Monday, October 24, 2011

വിവരണങ്ങള്‍

                             "വിവരണങ്ങള്‍ " 
കേരളത്തിലെ പ്രാചീനവും ,നാശോന്മുഖവുമായ കലകളും,
ആചാരങ്ങളും കഴിവതും, വിവരിക്കുവാനുള്ള ശ്രമത്തോടെ ആരംഭിക്കുകയാണ് .................................
              "വിവരണങ്ങള്‍ "എന്നപേരില്‍ .
ആര്യപ്രഭയുടെ സമഗ്ര മുന്നേറ്റത്തിനു എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ് .

ചാക്യാര്‍കൂത്ത് :ചാക്യാന്മാര്‍ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ദൃശ്യകലയാണ്‌ ചാക്യാര്‍കൂത്ത് . 
അതിനായി  ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തബലങ്ങള്‍ ഉണ്ടായിരുന്നു .
പുരാണകഥകള്‍ ഭക്ത്യാദരപൂര്‍വം ,ജനങ്ങളെ ബോധിപ്പിക്കുന്ന ഈ കലയ്ക്കു മൂന്നു വിഭാഗങ്ങളുണ്ട് .
പ്രബന്ധം കൂത്ത് ,നമ്പ്യാര്‍ കൂത്ത് ,കൂടിയാട്ടം എന്നിവയാണ് .
പ്രബന്ധം കൂത്ത് ആഖ്യാനപരമാണ് .
നമ്പ്യാര്‍ കൂത്ത് അഭിനയത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ കൂടിയാട്ടം രംഗ പ്രയോഗമാണ് .
പ്രബന്ധം കൂത്തിലും ,കൂടിയാട്ടത്തിലും ചാക്യാരും ,നമ്പ്യാരും രംഗത്തുവരും .
എന്നാല്‍ നമ്പ്യാര്‍ കൂത്തിന്, ചാക്യാര്‍ രംഗത്ത് വരുന്നതേയില്ല.





കൂത്ത് :ക്ഷേത്രകലയാണ് കൂത്ത് .അമ്പലങ്ങളില്‍ ഉത്സവ കാലങ്ങളില്‍ ചാക്യാര്‍മാര്‍ നടത്തിവന്നിരുന്ന കലാരൂപമാണ്‌ കൂത്ത്.
വാചിക പ്രാദാന്യമുള്ള ഈ കലയ്ക്കു ആംഗിക ,സ്വാതികാ അഭിനയം പ്രധാനമാണ് .
ചംബുപ്രബന്ധങ്ങളെ അവലംഭമാക്കി നിലവിളക്കിനു പിന്നില്‍ നിന്ന് അരങ്ങോരുക്കുന്നു.
ചാക്യാര്‍ പ്രധാനകഥാപാത്രമായി ,
സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളേയും ,  അനാശാസ്യ പ്രവര്‍ത്തനങ്ങളേയും നഖ ശിഖാന്തം കളിയാക്കി,ഹാസ്യരൂപേണ എതിര്‍ത്തുള്ള,
ചാക്യാരുടെ പരിഹാസസംഭാഷണം അതീവ ഹൃദ്യമാണ് .
ലളിതമായ ഭാഷാശൈലി ,കുറിക്കുകൊള്ളുന്ന പരിഹാസ ശരങ്ങള്‍ ,ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ,
ചാക്യാര്‍ കൂത്തിന്റെ പ്രത്യേകതകളാണ് .



കൂടിയാട്ടം : പ്രാചീന ദൃശ്യകലയാണ്‌ കൂടിയാട്ടം.
വിരളമായി മാത്രം ഇന്നു കാണാന്‍ കഴിയുന്ന ക്ഷേത്ര കലയാണ്‌ കൂടിയാട്ടം.
കേരളത്തിന്റെ തനിമയാര്‍ന്ന കല .
പാരമ്പര്യമായി ചാക്യാന്മ്മാര്‍ നടത്തിവന്നിരുന്ന ഇന്നു നാശോന്മുഖവുമായ കല.
മിഴാവ് ,കുഴിതാളം ,ഇടയ്ക്ക ,കുഴല്‍ ,ശംഖു എന്നീ വാദ്യോപകരണങ്ങള്‍ കൂടിയാട്ടത്തിന് ഉപയോഗിക്കുന്നു.
രംഗമണ്ഡപം ,വാചികം ,ആംഗികം ,സാത്വികം ,ആഹാര്യം തുടങ്ങിയവയുടെ കൂട്ടമാണ്‌ കൂടിയാട്ടം .



