാം."
...............സോമൻറെ വാക്കുകൾ ശരത്തിനും ആശ്വാസമായിരുന്നു.
ഭാര്യയുടെ ചേച്ചിയാണെങ്കിലും സ്വന്തം ചേച്ചിയെപ്പോലെ തനിക്ക് സ്നേഹം നൽകി പോന്ന അവരെ രക്ഷിക്കുക തന്നെ.
കല്യാണ ശേഷം ആദ്യമെല്ലാം സാവിത്രി സ്വന്തം വീട്ടിൽ സത്യഭാമയ്ക്കൊപ്പം തന്നെയായിരുന്നു.
ചേട്ടൻറെ തിരക്കുപിടിച്ച ജീവിതത്തിൽ വല്ലപ്പോഴും മാത്രമേ അദ്ദേഹം വീട്ടിൽ വരാറുള്ളു.
ഭാര്യയുടെ അച്ഛനുമായും നല്ല ബന്ധത്തിലായിരുന്നില്ല.
താൻ കല്യാണം കഴിഞ്ഞ് വളരെ കുറച്ചു നാളുകൾ  മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു.
ചേച്ചിയുടെ സ്വാന്തന വാക്കുകൾ,നല്ല ഉപദേശങ്ങൾ,
ഉയർന്ന ഫിലോസഫി ഇന്നും കാതുകളിൽ മുഴങ്ങുന്നു.
ആരോടും ദേഷ്യപ്പെട്ടതായി ഓർക്കുന്നുപോലുമില്ല.
ചേട്ടൻ വന്ന് വഴക്കുണ്ടാക്കിയ ഒരു ഇരുണ്ട രാത്രി മനസ്സിൽ മായാതെ നില്ക്കുന്നു.
ഭാര്യയുടെ അച്ഛൻ മുറിയിൽ കയറി വാതിലടച്ചു തേങ്ങി കരയുന്നത് കണ്ട് വിഷമിച്ചു.
മാന്യനും അഭിമാനിയുമായ അദ്ദേഹം ഇങ്ങനെ കരയണമെങ്കിൽ കാതലായ കാര്യം കാണുമെന്നു മനസിലായി.
അധിക കാലം കഴിയാതെ ആ അച്ഛൻ പണം കൊടുത്ത് ചേച്ചിയുടെ പേരിൽ എറണാകുളത്ത് വലിയ മൂന്നുനില വീട് വാങ്ങി.
താമസിയാതെ ചേട്ടൻ വന്ന് ചേച്ചിയെ കൂട്ടി ആരോടും ഒന്നും പറയാതെ സകല സാധനങ്ങളും ലോറിയിൽ കയറ്റി വിട്ടു.
സ്വന്തം കാറിൽ അവർ യാത്രയായി.എല്ലാവരും മിഴിച്ചുനിന്നു.
അച്ഛൻ വേദന കൊണ്ടുപുളഞ്ഞു.
നിർദ്ധാക്ഷിണ്യം അയാൾ എല്ലാവരേയും അവഗണിച്ചു.
ആ മാനസിക തകർച്ചയിൽ താമസിയാതെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആ അച്ഛൻ,പാവം നിത്യരോഗിയായി തുടർന്നു.
അയാൾ തിരിഞ്ഞു നോക്കിയില്ല എന്നതു പോട്ടെ ചേച്ചി പോകുന്നതും വിലക്കി.
അച്ഛനെ ഒരുനോക്കു കാണാൻ അനുവദിക്കാതെ വേദന കടിച്ചിറക്കിയ ചേച്ചിക്ക് അച്ഛന്റെ മരണ ശേഷവും വിലക്ക് തുടർന്നു.
അച്ഛൻറെ ജഡം പോലും കാണാൻ അനുവദിച്ചില്ല.
ആരോടും അടുപ്പം പുലർത്താത്ത മുരടൻ ആയിരുന്നു അയാൾ,ആരാലും വെറുക്കപ്പെട്ടയാൾ. 
സ്വാർത്ഥത ആവോളം ആാസ്വദിക്കുന്ന മനുഷ്യൻ.
മാസങ്ങൾ കഴിഞ്ഞു അമ്മയും കിടപ്പിലായി, വിളിച്ചറിയിച്ചു ആരും തിരിഞ്ഞുനോക്കിയില്ല.
