Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, September 22, 2015

ഉരുളക്കിഴങ്ങ്!!!!

 ഉരുളക്കിഴങ്ങ്!!!!
'മറഞ്ഞിരിക്കുന്ന നിധി' എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച കാർഷിക വിളയാണ് ഉരുളക്കിഴങ്ങ്!
ലോകത്തിൽ ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്.
ഉരുളക്കിഴങ്ങിന്റെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് തെക്കേ അമേരിക്കയാണ്.
പെറു പർവ്വത നിരകളാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം.കിഴങ്ങുവിളകൾ ഏറ്റവും അധികം ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യം പെറുവിലെ ലിമ എന്ന സ്ഥലമാണ്. 
ഉരുളക്കിഴങ്ങാണ് ബഹിരാകാശത്തു കൊണ്ടുപോയ ആദ്യ ഭക്ഷ്യവിള!
ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുതന്നെയാണ്.
സ്പെയിൻ കാരാണ് തെക്കേ അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിച്ചവർ.
ലോകഭക്ഷ്യ വിളകളിൽ നാലാം സ്ഥാനം ഉരുളക്കിഴങ്ങിനാണ്.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഉത്തർപ്രദേശ് ആണ്. കേരളത്തിൽ ഉരുളക്കിഴങ്ങ് കൃഷിയുള്ളത് ഇടുക്കി ജില്ലയിലാണ്.
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ വൈറ്റമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു.
 ഉരുളക്കിഴങ്ങിലെ ഗുണമേന്മ അറിയാതെ തൊലികളഞ്ഞ്ഉപയോഗിക്കുന്നവരാണ്നാം, 
പ്രത്യേകിച്ച് കേരളീയർ .
ഉരുളക്കിഴങ്ങിൽ ക്ലോറോജനിക്ക്‌ ആസിഡ് ആണ് അധികമായി അടങ്ങിയിരിക്കുന്നത്.
പിങ്ക് ആപ്പിൾ,ഗോൾഡൻ വണ്ടർ,ഹോംഗാർഡ്,കിംഗ്‌ എഡ്വെർഡ്,വിവാൾഡി,
പിങ്ക് ഐ,മോണാലിസ-എന്നീ പേരുകളിൽ 
ഉരുളക്കിഴങ്ങ് പലവിധ ഇനങ്ങളിൽ അറിയപ്പെടുന്നു. ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയ നാമം 'സൊളാനം ട്യുബറോസം'എന്നാണു.
അവലംബം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
 ആര്യപ്രഭ 
 

Tuesday, August 18, 2015

രാവണൻ.

 രാവണന്റെ ജനനം!!   

ദേവന്മാരെ നിരന്തരം ഉപദ്രവിച്ചു,വശംകെടുത്തിക്കൊണ്ടിരുന്ന   അസുരന്മാർക്കെതിരെ സഹികെട്ട് ഗരുഡസമാനനായി വിഷ്ണു ഭഗവാൻ തന്നെ യുദ്ധം ചെയ്തു.
ലങ്കയിൽ നിഷ്ടൂര വാസം നടത്തിവന്ന മാല്യവാനെയും,അനുചരന്മാരേയും തോല്പ്പിച്ചു. 
അവർ ഭയന്ന് വിറച്ചു ജീവനും കൊണ്ട് ലങ്ക ഉപേക്ഷിച്ചു പാതാളത്തിൽ അഭയം തേടി. 
വളരെ കാലം കഴിഞ്ഞു,ഭൂമിയിലെ വിശേഷം അറിയാൻ മാല്യവാനു മോഹം. 
തങ്ങളുടെ വിലമതിക്കാത്ത സാമ്രാജ്യം നഷ്ടപ്പെട്ടത്തിലെ ആദിയും വർദ്ധിക്കുകയായിരുന്നു.
ഭയത്താൽ ഒളിച്ചും, പതുങ്ങിയും പുത്രി കൈകസിയുമൊത്തു ലങ്കയ്ക്ക് വന്നു,
ലങ്കയുടെ അപ്പോഴത്തെ അധിപനും,ഭരദ്വാജന്റെ പുത്രിയിൽ വിശ്രവസ്സ് മുനിയിൽ ജനിച്ച,,മൂന്നു ലോകത്തിനും സമ്മതനായ പുത്രൻ വൈശ്രവണൻ,  പുഷ്പക വിമാനത്തിൽ പിതാവിനെ കാണാൻ പുറപ്പെടുന്ന കാഴ്ച്ച മാല്യവാനു സഹിച്ചില്ല.
തങ്ങളുടെതായിരുന്ന ലങ്കാപുരി കൈക്കലാക്കി വാഴുന്ന വൈശ്രവണൻറെ ഐശ്വര്യത്തിലും,പ്രാഗല്ഭ്യത്തിലും,ധന ശേഷിയിലും അസൂയ തോന്നിയ മാല്യവാൻ മകളെ ഉപദേശിച്ചു."എല്ലാം നഷ്ടപ്പെട്ട നമുക്ക് ശത്രുക്കൾ മാത്രമേയുള്ളൂ ബന്ധുക്കൾ ആരുമില്ല.നിനക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു,ആരും നിന്നെ വരിക്കാൻ വരുകയുമില്ല.അതിനാൽ അച്ഛൻ പറയുന്നത് അനുസരിക്കുക.വിശ്രവസ്സ്  മുനിയെ വശത്താക്കി ഗർഭം ധരിച്ചാൽ ജനിക്കുന്ന പ്രജക്കും വൈശ്രവണൻറെ സവിശേഷതകൾ ഉണ്ടാകും".
പിതാവിന്റെ നിബ്ബന്ധത്തിനു വഴങ്ങി കൈകസി വിശ്രവസ്സ് മുനിയെ ഉപാസിച്ചു ശരണം പ്രാപിച്ചു.
പല നാളുകൾ ക്ഷമയോടെ കാത്തു മുനിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല,ക്ഷമയറ്റു  ഒരുനാൾ ഒറ്റയ്ക്ക് സന്ധ്യാവന്ദനത്തിനു തയ്യാറായി വന്ന മുനിയെ നിർബ്ബന്ധിച്ചു ശാരീരിക ബന്ധത്തിന് പ്രലോപിപ്പിക്കുകയും, നിവർത്തിയില്ലാതെ മുനി അവൾക്കു വശംവദനാകുകയും ചെയ്തു. 
അതിന്മൂലം ഉണ്ടാകാൻ പോകുന്ന ദോഷങ്ങൾ മുനി പറഞ്ഞു മനസിലാക്കുന്നു.
"ഘോരമായ ഈ സന്ധ്യാസമയത്തു 
ബന്ധപ്പെടുന്നതിനാൽ ഉണ്ടാകുന്നതു ക്രൂരമതികളായ  ദുഷ്ട പ്രജകളായിരിക്കും.നാല് പേർ നിനക്ക് ജനിക്കും ആരും നല്ലവരായിരിക്കില്ല".
മുനിയുടെ വാക്ക് കേട്ട് അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു.
"അങ്ങയുടെ പുത്രന്മാരെ എനിക്ക് വേണം.
ശ്രേഷ്ടനായ അങ്ങയ്ക്ക് ജനിക്കുന്ന പുത്രന്മാർ ദുഷ്ടരായാൽ കീർത്തി ദോഷം അങ്ങയുടെ ശ്രേഷ്ടതയ്ക്കായിരിക്കും"
മുനിയുടെ വാക്കുകൾ തുടർന്നു 
 "അവസാനത്തെ ഒരുപുത്രൻ ദീർഘാവലോകനം ഉള്ളവനും,ഗുണവാനും,
ദീർഘയുഷ്മാനുമായിരിക്കും". 
എന്ന് അനുഗ്രഹവും വാങ്ങി മോഹിതയായ കൈകസി മുനിയുടെ ബന്ധത്തിൽ ഗർഭം ധരിച്ചു പ്രസവിച്ചു.
കൈകസിയിൽ ഒരു പ്രസവത്തിൽ  രാവണൻ മാത്രമല്ല,കുംഭകർണ്ണൻ,ശൂർപ്പണക,വിഭീഷണൻ എന്നീ നാലുപേർ ജനിച്ചു.
പത്തു തലയും,ഇരുപതു കൈകളുമുള്ള രാവണൻ.
മലയോളം ഭീമാകാരനായ   കുംഭകർണ്ണൻ,
രാക്ഷസ്സിയുടെ സകല ലക്ഷണവും പ്രസവസമയത്തും പ്രകടിപ്പിച്ച ശൂർപ്പണക.
സൗമ്മ്യഭാവമുള്ള  വിഷ്ണു ഭഗവാന്റെ അംശം കലർന്ന വിഭീഷണൻ.
നാല് മക്കളുമായി സമാധാനത്തിൽ കഴിഞ്ഞു വരവേ..
വിശ്വകർമ്മാവ്‌ നിർമ്മിച്ച വിശ്വവിസ്മയമായ ലങ്കാപുരിയിൽ നിന്നും വൈശ്രവണന്റെ പുഷ്പക വിമാനത്തിലുള്ള യാത്ര കണ്ട് രാവണനോട് കൈകസി വ്യസനത്തോടെ പറഞ്ഞു  
"ഒരേ പിതാവിന്റെ പുത്രന്മാരായ നിങ്ങളെ പോലുള്ള ഒരുപുത്രൻ ആ പിതാവിനെ ദർശിക്കാൻ പുഷ്പക വിമാനത്തിൽ പോകുന്നത്‌. കണ്ടോ?"
നിരാശയും,അസൂയയും പൂണ്ട അവളുടെ വാക്കുകേട്ട്.
ദുഃഖ ഏതും തോന്നാത്ത അതി ശക്തനായ രാവണൻ അമ്മയെ സമാധാനിപ്പിച്ചു.
"ഞാൻ ഇവനിലും വലിയവനായ് വരും തപോബലം കൊണ്ട്!!.തപോബലം കൊണ്ടേ മനോരഥമെല്ലാം സഫലമാകൂ!അതിനാൽ ഞങ്ങളെ തപസ്സുചെയ്യാൻ പോകാൻ അമ്മ അനുവദിക്കണം"
അമ്മയുടെ അനുവാദത്തോടെ രാവണനും,കുംഭകർണനും,വിഭീഷണനും തപസ്സിനായി ഗോകർണ്ണത്തേയ്ക്ക് പുറപ്പെട്ടു.ബ്രഹ്മാവിനെ പ്രാർത്ഥിച്ചു പഞ്ചാഗ്നിമദ്ധ്യസ്ഥനായേക നിഷ്ടയാലെ,
മഴയും,വെയിലും,മഞ്ഞും സഹിച്ചും തപസ്സു തുടങ്ങി.
സൂര്യനിൽ ദൃഷ്ടി ഉറപ്പിച്ചു കുംഭകർണനും,
ബ്രഹ്മസ്വരൂപത്തെ ധ്യാനിച്ച്‌ വിഭീഷന്ണനും കഠിന തപസ്സു തുടങ്ങി. 
പതിനായിരത്താണ്ട് കഴിഞ്ഞും ബ്രഹ്മാവ്‌ പ്രത്യക്ഷനായില്ല.മനം നൊന്തു ദാശാനനൻ തൻറെ ഒരു തല വെട്ടി അഗ്നിയിൽ ഹോമിച്ചു.
ബാക്കി ഒൻപതു തലയുമായി ആയിരം ആണ്ടും കഴിഞ്ഞു ബ്രഹ്മാവിനെ കാണാഞ്ഞു തല ഓരോന്നായി അഗ്നിയിൽ ഹോമിച്ചു അവസാനം ഒരു തല മാത്രമായി.
പത്തൊൻപതിനായിരത്താണ്ട് കഴിഞ്ഞും
അംഭോജോൽഭവൻ പ്രത്യക്ഷനാകാഞ്ഞതിൽ ദുഖത്തോടെ അവശേഷിച്ച തലയും ഹോമിക്കാൻ തയ്യാറായി വാളുയർത്തി.
നിശ്ചയദാർഷ്ട്യത്തിൽ  അടിയുറച്ച രാവണനു മുന്നിൽ പരിഭ്രമത്തോടെ ബ്രഹ്മാവ്‌ പ്രത്യക്ഷനായി. "മതി,മതി നിന്റെ പരാക്രമം.നിന്റെ അഭീഷ്ടം പറഞ്ഞാലും"
സന്തുഷ്ടനായ രാവണൻ തന്റെ അഭീഷ്ടംഉണർത്തിച്ചു.
"ദേവന്മാരാലും,ഗന്ധർവ്വന്മാരാലും,അസുരന്മാരാലും,
അതുപോലുള്ളവരാലും ഞാൻ ബഹുമാനിക്കപ്പെടണം.മനുഷ്യനൊഴികെ ആരും എന്നെ വധിക്കാനും പാടില്ല"
"എല്ലാം നിനക്കൊത്തവണ്ണം വരിക"എന്നുപറഞ്ഞു ധാതാവ് കുംഭകർണ്ണനു വരം നല്കാൻ തുടങ്ങുമ്പോൾ,കുംഭകർണ്ണൻറെ അഭീഷ്ടം ഇന്ദ്രത്വം തന്നെയെന്നു മനസ്സിലാക്കിയ ദേവന്മാരുടെ പരിദേവനം കേട്ട് ബ്രഹ്മാവ്‌ സരസ്വതി ദേവിയോട്"കുംഭകർണ്ണൻറെ നാവിനഗ്രരത്തിൽ വന്നു വാക്കിനു സംഭ്രാന്തി ഉണ്ടാക്കണം"എന്ന് പറഞ്ഞു,
അപ്രകാരം അംഭോജസംഭവൻ"നിൻറെ അഭീഷ്ടം പറയുക"അത് കേട്ട് വന്ദിച്ചു കുംഭകർണ്ണൻ"നിദ്രത്വമാശു നല്കേണമടിയന് വിദ്രുതം മറ്റൊന്നും വേണ്ടീല ദൈവമേ!!"
അങ്ങിനെ തന്നെ വരട്ടെ!എന്നുപറഞ്ഞു വിഭീഷണനെ സമീപിക്കുന്നു.
 ഭക്തി പൂർവ്വം നമസ്കരിച്ചു നില്ക്കുന്ന വിഭീഷണനോട് 'വേണ്ടുന്ന വരം ഞാൻ നല്കാം വിഷാദം കളഞ്ഞു ചോദിക്കൂ!"
"നിന്തുരുവടിയെ കണ്ടതുതന്നെ സംതൃപ്തിയേകുന്നു.പാപകർമ്മങ്ങൾ ചെയ്യാതെ അങ്ങയുടെ പാദസേവ ചെയ്തു കഴിഞ്ഞാൽ അതുമതി.അതിനുള്ള അനുഗ്രഹം തരിക"സംതൃപ്തനായ ബ്രഹ്മാവ്‌ 
"നീ ഭഗവാൻറെ ഇഷ്ട പ്രിയനായി ചിരഞ്ജീവി യായി കല്പാന്തകാലം വാഴും".
എല്ലാവർക്കും വരം കൊടുത്ത് ബ്രഹ്മാവ്‌ മറഞ്ഞു. 
കുംഭകർണ്ണൻ ഉറക്കം തുടരുകയും ചെയ്തു.
മൂവ്വരും മാതാവിനോടുകൂടെ സുഖമായി കഴിഞ്ഞു വരവേ.
സംഭവങ്ങൾ അറിഞ്ഞു സന്തോഷത്തോടെ പാതാളത്തിൽ നിന്ന് സുമാലി പുത്രന്മാരും,ബന്ധുക്കളുമായി വന്നു കൈകസിയോടൊപ്പം  താമസമാക്കി. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!                                      ആര്യപ്രഭ                     