നങ്ങ്യാര്‍ കൂത്ത് :ക്ഷേത്ര കലകളില്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കലയാണ്‌ നങ്ങ്യാര്‍ കൂത്ത്.
കൂടിയാട്ടത്തില്‍ നിന്ന് രൂപം കൊണ്ട കലയാണ്‌ നങ്ങ്യാര്‍കൂത്ത്.




നിഴല്‍ക്കൂത്ത് :ചില ദേവിക്ഷേത്രങ്ങളില്‍ നടത്തി വന്നിരുന്ന അടിസ്ഥാനകലയാണ് നിഴല്‍ക്കൂത്ത് .
ആപത്തില്‍നിന്നും ,കഷ്ടതകളില്‍നിന്നും ,രോഗങ്ങളില്‍നിന്നും രക്ഷ നിഴല്‍കൂത്ത് നടത്തുകമൂലം ലഭിക്കുമെന്ന് വിശ്വസിച്ചു പോന്നു .
പാവക്കൂത്ത്‌,ഓലപ്പാവക്കൂത്ത്,തോല്‍പ്പാവക്കൂത്ത്  എന്നീ പ്പേരുകളില്‍ പാവക്കൂത്ത്‌ അറിയപ്പെടുന്നു .
പാവകളുടെ ചലിക്കുന്ന നിഴല്‍ വലിച്ചുകെട്ടിയ വെളുത്ത തുണിയില്‍ പ്രതിഫലിപ്പിക്കുന്നു .
രാത്രികാലങ്ങളില്‍ നിഴല്‍ക്കൂത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തുമാടങ്ങള്‍ തന്നെ നിര്‍മ്മിച്ചിരുന്നു .

കടവല്ലൂര്‍ അന്യോന്യം :-

 തൃശ്ശൂര്‍ തിരുനാവായക്കാരായ ബ്രാപ്മണയോഗക്കാര്‍
കടവല്ലൂര്‍ ശ്രീ രാമക്ഷേത്രത്തില്‍ വര്‍ഷംതോറും
നടന്നു വരുന്ന വേദപാഠ മത്സരം 
തന്നെയാണ്  കടവല്ലൂര്‍ അന്യോന്യം .
ജൈന ,ബുദ്ധ മതത്തിന്റെ അതിപ്രസരം മൂലം ,ഹൈന്ദ വമതത്തിന്റെ ശക്തി ക്ഷയിക്കാതെ സംരക്ഷിക്കാന്‍ പണ്ഡിതന്മാര്‍ നടത്തിവന്ന മത്സരമായിരുന്നു .
ജൈന ,ബുദ്ധ മത പണ്ഡിതന്മാരെ പലപ്പോഴായി വാദ പ്രതിവാദത്തിലൂടെ 
തോല്‍പിച്ചു തുന്നം പാടിച്ചിട്ടുണ്ട്‌ .
ഭാട്ട മത പ്രചാരകനായ പ്രഭാകരന്‍ സ്ഥാപിച്ച മഠത്തിലാണ് വേദ പഠനം 
നടക്കുന്നത് ."ഗുരു മഠം '"എന്നറിയപ്പെടുന്നു .