മരിക്കുമുമ്പ് അച്ഛൻ വീടും പറമ്പും;അമ്മയുടെ കാലശേഷം സത്യഭാമയുടെ പേരിൽ എഴുതി വച്ചിരുന്നു.
സത്യഭാമ വസ്തു വിൽക്കുമ്പോൾ ഏതു കാലത്തായാലും സാവിത്രിക്ക് ഒരുലക്ഷം രൂപ കൊടുക്കണമെന്നും വാഗ്ദാനം വച്ചിരുന്നു.
അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും ആരും വന്നില്ല.
കാലങ്ങളുടെ പോക്കിൽ അവരെ മറവിയുടെ മാറാപ്പിൽ കെട്ടി.കൂടുതൽ കണ്ടുമുട്ടലുകളൊ,ആശയ വിനിമയങ്ങളൊ ഇല്ലായിരുന്നു.
ശരത്തും,സത്യഭാമയും സ്വന്തം ജീവിതം ആയാസപൂർവ്വം മുന്നോട്ടു കൊണ്ടു പോയി.
അമ്മയുടെ മരണശേഷം ആ വീടും പറമ്പും നോക്കാൻ കഴിയാതെ കാടുകയറി.
സത്യഭാമയുടെ നിർബ്ബന്ധത്തിനു വഴങ്ങി വിൽക്കാൻ തീരുമാനിച്ചു.
ഉദ്ദേശിച്ചതിലും വലിയ തുകയ്ക്ക് വിൽപ്പന നടന്നു.
അപ്പോഴാണ്‌ അച്ഛന്റെ വാഗ്ദാനം മനസ്സിൽ വന്നത്.
ഒരുലക്ഷം രൂപയുമായി എറണാകുളത്തിന് യാത്രയായി.
ചേട്ടൻ വീട്ടിൽ ഉണ്ടായിരുന്നില്ല.ചേച്ചിയെ പണം ഏൽപ്പിച്ചു പോകാമെന്ന് സത്യഭാമ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല.
ചേട്ടനെ ഏൽപ്പിച്ചു കാര്യവും പറഞ്ഞിട്ടു പോയാ മതിയെന്ന വാശിയിലായിരുന്നു.ഞങ്ങൾ വന്നതിൽ അതീവ സന്തോഷത്തിലായിരുന്നു ചേച്ചി.
മക്കൾ പഠിക്കുന്നത് കേരളത്തിനു വെളിയിലായിരുന്നു അവരെ കാണാൻ കഴിഞ്ഞില്ല..
അവരെ ആരും ശരിക്ക് കണ്ടിട്ടുപോലുമില്ല.
ഫോണിൽ ചേട്ടനെ കിട്ടുന്ന ലക്ഷണമില്ല;
പലപ്പോഴായി ശ്രമിച്ചു പരാജയപ്പെട്ടു.
ചേച്ചിയുടെ സാമിപ്പ്യം സാത്യഭാമയ്ക്ക് ആഹ്ലാദകരമായിരുന്നു.
രാത്രിയിലും ചേട്ടൻ എത്തിയില്ല.പണം ചേച്ചിയെ ബലമായി ഏൽപ്പിച്ചു രാവിലെ യാത്ര പറഞ്ഞു.
ദുഖിതയായി നില്ക്കുന്ന ചേച്ചിയുടെ നിൽപ്പിൽ എന്തെല്ലാമോ പറയാൻ കൊതിക്കുന്ന മുഖഭാവം തെളിഞ്ഞു.പക്ഷെ...ചേട്ടനെ മോശമാക്കി ഒരുവാക്കുപോലും ചേച്ചി പറഞ്ഞിട്ടില്ല.
ഫോണെടുക്കാത്തതിൽ പോലും ചേച്ചി ന്യായങ്ങൾ ചേട്ടനുവേണ്ടി ഉണ്ടാക്കികൊണ്ടിരുന്നു.
ആ വീട്ടിലെ അവസാന കണ്ടുമുട്ടലായിരിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. 
