Sunday, November 13, 2011

' തത്വമസി'

                                             ''തത്വമസി"
നീ ;തന്നെ ഞാനെന്നിതരുളുന്ന ;സ്വാമി !

മത ,ജാതി ചിന്തകള്‍ തീണ്ടാത്ത ,സ്വാമി !

മാത്സര്യലേശവുമില്ലാത്ത ,സ്വാമി !

അതിനായി സര്‍വ്വം ത്യജിക്കുന്ന ,സ്വാമി !

ക്ഷമയാണ് സത്യം ,അതുതന്നെ മുഖ്യം !

അതുമാത്രമാണെന്റെ;വരവിന്റെ ലക്‌ഷ്യം.

സ്വാമിയെന്നെല്ലാരുമോതുമ്പോള്‍ ;തന്നെ -

സ്വാമിയായ്‌ തന്നില്‍ ലയിക്കുന്നിതെല്ലാം .

ക്ഷമയോടെ മലകേറി,തന്‍ മുന്നിലെത്താന്‍ -

കഴിയുന്നോരെല്ലാരും,തന്‍ പേരുകാരാ!

കഴുതയും സ്വാമി ,കഴുകനും സ്വാമി !

കണ്മുന്നിലെല്ലാരും ,സ്വാമിമാരല്ലോ ?

കഠിനമാംവ്രതമുളള കഴിവാണ് സ്വാമി !

കരിമല കേറ്റവും വ്രതമാണു സ്വാമി !

കരകേറി തന്‍ മുന്നിലെത്തുന്ന ഭക്തര്‍ക്ക്‌-

കരുണാമയനായ സ്വാമിയും ,സ്വാമി !!!!

                              രഘു കല്ലറയ്ക്ക്ല്‍ 
                                                                                പാടിവട്ടം

                                    
 

Wednesday, November 9, 2011

ഒരു പ്രഭാതത്തില്‍

                               ' ഒരു പ്രഭാതത്തില്‍ '


 ആശകളോമന മലരുകളായി;                
 ഇതളുകള്‍വിരിയുംപൂവുകളായി ;
പൂവതില്‍ നിറയും പൂമണമായി.
പൂന്തേന്‍ നുകരാന്‍ വണ്ടുകളായി .
കള കള മേളം കാകനുമപ്പോള്‍ ;
കവിത കണക്കെ കുയിലുകള്‍ പാടി .
മാടത്തക്കിളി, ഓടിനടന്നിട്ട-
വിടവിടങ്ങള്‍കൊത്തിരസിച്ചു.
മാനംമേലെ പാറിനടക്കും പച്ച -
തത്തകള്‍ പനയോലകളില്‍ ;
കൊത്തിത്തന്നുടെ നാവുമിനുക്കി,
പറവകളവയുടെ മേനികള്‍ കാട്ടി.
നാട്ടില്‍ വിലസും കൊച്ചോന്തുകളും
കാലമറിഞ്ഞു നിറങ്ങള്‍ പകര്‍ന്നു .
മേനിമിനുക്കി കുറുകി നടക്കും ,
പ്രാവുകള്‍ തന്‍പട വന്നു നിറഞ്ഞു ,
പിന്നെയവറ്റകള്‍  ഒന്നൊന്നായി ,
പൊങ്ങി മറഞ്ഞു പറന്നുകഴിഞ്ഞു.
ചെമ്പോത്തവതന്‍ ഇണയെത്തേടി,
മെല്ലെ നടന്നു പറന്നു മരത്തില്‍ .
കൊമ്പുകള്‍ തോറും ചാടി നടന്നിട്ടവ -
- നൊരു കുശല ക്കാരനുമായി .
കള കള ഗാനം പാടി രസിച്ചിട്ട- രുവികള്‍,തന്‍ കരവിരുതുകള്‍ കാട്ടി.
കാട്ടാറിന്‍ കഥ കണ്ടറിയാനായ്-
ആ വഴി തെന്നല്‍ ഇവിടയുമെത്തി .
                           രഘു കല്ലറയ്ക്കല്‍
                                         പാടിവടം 
്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ 




Tuesday, November 8, 2011

"ഒരുദിനം ക്ഷേത്രത്തില്‍ "

" ഒരു ദിനം ക്ഷേത്രത്തില്‍ "