Tuesday, August 4, 2015

രാമായണം തരുന്ന മറ്റൊരു പാഠം!!!.

     അഹങ്കാരിയായ രാവണൻ!! 
കല തടസ്സങ്ങളും,അത്ഭുതാവഹമായ വിവിധ സംഭവങ്ങളും തൃണവല്ഗണിച്ചു ആയാസമായ സമുദ്രവും കടന്നു ലങ്കയിൽ എത്തിയ ഹനുമാൻ, സീതാ ദേവിയെ കണ്ടു അടയാളമായ മോതിരവും കൊടുത്ത്.ശ്രീരാമ വാർത്തകളും പറഞ്ഞു വണങ്ങി  ചൂടാമാണിയും,അടയാള വാക്കും വാങ്ങി. ലങ്കയുടെ മനോഹാരിത കണ്ട് രാവണനോടുള്ള  ക്രോധത്താൽ ലങ്കയിലെ പ്രിയപ്പെട്ട,പ്രത്യേകം പരിപാലിക്കുന്ന മനോഹരമായ ഉദ്യാനങ്ങൾ എല്ലാം താരിപ്പണമാക്കി,.
രാവാണന്റെ പുത്രനായ അക്ഷയനേയും കൊന്നു.
ലങ്കയിലെ നാലിലൊന്ന് പടയാളികളെയും നിഗ്രഹിച്ചു.വികൃതികളുടെ കൂത്തരങ്ങായ ഹനുമാനെ ഒതുക്കാൻ ശ്രമിക്കവേ 
ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗിക്കുന്നു.
ബ്രഹ്മാസ്ത്രത്തെ ഹാനുമാൻ ബഹുമാനത്തോടെ വണങ്ങി, മോഹാലസ്യത്തിൽ വീണ ഹനുമാനെ കെട്ടി രാവണനു മുന്നിൽ വച്ചു.
ദേവന്മാരുടെ വര ബലത്താൽ ഹനുമാന്  മനസ്സിനും,ശരീരത്തിനും വിഷമമം തോന്നിയില്ല.
മയക്കം നടിച്ചു കിടന്നു.
ഇവൻ നാശത്തിനു വന്നവനാണെന്നും,അവൻ ആരാണെന്നറിയാൻ സേനാപതി  പ്രഹസ്തനോട് ഇന്ദ്രജിത്തു കല്പ്പിക്കുന്നു.
പ്രഹസ്തൻറെ ആദരവോടെയുള്ള വാക്കുകൾക്കു ഹനുമാൻ,താൻ രാമന്റെ ദൂതനാണെന്നു അറിയിക്കുന്നു.
രാമനോട് മത്സരിക്കാൻ തുനിയുന്ന രാവണനെ വെറുക്കുന്ന ഹനുമാൻ പലതും പറഞ്ഞു,രാവണനെ അധിക്ഷേപിച്ചും ഉപദേശ രൂപേണയുള്ള ഹനുമാന്റെ ധിക്കാരം നിറഞ്ഞ വാക്കുകൾ കോപാഗ്നിയാൽ ജ്വലിക്കുന്ന കണ്ണുകളുരുട്ടി  രാവണൻ ഗർജ്ജിച്ചു.
"പൊടിപോലെ ഇവനെ വെട്ടി നുറുക്കുവിൻ.ജന്തുക്കളിൽ പേടിയില്ലാത്ത,വിനയമില്ലാത്ത ഇങ്ങനെ ഒരുവനെ ഞാൻ കണ്ടിട്ടില്ല.ആരാ.....?സുഗ്രീവൻ.?അവനെയും,
നിന്റെ രാമനെയും,സീതയേയും,നിന്നെയും കൊല്ലും".
അത് കേട്ട് പല്ലു ഞെരിച്ചു ഹനുമാൻ പറഞ്ഞു.
"നീ എന്തറിയുന്നു?നൂറായിരം രാവണന്മാരും ഒരുമിച്ചു എതിർത്താലും എന്റെ ചെറുവിരലിനു പോര!,പിന്നെ നീ രാമനെ എന്ത് ചെയ്യാനാ കശ്മല!"
അതു കേട്ടു കോപിഷ്ടനായ രാവണൻ
"ഈ കള്ളനെ ഉടൻ കൊല്ലുവിൻ"
അടുത്തു വന്ന വിഭീഷണൻ അത് കേട്ട്ഭയന്നു പറഞ്ഞു.
"ദൂതനെ കൊല്ലുന്നത് രാജ നീതിക്കു ഉചിതമല്ല.ഇവൻ വന്നത് രാമൻ അറിയണമല്ലോ?അതിനു ഒരടയാളം കൊടുത്ത് അയക്കണം".
അത് രാവണനും ഇഷ്ടമായി.
"വാനരന്മാർക്കു കൈയ്യിന്മേലല്ല ശൗര്യം,അവർക്ക് വാലിന്മേലാണ് ശൗര്യം.അതിനാൽ അവൻറെ വാൽ മുഴുവൻ എണ്ണമുക്കി തുണിചുറ്റി തീ കൊളുത്തി,എടുത്തു പൊക്കി, പെരുമ്പറ കൊട്ടി,
രാത്രിയിൽ വന്ന കള്ളൻ എന്ന് അകലെ കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു നടത്തുവിൻ,വാല് നഷ്ടപ്പെട്ട ഇവനെ കുലദ്രോഹിയാക്കി വാനര കുലത്തിൽ നിന്നും നീക്കും".രാവണൻ പറഞ്ഞപോലെ ഭടന്മാർ ഹനുമാന്റെ വാലിൽ തുണി ചുറ്റിത്തുടങ്ങി,എണ്ണ,നെയ്യ് മുതാലായവകളും,സകല ഗൃഹങ്ങളിലെയും വസ്ത്രങ്ങളും ഉപയോഗിച്ചിട്ടും,വളരുന്ന വാല് പിന്നെയും ബാക്കിയായി.വസ്ത്രവും,എണ്ണയും മറ്റും എങ്ങും തീരുകയും ചെയ്തു.
നാട്ടിലൊരിടത്തും ഉടുവസ്ത്രമൊഴിച്ച് തുണിയും,എണ്ണയുമില്ലാതായി.
"ഇവൻ ദിവ്യൻ തന്നെയാണ്,ഇതു നാശത്തിനുള്ള പുറപ്പാടാണെന്നു തോന്നുന്നു"തുണി ചുറ്റുന്ന ചിലർ പറയുകയും ചെയ്തു.
ഒട്ടും താമസിയാതെ തീ കൊളുത്താൻ ആജ്ഞവന്നു.
തീ കൊളുത്തിയ ഉടനെ ശരീരം വികസിപ്പിച്ചു കെട്ടുകളെ പൊട്ടിച്ചു ഉയർന്നുപൊങ്ങിയ ഹനുമാൻ വാഹകന്മാരെ കൊന്നു,നിരനിരയായ ഗൃഹങ്ങളുടെ കൂട്ടത്തിൽ കയറി തീ കൊളുത്തി.വിഭീഷണന്റെ കൊട്ടാരം ഒഴിച്ച് എല്ലാ വീടുകളും,മണിമന്ദിരങ്ങളും  കത്തി ചാമ്പലായി.
പലരും രാവണന്റെ ദുഷ്ടതയെ പറഞ്ഞു ശപിച്ചു.
സീതാദേവി കുടികൊള്ളുന്ന അശോകവനവും കത്താതെ ശേഷിച്ചു.ലങ്കമുഴുവൻ കത്തി ചാമ്പലായി.
അഗ്നിദേവൻ സന്തുഷ്ടനായി ഹനുമാനെ സ്തുതിച്ചു.
ഹനുമാൻ വാല് സമുദ്രത്തിൽ മുക്കി തീ കെടുത്തി.പാവകന്റെ ഇഷ്ട തോഴനാണ് ഹനുമാൻ,മാത്രമല്ല ഭർത്താവിനാൽ അകന്നു കഴിയുന്ന ജാനകി ദേവിയുടെ പ്രാർത്ഥനയും ഹനുമാന് പൊള്ളലേൽക്കാതെ കാത്തു.
എല്ലാം അവസാനിപ്പിച്ചു വീണ്ടും സീതാദേവിയെ കണ്ട്,തനിക്കു സീതാദേവിയെ രാമനു മുന്നിൽ എത്തിക്കാൻ ഒരു പ്രയാസവുമില്ല എന്ന ഹനുമാന്റെ വാക്കിനു,സീതയുടെ മറുപടി ശ്രദ്ധേയമാണ്."നിന്നാൽ കഴിയുമെന്നു എനിക്കറിയാം.നീ രാവണനെ കൊന്നു എന്നെ കൊണ്ടു പോയാൽ,അത് എന്റെ പ്രാണനാഥനു അപകീർത്തിയാകും,ഫലം!!.രാമൻ ഇവിടെ വന്നു യുദ്ധം ചെയ്തു രാവണനെ കൊന്നു എന്നെ കൊണ്ട് പോകുവാൻ വേണ്ടതു ചെയ്യുക,അതുവരെ ഞാൻ എന്റെ ജീവൻ രക്ഷിച്ചു കൊള്ളാം"സീതയുടെ വാക്കുകൾ കേട്ട് തൊഴുതു വണങ്ങി ഹനുമാൻ മടങ്ങി.രാമനെ വിവരം ധരിപ്പിച്ചു സുഗ്രീവനും മറ്റു വീരരും ഒത്തു ലങ്കയിലേക്ക് പുറപ്പെടാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുമ്പോൾ.
ലങ്കയിൽ ഉറക്കം അവസാനിച്ചു കുംഭകർണൻ രാവണനെ കാണാൻ പുറപ്പെട്ടു.ഗാഡാശ്ലേഷത്തോടെ ലങ്കയിലെ പരാക്രമങ്ങൾ  ജേഷ്ടൻ രാവണൻ വിവരിച്ചു.വല്ലാത്ത ഭീതിയോടെ കുംഭകർണൻ"ഭവാൻ ചെയ്തത് തന്റെ ജീവനു തന്നെ ആപത്താണ്.സീതയെ അപഹരിച്ച തന്നെ രാമൻ നശിപ്പിച്ചു കളയും സംശയം വേണ്ടാ,
ജീവിച്ചിരിക്കനാഗ്രഹമുണ്ടെങ്കിൽ രാമനെ സ്മരിക്കുക.രാമൻ മനുഷ്യനല്ലെന്നു മനസ്സിലാക്കുക,മഹാവിഷ്ണു  ലോകനാശം തടയാൻ മനുഷ്യനായി പിറന്നതാണ്,സീത ലക്ഷ്മീഭഗവതിയാണ്.
ചൂണ്ടയിൽ കൊളുത്തിയ ഇരയുടെ തിളക്കം കണ്ടു മോഹിച്ചു വിഴുങ്ങുന്ന മത്സ്യത്തെപ്പോലെ,
അഗ്നിയെ കണ്ടു മോഹിക്കുന്ന ശലഭങ്ങൾ വെന്തു മരണമടയുന്ന പോലെ,സീതയെ കണ്ടു മോഹിക്കുക കാരണം മരണം അങ്ങേയ്ക്കും വരാൻ പോകുന്നു.
നിനക്കു മാത്രമോ?നാട്ടിലുള്ളവർക്കും ആപത്താണ് വരാൻ പോകുന്നത്.നാരദൻ പണ്ട് പറഞ്ഞത് സത്യം തന്നെയാകാൻ പോകുന്നു."
ഇതു കേട്ട ഇന്ദ്രജിത്തും യോജിച്ചു പറഞ്ഞു.
താമസിയാതെ അവിടെ വന്ന വിഭീഷ്ണനും രാവണനോടു പറഞ്ഞു.
"നല്ലതിനായി എല്ലാരും ഒന്നിച്ചു ചിന്തിക്കണം.രാമനോട് യുദ്ധം ചെയ്തു വിജയിക്കാൻ കഴിയില്ല.ശ്രീരാമൻ മനുഷ്യനല്ല സകലതിനും വത്യസ്തനായ മഹാവിഷ്ണു ആണ്.
ഹിരണ്യാക്ഷനെ രക്ഷിക്കാൻ നരസിംഹമായി ഹിരണ്യകശിപുവിനെ നിഗ്രഹിച്ച വീരൻ.
ത്രിലോകവും വരമായി പ്രഗ്ൽപ്പനായ മഹാബലിയിൽ നിന്നും വാങ്ങിയ വാമനൻ,
അസുരന്മാരെ കൊന്നൊടുക്കുവാൻ ഭൂമിയിൽ അവതരിച്ച പരശുരാമനും മറ്റാരുമല്ല സാക്ഷാൽ ജഗന്മയൻ തന്നെയാണ് ശ്രീ രാമനും.