തുടരും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ  

Wednesday, September 30, 2015

നിസ്സംഗത്വം...........!!(2)

നിസ്സംഗത്വം...........!!(2)
.............തുടർച്ച 
തീവണ്ടിയിലെ യാത്ര...!മദ്യലഹരിയിൽ സത്യാനന്ദൻ ആസ്വധിക്കുകയായിരുന്നു.
ദിവസങ്ങൾ പലതു കഴിഞ്ഞു കൈയ്യിലെ മദ്യവും, പണവും തീർന്നു.
തല്ലിയിറക്കിയ ഭാര്യയെ ഓർക്കാൻ അയാൾക്കു താൽപ്പര്യമില്ല.ഓർമ്മയിൽ മാറാല വീണ മനസായിരുന്നു സത്യാനന്ദനിഷ്ടം...........
സ്നേഹത്തിന്റെ നീർച്ചാലുകൾ വറ്റിവരണ്ട,സ്വാർത്ഥതയുടെ ആൾ രൂപമായിരുന്നു സത്യാനന്ദൻ. ദിവസങ്ങളായി മദ്യപാനം ഇല്ലാത്തതിനാൽ,മദ്യം ശരീരത്തെ വിട്ടകന്ന ഓർമ്മകൾ തിരിച്ചുവന്നു.
എങ്കിലും പലതും മറവിക്കുള്ളിൽ ഒതുക്കാൻ അയാൾ ശ്രമിച്ചു.
തിരക്കുള്ള റെയിൽവേ സ്റേറഷണിൽ വണ്ടി നിന്നു. താൻ വളരെ ദൂരം സഞ്ചരിച്ച് ബോംബേ എന്ന മഹാ നഗരത്തിൽ എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം അയാളറിഞ്ഞു..
മറ്റൊന്നും ഓർക്കാതെ തൻറെ രക്ഷ മാത്രമായിരുന്നു ലക്‌ഷ്യം.
ഭാര്യയെ മറന്ന സത്യാനന്ദനു തൻറെ അകന്ന ബന്ധു കല്യാണിൽ താമസിക്കുന്നത് ഓർമ്മയിൽ തെളിഞ്ഞു.
അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി.
അഡ്രസ്സ് അറിയില്ല പേര് അറിയാമെന്നല്ലാതെ ആളെ കണ്ടാൽപോലും അറിയില്ല.
എന്തായാലും കല്യാണിലേക്ക് പോകാൻ തീരുമാനിച്ചു.ആദ്യം കണ്ട ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു,ഓട്ടോ പഞ്ഞുകഴിഞ്ഞു.
ഒരു ഗുഡുസു തെരുവിൽ ഓട്ടോ നിന്നു.
കയ്യിൽ ആകെയുണ്ടായിരുന്ന നോട്ട് ഡ്രൈവർക്ക്‌ കൊടുത്തു.
പണം മതിയാവാത്ത ദേഷ്യത്തിൽ ഡ്രൈവർ ഹിന്ദിയിൽ എന്തെല്ലാമോ പറഞ്ഞു.
കേട്ടഭാവം വൈക്കാതെ സത്യാനന്ദൻ നടന്നുനീങ്ങി.
മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ പാറിപ്പറന്ന  മുടിയും,ആകെ പ്രാകൃതനായ അയാളെ വിട്ട് ഓട്ടോ മറഞ്ഞു.
തെരുവിൽ ലക്ഷ്യം വച്ചുള്ള അയാളുടെ നടത്തം കണ്ടാൽ പരിചയ സമ്പന്നനെന്നേ തോന്നൂ.
കുറെ നടന്നു ഒരു കടയിൽ കയറി മലയാളത്തിൽ കരുണാകരൻ എന്ന ആളെ തിരക്കി.
ഒന്നും മനസ്സിലാകാതെ അവർ കുഴങ്ങി.
ഭാഷ മലയാളമാണെന്ന് മനസ്സിലാക്കിയ ഒരാൾ മറ്റൊരു കട കാണിച്ചു കൊടുത്തു.
മലയാളി ഒറ്റപ്പാലത്തുകാരൻ ബീരാന്റെ ചായക്കട.