വെളുപ്പിന് മൂന്നുമണിക്ക് ,ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ തിരുനട, ഭക്ത്തി നിര്‍ഭ്ഭരമായ അന്തരീക്ഷത്തില്‍ ,തുറക്കുന്നതോടെ ഒരുദിവസത്തെ ഗുരുവായൂര്‍ ക്ഷേത്ര ആചാര ചടങ്ങുകള്‍ ആരംഭിക്കുകയായി .
നിര്‍മാല്യം തൊഴല്‍ ,എണ്ണ അഭിഷേകം,വാകച്ചാര്‍ത്ത് ,
ശംഖാഭിഷേകം,കുംഭാഭിഷേകം ,മലര്‍നിവേദ്യം ,
ഉഷ:പൂജ ,എതിരേത്തുപൂജ ,പ്രസന്നപൂജ ,
പ്രഭാതശീവേലി,നവകാഭിഷേകം ,
പന്തീരടിനിവേദ്യവും പൂജയും ,ഉച്ചനിവേദ്യം ,
ഉച്ചപൂജ ,കാഴ്ചശീവേലി ,ദീപാരാധന,അത്താഴപൂജ ,
അത്താഴശീവേലി,തൃപ്പുക ,ഓലവായന എന്നീ
ചടങ്ങുകളാണ്
ഗുരുവായൂര്‍ ഭഗവാന് സമര്‍പ്പിക്കുന്ന ഒരുദിവസത്തെ ചടങ്ങുകള്‍ .
നിര്‍മാല്യം :-ശംഖു നാദം,നാദസ്വരം,തകില്‍
എന്നിവയുടെ മധുര മനോഹര ,സ്വരരാഗ സുധയില്‍
ഭഗവാനെ പള്ളിയുണര്‍ത്താന്‍ ; ഭക്തരുടെ കീര്‍ത്തനാലാപത്താല്‍ ഭക്തിമുഖരിതമായ
അന്തരീക്ഷത്തില്‍ , മേല്‍ശാന്തി കുളിച്ചീറനണിഞ്ഞു
ഭഗവാന്റെ തിരുസ്വരൂപം നടതുറന്നു കാണിക്കുന്നു
നിര്‍മാല്യദര്‍ശനം കണ്ടു ഭക്തര്‍ നിര്‍വൃതിയിലലിയുന്നു.
എണ്ണ അഭിഷേകം :-നിര്‍മാല്യശേഷം ഭഗവാന്റെ
വിഗ്രഹത്തിലെ പൂവുകളും ,മാലകളും ,മറ്റലങ്കാരങ്ങളും
നീക്കി എള്ളെണ്ണ കൊണ്ട് അഭിഷേകം നടത്തുന്നു .
വാകച്ചാര്‍ത്ത് :- എണ്ണചാര്‍ത്തിയ വിഗ്രഹത്തില്‍
തീര്‍ത്ഥം അഭിഷേകം ചെയ്യുന്നു .അതിനുശേഷം
വിഗ്രഹം മുഴുവന്‍ വാകചാര്‍ത്തുന്നു.വാകചാര്‍ത്തി
നില്‍ക്കുന്ന ഭഗവാനെ ദര്‍ശിക്കുന്നത്
പരമ പുണ്ണ്യമാണെന്ന് വിശ്വസിക്കുന്നു .
ശംഖാഭിഷേകം :-വാകചാര്‍ത്തിനുശേഷം ,ശംഖില്‍
ജലം നിറച്ചു വിഗ്രഹം അഭിഷേകത്തില്‍നിര്‍ത്തുന്നു
മന്ത്രോച്ചാരണം നടത്തിയാണ് ശംഖാഭിഷേകം
നടത്തുന്നത് .
കുംഭാഭിഷേകം :-സ്വര്‍ണ്ണ കുംഭത്തില്‍ അമ്പലക്കുളത്തിലെ
ജലം നിറച്ചു അഭിഷേകം ചെയ്യുന്നു .കുംഭാഭിഷേകം ,
ശംഖാഭിഷേകം എന്നിവനടത്തിക്കിട്ടുന്ന തീര്‍ത്ഥം
ജലമാണ് .
മലര്‍ നിവേദ്യം :-കുംഭാഭിഷേകം കഴിഞ്ഞാല്‍ നടയടച്ചു
മലര്‍ നിവേദ്യം അര്‍പ്പിക്കുന്നു .ഒരു ദിവസത്തിലെ
ആദ്യനിവേദ്യം മലര്‍ നിവേദ്യമാണ് .
മലര്‍ നിവേദ്യം കഴിഞ്ഞു നടതുറക്കുമ്പോള്‍ ഭക്തരുടെ
കണ്ണിനു കുളിര്‍മയും ,മനസ്സിന് സംതൃപ്തിയും നല്‍കുന്ന
കാഴ്ചയാണ് കാണാന്‍ കഴിയുക നീലത്തിരുമുടി ചൂടി,
പൊന്‍കിരീടം,വളകള്‍ ,ഏലസ്സ് എന്നിവ അണിഞ്ഞു
കയ്യില്‍ വെണ്ണയും പിടിച്ചു നില്‍ക്കുന്ന ഉണ്ണികൃഷ്ണന്റെ
രൂപം ഭക്തര്‍ കണ്‍കുളിര്‍കെ കണ്ടു നിര്‍വൃതിയടയുന്നു.