ഭക്തിയോടു നിന്നാൽ എന്തും സഹിക്കുന്നവനാണ് രാമൻ.
അതുകൊണ്ട് മൈഥലീ ദേവിയെ കൊണ്ടെ ക്കൊടുത്തു അദ്ദേഹത്തിന്റെ പാദംബുജത്തിൽ നമസ്കരിക്കുക.കൈ തൊഴുതു രക്ഷിക്കണമെന്ന് പറഞ്ഞാൽ ചെയ്ത അപരാധങ്ങൾ എല്ലാം ക്ഷമിച്ചു അനുഗ്രഹിക്കും.ഇത്രമേൽ ദയാനിധി രാമനല്ലാതെ മറ്റാരുമില്ല.
വിശ്വാമിത്ര മഹർഷിയുടെ ആവശ്യപ്രകാരം താപസന്മാരുടെ യാഗം മുടക്കാതെ രക്ഷിച്ചതും,താടകയ്ക്കു  ശാപമോക്ഷം വരുത്തിയതും,കല്ലായ അഹല്യക്ക്‌ മോക്ഷം കൊടുത്തതും,ത്രൈയംബകം വില്ല് ഖണ്ഡിച്ചു സീതയുമായി പോരുമ്പോൾ പരശുരാമൻ യുദ്ധത്തിനു പുറപ്പെട്ടതും, ഭാർഗ്ഗവനോട് ജയിക്കുന്നതും.വിരാധനനെ,ഖരാദികളെ കൊന്നാതും,ബാലിയെ കൊന്നതും മനുഷ്യനായ രാമൻ തന്നെയാണ്.
സമുദ്രം ചാടിക്കടന്നു സീതയെ കണ്ടു,ലങ്കാപുരിക്ക് തീ ഇട്ടു പോയ ഹനുമാനെ അഹന്ത കൊണ്ടു മറക്കരുത്!!.സജ്ജനത്തോടു വൈര്യം നല്ലതല്ല.
താമസം വിന വൈദേഹിയെ തിരിച്ചേൽപ്പിക്കുക,
മത്സരം വച്ചു പോയാൽ പിന്നെ നാടും,നഗരവും,
സേനയും നശിക്കും.'ഇഷ്ടം പറയുന്ന 
ബന്ധുക്കളാരുമേ കഷ്ട കാലത്തിങ്കൽ ഇല്ലന്നു നിർണ്ണയം'.ശ്രീരാമനോട് കലഹം തുടങ്ങിയാൽ ആരും ശരണം ഉണ്ടാകില്ല എന്നത് ഓർക്കണം"വിഭീഷണൻറെ വാക്കുകൾ പുശ്ചഭാവത്തോടെ  കേട്ട രാവണൻ കോപിഷ്ടനായി
 "ശത്രു മിത്രമായി കൂടെയിരിക്കുന്നത് മരണം വരുത്തുവാൻ തന്നെയാണെന്നത്‌ ഉറപ്പാണ്,ഇത്തരം വാക്കുകൾ എന്നോട് പറയുന്നത് എൻറെ കൈകൊണ്ടു മരിക്കാനാകും".വിഭീഷണന്റെ വാക്കുകൾക്കു വിലകൊടുക്കാത്ത രാവണനോട് 
"മരിക്കാൻ കിടക്കുന്ന മനുഷ്യന് സിദ്ധൌഷധം ഏല്ക്കുകയില്ല.എന്ത് പറഞ്ഞാലും നിന്റെ വിധി വൈഭവം എന്നാൽ നീക്കാൻ കഴിയില്ല.ഞാൻ ശ്രീരാമനെ സേവിച്ചു ഇനിയുള്ളകാലം കഴിയാൻ പോകുന്നു".ഇത്രയും പറഞ്ഞ് രാവണൻറെ കാൽക്കൽ വീണു നമസ്കരിച്ച വിഭീഷണനോട് കോപത്തോടെ "രാമനെ സേവിച്ചു കൊള്ളുക,കൂടെ നിന്ന് ആപത്തു വരുത്തുന്നത് നീ ഒരുത്തനായിരിക്കും .മുന്നിൽനിന്നു പോയില്ലങ്കിൽ എൻറെ ചന്ദ്രഹാസത്തിനു,നീ ഭക്ഷണമാകും"
രാവണന്റെ വാക്കുകൾ കഠോരമായിരുന്നു.
"എൻറെ അച്ഛനു തുല്യനായ അങ്ങയുടെ വാക്ക് പാലിച്ചു ഞാൻ പോകുന്നു".
വിഭീഷണൻ യാത്രയായി  ദശാരിയെ ശരണം പ്രാപിക്കുവാനായി നാല് സേവകരുമായി ആകാശമാർഗ്ഗേ ഗമിച്ചു.
ലങ്കയിൽ ഭാടന്മാരിൽ ബഹു ഭൂരിഭാഗവും കൊട്ടരവാസ്സികളും,ജനങ്ങളും രാവണൻറെ ചെയ്തികൾക്ക്‌ എതിരായിരുന്നു.
ഇന്ദ്രജിത്തും,വിഭീഷനനും,കുഭകർണ്ണനും, രാവണൻറെ സന്തത സഹചാരിയായ മാരിചൻ പണ്ട് നാരദ മുനിപറഞ്ഞറിഞ്ഞതു ഓർത്തു, സീതാ അപഹരണത്തിന്റെ അന്ന് രാവണനോടു പറഞ്ഞതും,രാമൻ മഹാവിഷ്ണു തന്നെ എന്ന കാര്യങ്ങൾ രാമനെ മനസ്സാ ധരിച്ചു കഴിയുന്ന മാരിചൻ വിവരിക്കുന്നത് കേട്ട് കോപത്താൽ "ഞാൻ പറയുന്നത് കേട്ടില്ലങ്കിൽ എന്റെ വാളിനു 
ഇരയാകേണ്ടിവരും നീയും"
ഇതു കേട്ട് മാരിചൻ വിചാരിച്ചത്."ദുഷ്ടന്റെ ആയുധം ഏറ്റു മരിച്ചാൽ നരകത്തിലായിരിക്കും അഭയം,രാമസ്സായകമേറ്റു മരിക്കുകിൽ പുണ്ണ്യ സഞ്ചയം കൊണ്ട് മുക്തനാകുമല്ലോ"അങ്ങിനെ മാരിചൻ രാവണനു 
വശം വദനാവുകയായിരുന്നു.നിവർത്തിയില്ലാതെ വർണ്ണ മാനായി രൂപം മാറി രാവണനെ സഹായിക്കുന്നതും.
സീതാപഹരണത്തിൽ രാമബാണം ഏറ്റു മരിക്കുമ്പോഴും മാരിചന്റെ മനസ്സുനിറയെ രാമ മയമായിരുന്നു......................! 
ഹനുമാൻ ലങ്കയിൽ നിന്ന് പുറപ്പെട്ടു, വിഭീഷണനും പോയശേഷം രാമവൃത്താന്തം അറിഞ്ഞു വരാൻ പോയ രാവണൻറെ ദൂതനായ ശുകൻ,വാനര സേനയുടെ പിടിയിൽ നിന്ന്മോചിതനായി  ലങ്കയിൽ  തിരികെ വന്നു. പോയ ദൗത്യം പോലും മറന്ന്,ശുകൻ വ്യസനത്തോടെ, വരാൻ പോകുന്ന  നാശം അറിഞ്ഞു രാവണനെ ഉപദേശിക്കുകയായിരുന്നു.രാമനോട് എതിരിട്ടാൽ മരണം ഉറപ്പാണ്‌, രാമനും സീതയും മനുഷ്യരല്ല ചെയ്ത പാപങ്ങൾ തുറന്നു പറഞ്ഞു,
സീതയെ തിരികെ നൽകി, രാമപാദ ത്തിൽ ശരണം പ്രാപിക്കാൻ ഉപദേശിക്കുന്ന ശുകനെ ദഹിപ്പിക്കുന്ന  ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി രാവണൻ.
"എന്റെ പരികർമ്മിയായ നീ ശ്രേഷ്ടനായ ഗുരുവിനെപ്പോലെ എനിക്ക് ശിക്ഷ കല്പ്പിക്കുന്നുവോ?പണ്ട് നീ ചെയ്ത ഉപാകാരം ഓർത്ത്‌ നിന്നെ ഞാൻ വെറുതെ വിടുന്നു.ഇനി എന്റെ മുന്നിൽ നിന്നാൽ നിനക്ക് മരണം ഉറപ്പാണ്‌"
അതിക്രൂരമായ രാവണ വാക്കുകൾ കേട്ടു ഭയന്ന് ശുകൻ ഓടി മറഞ്ഞു. 
രാവണന്റെ മുത്തച്ഛൻ(അമ്മയുടെ അച്ഛൻ) മാല്യവാൻ പറഞ്ഞതും നാശത്തെ ഇല്ലാതാക്കാൻ തന്നെയാണ്. "രാമനെ സ്തുതിച്ചു,ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു,സീതയെ തിരിച്ചേൽപ്പിച്ചാൽ,മഹാവിഷ്ണുവിൻറെ അവതാരമായ രാമൻ നമ്മുടെ കുലത്തെ രക്ഷിക്കും!.
ജാനകി ലങ്കയിൽ വന്നതു മുതൽ ദുർനിമിത്തങ്ങൾ കാണുകയാണ്.പൂച്ചയെ എലികൾ ഭയപ്പെടുത്തുന്നു,ഗരുഡനെ പാമ്പുകൾ ഓടിച്ചിടുന്നു.എവിടെ നോക്കിയാലും കാലനെ കാണുന്നപോലെ  ഭീതി തോന്നുന്നു.
രാമ ഭക്തി കൊണ്ട് നീ നമ്മുടെ കുലത്തെ രക്ഷിക്കുക!!!".സന്തത സഹാചാരിയായ കാലനേമിയുടെ വാക്കുകളും മറ്റൊന്നായിരുന്നില്ല.
"മക്കളും,അനുജന്മാരും,മക്കളുടെ നല്ലമക്കളും,ഭൃത്യരും ഒക്കെ മരിച്ചു,നീ ജീവിച്ചിരിക്കുന്നതിൽ എന്ത് ഫലമാണ്?സീതയെ രാമനു കൊണ്ടെക്കൊടുത്തു നീ,സഹോദരന് രാജ്യം കൊടുത്ത് ഇനിയുള്ള കാലം കൊടുംകാട്ടിൽ  മുനിവേഷം പൂണ്ടു മനശുദ്ധി വരുത്തി കഴിയുക!!!." അവസാന അവസരത്തിൽ കാലനേമി ഉപദേശിച്ചതും ദിക്കാരത്തോടെ തള്ളുകയായിരുന്നു രാവണൻ.ആരിലും ചെറിയവനല്ലാത്ത രാവണൻ, ആരെയും അനുസരിക്കാൻ പോന്നവൻ ആയിരുന്നില്ല.ഈരേഴു ലോകങ്ങളിലും,പ്രഥമൻ രാവണൻ തന്നെ എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ പരിശ്രമിക്കുകയാണ് അദ്ദേഹം.
നന്മയെ കരുതി പലരും പറഞ്ഞ വാക്കുകൾ അഹ്ങ്കാരമെന്ന ഗർവ്വിനു മുന്നിൽ പകച്ചു പോവുകയായിരുന്നു.ഞാൻ തികഞ്ഞവൻ എന്ന തോന്നലിൽ വന്ന വിനയായിരുന്നു രാവണന്റേത്!!!
കഴിവുകൾ പലതുണ്ടാകാം,ശക്തിയും,ആജ്ഞാ ബലവും,അധികാരവുണ്ടാകാം,എല്ലാം തികഞ്ഞെന്ന തോന്നലാൽ,ബുദ്ധിയെ ഹനിക്കുന്ന ബോധത്തെയാണ് അഹംങ്കാരം എന്ന് വിവക്ഷിക്കുന്നത്!!!. 
എളിമ മഹത്താണ്!-എളിമയാൽ വിനയവും,വിനയത്താൽ ബുദ്ധിയും ശുദ്ധമാകും!.
ബുദ്ധി ശുദ്ധമായാൽ മനസ്സിൽ ദുർ ചിന്തകൾ നശിക്കും.നന്മകൾക്ക് സ്ഥാനം വർദ്ധിക്കും!!!.
രാമായണം തരുന്ന മറ്റൊരു പാഠം!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