പരവശനായ മലയാളിയെ കണ്ടു ബീരാൻ സാഹിബ്ബിന് സഹിച്ചില്ല.അയാൾ സത്യാനന്ദനേയും കൂട്ടി വീട്ടിലേക്കു പോയി.തന്റെ പഴയ കാല ഓർമ്മകൾ  തരുന്ന ഭാവമായിരുന്നു സത്യാനന്ദനെ കണ്ടമാത്രയിൽ.അഴുക്കുപുരണ്ട വസ്ത്രവും,വൃകൃത ഭാവവും നിറഞ്ഞു 
ഈ ബോംബെ നഗരത്തിൽ എരിവെയിലിൽ അലഞ്ഞു,പൈപ്പു വെള്ളം ആവോളം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ,കഷ്ടപ്പാടുകളുടെ വേദന കടിച്ചിറക്കിയ കാലം.
തൻറെ ആ പഴയകാലം ബീരാന്റെ മനസ്സിൽ ഓടിവന്നു. ബന്ധുവിനെ അന്യോഷിക്കുന്ന അയാൾക്ക്‌ വയറുനിറച്ച് ആഹാരം കൊടുത്തിട്ട് കാര്യം തിരക്കാമെന്നു ബീരാനും തീരുമാനിച്ചു.
ബീരാൻസാഹിബ്ബിനു മലയാളിയെ കണ്ണിൽ കണ്ടാൽ തൻറെ പഴയകാല ഓർമ്മകൾ തികട്ടിവരും.
പിന്നെ അയാൾക്ക്‌ എന്തു ചെയ്താലും പോരെന്ന തോന്നലാണ്.
ബോംബെ നഗരത്തിൽ ബീരാൻ വന്നെത്തിയത് ഒരു ചതിയിലൂടെയാണ്.
ജോലിക്കായി കൂട്ടികൊണ്ടുവന്ന നമ്പ്യാര് ബോംബെ വരെ ബീരാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.
വിശ്വസ്തനായ നമ്പ്യാരെ സ്വന്തം ജേഷ്ട സഹോദരനെപ്പോലെയാണ് കണ്ടിരുന്നതും.
ബോംബെയിലെ പ്രശസ്ഥമായ പ്ലാസ്റ്റിക് കമ്പനിയിലെ ഉയർന്ന ഉദ്ധ്യോഗസ്ഥൻ എന്നാണ് പറഞ്ഞിരുന്നത്.
ആ കമ്പനിയിൽ നല്ല ജോലി വാഗ്ദ്ധാനം ചെയ്തു ബീരാനെ കൂട്ടി.ജീവിതത്തിൽ ആദ്യമായി നാട്ടിൻപുറം വിട്ടു യാത്ര ചെയ്യുകയാണ്. 
ബോംബെ നഗരം എത്തുന്നതിനു മുമ്പായി,ബാത്ത് റൂമിൽ പോയി തിരിച്ചുവന്ന ബീരാന്   നമ്പ്യാരെ കാണാൻ കഴിഞ്ഞില്ല.
ബോഗിയിൽ അന്യോഷണം കഴിഞ്ഞു തളർന്നിരുന്ന ബീരാൻ ഞെട്ടിപ്പോയി.
തന്റെ ബാഗും മറ്റും നഷ്ടപ്പെട്ടിരിക്കുന്നു.
പാവം, വിങ്ങിപൊട്ടികരയാനല്ലാതെ എന്തുചെയ്യാൻ.
ടിക്കറ്റ് പോലും, നഷ്ടപെട്ട ബാഗിലാണ്.
നാട്ടിൽ ഒറ്റപ്പാലത്ത് നല്ല തറവാടിയായ നമ്പ്യാർ ഇങ്ങനെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും നിനച്ചില്ല.
തീവണ്ടിയിറങ്ങിയ ബീരാൻ ജോലിക്കു വേണ്ടി മുട്ടാത്ത വാതിലുകളില്ല,
പോകാത്തവഴികളില്ല.
അലഞ്ഞു നടന്ന് തളർന്നുറങ്ങാൻ ഒരിടം ഈ പീടികയ്ക്കരികിലായിരുന്നു.
നായർ സാബ് നടത്തുന്ന ചായക്കട.
വലിയ പത്രാസുള്ള കടയല്ല.നായർ സാബ് അറിയപ്പെടുന്ന പൊതുകാര്യ പ്രവർത്തകനാണ്.