പഞ്ചതന്ത്രം കഥകള്‍ :
ലോകസാഹിത്യത്തിനു ഭാരതം നല്കിയ അമൂല്യ കൃതിയാണ് പഞ്ചതന്ത്രം!
ക്രുസ്തുവിനു മുമ്പ് 2200-റോടുകൂടി പണ്ഡിത ശ്രേഷ്ടനായ വിഷ്ണുശര്‍മ്മ എന്ന ബ്രാമ്ഹണന്‍ ,
സംസ്കൃതത്തില്‍ രചിച്ചതെന്നു വിശ്വസിക്കുന്ന കൃതിയാണ് പഞ്ചതന്ത്രം .ലോകത്തിൽ പലഭാഷകളിലും പഞ്ചതന്ത്രം നിലവിലുണ്ട്.
സാരോപദേശം നിറഞ്ഞ മഹത്തായ കൃതി കുട്ടികള്‍ക്ക് പ്രിയങ്കരമാണ് .
മഹിളാരോപ്യ രാജ്യത്തെ അമരശക്ത്തി രാജാവിന്റെ 
ബുദ്ധി മാന്ദ്യമുള്ള പുത്രന്മാരായ,ബഹുശക്തി,ഉഗ്രശക്തി,
അനന്തശക്തി  എന്നിവരെ വിജ്ജാനികളാക്കി മാറ്റാന്‍ രചിച്ചതാണ് രാജനീതി ഗ്രന്ഥമായ പഞ്ചതന്ത്രം .
അദ്ദേഹത്തിന്‍റെ ഉദ്ദ്യമം വിജയിക്കതന്നെചെയ്തു.ആറുമാസങ്ങൾ കൊണ്ട് രാജകുമാരന്മാരെ സർവ്വശാസ്ത്രസാരജ്ഞാന്മാരും,രാജനീതിജ്ഞാന്മാരും
ആക്കി തീർത്തു.സന്തോഷാധിക്യത്താൽ വിഷ്ണു ശർമ്മയെ ആദരിച്ചു,യഥോചിതം പാരിതോഷങ്ങൾ നല്കി സന്തോഷിപ്പിച്ചു.
പലഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ കൃതിയില്‍ മിത്രഭേതം,മിത്രലാഭം,
കാകോലുകീയം(സന്ധിവിഗ്രഹം),
ലബ്ധപ്രണാംശം,അപരീക്ഷിതകാരകം
എന്നീ അഞ്ചു തന്ത്രങ്ങളാക്കി തിരിച്ചിരിക്കുന്നു.അഞ്ചു തന്ത്രങ്ങൾ സരസവും,സാരാംശഗർഭിതങ്ങളുമായ കഥ കളിലൂടെ അവതരിപ്പിക്കുകയുമാണ്.
മിത്രഭേതം.
ശത്രുക്കളെ ഭിന്നിപ്പിച്ചു ദുർബ്ബലരാക്കുക എന്ന തത്വം ഉൾക്കൊള്ളുന്നു.
വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന സിംഹത്തെയും,കാളയെയും എഷണികളിലൂടെ ഭിന്നിപ്പിക്കുക,അതിലൂടെ കരടകൻ,ദമനകൻ എന്ന കുറുക്കന്മാർ കൌശല പൂർവ്വം നേടുന്ന കാര്യസാധ്യങ്ങൾ!!
മിത്രലാഭം
അന്യരെ മിത്രങ്ങൾ ആക്കുംമുപു അവരെ ശരിക്കും മനസ്സിലാക്കി മാത്രമേ സഹകരിക്കാവൂ!എന്ന തത്വം,ആമ,കാക്ക,മാൻ,എലി എന്നീ കഥാപാത്രങ്ങളിലൂടെ, ഏതാപത്ഘട്ടത്തെയും മിത്രഭാവേന ചിന്തിക്കുന്ന സുഹൃത്തുള്ളവന് നിഷ്പ്രയാസം തരണം ചെയ്യാനാകും എന്ന് വക്തമാക്കുന്നു.
 കാകോകിലൂയം(സന്ധി വിഗ്രഹം)
ശത്രു-മിത്ര ഉദാസീനാന്മാരോട് എപ്രകാരം ഏതുസമയങ്ങളിൽ സന്ധി,വിഗ്രഹം ആകാം എന്ന് പ്രതിപാദിക്കുന്നു.മൂങ്ങകളും,കാക്കകളും തമ്മിലുള്ള ശത്രുതയാണ് വിഷയമായി കഥയിൽ വരുന്നത്.
ലബ്ധപ്രണാംശം 
മുതലയുടെയും,കുരങ്ങന്റെയും കഥയിലൂടെ കയ്യിലിരിക്കുന്ന വസ്തു എങ്ങിനെ നഷ്ടമാകുന്നു എന്ന് വിശദീകരിക്കുന്നു.
ഒന്നും ആലോചിക്കാതെ എടുത്തുചാടി വിപത്തുണ്ടാക്കുന്നവർക്ക് വന്നുചേരുന്ന നാശം വിശദമാക്കുന്നു.  
ബുദ്ധിമാന്ദ്യമുള്ള രാജകുമാരന്മാരെ വിജ്ജാനികളാക്കാന്‍ ഈ മഹത്ഗ്രന്ഥത്തിന് കഴിഞ്ഞു-..............!
 എല്ലാവരും വായിച്ചിരിക്കേണ്ട മഹത് ഗ്രന്ഥമാണ് . 