ഉഷപൂജ :-നെയ്യ് ,പായസം ,വെണ്ണ ,പഞ്ചസാര ,
കദളിപ്പഴം ,നിവേദ്യം ,വെള്ള ഉണക്കലരി എന്നിവ
ഉപയോഗിച്ചുള്ളതാണ് ഉഷ:പൂജ .
എതിരേത്തപൂജാ (എതിരിട്ട പൂജ)-സുര്യന്‍
വിഗ്രഹത്തിനു എതിരെ വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പേര് .
രണ്ടാമത്തെ പൂജയാണ് .സുര്യോദയത്തിലാണ് പൂജ .
സമയം ഗണപതി ഹോമം നടക്കുന്നതോടോപ്പം ,
ശാസ്താവ് ,ഇടത്തെതടത്തുകാവ് എന്നീ ഉപ
ദേവന്മാരെയുംപൂജിക്കുന്നു .
പ്രസന്നപൂജ :- എതിരേത്തു പൂജക്ക്‌ ഒടുവില്‍
നടത്തുന്നപൂജയാണ് പ്രസന്നപൂജ .
നാദസ്വരം ,തകില്‍ എന്നിവയുടെ സേവകൊട്ടു കിഴക്കെനടയിലും ,അഷ്ടപതി ഗാനം
നാലംബലത്തിനകത്തും സമയത്ത് നടത്തും .
ശീവേലി:- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിനമും രണ്ടു
നേരമാണ് ശീവേലി .
ശ്രീ ബലി അല്ലെങ്കില്‍ ശ്രീ ഭൂതബലിയെയാണ്
ശീവേലി എന്നുപറയുന്നത്. വാദ്യമേളങ്ങളോടെ
ആനപ്പുറത്തു വിഗ്രഹം എഴുന്നള്ളിച്ച് മൂന്നു പ്രാവശ്യം
പ്രദിക്ഷണം വൈയ്ക്കുന്നു .
പ്രദിക്ഷണം നടക്കുമ്പോള്‍ മേല്‍ശാന്തി
ബലിക്കല്ലുകളില്‍ നിവേദ്യം അര്‍പിക്കുന്നു.
ഭൂതഗണങ്ങളുടെ സാന്നിദ്യ സങ്കല്‍പം ഉള്ള
ബലിക്കല്ലുകളില്‍ നിവേദ്യം അര്‍പിക്കുന്നതോടെ
കീഴ് ശാന്തി ഭഗവാന്റെ തിടമ്പ് മൂന്നാമത് പ്രദിക്ഷിണ
ശേഷം ശ്രീകോവിലില്‍ യദാസ്ഥാനത്തു പ്രദിഷ്ടിക്കുന്നു.
നാവാഭിഷേകം:- ഒന്‍പതു വെള്ളിക്കുടങ്ങളില്‍
മന്ത്ര ജപത്തോടെ ജലം അഭിഷേകം നടത്തുന്നു
അതിനു ശേഷം പാലഭിഷേകം നടത്തിയതിനു
ശേഷമാണ് നാവാഭിഷേകം നടത്തുന്നതു.
സമയം ഉണ്ണിക്കണ്ണന്‍ പീതാംബരധാരിയായിരിക്കും .
പന്തീരടി നിവേദ്യം:- ത്രിമധുരം ,പാല്‍പ്പായസം ,
ശര്‍ക്കരപ്പായസം ,വെള്ള ചോറു എന്നിവയാണ്
പന്തീരടി നിവേദ്യത്തിന് സമര്‍പ്പിക്കുന്നത് .
സുര്യന്റെ നിഴല്‍ പന്ത്രണ്ടടി ദൂരെ കാണുന്ന
പുലര്‍ച്ചെ എട്ട്മണിയ്ക്കും ഒന്‍പതുമണിയ്ക്കും ഇടയ്ക്കാണ്
പൂജ . തന്ത്രിയോ,ഓതിക്കനോ ആണ് പൂജ നടത്തുക .
ഭഗവാന്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരിക്കും .
ഉച്ചനിവേദ്യം :-പന്ത്രണ്ട് മണിക്ക് എല്ലാ വഴിപാടുകളും നിവേദിച്ചു അവസാനിപ്പിക്കണമെന്നാണ് പൂജാ വിധി .
ഉച്ചപൂജാ:- പന്ത്രണ്ടു മണിക്ക് ആരംഭിച്ചു ഒരുമണിക്ക്
ഉച്ചപൂജ അവസാനിക്കും .ശേഷം വൈകിട്ട് നാലര വരെ
നട അടയ്ക്കും .
കാഴ്ച ശീവേലി :-നടതുറന്നാല്‍ ആനപ്പുറത്തു തിടമ്പ് എഴുന്നെള്ളിക്കും .ഇതാണ്‌ കാഴ്ചശീവേലി .