ആർക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ണിലൂടെ ആയിരിക്കും കാര്യങ്ങൾ നടക്കുന്നത്.
അന്നും കടയ്ക്കു പറ്റെ ചേർന്നുള്ള തിണ്ണയിൽ കറക്കം കഴിഞ്ഞു വന്നു കിടന്നു.സാബിനെ അറിയില്ലായിരുന്നു.
ജോലി തരപ്പെടാത്തതിലുള്ള വേവലാധിയും,
ഭക്ഷണം കഴിക്കാതെയുള്ള അലച്ചിലിന്റെ ക്ഷീണവും,പണം ഇല്ലാത്തത്തിൽ;മനസ്സിൻറെ വിങ്ങൽ എല്ലാം ചേർന്ന്തളർന്നു ഉറങ്ങി. വെളുപ്പിനെ ഉണർന്നു പോകാറുള്ള ബീരാന് അന്ന് ഉണരാൻ കഴിഞ്ഞില്ല.
മോഹാലസ്സ്യത്തിൽ കിടക്കുന്ന ബീരാനെ ഉണർത്താൻ നായർ സാബ് വളരെ പണിപ്പെട്ടു.
പരവശനായ ബീരാനെ തൻറെ വീട്ടിൽ കൊണ്ടുവന്നു ഡോക്ടറെ വരുത്തി നോക്കി.
കണ്ണുതുറന്ന ബീരാൻ ഭയന്നുപോയി.
അന്ധാളിച്ചു,കിടക്കയിൽ അസ്വസ്ഥത കാണിക്കുന്ന ബീരാനോട് സാബ് ഹിന്ദിയിൽ കാര്യം തിരക്കി.
ഹിന്ദി മനസിലാകാതെ മിഴിച്ചു കിടന്ന ബീരാനെ അടുത്തു ചെന്ന് തലോടിക്കൊണ്ട്, തൻറെ സ്വന്തം മലയാള  ഭാഷയിൽ ദൈവത്തിനു നന്ദി പറഞ്ഞു സാബ് ആശ്വസിച്ചു.
അത് കേട്ട ബീരാൻ ആശ്വാസത്തോടെ തന്റെ കഥ മുഴുവൻ പറഞ്ഞു.എല്ലാം ക്ഷമയോടെ കേൾക്കാൻ തയ്യാറായ ഒരാളുടെ സാമിപ്യം ബീരാന് സ്വർഗ്ഗതുല്യമായി.
സ്നേഹനിധിയായ സാബ് സമാധാനിക്കാൻ പറഞ്ഞു."തനിക്കു ജോലി വേണം,ഇത്രേം നാളും താൻ ഈ തിണ്ണേമ്മേൽ കെടന്നിട്ട്‌ എന്ത്യേ ഒരുവാക്ക് പറയാഞ്ഞേ......?ഇന്നു മുതല് നമ്മട കടേൽ തനിക്ക് ജോലിയുണ്ട്.താൻ ബെസനിക്കണ്ട.........!!"അത് കേട്ട ബീരാൻ പൊട്ടിക്കരഞ്ഞു....................................................
കാലക്രമേണ കടയിലെ ജോലിക്കാരൻ എനതിനുപരി കടയുടെ ചുമതല ബീരാന്റേതു മാത്രമായി. 
പിന്നീട് ബീരാൻ വളരുകയായിരുന്നു.സാബിന്റെ പിൻഗാമി എന്നനിലയ്ക്ക്‌ തെരുവിൽ ബീരാനും അറിയപ്പെട്ടു.
പരിശ്രമ ശാലിയായ ബീരാൻ
സാബിൻറെ സ്വന്തം മകൻ തന്നെയായിമാറി. ഇരുപത്തിനാലുവർഷം..............................!!!!
സാബിന്റെ താങ്ങും തണലും ബീരാനായിരുന്നു.
ബീരാനറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമായിരുന്നില്ല.
സ്വന്തം നാടും,വീടും ബീരാന് ഇതുതന്നെയായി.
ബോംബെയിൽ അലഞ്ഞു തിരിയുമ്പോൾ ആകെ ഉണ്ടായിരുന്ന ഉമ്മ മരിച്ചു കഴിഞ്ഞിരുന്നു.