കിളിപ്പാട്ട് :

 കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് .
മലയാളകവിതയില്‍ പ്രചാരമേറിയ രചനാരീതി ഉപയോഗത്തില്‍ വരുത്തുകയും .
ഇമ്പമാര്‍ന്ന രീതിയില്‍ കിളിയോട് കഥ പറയാന്‍ ആവശ്യപ്പെടുകയും,
കിളിപറയുന്നതായി,പാടുകയും ചെയ്യുന്നതാണ് കിളിപ്പാട്ടുകള്‍ .
തുഞ്ചത്തെഴുത്തച്ഛന്‍റെ കൃതികളില്‍ മഹാഭാരതം കിളിപ്പാട്ട് പ്രഥമഗണനീയമാണ് :
വേദവ്യാസമഹര്‍ഷി; സംസ്കൃതത്തില്‍ 13 പര്‍വ്വങ്ങളില്‍ എഴുതിയ മഹാഭാരതത്തിന്റെ പരിഭാഷയാണ് ഭാരതം കിളിപ്പാട്ട് .

പതിനെട്ടു ദിവസത്തെ നീണ്ട മഹായുദ്ധത്തോടുകൂടി 
കൌരവപക്ഷത്തുള്ള സേനയും സേനാനായകന്മാരും 
ഗുരുജനങ്ങളുമെല്ലാം ,സ്ത്രീകളൊഴികെ വീരസ്വര്‍ഗ്ഗം 
പ്രാപിച്ചു .ദുര്യോധനന്റെ അന്ത്യം സ്നേഹാര്‍ദ്ദനനായ 
പിതാവിനെ വല്ലാതെ പീഡിപ്പിച്ചു.
അന്ധനായ ധൃതരാഷ്ട്രരുടെ മനസ്സും നിശ്ചലമായി.
മാനസ്സിക വിഷമം തീര്‍ക്കാന്‍ ശ്രമിച്ച വിദുരര്‍ വളരെ 
പണിപ്പെട്ടു .ഭാരതകര്‍ത്താവായ വേദവ്യാസനും
സന്നിഹിതനായിരുന്നു.
ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം പാണ്ഡവരെല്ലാം 
ചേര്‍ന്ന് ശോകാകുലനായ ധൃതരാഷ്ട്രരെ സന്ദര്‍ശിക്കുവാന്‍
പോയി .   വസ്തുതകളും ,ഭാവിഷ്യത്തുകളും ഉള്‍കണ്ണില്‍ ഗ്രഹിക്കുന്ന ശ്രീകൃഷ്ണന്‍ ,  ഉരുക്കില്‍ തീര്‍ത്തഭീമന്‍റെ
പ്രതിമ കൂടെ കൊണ്ട് പോകണമെന്ന്
  നിര്‍ദ്ദേശിച്ചിരുന്നു .
മൂത്തവര്‍ ക്രമത്തില്‍ പാണ്ഡവര്‍ ധൃതരാഷ്ട്രരുടെ 
പാദങ്ങളില്‍ നമസ്കരിച്ചു . പാണ്ഡവര്‍ വന്നതറിഞ്ഞ്
അദ്ദേഹം ആഹളാദിച്ചു ,ധര്‍മപുത്രരേ അനുഗ്രഹിച്ചു ,
ആശിര്‍വദിച്ചു  ഭീമന്‍റെ ഊഴമായപ്പോള്‍ 
ശ്രീകൃഷന്‍ ഭീമനുപകരം ആ പ്രതിമയാണ് 
ദൃതരാഷ്ട്രരുടെ മുന്നിലേക്ക്‌നീക്കിയത്.
" ഉണ്ണീ;മകനെ !വരിക വൃകോദരാ കണ്ണ് കാണാത്തത് നീ അറിഞ്ഞീലയോ ?"എന്നു പറഞ്ഞു 
ആ അന്ധ നരപതി ഭീമസേനനെന്നുകരുതി
ഗാഡാശ്ലേഷം ചെയ്തു .വിസ്മയമെന്നു പറയട്ടെ ആ 
ആയാസപ്രതിമ തവിടുപോടിയായിപ്പോയി.
ഭീമന്‍ മരിച്ചെന്നു വിശ്വസിച്ച ആ നരപതി
വാവിട്ടുകരഞ്ഞത് അവിടെ കൂടിനിന്നവരെ 
വല്ലാതെ അമ്പരപ്പിച്ചു .
ആ സന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ അന്ധ നരപതിക്ക് പറ്റിയ 
അമളി വെളിപ്പെടുത്തി ,ശകാരിച്ചു.
ഇനിയെങ്കിലുംപാണ്ഡവവൈര്യം കളഞ്ഞു മക്കളായി
സ്വീകരിക്കാന്‍അപേക്ഷിക്കുകയും ചെയ്തു .
'ദൃതരാഷ്ട്രാലിംഗനം'ക്രൂരതയുള്ളിലോളിപ്പിച്ചു സ്നേഹം
നടിക്കുന്നു ,  നാം വളരെ ഗൌരവമായി ഉപയോഗിക്കുന്ന 'മുതലക്കണ്ണീര്‍ 'എല്ലാം ഈ 
കഥാ സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ് .