 

Monday, July 27, 2015

രാമായണത്തിലെ കൈകേകി!!!


രാമായണത്തിലെ കൈകേകി!!!
ദശരദപുത്രനായ ശ്രീ രാമനെ കൌസല്യയെക്കാൾ ഏറെ സ്നേഹിക്കുന്ന മാതാവാണ്,കൈകേകി!
രാജ്യം ശ്രീ രാമ പാട്ടാഭിഷേക ഒരുക്കങ്ങൾ പൂർത്തീകരിക്കുന്ന വേളയിൽ മന്ഥരയെ കണ്ടു രാജ്യമെല്ലാം അലങ്കരിച്ചിരിക്കുന്ന കാരണം തിരക്കുകയാണ് കൈകേകി .
"ദുർഭഗേ!മൂഢെ!മഹാഗർവ്വിതെ!നീ ഉറങ്ങിക്കിടന്നോ,നിനക്ക് വലിയ ആപത്തു വന്നടുത്തു.നിനക്ക് ആരും ഉണ്ടാവില്ല.രാമൻറെ രാജ്യാഭിഷേകം അടുത്തനാൾ ഉണ്ടാകും"
മന്ഥര കോപിഷ്ടയായി കൈകെകിയെ ശാസിക്കുകയാണ്.
അതുകേട്ട കൈകേകി മന്ദസ്മിതം തൂകി,രാമന്റെ പാട്ടഭിഷേകം അറിഞ്ഞ  സന്തോഷാദിഖ്യത്താൽ മന്ഥരയ്ക്ക് സ്വർണാഭരണം സാമ്മാനിച്ചു കൊണ്ട് പറഞ്ഞു "രാമ കുമാരനോളം പ്രിയമുള്ള ഒന്നും എന്റെ ഉള്ളിലില്ല.ഭരതനെക്കാൾ എന്റെ രാമനെയാണ്എനിക്ക് സ്നേഹം ,രാമനു കൗസല്യയെക്കാൾ സ്നേഹം എന്നോട് തന്നെ എന്നതിന് ഒരു സംശയവുമില്ല.പിന്നെ എന്തിനു നീ രാമനെ ഭയക്കണം".സന്തോഷത്താൽ മന്ഥരയുടെ വാക്കുകൾ തട്ടിമാറ്റുന്ന കൈകേകിയെ അവൾ തന്ത്രപൂർവ്വം വശത്താക്കുന്നു."പാപേ!നിന്നെ രാജാവ് വഞ്ചിക്കുകയാണ്.നിന്റെ പുത്രൻ ഭരതനേയും,ശത്രുഘനനെയും അമ്മാവൻ വശം പറഞ്ഞു വിട്ടുകൊണ്ട് രാജ്യാഭിഷേകം രാമനു നൽകിയാൽ,ലക്ഷ്മണനും രാജ ഭരണ സൌഖ്യം ലഭിക്കും.ഇപ്പോൾ യാതൊരു സൗഭാഗ്യവും കിട്ടാതെ ദാസിയായ്കഴിയുന്ന സുമിത്രയ്ക്കും രാജസൗഖ്യം ലഭിക്കും.നിർഭാഗ്യവതിയായ നീ ദാസിയായി കൗസല്യയെ പരിചരിച്ചു കഴിയേണ്ടിവരും.
ഭരതനും ഇതുതന്നെ ഗതി.
ഒരുപക്ഷെ നാടുകടത്തുകയോ,വധിക്കുകയോ ആവാം.
മറിച്ചാണെങ്കിൽ ഭരതന്റെ കീർത്തിയിൽ നിനക്ക് സുഖമായി വാഴാം.അതിനായി രാജാവ് നിനക്ക് സുരാസുരയുദ്ധത്തിൽ വിജയത്തിനും,രാജാവിന്റെ ആയുസ്സിനും കാരണഭൂതയായ നിനക്ക് തരാൻ തയ്യാറായ രണ്ടു വരം ചോദിക്കാനുള്ള അവസരം വന്നിരിക്കുന്നു.
വരദാനമായി ഭരതനു രാജ്യാഭിഷേകവും,രാമനു പതിന്നാലു വർഷം കാനന വാസവും ആവശ്യപ്പെടണം"രാജാവിനോട് കോപത്താൽ പെരുമാറേണ്ട വിധവും മന്ഥരഉപദേശിച്ചു. ഉള്ളിൽ തട്ടിയ അവളുടെ ഉപദേശം കൈകേകി പ്രാവർത്തികമാക്കി.
ദശരദന് പ്രിയപ്പെട്ടവളായ കൈകെകിയുടെ കരഞ്ഞു കലങ്ങി മുടിയഴിഞ്ഞു,കണ്ണീരിൽ നനഞ്ഞ മുഖവുമായി തറയിൽ കിടന്നുള്ള വിഭ്രാന്തി നിറഞ്ഞ പ്രവർത്തി രാജാവിനെ വളരെ വേദനിപ്പിച്ചു.
ഭരതനു രാജ്യവും,രാമനെ കാട്ടിലയക്കണമെന്ന കൈകെകിയുടെ വാക്ക് അദ്ദേഹത്തെ തളർത്തി.
അദ്ദേഹം ചിത്ത ഭ്രമം പിടിപെട്ട പോലെ കരഞ്ഞു മോഹാലസ്യത്തിലേക്കു വീണു.
മന്ത്രി സുമന്ത്രരെക്കൊണ്ട് രാമനെ വിളിപ്പിച്ചു.
രാമനോട് കൈകെകിതന്നെ കാരണം അറിയിക്കുകയും,രാമൻ സർവ്വതാ കാനനവാസത്തിനു സമ്മതിക്കുകയും,
പിന്നെ സ്വന്തം മാതാവായ കൌസല്യയോടും,ലക്ഷ്മണനോടും,സീതയോടും അനുവാദം വാങ്ങുന്ന നേരത്ത് അവരെല്ലാം രാമനൊപ്പം പുറപ്പെടാൻ തയ്യാറാകുന്നു.
നിവർത്തിയില്ലാതെ ലക്ഷ്മണനെയും,സീതയേയും കൂടെ കൂട്ടാൻ രാമൻ സമ്മതിക്കുന്നു..തുടർന്നു സുമിത്രാമ്മയുടെ അനുഗ്രഹവും,അനുവാദവും വാങ്ങാനായി പുറപ്പെടുന്നു .
പുത്രന്മാരെ അനുഗ്രഹിച്ചു സുമിത്ര,തന്റെ പുത്രനായ ലക്ഷ്മണനോട് ഉപദേശിക്കുന്നത് ശ്രദ്ദേയമാണ്."ജേഷ്ടനെ പരിചരിച്ചു കൂടെത്തന്നെയുണ്ടാകണം.രാമൻ പിതാവായ  ദശരദനാണെന്ന ബോധവും,സീത മാതാവായ ഞാനാണെന്ന ബോധവും,കാനനം അയോദ്യയാണെന്നുറച്ചു കൊള്ളുക.എല്ലാം നന്നായ്‌ വരും."മാതൃ വചനം ശിരസ്സാ വഹിച്ചു തൊഴുതു
ലക്ഷ്മണനും.രാമൻറെ കാനാന വാസം അറിഞ്ഞു ദുഃഖ സാന്ദ്രമായ ജനാവലിയുടെ തോറ്റക്കം ചൊല്ലലും,കരച്ചിലും കണ്ട് അവരെ സമാധാനിപ്പിച്ചു,എല്ലാർക്കും ദാനം കൊടുത്ത് നഗ്ന പാദരായി കാട്ടിലേക്ക്പുറപ്പെടുന്നു,കൂടെ വിലാപത്തോടെ ജനാവലിയും.
ഇഷ്ട്തോഴി മന്ഥര പറയുന്നതില്പ്പരം മറ്റൊന്നും കൈകേകിക്കില്ല.!!!!
രാമായണ കഥയുടെ താക്കോൽ  മന്ഥരയുടെ വാക്കുകൾ തന്നെയാണ്.
ദശരദന്റെ മൂന്നു ഭാര്യമാരിൽ ആദ്യസ്ഥാനം കൗസല്യക്കാണെങ്കിലും രാജാവിനു പ്രിയമുള്ളവൾ രണ്ടാം ഭാര്യയായ കൈകേകി തന്നെയായിരുന്നു.
അവൾ പറയുന്നതൊന്നും രാജാവ് നിരാകരിക്കില്ല.അധികാരത്തോടെ പറയാനുള്ള ആർജ്ജവം കൈകെകിക്കും ഉണ്ടായിരുന്നു.
സൗമ്യയായ സുമിത്ര മൂന്നാം ഭാര്യയാണെങ്കിലും,ദാസിയുടെ സ്ഥാനം മാത്രമായിരുന്നു. എന്നാൽ ലക്ഷ്മണനെ അനുഗ്രഹിച്ച് ഉപദേശിച്ച വാക്കുകൾ ലോക ജനതയ്ക്ക്,പ്രത്യേകിച്ചു മാതൃ ഹൃദയങ്ങൾക്ക്‌ മാതൃക തന്നെയാണ്.
മനുഷ്യനിൽ ദൈവം ഉൾക്കൊള്ളുന്നു എന്ന് ഉപദേശിക്കുന്ന ഉത്തമ ഗ്രന്ഥ മാണ് രാമായണം.
മനുഷ്യനിലെ(ഇരുട്ടു-മായാണം)രാ-മായണം എന്നത് ഗ്രന്ഥം ആവർത്തിച്ച് ഉപദേശിക്കുന്നു.
മഹാവിഷ്ണു  രാമനായി അവതരിച്ചു,അവതാര ധർമ്മങ്ങൾ എല്ലാം നടത്തി. മനുഷ്യനു പറ്റുന്ന അനേകം അബദ്ധങ്ങളും,ജനസമ്മതിക്കായി ധർമ്മമെന്നു വരുത്തി ചെയ്ത പൊങ്ങച്ചവും മനുഷ്യോചിതമായിരുന്നു.രാവണൻ കട്ടുകൊണ്ട് പോയതു മായാസീതയെയാണെന്ന് നന്നായറിയാവുന്ന ശ്രീരാമൻ,ജനഹിതത്തിനായി അഗ്നി ശുദ്ധി വരുത്തിയ സീതയെ,അധമന്മാരുടെ വാക്കുകൾക്ക് സ്ഥാനം കൊടുത്ത് കാട്ടിലയക്കുക സാമാന്യ മനുഷ്യന്റെ പ്രവർത്തിയാണ്.
മനുഷ്യന്,അവൻറെ ഉള്ളിലെ ഇരുട്ടകറ്റാൻ പോന്ന ഗ്രന്ഥമാണ് രാമായണം.
                                               രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Wednesday, July 16, 2014