അറിഞ്ഞത് രണ്ടു വർഷം കഴിഞ്ഞ്.
നാട്ടിലുണ്ടായിരുന്ന മൂന്നു സെന്റു സ്ഥലവും കൂരയും ബീരാന് ജോലിക്കായി നമ്പ്യാർക്ക് പണം കൊടുത്തതിനു മാമ്മ ഉമ്മയിൽനിന്നു എഴുതിവാങ്ങിയിരുന്നു. എല്ലാം നഷ്ടപ്പെട്ട ബീരാന് സ്വന്തം നാട്ടിൽ ഒന്നുമില്ലായിരുന്നു.സ്നേഹമില്ലാത്ത മാമ്മയ്ക്ക് തന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.
ഇവിടെ ഏഴ് സഹോദരിമാരെയാണ് ദൈവം കൊടുത്തത്.
നായർ സാബിൻറെ പെണ്‍മക്കൾ. സ്വന്തം സഹോദരങ്ങളിൽ ബീരാൻ സംതൃപ്തനായിരുന്നു.അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ.അവർക്കും അങ്ങിനെ തന്നെയായിരുന്നു.അവരെ വിവാഹം കഴിപ്പിച്ചയക്കാൻ മുന്നിൽ ജേഷ്ടന്റെ സ്ഥാനത്തു ബീരാൻ തന്നെയായിരുന്നു ..
ഏഴു പേരെയും ഉയർന്ന നിലയിൽ അയച്ചതിൽ ബീരാൻറെ മിടുക്കും,സാമർത്ഥ്യവും എടുത്തു പറയാതെ വയ്യ.  
ബീരാന്റെ ഭാവിയും സാബു മനസ്സിൽ കരുതി വച്ചിരുന്നു.
ബീരാനുവേണ്ടി നായർ സാബ് ഒരു മൊഞ്ചത്തിയെ കണ്ടിട്ടുണ്ടായിരുന്നു.
ആദ്യമായി കട ബീരാന്റെ പേരിൽ എഴുതിവച്ചു.
കല്യാണവും നടത്തി.നായർ സാബ് കച്ചവടം ബീരാനെ ഏല്പ്പിച്ചു.
കടയുടെ തൊട്ടുചേർന്ന വീട്ടിൽ താമസസൗകര്യവും ഒരുക്കി.
സാബു് സ്വസ്ഥമായി വീട്ടിൽ ഇരുപ്പായി.
ആ വൃദ്ധനെ ഒരുനോക്കു കാണാത്ത ഒരുനാൾ പോലും ബീരാനില്ല;അത് ഇന്നും തുടരുന്നു.
തൻറെ കണ്ണീരിൽ കുതിർന്ന സംഭവങ്ങൾ മനസ്സിൽ നിറഞ്ഞുവന്നു........................!!!!!!
പരിസരം മറന്ന് ചിന്തയിൽ മുഴുകിയ ബീരാൻ തന്റെ മുന്നിലെ ക്ഷീണിതനെ മറന്നു പോയിരുന്നു.
ഭക്ഷണം കഴിഞ്ഞു വന്ന അയാളെ നോക്കി ബീരാൻ "അപ്പ.........നിങ്ങള് ആരെ കാണാനാ ബന്നത്......?ആളുടെ പേര് പറഞ്ഞാല് അറിയാൻ കയിയുവാ.......?അദ്ദ്രസ്സു വല്ലോം തന്റ കയ്യിലുണ്ടാ...........?........!!"
അയാൾ കാര്യങ്ങൾ വിശദമാക്കി "എനിക്ക് ഇവിടെ  ആരേയും അറിയില്ല.ബന്ധു ഒരു കരുണാകരൻ എന്ന ആൾ കല്യാണിൽ ഉണ്ടെന്നറിയാം,അയാളെ കണ്ടാലും മനസിലാകുകയില്ല.വർഷങ്ങൾക്കു മുൻപ് നാടുവിട്ടയാളാണ്,നന്നേ ചെറുപ്പത്തിൽ".