തുഞ്ചത്തെഴുത്തച്ഛന്‍ :- 

മലയാള ഭാഷാ കവികളുടെ മദ്ധ്യത്തില്‍ പ്രശോഭിക്കുന്ന പ്രഥമഗണനീയനായ പ്രതിഭാശാലിയാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ പതിനാറാം നൂറ്റാണ്ടിലാണ് ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പരിഭാഷാ  സൃഷ്ടി.വാത്മീകി രാമായണം ഭക്തി നിർഭരമായി അവതരിപ്പിച്ചതും, മലയാളം സ്വീകരിച്ചതു അദ്ദേഹത്തിൻറെആദ്ധ്യാത്മ രാമായണം തന്നെയാണ്.
മലയാളത്തിലെ പ്രഥമ കാവ്യം കൃഷ്ണഗാഥയായാലും ;
പ്രഥമ കവി എഴുത്തച്ഛന്‍ തന്നെ എന്ന് മഹാകവി ഉള്ളൂര്‍ ഉപദേശിച്ചിട്ടുള്ളത്.
മനുഷ്യ ഹൃദയത്തെ ഭക്തി മാര്‍ഗേണ സംസ്കരിക്കാനുള്ള മഹത്തായ യത്നമാണ്‌ ഈദ്ദേഹം കാവ്യരചനയില്‍ നടത്തിയിട്ടുള്ളത് .
മനുഷ്യമനസ്സിനെ ആദ്ധ്യാന്മിക ചിന്തയുടെ ഉന്നതിയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നു ,സംശുദ്ധമാക്കുക എന്നതായിരുന്നു എഴുത്തച്ഛന്‍റെ പരമോദ്ധേശം .മഹാഭാരതവും,രാമായണവും മലയാളത്തിൻറെ ഭക്തി പാരവശ്യത്തിൽ നിറഞ്ഞു നില്ക്കുന്ന ഗ്രന്ഥങ്ങളാണ്.
കേരളത്തിന്റെ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഒരവതാരപുരുഷന്റെ ധര്‍മാമാണ് എഴുത്തച്ഛന്‍ നിര്‍വഹിച്ചിട്ടുള്ളത് .
മണിപ്രവാളം ,നാടന്‍പാട്ടുകള്‍ ,ചമ്പുക്കള്‍ ,സന്ദേശകാവ്യങ്ങള്‍ തുടങ്ങിയവയായിരുന്ന; രണ്ടു സരണികളെയും മനോഹരമായി സമോന്യയിപ്പിച്ച്  നൂതനമായ ഭാഷാരീതിയും ,കാവ്യരചനയും എഴുത്തച്ഛന്‍ തുടങ്ങിവച്ചു .
സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷാശൈലി ,
സാഹിത്ത്യത്തില്‍ ഉടനീളം ഉണ്ടായത് ആചാര്യനിലൂടെയാണ്.
മലയാളകവിതയുടെ പിതാവെന്നു എക്കാലവും തുഞ്ചത്തെഴുത്തച്ഛനെ ആധരിക്കപ്പെടുന്നതില്‍ ഒട്ടും അതിശയോക്തിയില്ല .
കിളിപ്പാട്ടിലെ 14 -മത്തെതാണ് സ്ത്രീ പര്‍വ്വം.