ആൾ ദൈവങ്ങൾ

ഭൂമിയിൽ മനുഷ്യൻ പരമ ശ്രേഷ്ടനാണ്!
സ്വയം ദൈവികത അവനിൽ നിറഞ്ഞു നില്ക്കുന്നു!
പക്ഷെ!എത്രപേർ അതറിയുന്നു,,,,,,,,?
അതാണ് നമ്മുടെ മഹത്വമില്ലായ്മക്കു കാരണം.
നാം നമ്മെ അറിയാതെ പോകുന്നു!!!.
ധീരമായ പ്രവർത്തികളിൽ നാം മുഴുകുമ്പോൾ, എല്ലാം മറന്നു അതിൽ മാത്രം മനസ്സ് ഉറപ്പിക്കുകയാൽ ആ പ്രവർത്തി ഭംഗിയാകുന്നു.
അതിലൂടെ നാം തൃപ്തരാകുന്നു.
പ്രവർത്തി ഭംഗി യാക്കാൻ സഹായിച്ച ഘടകം നമ്മുടെ തെളിഞ്ഞ മനസ്സാണെന്ന് നമുക്കറിയാമെങ്കിലും,ദൈവസഹായം കൊണ്ടെന്നു സമാധാനിക്കുകയാണ് പതിവ്.
ഒരുപക്ഷെ!ദൈവസഹായം എന്നതു സത്യമാണ്,
അത് നമ്മുടെ മനസ്സിന്റെ ഏകാഗ്രത ഒന്നുമാത്രമാണെന്ന് നാം തിരിച്ചറിയണം!.
അതിലൂടെ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമവും ആവശ്യമാണ്‌!
മനുഷ്യരിൽ ബഹുഗുണ സമ്പന്നത നിലനില്ക്കുന്നു.
ഒരാളിലെ കഴിവ് മറ്റൊരാളിൽ കാണാൻ കഴിയുന്നില്ല.
അതുകൊണ്ടാണ് അറിവുകളും,കഴിവുകളും വളർത്താൻ കൂട്ടായ്മ വേണം എന്ന് ശഠിക്കുന്നത്.
എന്നാൽ സ്വഭാവത്തിലും,പ്രവർത്തിയിലും,
സംസാരത്തിലും  ശരാശരി എല്ലാരും ഒരുപോലെ കാണപ്പെടുന്നു.
ആ ഒരാളിൽത്തന്നെ പലവിധകഴിവുകൾ നിറഞ്ഞിരിക്കുന്നതും നാം മനസ്സിലാക്കണം. എല്ലാരിലും ദൃഡതയുള്ള മനസ്സും ഒളിച്ചിരിക്കുന്നു!!.
പ്രയോഗത്തിൽ വരുത്തുകയാണ് വേണ്ടത്.
തൻറെ മനസ്സു് നാം  കണ്ടെത്തിയാൽ അന്ധവിശ്വാസങ്ങളിൽ നിന്നും,അനാചാരങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.
ദൈവവിശ്വാസം  അഹങ്കാരത്തെ അകറ്റാൻ പോന്ന അമൃതാണെന്നു കരുതുക!!
എത്ര അറിവുള്ള മനുഷ്യനും വന്നു ചേരുന്ന അപക്വതയാണ് അഹങ്കാരം!
അഹങ്കാരം മറന്നാൽ അറിവു വളരും.
വിശ്വാസങ്ങളിലും നാം ചഞ്ചലരാണ്, 
ഉറച്ച വിശ്വാസം നമുക്കന്ന്യമാണ്.
പരസ്പരം പാരവൈയ്ക്കുന്നതും നാം തന്നെ.
മനുഷ്യനെ,മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറ്റിച്ചിട്ടുണ്ടോ?
മനുഷ്യനെ പറ്റിക്കാൻ ഭൂമിയിൽ,മനുഷ്യൻറെ ചെറു നിഴലിനു പോലും കഴിയും!
അത്രമാത്രം ദൌർബല്യം അവനിൽ നിറഞ്ഞു നില്ക്കുന്നു.
എന്നാൽ ദൈവതുല്യമായ ദൃഡത മനുഷ്യനല്ലാതെ മറ്റാർക്കാണ്ഉള്ളത്?.ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യൻ തന്നെയാണ്.
മനുഷ്യമനസ്സിന്റെ ചാഞ്ചാല്യം ഒന്നുതന്നെയാണ് നമ്മുടെ ദൈവങ്ങളുടെ ബാഹുല്യങ്ങളിലും കാണുന്നത്.'മുപ്പത്തിമുക്കോടി'ദേവതകൾ നമ്മുടെ മനസ്സിനെ കാക്കാൻ നമ്മോടൊപ്പം കരുതിയിരിക്കുന്നു!!!
തൃപ്തി വരുവോളം ഏതു ദൈവത്തേയും ആശ്രയിക്കാം!അന്ധവിശ്വാസങ്ങൾക്ക് വഴിതുറക്കുന്നവർക്ക്‌ ദൈവത്തോടൊപ്പം തന്നെ അനാചാരങ്ങളും,ക്ഷുദ്രവാസനകളും പ്രചരിപ്പിക്കാനും കഴിയുന്നു.ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ നടുക്കടലിലെ രക്ഷാമാർഗ്ഗം വൈക്കോൽ തുരുമ്പെന്നപോലെ പകർന്നു കിട്ടുന്ന അസത്യങ്ങൾ സത്യങ്ങളായി വിശ്വസിക്കുന്നു.
ഒന്നിലും ഉറയ്ക്കാത്ത മനസുമായി നമ്മൾ ആൾദൈവങ്ങൾക്ക് പിന്നാലെയും പോകുന്നു.
തളർന്ന മനസ്സിൽ ഏതു വിഷയവും കലരാൻ എളുപ്പമാണ്.ചിന്താ ശക്തി നഷ്ടപ്പെടും.
ആകുലതയിൽ,ആശ്വാസമാണ് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത്. 
അതുകിട്ടാൻ സ്വന്തം മനസ്സിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടുവന്നു സമാധാനമായി,ചുറ്റുപാടുകളെ വിലയിരുത്തുമ്പോൾ നാം ആരാണെന്നു  മനസ്സിലാകും.
തുടർന്നുള്ള പ്രവർത്തിയിൽ വിജയിക്കുകതന്നെ ചെയ്യും,സാമധാനവും കൈവരും..
ബുദ്ധിയും,വിവേകവും നമ്മുടെ മനസ്സിന്റെ സഹോദരങ്ങളായി കൂട്ടിനുണ്ടെങ്കിൽ,തീർച്ചയായും ഉണർവ്വുള്ള മനുഷ്യന് തന്റെ മനസ്സിനെ കാണാൻ കഴിയും.ക്ഷമയും,ചിന്തയിലൂടെയും താനാരാണെന്ന് തിരിച്ചറിയാൻ കഴിയും. 
കഴിവുകൾ മനുഷ്യന്റെ കൂടെപിറപ്പാണ്,
അതുപോലെ ദൗർബല്യവും.
എല്ലാരിലും കഴിവുകൾ ഒരുപോലെ തന്നെയാണ്,പക്ഷെ വികസിപ്പിക്കാൻ കഴിയണം.
മനുഷ്യൻ പുതുമയ്ക്കുവേണ്ടി  മനസ്സ് തുറന്നിരിക്കുകയാണ്.
പരിണാമ ദിശയിലെ മനുഷ്യൻ മൊബൈൽ ഫോണോ,ഇന്റെർനെറ്റോ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒരുപക്ഷെ!പ്രാകൃത മനുഷ്യന്റെ അംശ പരമ്പര തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത് എന്ന് നാം അഭിമാനത്തോടെ  മനസ്സിലാക്കണം.
പരിണാമത്തിലൂടെ മനുഷ്യൻ ആയതിനു ശേഷവും അവന്റെ കഴിവിനേക്കാൾ,അവൻ  ഭയന്നതു അവൻറെ കഴിവില്ലായ്മയെ ആയിരുന്നു!!.
അതിനു ബലമേകാൻ അവൻ ദൃശ്യമായ പ്രകൃതിയെ ആശ്രയിച്ചു,ആരാദിച്ചു.
കാറ്റിനേയും,തീയെയും,ജലത്തെയും ആശ്രയിച്ചു.
ഇതെല്ലാം അവ്ശ്യമുള്ളവയുമാണ്!ഭയം മൂലം ഇവയെ ആരാധിച്ചു.
ആ ആരാധനയിൽ ഭയം തീരാത്തവർ ഉദിച്ചു ഉയരുന്ന സൂര്യനെ നമസ്കരിച്ചു.
സൂര്യനും ആരാധനാമൂർത്തിയായി.അതിലും തൃപ്തി വരാത്തവർ പലവിധ രൂപങ്ങൾ ആരാധനയ്ക്കായി ഒരുക്കി.
ആകൃതിയില്ലാത്ത കല്ലുകൾ ആരാധനയ്ക്ക് ഉപയോഗത്തിൽ ഉണ്ടായി.
തുടർന്ന് കല്ലുകൾക്ക് രൂപങ്ങളുണ്ടായി.
ഒരുതലമുറ ഒരുക്കുന്ന ആചാരങ്ങൾ അടുത്തതലമുറ അതിലും ബലവത്തായി മുറുകെ പിടിച്ചു.
ക്രമേണ ആരാധനാലയങ്ങൾ ഉയർന്നു!.
 മനുഷ്യൻറെ രൂപങ്ങൾ ദൈവങ്ങൾക്കും ഉണ്ടായി!.
തന്റെ പൂർവികരെ ആദരിക്കുകയും,
ബഹുമാനിക്കുകയും ചെയ്യുന്ന തലമുറക്കാർ,പഴയതിലും മനോഹരമായ ആരാധനാക്രമങ്ങൾ സൃഷ്ടിച്ച്മുന്നേറി.
പുതു തലമുറയ്ക്ക് പഴയ ആചാരങ്ങളെ തള്ളിക്കളയാൻ കഴിയാത്തവിധം മനുഷ്യൻ മാറി.
പൂർവ്വികരെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യാനുള്ള മനസ്സും ഇതിലൂടെ നേടി.
ഭയം എന്നും മനുഷ്യനെ ഭരിക്കുന്ന അഞ്ജാത ശക്തിയായി നിലകൊണ്ടു. 
അഹങ്കാരം വളരാതിരിക്കാൻ ദൈവം കൊടുത്ത വരദാനമാണ് അവൻറെ ഉള്ളിലെ ഭയം.!
അറിവ് പൂർത്തിയാക്കിയ ഒരു മനുഷ്യനും ഭൂമിയിൽ അവതരിച്ചില്ല,അറിവുകൾ അനേകരിലേക്കു പകുത്തുനൽകി ദൈവം മനുഷ്യനെ ആശിർവദിച്ചു.പലരുടെ കൂട്ടായ്മ അതിലൂടെ നാം അനുഭവിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്ക് പിറകെ പായുന്ന മനുഷ്യനെ,
പരിണാമദിശക്ക്മുമ്പുണ്ടായിരുന്ന ആദിമമനുഷ്യർ കണ്ടിരുന്നെങ്കിൽ?പരിഹസിച്ചേനെ!
വിഗ്രഹാരാധനയെ ചെറുത്ത പുണ്ണ്യ പുരുഷൻറെ രൂപവും ഇന്നു നാംപൂജിക്കുന്നു.!!
ഇന്നത്തെ ആൾ ദൈവങ്ങൾ ഒരുപക്ഷെ!അന്നത്തെ ദൈവങ്ങൾക്ക് സമന്മാരായിക്കാം.