"അത് പോട്ടപ്പാ........! തനിക്ക് നാട്ടിൽ മക്കളുണ്ടല്ലാ..........?അവരുടെ ഫോണ്‍ നമ്പര് നിങ്ങടെ കയ്യിലുണ്ടാ.....?ഒന്ന് ബിളിച്ച്,നിങ്ങള് ഇവിടെ ഞമ്മടടുത്തു സുഖായി ഉണ്ടെന്ന് പറയപ്പ..........
അവരിക്ക് ആസ്വാസമാകെട്ടെന്ന്...........!!!"
"ഹാജിയാരേ"കൌശലക്കാരനായ അയാൾ ബീരാനെ സോപ്പിടാൻ വിളിക്കണ പേരാണ്.''ഞമ്മള് ഹാജി അല്ല.......കേട്ട.....!!!!''
ഒരാളോടും വിധേയത്വം കാണിക്കാത്ത അയാൾ ബീരാനു മുന്നിൽ ഭവ്യത അഭിനയിക്കുകയായിരുന്നു. "എൻറെ മക്കൾ അമേരിക്കയിലാണ്.അവരെ വിളിച്ചാൽ കിട്ടാറില്ല.രണ്ടും ആണ്‍ മക്കളാണ്.നാട്ടിൽ എല്ലാം നശിച്ചു കടം കയറി നില്ക്കാൻ വയ്യാതെ ഭാര്യ ഇറങ്ങിപ്പോയി.നിസഹായനായ എന്നെ വാടകവീട്ടിൽ നിന്നും തല്ലിയിറക്കി,ഞാനും നാടുവിടുകയായിരുന്നു.
ലക്ഷ്യമില്ലാതെ ഇവിടെ എത്തിച്ചേർന്നതാണ്.
അഭയം തരണം ദയവുണ്ടാകണം."അയാളുടെ ഭീതിതമായ വാക്കുകൾ വിശ്വസിച്ചു ബീരാൻ തൻറെ വീട്ടിലേക്ക് കൊണ്ടുപോയി.''തന്റ ബീവി ആള് കൊള്ളാല്ല...! കെട്യോന്റെ സങ്കടത്തി കൂടെ നിക്കാത്ത അവര് മുഹബത്തില്ലാത്ത ശൈത്താനാ........ഇങ്ങള് ബെശമിക്കണ്ട.....എല്ലാം ശരിയാകും."ബീരാൻ പറഞ്ഞു.
സത്യനന്ദന്റെ മക്കൾ അമേരിക്കയിൽ എന്നത് നുണയായിരുന്നില്ല.
മദ്യപനായ അയാൾ സത്യസന്ധനായിരുന്നില്ല..
വല്ലാത്ത ക്രൂരനുമായിരുന്നു.
മക്കൾക്ക് തന്തയോട് സ്നേഹം കാണിക്കാൻ പറ്റുന്ന മനസ്സ് പാകപ്പെടുത്താൻ മറന്ന പിതാവായിരുന്നു.സ്വന്തം കൈകളിൽ വളർന്നവരായിരുന്നില്ല,കുഞ്ഞുപ്രായത്തിൽ ഹൊസ്റ്റലിൽ കഴിഞ്ഞു പഠിച്ചവർ,മാതൃ,പ്‌ഋതൃസ്നേഹം അറിയാത്തവർ.മക്കളെ പോലും മറന്ന് 
പിതാവിനു വേണ്ടി മാത്രമായ മാതാവും.ഭാര്യ അമിതമായി സ്നേഹിക്കുമ്പോഴും അകന്നു നിന്ന് അമറുന്ന സ്നേഹം വറ്റിയ അധമൻ.
മക്കൾക്ക് അകമഴിഞ്ഞ സ്നേഹ വാത്സല്യങ്ങൾ കൊടുക്കാൻ മറന്നവർ..ലാളിക്കാൻ ഒരുമ്പെടാത്തവർ.!!!!.മാതാപിതാക്കളിൽ സ്നേഹത്തിന്റെ കണിക കാണാത്തവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും പലതും അറിഞ്ഞു അനുഭവിച്ചു കഴിയുന്നവർ.സ്വന്തം എന്നത് അവർക്ക് അനുഗ്രഹിച്ചു കിട്ടിയതു ഇപ്പോഴാണ്.ആരേയും മറക്കുംവിധം അവർ വേണ്ടവിധം അനുഭവിക്കുന്നു.