ദീപാരാധന :- വൈകിട്ട് ആറുമണിക്ക് ക്ഷേത്രത്തിലെ ദീപങ്ങള്‍ എല്ലാം പ്രകാശിക്കും .ദീപസ്തംഭങ്ങളും,
ചെരാതുകളും പ്രശോഭിതമാകുമ്പോള്‍ ശ്രീകോവില്‍
നട തുറക്കും .ദീപം കൊണ്ട് മേല്‍ശാന്തി ഭഗവാനെ
ഉഴിയും ,പിന്നെ കര്‍പ്പൂരം കത്തിച്ചു ,ഉഴിഞ്ഞു പൂജ ചെയ്യുന്നു .
"ദീപാരാധന "
അത്താഴപൂജ :-ക്ഷേത്രത്തിലെ അവസാന പൂജയാണ്
അത്താഴപൂജ .രാത്രി എട്ടു മണിക്ക് നിവേദ്യം അര്‍പ്പിച്ചു
ഒന്‍പതുമണിക്ക് അത്താഴപൂജ നടത്തും .അവില്‍ ,അപ്പം ,
അട ,അടയ്ക്ക ,വെറ്റില എന്നിവ അത്താഴപൂജക്കു നിവേദിക്കും .
അത്താഴപൂജ കഴിഞ്ഞു നട തുറന്നു ,അത്താഴ ശീവേലിക്ക്
തിടമ്പ് എഴുന്നള്ളിക്കും .
രണ്ടാമത്തെ പ്രദിക്ഷിണത്തില്‍ ഇടയ്ക്കയും ,വാദ്യവും നടത്തും .
തൃപ്പുക:- അഷ്ടഗന്ധം ,സാബ്രാണി എന്നിവ ചേര്‍ത്തു മണം
പരത്തുന്നതാണ് തൃപ്പുക .
അത്താഴ ശീവേലിക്ക് ശേഷം തിടമ്പ് ശ്രീകോവിലില്‍ പ്രദിഷ്ടിച്ച് ശേഷമാണ് തൃപ്പുക കര്‍മ്മം നടത്തുന്നത് .
ഓലവായന :- തൃപ്പുക കഴിഞ്ഞാല്‍ അന്നത്തെ ചെലവുകളെ സംബന്ധിച്ചു
ഓലയില്‍ എഴുതി വായിക്കും 'പത്തുകാരന്‍ വാര്യ'രാണ്
ഓല വായിക്കുന്നത് .
ഓല വായനയോടെ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാദി കര്‍മ്മങ്ങള്‍ അവസാനിക്കുകയായി .
സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ശുഭദിനം സമംഗളം
പര്യവസാനിക്കുന്നത് ,ഭക്തര്‍ക്ക്‌ മനസ്സിന് കുളിര്‍മ യെകിത്തന്നെയാണ് ..................!
.............................................................................................................
ഐതിഹ്യം :-വസുദേവനും ,ദേവകിയും പണ്ട് ദ്വാരകയില്‍ വച്ചു പൂജിച്ചിരുന്ന വിഗ്രഹമാണ് ഗുരുവായൂര്‍ ക്ഷേത്ര വിഗ്രഹം
എന്ന് ഐതിഹ്യം .
മേല്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ നാരായണീയത്തിലൂടെയാണ്
ഗുരുവായൂര്‍ ക്ഷേത്രം ലോകപ്രശസ്തമായത് .
അദ്ദേഹം ഇവിടെ ഭജനം നടത്തിയിരുന്നു .
കൃഷ്ണനാട്ടം ഉടലെടുത്തത് ഗുരുവായൂരില്‍ വച്ചാണ് .
പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി വൃശ്ചികമാസത്തിലാണ് .