കുമ്മാട്ടിക്കളി :ഭദ്രകാളി പ്രീണനാര്‍ത്ഥം നടത്തുന്ന അനുഷ്ടാനകലയാണ് കുമ്മാട്ടിക്കളി .
ശ്രീകൃഷ്ണന്‍ ,പരമശിവന്‍ ,കിരാതന്‍ ,ദാരികന്‍ ,നാരദന്‍ ,
ഗണപതി തുടങ്ങിയ വേഷങ്ങളാണ് പ്രധാനം .
പാട്ട് പാടുന്നത് പ്രത്യേകം ആളുകളാണ് .






 കൊല്ലവര്‍ഷം :   ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒന്നാണ് കൊല്ലവര്‍ഷം .
അത് എങ്ങിനെ ഉണ്ടായി..?
എവിടുന്ന് ഉത്ഭവിച്ചു എന്നത് അറിയാന്‍ ആഗ്രഹാമുണ്ടാകുമല്ലോ ?
കലിവര്‍ഷം 3927(AD825)-ല്‍
ഉദയമാര്‍ത്താണ്‍ഡവര്‍മ്മ രാജാവ് ,ജ്യോത്സ്യന്‍മാരെയും,
പണ്ഡിതന്മാരെയും കൊല്ലത്ത് വിളിച്ചുവരുത്തി .
ഒരു പുതുകാലത്തിനു തുടക്കം കുറിച്ചു .
AD825-ആഗാസ്റ്റു 15-നു കൊല്ലവര്‍ഷം ആരംഭം കുറിച്ചു .
ഇതു പിന്നീടു മറ്റു നാടുകളിലും പ്രചാരത്തിലായി .




കൊട്ടിപ്പാടിസേവ :ക്ഷേത്രങ്ങളില്‍ നിലനില്കുന്ന ഭജനപാടല്‍ ചടങ്ങാണ്  കൊട്ടിപ്പാടിസേവ 
പാട്ടും ,വാദ്യവും ഇടകലര്‍ന്ന ആരാധന 
ഇടയ്ക്ക കൊട്ടി കീര്‍ത്തനങ്ങള്‍ പാടുന്നു .
ആദ്യം ഗണപതിസ്തുതി ,പിന്നെ സരസ്വതി സ്തുതി ,
അതിനുശേഷം ക്ഷേത്രത്തിലെ ആരാധനാ മുര്‍ത്തിയെ 
സ്തുതിച്ചു പാടും .
ഇടയ്ക്ക കൊട്ടുന്നതും പാടുന്നതും ഒരാള്‍ തന്നെയാണെന്നത് പ്രത്യേകതയാണ് .
കുറച്ചു പാടിയശേഷം ഇടയ്ക്ക കൊട്ടും ,പാട്ടുനിര്‍ത്തി 
വീണ്ടും ഇടയ്ക്ക കൊട്ടും .
ഇതാണ് രീതി .ഇന്നു വിരളമായി കാണുന്ന ക്ഷേത്രകലകളില്‍ ഒതുങ്ങുന്നു .