അമേരിക്ക എന്ന അതിവിസ്തൃതമായ രാജ്യത്തിൽ രണ്ടറ്റങ്ങളിൽ  വസിക്കുന്ന സഹോദരങ്ങൾ പരസ്പരം കണ്ടിട്ടു കാലങ്ങളായി.
പണ്ടെങ്ങോ അത്യാവശ്യത്തിനു ഫോണിൽ വിളിച്ചതല്ലാതെ ഇന്നുവരെ വിളിച്ചിട്ടുപോലുമില്ല.
അമ്മയേയും അച്ഛനേയും എന്നേ മറന്നു.
ഒന്നും മനപ്പൂർവ്വമായിരുന്നില്ല.ഇവിടത്തെ ടൈംടേബിൾ തുടരുക...തന്നെയായിരുന്നു.!!
അത് കൃത്യമായി നടപ്പാക്കണമെങ്കിൽ മറ്റൊന്നിനും സമയം കിട്ടാറില്ല.
മലയാളികൾ സകല സമയവും ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു.ഓഫീസ് കഴിഞ്ഞാൽ വീട്ടിലും. 
കാരണം സമ്പന്നതയിൽ വന്നവരല്ല,ദരിദ്രരായി ഇവിടെ എത്തിച്ചേർന്നു,ജോലി ചെയ്തു സമ്പാദ്യങ്ങൾ ഉണ്ടാക്കാൻ പെടാപ്പാടു പെടുകയാണ്.
സായിപ്പിനെ പോലെ കിട്ടുന്നതിൽ തൃപ്തി പൂണ്ടു,സമ്പാദ്യത്തിൽ ശ്രദ്ധയില്ലാതെ,ഉള്ള ഡോളർ ധൂർത്തടിച്ച് ജോലി ചെയ്തില്ലങ്കിൽ പട്ടിണിയാകുന്ന അവസ്ഥ മലയാളി ഉണ്ടാക്കാറില്ല.
സമ്പാദ്യം കരുതലായി അവൻറെ മനസ്സുനിറയെ ഉണ്ടാകും.
അത്യദ്ധ്വാനം മൂലം ആരെയും ശ്രദ്ധിക്കാൻ അവനു കഴിഞ്ഞെന്നുവരില്ല,ഒരുപക്ഷെ സ്വന്തക്കാരുപോലും വെറുത്തു വെറുത്തു പോയിരിക്കാം.
താൻ കഴിഞ്ഞപോലെ തൻറെ മക്കൾ ആവരുത്,സമ്പന്നന്മാരായി അവർ അറിയപ്പെടാൻ, വിശ്രമമില്ലാതെ കഷ്ടപ്പെടുകയാണ്.
അതിലേറെ അവരെ സ്നേഹിക്കാനും സമയം കണ്ടെത്തുന്നു..
സായിപ്പുമാർ ആറുമാസം ജോലി ചെയ്തു കിട്ടുന്ന ഡോളറുമായി സുഖവാസ കേന്ദ്രങ്ങളിൽ അന്തിയുറങ്ങിയും,ഉല്ലസിച്ചും അടുത്ത ആറുമാസം കഴിക്കുന്നു.
സകലതും തീർത്ത്‌ വീണ്ടും ജോലിയിൽ ഏർപ്പെട്ടു അതേ പ്രക്രിയ തുടരുന്നു.
കരുതൽ ഒന്നുമില്ലാത്ത സായിപ്പിനെ പോലല്ല മലയാളികൾ അമേരിക്കയിൽ സമ്പന്നരാണ്.
പക്ഷേ !നേടിയത് പോരാ എന്ന മനോഭാവം മലയാളിക്ക് മറക്കാൻ കഴിയാത്ത ശീലമായതിനാൽ അവൻ എല്ലാം മറന്ന് തൻറെ അദ്ധ്വാനം തുടരുന്നു.
നാടിനേയോ,വീടിനേയോ,അച്ഛനമ്മമാരെയോ മറന്നിട്ടല്ല.സമയം ഒന്നിനും തികയുന്നില്ല.
തുടരും ----------------------രഘു കല്ലറയ്ക്കൽ----------
ആര്യപ്രഭ