ലോകത്തിൽ നാനാ തുറകളിലും പുതിയ മനുഷ്യ ദൈവങ്ങൾ ജന്മം കൊള്ളുന്നു.മനുഷ്യരിൽ ബുദ്ധി,കഴിവ്,വിവേകം,വാക്ച്ചാതുരി,തളരാത്ത മനസ്സ് ഇതു തികഞ്ഞവർ,തന്ത്രപരമായി മനുഷ്യരെ തൻറെ മനശക്തിക്ക്  മുന്നിൽ കീഴ്പ്പെടുത്തും.
അതിലൂടെ അവർ ആനന്ദം കണ്ടെത്തും,ആ ലഹരിയുടെ ആലസ്യവും,പല മാനാസിക ചാപല്യങ്ങളും,ശ്രദ്ധിച്ചാൽ കാണാൻ കഴിയും. അത് നമ്മൾ ദൈവികതയായി ധരിച്ചു അവരുടെ പാദങ്ങൾ കഴുകി,
സർവ്വപൂജ്യപരബ്രഹ്മമായിക്കണക്കാക്കുന്നു..
അവരുടെ കുറ്റങ്ങൾ കാണാൻ നമുക്കു മനസ്സനുവദിക്കില്ല.തോന്നിയാൽ പാപമാണെന്നു നാം ധരിക്കും..
അവർ  പറയുന്നത് അനുസ്സരിക്കാൻ നാം സധാ സന്നദ്ധരായി അവർക്ക് ചുറ്റും വലംവക്കും?.
ബുദ്ധിമാന്മാരായ ആൾ ദൈവങ്ങൾ മനുഷ്യകൗശലം പരമാവുധി സാധാരണ മനുഷ്യരിലേക്ക് സന്നിവേശിക്കുമ്പോൾ,അത്ഭുത പരതന്ത്രരാകുന്ന സാധാരണക്കാർ ആശ്ചര്യത്തിൽ മയങ്ങി അവരിൽ ലയിക്കുന്നു.മാജിക് അറിയാത്തവർ അതുകാണുമ്പോൾ അത്ഭുത പരതന്ത്രരാകാറുണ്ട്.
ആഞ്ഞ്ജാശക്തിയും,മനശക്തിയും ഏകാഗ്രമാക്കിയ അവർ മനുഷ്യവലയത്തെ ആവാഹിക്കാൻ കരുത്തുള്ളവരാകുക ആയിരിക്കും ഫലം.
ജനങ്ങളുടെ ആവേശവും അടുപ്പവും,അവരെ കൂടുതൽ ശക്തരാക്കും,ആഘോഷകരമായ അന്തരീക്ഷം അവർക്കായി നാം അറിയാതെ ഒരുക്കുക തന്നെയാണ്.
മനസ്സിലുള്ള ആരാധന വർദ്ധിക്കുംതോറും അവർ പറയുന്നത് തെറ്റായാൽ പോലും,
നാം സംശയിക്കാതെ വിശ്വസിക്കും.ക്രമേണ നമുക്ക് സത്യമായി തോന്നും.എതിർത്തു പറയുന്നവരെ നമ്മൾ വെറുക്കും.സർവ്വാന്മനാ നാം അനുസ്സരിക്കും.
ഈ ഉറച്ചവിശ്വാസമാണ് മനുഷ്യശക്തി!നമ്മിൽ കൊടികൊള്ളുന്ന ശക്തി നാം ദൈവികത സൃഷ്ടിക്കുന്നവർക്ക്  കൽപ്പിച്ചു  നല്കുന്നു.
അവർ അധിശക്തരാകുന്നു.അവർ സമ്പാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നു.
മനുഷ്യരിലുള്ള വിശേഷസ്വഭാവം നാം തിരിച്ചറിയണം, മറ്റുള്ളവർ ചെയ്യുന്ന എന്തും അതെ വിധമല്ലെങ്കിൽ പോലും,അനുകരിക്കാൻ തയ്യാറാണ്.
ഒരാൾ പത്തുപ്രാവശ്യം ചെയ്യുന്ന കാര്യം ലാഭേശ്ച്ച ഇല്ലെങ്കിൽ പോലും,അതുപോലെ ചെയ്യാൻ കാണിക്കുന്ന വാസന പലരിലും ഉണരുന്നു..
അനേകർ ഒരുപോലെ ആവർത്തിക്കുന്ന ഏതാചാരവുംവളരാൻ  മനുഷ്യമനസ്സുകളിൽ വളക്കൂർ ഏറെയാണ്!!മദ്യപാനവും ഒരു ഉദാഹരണമാണ്.
ഒരുലാഭാവും ഉണ്ടായിട്ടല്ല,"പക്ഷെ!അവിടെ ചെന്നാൽ മനസ്സുഖം ഉണ്ട്!"നാം പലപ്പോഴും കേൾക്കുന്ന വാക്കുകളാണ്.ഈ മനസ്സുഖം സ്വയം അറിഞ്ഞു സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടതും.
കപടതയിൽ ലയിച്ചു, അവരുടെ ആത്മസുഖത്തിനായി നാം ഒത്തുകൂടി അവരെ സന്തോഷിപ്പിച്ചു ദൈവമാക്കി,ആരാധിക്കുന്നു.
അതിലൂടെ നാം ഒന്നുമല്ലെന്ന തോന്നൽ തന്നെയാണ് അവരെ വലുതാക്കുന്നതും.
അവിടെ നാം വായു നഷ്ടപ്പെട്ട ബലൂണ്‍ പോലെ,പൂർണ്ണമായും ശൂന്ന്യമാണ്.
വ്യക്തിത്വം ചോർന്നുപോകുന്നത് അറിയാമെങ്കിൽ പോലും നാം ആ അന്തരീക്ഷത്തെ സ്നേഹിക്കുന്നു. വ്യക്തിത്വം നഷ്ടപെടുത്തിയുള്ള ആരാധനയിലുള്ള മനസ്സുഖമല്ല നമുക്ക് വേണ്ടത്!അതിലുപരി തൻറെ മനസ്സുകണ്ടെത്തി സത്യം മനസ്സിലാക്കി,
സമൂഹത്തിനു കഴിവതു നന്മ ചെയ്യുന്ന മനുഷ്യരാകുകയാണ് വേണ്ടത്!അതിലൂടെ ദൈവത്തെ നമുക്ക് അടുത്തറിയാൻ കഴിയും.
ഒരു നേരം ആഹാരം കഴിക്കാൻ കിഴിവില്ലാത്ത വിശന്നുവലയുന്ന അനേകരെ തൻറെ ചുറ്റുപാടും കണ്ടുകൊണ്ടു തന്നെ ചിലർ ആൾ ദൈവ സന്നിധിയിൽ ധന,ധാന്ന്യങ്ങൾ കുന്നുകൂട്ടി സമർപ്പിക്കുന്നത്,അവരോടുള്ള വിശ്വാസത്തിൻറെ ആഴമാണ്കാണിക്കുന്നത്.
അയൽവക്കത്തുള്ള പട്ടിണിപാവങ്ങൾക്ക് ഒരുനേരം ഭക്ഷണം കൊടുക്കാൻ അവർതയ്യാറല്ല.
കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങളിൽ പലതും അനുഗ്രഹത്തിനായി അർപ്പിക്കുന്നു?
കപടത നിറഞ്ഞമനസ്സുള്ള അവതാരങ്ങൾക്കു  ഇതെല്ലാം ഒരു തമാശ മാത്രമാണ്!
അർപ്പിക്കുന്നവർ മത്സരബുദ്ധിയോടെ ആണെന്നതും നാം മനസ്സിലാക്കേണ്ടതാണ്.അതിലും ഒരു കാപട്യത്തിന്റെ മുഖമില്ലേ?
എന്നാൽ പട്ടിണി പാവങ്ങൾ വയർ നിറയുമ്പോൾ ആഹാരം കൊടുത്തവർക്ക് നല്ലതുവരാൻ, അവർ ആഗ്രഹിക്കും.
അവരുടെ നിറഞ്ഞ മനസ്സാണ് ദൈവം!!!
ദൈവം ഭൂമിയിൽ നിറഞ്ഞുനില്ക്കുന്ന അദർശ്യ ശക്തിയാണ്!പ്രപഞ്ചശക്തിയാണ്!
അത് നമ്മുടെ പ്രവർത്തിയിലും,സംസാരത്തിലും നിറഞ്ഞുനില്ക്കുന്നു.
ശില്പിയുടെ മനസ്സിലെ രൂപം പോലെയും, ചിത്രകാരൻറെ  മനസിലെ ചിത്രം പോലെയുമാണ്.
എവിടെയും ദൈവത്തെക്കാണാം,പക്ഷെ!തയ്യാറുള്ള മനസ്സുവേണം!!നാം തികഞ്ഞവൻ എന്ന ധാരണ കളയണം!
നാം കൈക്കുള്ളിൽ താക്കോൽ വച്ചു കൊണ്ട് താക്കോൽ അന്യോഷിക്കുന്നതു പോലെ യാണ് ദൈവത്തെ അന്യോഷിച്ചുള്ള നമ്മുടെ പരക്കംപാച്ചിൽ.
ആകുലതയിൽ മറ്റെല്ലാർക്കും മുമ്പേ, ആദ്യം എനിക്ക് അനുഗ്രഹം കിട്ടണമെന്ന മോഹവും നമ്മോടൊപ്പം കുടികൊള്ളുന്നു.
പരിണാമ ദിശയിലെ മനുഷ്യൻ ആകുലത ലേശം ഇല്ലാത്ത പരമപാവമായിരുന്നു,
അഹങ്കാരലേശമില്ലാതെ തൻറെ ശക്തിയിൽ തൃപ്തനായിരുന്നു.! .എന്നാൽ ആധുനീക മനുഷ്യൻ ശക്തനാണ്.ആകുലതയിൽ സമ്പന്നനും.അറിവിന്നു കൂട്ടായി അഹങ്കാരവും,അന്ധവിശ്വാസങ്ങളും  അവനോടൊപ്പം വളരുന്നു.ചന്ദ്രനിലും,ചൊവ്വയിലും പറന്നുയരുന്ന മനുഷ്യൻ ഭൂമിയിലെ പലതുംകണ്ടെത്താനും,മനസ്സിലാക്കാനും ഇനിയും കഴിഞ്ഞിട്ടില്ല.
അനേകകോടി സൗരയുഥങ്ങളിലെ, അനേകകോടി ഗ്രഹങ്ങളിലെ മനോഹരിയും,സൗമ്യശീലയുമായ ഭൂമിയിൽ മനുഷ്യനായി ജന്മം കൊള്ളാൻ നമുക്ക് കഴിഞ്ഞതിൽ മനുഷ്യൻ ശ്രേഷ്ടൻ തന്നെയല്ലേ?
കഴിവതും നമുക്ക് സഹജീവികളോട് വൈര്യം വെടിഞ്ഞു,സമത്വ ചിന്തയോടെ വർത്തിക്കാൻ വേണ്ട മനസ്സുണ്ടാക്കുക!അതിലൂടെ സാക്ഷാൽ ദൈവം നമുക്ക് കൂട്ടായ് നമ്മോടൊപ്പം ഉണ്ടാകും.
അലസ്സത വെടിഞ്ഞു,മനസ്സ് തുറന്നു നന്മകൾ മനസ്സിൽ നിറച്ചാൽ, നമുക്കുചുറ്റും ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നത് കാണാം .നന്മചെയ്യുമ്പോഴുള്ള മനസ്സുഖം അതിലുള്ള ആനന്ദം, അതുതന്നെയാണ് ദൈവ സാന്നിദ്ധ്യം!!!.നമുക്കുംആശ്രയിക്കാൻ ദൃഡതയുള്ള ഒരു മനസ്സുണ്ടെങ്കിൽ ദൈവം അതിൽ നിറഞ്ഞു ചിരിക്കും,  അദർശ്യമായ ദൈവ സാന്നിദ്ധ്യം മനം നിറഞ്ഞു ഉൾക്കൊള്ളുക!!! 
ശ്രമിക്കാമെങ്കിൽ ദൈവം നമ്മിലും നിറയും തീർച്ച !!!!!!! 
സമാധാനം.....സധാ.....സാഹോദര്യവും നിറയട്ടെ!!!!
                                     രഘു കല്ലറയ്ക്കൽ
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ


Wednesday, August 7, 2013

തപാൽ

                 'തപാൽ' 


"തപിക്കുന്ന മനസ്സുകളെ ചാരത്തണയ്ക്കുന്ന 
                                                  ആശ്വാസമാണ്‌ തപാൽ !"
ഈ പറയുന്നതില്‍ യാതൊരു അതിശയോക്തിയും പഴയകാലങ്ങളില്‍ ഉണ്ടായിരുന്നില്ല.
കണ്ണില്‍ എണ്ണയൊഴിച്ച്  കത്തുകളുടെ വരവുംകാത്തു ആകാംഷയോടെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇന്ന് കഴിഞ്ഞുപോയ കാലത്തെ ഓർക്കുന്ന പഴയ തലമുറ!!.
പുതു തലമുറ കത്തെഴുത്ത് 'പൌരാണികതയിലേക്ക്' മാറ്റിനിര്‍ത്തുന്നു. 
കത്തും,പോസ്റ്റ്‌മാനും മറക്കാൻ വൈയ്യാത്ത വൈകാരികതയായിരുന്നു പഴയ തലമുറയ്ക്ക്!!..
പണ്ട് കിട്ടിയ കത്തുകള്‍ നിധിപോലെ കാത്തു് എത്രപേര്‍ പഴമയുടെ തനിമായാർന്ന സൗന്ദര്യത്തില്‍ ഇന്നും ആഹ്ളാദിക്കുന്നു.
നമുക്കും പഴമയിലേക്ക് ഒന്ന് എത്തി നോക്കാം?
തപാല്‍ സംവിധാനത്തെ കുറിക്കുന്ന പുരാതന രേഖ ബി സി 322-ൽ ചന്ദ്രഗുപ്തമൗര്യന്റെ കാലത്താണെന്ന് പുരാതന രേഖകൾ വെളിപ്പെടുത്തുന്നു.
പ്രസിദ്ധനായ ഭാരതസഞ്ചാരി ഇബനുബത്തുത്ത 1310-ല്‍ എഴുതിയിട്ടുള്ളത് മുഹമ്മദു ബിന്‍ തുക്ളക്കിന്റെ കാലത്ത് മികച്ച വാര്‍ത്താവിനിമയ ശൃംഖല ഭാരതത്തിൽ പ്രവര്‍ത്തിച്ചിരുന്നു എന്നാണു പറയുന്നത്.
1541,1554-ഭരണ പരിഷ്കാരങ്ങളിൽ പേരുകേട്ട 'ഷേർഷാ സൂരി' കുതിരകളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
1556-1605-കാലഘട്ടത്തില്‍ ഭരിച്ച 'അക്‌ബര്‍ 'ചക്രവര്‍ത്തി ഒട്ടകങ്ങളെയാണ് സന്ദേശം കൈമാറാന്‍ ഉപയോഗിച്ചത്.
ഭാരതം പിടിച്ചടക്കിയ ബ്രിട്ടിഷുകാര്‍ ഭരണവും പശ്ചാത്യവല്‍ക്കരിച്ചു.
തപാല്‍ മേഖലയും പാടെ മാറി.
ജനറല്‍ വാറന്‍ ഹെസ്ടിങ്ങ്സ് എന്ന ബംഗാള്‍ ഗവര്‍ണര്‍ 1774-ല്‍ തപാല്‍ മേഖല പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
വിപ്ളവകരമായ ആ ചുവടുവൈപ്പില്‍ ആരംഭിച്ച പോസ്റ്റ്‌ മാസ്റര്‍ ജനറല്‍ എന്ന തസ്തിക ഇന്നും തുടരുന്നു.
1837-ല്‍ ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് നിലവില്‍വന്നു.
ഇന്ത്യയില്‍ ഔദ്യോഗികമായി തപാല്‍ സര്‍വീസ് നിലവില്‍ വന്നത് 1854-ഒക്ടോബര്‍ ഒന്നിനാണ് .
അതിനു കീഴില്‍ 1951-ലാണ് കമ്പി -തപാല്‍ വകുപ്പ് (പോസ്റ്റ്‌ ആന്‍റ് ടെലഗ്രാഫ് )തുടക്കമായത്.
കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തര തപാല്‍ സംവിധാനമാണ് അഞ്ചൽ !!!.
പോസ്റ്റുമാനെ അന്ന് അഞ്ചലോട്ടക്കാരന്‍എന്നാണു വിളിച്ചിരുന്നത്,അഞ്ചലാപ്പീസ്- പോസ്റ്റ്‌ ഒഫീസും.
ധര്‍മ്മ രാജയുടെ 1758-1798-കാലഘട്ടങ്ങളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ എത്തിക്കാന്‍ അഞ്ചല് ഉപയോഗിച്ചിരുന്നു.
വെള്ളത്തുണി തലപ്പാവും,ഒരുകയ്യില്‍ വടിയും മറുകയ്യിലെ മണിയും കിലുക്കിയാണ് അഞ്ചലോട്ടക്കാരന്‍ രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള അഞ്ചല്‍ ആഫിസുകളില്‍ എത്തുക.
അവിടെ അടുത്ത ഓട്ടക്കാരന്‍ കാത്തു നില്‍ക്കുന്നുണ്ടാകും.
തപാല്‍ സഞ്ചി വാങ്ങി അയാള്‍ അടുത്ത സ്ഥാനത്തേക്ക് മണികിലുക്കി ഓട്ടംതുടരും.
തിരുവിതാംകൂറിലെ അഞ്ചല്‍ പെട്ടി ശംഖും ആനയും മുദ്രയുള്ള പിച്ചിളയില്‍ തീര്‍ത്ത പച്ച നിറമാര്‍ന്നവ കാണാനും ഇമ്പമായിരുന്നു.
പ്രൌഢമായ തലയെടുപ്പായിരുന്നു.
തിരുവിതാം കൂറിന്റെ മുഖമുദ്രയായ ശംഖാണത്രേ കേരളത്തിലെ ആദ്യ സ്റ്റാമ്പിലെ ചിത്രം.
1889-ല്‍ പുറത്തിറങ്ങിയ ആ സ്റ്റാമ്പിനു രണ്ടു ചക്രമായിരുന്നു വില.
1844-ല്‍ ആലപ്പുഴയില്‍ തുറന്ന അഞ്ചലാപ്പീസാണ് കേരളത്തില്‍ ആദ്യത്തേത്. 
പിന്നീട് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റു P&T(പോസ്റ്റ് ആന്‍ഡ്‌ ടെലഗ്രാഫ്)എന്നറിയപ്പെട്ടു.
1844-മേയ് 26-നു സാമുവല്‍ മോഴ്സ് വാഷിംഗ് ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കയച്ചതാണ് ആദ്യ കമ്പിയില്ലാക്കമ്പി അഥവാ ടെലഗ്രാം .
ഇന്ത്യയിലെ ആദ്യ ടെലഗ്രാം കല്‍ക്കത്തയില്‍ നിന്ന് ഡയമണ്ട് ഹാര്‍ബറിലേക്ക് 1850-ല്‍ .
ഒന്നര നൂറ്റാണ്ടോളം പ്രതാപിയായ ടെലഗ്രാം2013ജൂലൈ 15-നു നമ്മെ വിട്ടു പിരിഞ്ഞു.(കമ്പിയില്ലാ കമ്പിയുടെ ചരമദിനം)അനേകായിരം കോടിരൂപയുടെ നഷ്ടം ടെലിഗ്രാമിന്റെ പരിഷ്കാരങ്ങള്‍ക്ക് ചിലവഴിച്ചു.
അത് ഫലപ്രദമാക്കാന്‍ കഴിയും മുമ്പേ 'കമ്പി 'പിന്‍വലിച്ചു.
ലക്ഷ്യബോധമില്ലാതെ ഭരണതലത്തില്‍ വരുത്തിയ നഷ്ടങ്ങളുടെ അവകാശവും,
 'കമ്പി'എന്ന സാധാരണക്കാരന്റെ കഴിഞ്ഞ കാലങ്ങളുടെ അത്യാവശ്യ വാര്‍ത്താവിനിമയ സൃഖലക്ക് ചാര്‍ത്തിക്കൊടുത്തു.
_______________________രഘു കല്ലറയ്ക്കൽ     
ആര്യപ്രഭ

Wednesday, February 20, 2013

'പ്രണയം'

                                                        'പ്രണയം'
         

പ്രണയം ഒരു അനുഭൂതിയാണ് !
ജീവജാലങ്ങളില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്.
ചിന്താ ശീലരായ മനുഷ്യരേക്കാള്‍ എത്രയോ മടങ്ങ്‌ പ്രണയിക്കാന്‍ കഴിവുള്ള മൃഗങ്ങളും,പക്ഷികളും ഈ പ്രപഞ്ചത്തിലുണ്ട് ! 
എല്ലാം തികഞ്ഞെന്ന മനസുള്ള മനുഷ്യന്‍റെ പ്രണയം അനിശ്ചിതത്തില്‍ ?
കിളികളുടെപ്രണയലീലകള്‍കാണേണ്ട കാഴച്ചതന്നെ!!
മൃഗങ്ങളിലും,ഉരഗങ്ങളില്‍ പോലും പ്രണയം മുറ്റിനില്‍ക്കുന്നു!!
ജിവജാലങ്ങള്‍ക്ക് ആസ്വാദ്യജനകമായി പ്രകൃതി കനിഞ്ഞു അനുഗ്രഹിചിക്കുന്ന ഒരു മഹാ 'വര' മാണ് പ്രണയം!!
ദുരാഗ്രഹിയായ മനുഷ്യന് പ്രണയത്തെ നന്നായറിയാം ,പക്ഷെ! മനസ്സ് നിലക്കുനില്‍ക്കില്ല.
ചലിക്കുന്ന മനസ്സുള്ള മനുഷ്യന്‍ ആഗ്രഹങ്ങളുടെ പിറകെ എല്ലാം വെടിഞ്ഞു പോകുന്നു!!
നേട്ടങ്ങള്‍ക്കായി പായുന്നു. 
നിരാശയുടെ പടുകുഴിയില്‍ പതിച്ച് 
ആകുലതയില്‍ മുങ്ങിയ 
അവനു പ്രണയിക്കാന്‍ സമയമെവിടെ?
വെറിപൂണ്ട മനസ്സാണ് മനുഷ്യനെ സാമൂഹിക വിപത്തില്‍ കൊണ്ടെത്തിക്കുന്നത്. 
പ്രണയമുള്ള മനുഷ്യന് ബലാത്സംഗത്തിനു കഴിയില്ല!
പ്രണയമില്ലെങ്കില്‍ ഭൂമിതന്നെ നിലനില്‍ക്കില്ല !
സ്വാന്തന മനസ്സും,സഹിഷ്ണ മനോഭാവവും,അസ്സൂയ ലേശമില്ലാത്ത ചുറ്റുപാടും മതി ആസ്വാദ്ദ്യമായ പ്രണയത്തിന്. 
പ്രണയം എല്ലാരിലും പൂത്തുനിന്നാല്‍ ഭൂമി തരിച്ചു നില്‌ക്കും.
അസ്സുയ ഇല്ലാത്ത മനുഷ്യന്‍  ഭൂമി നിറഞ്ഞാല്‍ ,ലോകസങ്കല്പം തന്നെ മാറിപ്പോകും. 
മനുഷ്യമനസ്സുകളെ താലോലിക്കുന്ന തീഷ്ണമായ ലക്ഷ്യം!
അകലാതെ അവനില്‍ ഉണരുമെന്നാശിക്കാം!!
ശുഭ പ്രതീക്ഷകള്‍ !!!!ദുരാഗ്രഹങ്ങളുടെ പിറകെ പോകാത്ത 
തളരുന്ന മനസ്സുകള്‍ക്ക് അത്താണിയാവും!പ്രണയം!
അതിനായി തലമുറകള്‍ക്കായി നമുക്കും കാത്തിരിക്കാം!!!!  
                                                                                                   രഘുകല്ലറയ്ക്കല്‍ 
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ആര്യപ്രഭ        
 

Monday, April 16, 2012

കുടിവെള്ളം!....പ്രശ്നമാണ്!!!

കുടിവെള്ളം!....പ്രശ്നമാണ്!!!
വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!
ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ്‌ .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!



Wednesday, February 1, 2012

മിദ്ധ്യാ ധാരണകളും, മദ്യാസക്തിയും


ഉയർന്ന ചിന്തകൾ ഉണ്ടെങ്കിൽ പോലും
പലപ്പോഴും മിദ്ധ്യാ ധാരണകള്‍ മനുഷ്യനെ വഴിതെറ്റിക്കുന്നു.!
തന്നാൽ കഴിയുനതിലേറെ വെട്ടിപ്പിടിക്കാൻ വെമ്പുന്ന മനസ്സിനു,നഷ്ട പ്രാപ്തി സമാധാനം ഇല്ലാതാകുകയും,സകലതിനോടും വിദ്വേഷം തോന്നുന്നതും അതുമറയ്ക്കാൻ,അല്ലെങ്കിൽ മറക്കാൻ മദ്യമെന്ന ലഹരിയിൽ അഭയം തേടുന്നു.
തനിക്കുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ,അവന്റെ ജീവിത ശൈലി തന്നെ മാറ്റപ്പെടുന്നു.!മദ്യലഹരിയിൽ മുക്തി തേടുന്നു.
മദ്യവും മയക്കുമരുന്നും ഒരു പരുധി വരെ മനുഷ്യനെ മൃഗ തുല്യനാക്കിയിരിക്കുന്നു.
സമുഹത്തിന്റെ ഭുരിഭാഗവും,തന്നോടുതന്നെ കടപ്പാടില്ലാതെ
മദ്യത്തിനും,മയക്കുമരുന്നിനും അടിമയാകുന്നു.
മദ്യത്തിൽ നിന്ന് ആശ്വാസം കിട്ടുമെന്ന ധാരണ അവനിലും ഉരുത്തിരിയുന്നു.നാശത്തിലേക്കടുക്കുമ്പോൾ അവൻ അക്രമാസക്തനാകുന്നു.
സാമുഹിക പ്രതിബദ്ധത നഷ്ടമാകുകയും,പരസ്പര വിശ്വാസം 
ഇല്ലാതാകുകയുംചെയ്യന്നു.
പോരുകള്‍ക്കും,കലഹങ്ങള്‍ക്കും 
കാരണമാകുന്നു.
ഒരുപക്ഷെ കൊലപാതകം വരെ നടക്കാൻ മദ്യം കാരണമാകുന്നു.
മദ്യത്തിന് അടിമയായവർ കലുഷിതമായ മനസ്സിന്നുടമകളായിരിക്കും.
മനുഷ്യർ പരസ്പരം സ്നേഹിക്കുകയും,സ്നേഹിക്കപ്പെടുകയും 
വേണം.!
അര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാകരുത് സ്നേഹം!
സഹജീവികള്‍ക്കു സഹായകരമായ സ്നേഹമായിരിക്കണം.
മദ്യത്തിനും മറ്റും ചിലവിടുന്ന പണം,സാമുഹ്യ നന്മക്കു ഉപകരിക്കും വിധം വിനയോഗിച്ചു കിട്ടുന്ന ലഹരിയില്‍ 
തൃപ്തിയടഞ്ഞാല്‍,തളരുന്ന മനസ്സുകളുടെ ആശിര്‍വാദം കാന്തിക രശ്മികളായി,
ചൈതന്ന്യവത്തായി നമ്മളില്‍ ഭവിക്കും. അതില്പരം ആനന്ദലഹരി മറ്റെന്തുണ്ട്???
 പണ്ട് 'മത' സ്പര്‍ദ്ദ കണ്ട സ്വാമി വിവേകാനന്ദന്‍ 
'ഭ്രാന്താലയം'എന്ന്  കേരളത്തെ വിശേഷിപ്പിച്ചു .
ഇന്ന് ആ മഹാത്മാവ് 'മദ്യ'ആലയം എന്ന് പറഞ്ഞു 
സഹതപിച്ചാനെ!!!കേരളത്തെ.
ഏതായാലും കേരള ജനത എങ്ങോട്ടേക്കെന്നു ആത്മ പരിശോധന നടത്തേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.!!
മദ്യപാനാസക്തിയുടെ പേരില്‍ ആത്മഹത്യകള്‍ പെരുകുകയാണ്.ഏതിനും സര്‍വ്വേ പൂര്‍ത്തിയാക്കി 
സുക്ഷിക്കുന്ന സര്‍ക്കാരിന് ഇതിന്റെ പേരിലും റിക്കാര്‍ഡുകള്‍ ഉണ്ട്. ഫലപ്രദമായി തടയാനുള്ള വഴികളില്ല .നല്ല കൌണ്‍സിലിംഗ് സെന്ററുകൾ തുറക്കേണ്ടിയിരിക്കുന്നു.
ഒരാളുടെ സഹായം കൊണ്ട് രക്ഷപെടാന്‍ കഴിയുന്ന അപകടങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി 
വാര്‍ത്ത ശ്രുഷ്ടിച്ച്പേരെടുക്കാന്‍ ശ്രമിക്കുന്നവര്‍,
ഒരുകൈ സഹായം ചെയ്‌താല്‍ 
ഒരുപക്ഷെ !.......ആ വാര്‍ത്ത ഉണ്ടാവുകയില്ല.
അയാള്‍ രക്ഷപെടും.
അതിലും പ്രാധാന്യംവാര്‍ത്ത ഉണ്ടാക്കാൻ ആകരുത്!!!

ഇതേ ലാഘവം തന്നെയാണ് സര്‍ക്കാര്‍ തലത്തിലും.
മദ്യപാനികളുടെ ആത്മഹത്യാ തോത് കുറയ്ക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍ മദ്യപന്മാരുടെ എണ്ണം നാള്‍ക്കു നാള്‍ 
വര്‍ദ്ദിക്കുകയാണ്.
സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളില്‍ കഴിഞ്ഞ കാല വില്പനകളെ കടത്തിവെട്ടുന്നു.വില്പനകള്‍ മൂന്നും,നാലും ഇരട്ടി പുരോഗമിക്കുകയാണ്.
സര്‍ക്കാരിന് വില്പനയിലൂടെ കിട്ടുന്നതിലും ഇരട്ടിലാഭം പിഴ ചുമത്തുന്നതിലൂടെ ലഭിക്കുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന തലമുറയും വല്ലാതെ മദ്യത്തിന് 
വശംവദരാകുകയാണ്.!!!!
സംഘം ചേര്‍ന്ന് സന്തോഷം പങ്കിടുന്ന യുവാക്കള്‍ മദ്യപിച്ചു ടുവീലര്‍ ഓടിച്ചു വരുന്നതും കാത്തിരിക്കുന്ന പോലീസുകാര്‍.!ഓടിച്ചു പിടിച്ചു പിഴ ഈടാക്കുന്നു.
അത് വീണ്ടും ആവർത്തിക്കപ്പെടുന്നു.യുവാക്കളിൽ പുതിയവർ മദ്യാസക്തിയിലേക്ക്നാൾക്കുനാൾ ചേക്കേറുന്നു.
  സാമ്പത്തിക ലാഭം കണക്കാക്കി 
മുന്നേറുന്ന സര്‍ക്കാരുകള്‍ ഇതെല്ലാം  കണ്ടില്ലന്നമനോഭാവത്തില്‍ നീങ്ങുന്നത്, 
കേരളത്തിലെ വരും തലമുറയോട് ചെയ്യുന്ന 
കടുത്ത അനീതിയാണ്. 
ഇതിനൊരു മാറ്റം അനിവാര്യമാണ്.ചാരായം നിരോധിച്ചത്
വ്യാജ സ്പിരിറ്റിന് ഗുണം!!!!മദ്യദുരന്തം ഉണ്ടാകുമ്പോൾ മാറത്തടിച്ചു കരയുന്ന പരിഷ്കർത്താക്കൾ!!!സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരുപറ്റം കുടിയന്മാർ!സമാധാന പ്രിയരായവർക്കു സ്വസ്ഥത നഷ്ടപ്പെടുന്ന കാലം.അച്ചടക്കത്തോടെ മദ്യപിക്കുന്ന സാധാരണക്കാർ കേരളത്തിലുണ്ടോ?യുറോപ്യൻ നാടുകളിൽ ചായക്കടയിൽ ചായ കിട്ടുന്ന പോലെ മദ്യപും സുലഭമാണ്.പക്ഷെ!!ഒരുമനുഷ്യൻ പോലും മദ്യപിച്ചു ബഹളം ഉണ്ടാക്കുകയോ,വാളടിച്ചു വഴിയിൽ കിടക്കുകയോ ഉണ്ടാകുന്നില്ല.
വില്പ്പനയ്ക്ക് നിരോധനവുമില്ല.അത് എന്തുകൊണ്ടെന്ന് നമ്മുടെ ഭരണ കർത്താക്കൾ മനസിലാക്കണം.മദ്യ ദുരന്തങ്ങൾ ധാരാളം കണ്ടവരാണ് നാം, ഇനിയും എന്തെല്ലാം,
കാത്തിരുന്നു കാണാം!!!!!!!!!!!!!!
$$$$$$$$$$$$$$$രഘുകല്ലറയ്ക്കൽ$$$$$$$$$$$$
ആര്യപ്രഭ 



Friday, October 21, 2011

"സ്നേഹം "

                                                         "സ്നേഹം "
ര്‍ത്ഥ വത്തായ,.................................
വിവരിക്കാനാകാത്ത അനുഭൂതിയാണ്‌ 'സ്നേഹം'.
സ്നേഹം എന്നവാക്കില്‍ തന്നെ സ്നേഹം സ്ഫുരിക്കുന്നു!!
മാതാവിന് കുഞ്ഞിനോടുള്ള സ്നേഹം!
അതിന്റെ അനിവാര്യത!!...............നിഷ്ക്കളങ്കതയുടെ ആവാഹനാലയം സ്നേഹത്തിലുണരുന്നു.
പ്രപഞ്ചത്തെ കുളിരണിയിക്കുന്ന മൃതുലത!!
പരിപാവനമായ സ്നേഹത്തിന്റെ തുടിപ്പ്!!
മാതാവില്‍ നിന്നാണ് നാം സ്നേഹം ആദ്ധ്യം  അനുഭവിച്ചറിയുന്നത് .
മാതാവില്‍ സ്നേഹം പൂരിതമാണ് !!!.
അനിര്‍വചനീയമായി;കുഞ്ഞിനു മാതാവില്‍ നിന്ന് കിട്ടുന്ന അനുഭൂതിയാണ് സ്നേഹം!!ആ അനുഭൂതി മറക്കാത്തവർ സമൂഹത്തിനും അത് നല്കും.
വളര്‍ന്നുവരുമ്പോള്‍ പ്രകൃതിയും സമ്മാനിക്കുന്നു സ്നേഹം!!
നാംകണ്ടുമുട്ടുന്ന പലതിലും കാണാം സ്നേഹം!!
കുഞ്ഞു നാളുകളില്‍ കിളികളിലും,
മഴത്തുള്ളികളിലും,മഞ്ഞുകണങ്ങളിലും,
നീര്‍ച്ചാലുകളിലും,കുളങ്ങളിലും,
തീജ്ജ്വാലകളിലും,വയലേലകളിലും,വന്മരങ്ങളിലും,
ക്ഷുദ്രജീവികളിലും നാം സ്നേഹം കാണുന്നു.
കളങ്കരഹിതമായ മനസ്സാണ് സ്നേഹത്തെ
രൂപപ്പെടുത്തുന്ന പ്രധാനഘടകം !!!!.
 കൌമാരത്തിലേക്കു ബാല്യം വഴിമാറുമ്പോള്‍ ,
സ്നേഹത്തിന്റെ മേഖലകള്‍ വ്യത്യസ്തമാകുന്നു !!
ആഗ്രഹങ്ങളും,ആശകളും,കൌതുകങ്ങളും മനസ്സിനെ അലട്ടുന്ന സുഖമുള്ള വേദനകളാകുന്നു. യൗവ്വനത്തിലേത് വിവേകത്തിന്റെ മേഘലയിൽ കെട്ടിപ്പടുക്കുന്ന വ്യക്തിത്വത്തിന്റെ മണിമാളികയിൽ പ്രതിഷ്ടിക്കുന്നു.തന്മൂലം 
സീമാതീതമായ സ്നേഹത്തെ സമുഹത്തിലെ പല ഇടപെടലുകളും, കടിഞ്ഞാണില്‍ മുറുക്കുന്നു .
പരുഷമായ ചിന്താശകലങ്ങള്‍ പലരിലും സ്നേഹത്തെ വെട്ടിമുറിച്ചു കൊച്ചു കൊച്ചു കഷ്ണങ്ങളാക്കുന്നു!!
സ്നേഹം വിഭജിക്കപ്പെടുന്നു! 
സ്നേഹം വേണ്ടവിധം വിനയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥത ഉരുത്തിരിയുന്നു!!.
അതിലൂടെ കലഹവും,വിദ്ധ്യേഷവും ഉടലെടുക്കുന്നു!
സ്നേഹത്തിനു പകരം മോഹങ്ങളും,ആലസ്യവും,
തുടര്‍ന്ന് ക്രുരതയുംമനസ്സില്‍ നിറയുന്നു!!.
ഫലമോ?.......മോഹഭംഗം!!!!!!!!!!!!!!

മോഹഭം അക്രമവാസനയ്ക്ക് വഴിതുറക്കുന്നു!.   
സകലതും നഷ്ടപ്പെട്ട ഒരുവനില്‍ !!.........
സ്നേഹം എന്നെന്നേക്കുമായി  മരിക്കുന്നു!!!
ദുരാഗ്രഹവും സ്നേഹത്തെ കൊന്നൊടുക്കുന്നു !!
വളരാത്ത മനസ്സും സ്നേഹത്തെ നശിപ്പിക്കുന്നു!!
ശാശ്വതമായ പ്രപഞ്ച സത്യമാണ് സ്നേഹം!!!
സ്നേഹമില്ലെങ്കില്‍ ഭൂമിതന്നെ ഇല്ലാതാകും!!! 
പിടിച്ചു വാങ്ങാന്‍ കഴിയാത്ത,വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തഒന്നാണ് സ്നേഹം!
കൊടുക്കുംതോറും രുചിക്കുന്ന,ഭൂമിയില്‍ നിത്യമായി അവശേഷിക്കുന്ന,മരിച്ചാലും നഷ്ടപ്പെടാത്ത മനുഷ്യന്റെ വിലപ്പെട്ട സമ്പത്താണ്‌ സ്നേഹം!!!!പാവനമായ പ്രപഞ്ച സമ്പത്താണ് സ്നേഹം!!!
                                                രഘുകല്ലറക്കല്‍ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