ദീപാവലി :

 തമിഴ് നാട്ടിലും ,കേരളത്തിലും ,ഭാരതത്തില്‍ പലസംസ്ഥാനങ്ങളിലും വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി .
ധനു മാസത്തിലെ ശുക്ളപക്ഷ ത്തുടക്കമാണ് ദീപാവളിആഘോഷം .
ശരീരം മുഴുവന്‍ എണ്ണതേച്ചു കുളി ,മധുര പലഹാരം വിതരണം ,കോടിയുടുക്കുക ,പടക്കം പൊട്ടിച്ചു ആഘോഷിക്കുക പ്രധാനമാണ് .
 ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച സന്തോഷം ആഘോഷിക്കുന്ന ചടങ്ങായാണ് ഐതിഹ്യം.
ദീപങ്ങളുടെ കൂടം എന്ന അര്‍ത്ഥമാണ് 'ദീപാവലി '
ഭാരതമാകെ വിവിധ രീതിയില്‍ ഇതു ആഘോഷിക്കുന്നു .
ലക്ഷ്മി പൂജക്കും ഈ ദിനം ഉത്തമമാണ് .






 നവരാത്രി :നവരാത്രി ദിവസങ്ങളില്‍ ദുര്‍ഗ്ഗയെപൂജിക്കുന്നു
ദേവന്മാരുടെ മുന്നില്‍ ആദിപരാശക്തി ദുര്‍ഗ്ഗയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അഷ്ടമി ദിനത്തിലാണ് .
ദുര്ഗ്ഗന്‍ എന്ന അസുരനെ വധിച്ചത് ദശമിദിനത്തിലും,അസുരനെ ജയിച്ച ദിനം വിജയദശമി .
ദുര്‍ഗ്ഗ പ്രത്യക്ഷപ്പെട്ട ദിനം ദുര്‍ഗ്ഗാഷ്ടമി .
നവരാത്രി പൂജ മൂന്നു ദിനമാണ് .
ദുര്‍ഗ്ഗാപൂജ അശ്വതി മാസത്തിലെ പ്രതിപദം മുതല്‍ നവമി വരെ നവരാത്രി ആഘോഷം .
അടുത്തദിവസം വിജയദശമി .
നവരാത്രി പൂജ ഒന്‍പതു ദിവസങ്ങളാണ് ,ആദ്യ മൂന്നു ദിനങ്ങള്‍ ഭദ്രകാളി പ്രാധാന്യവും ,രണ്ടാമത്തെ മൂന്നുനാള്‍ മഹാലക്ഷ്മി പ്രാധാന്യവും ,മൂന്നാമത്തെ മൂന്നു ദിനങ്ങള്‍ സരസ്വതി പ്രാധാന്യവും കല്‍പ്പിക്കുന്നു .
മൂന്നാമത്തെ മൂന്നു ദിനങ്ങള്‍  ദുര്‍ഗ്ഗാഷ്ടമി,മഹാനവമി ,വിജയദശമി എന്നീ പൂജകള്‍ നടത്തുന്നു .
ദുര്‍ഗ്ഗാഷ്ടമി ദിനംവിദ്യാരംഭമായി ആഘോഷിയ്ക്കന്നു .
ഗ്രന്ഥങ്ങളും,ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു 'പൂജവൈപ്പ്'എന്നറിയപ്പെടുന്നു .
മഹാനവമി ദിനത്തില്‍ എഴുത്തോ ,വായനയോ പാടില്ല .
വിജയദശമി ദിനത്തില്‍ പൂജയ്ക്ക് വച്ച ഗ്രന്ഥങ്ങളും,ആയുധങ്ങളും തിരിച്ചെടുക്കുന്നു .ഈ  ദിനത്തിന് 'പൂജയെടുപ്പ് 'എന്നപേരില്‍ അറിയപ്പെടുന്നു . ഭാരത ജനത അത്യാഘോഷത്തോടെ ശിരസ്സിലേറ്റുന്ന മഹത്തായ ഉത്സവമാണ് നവരാത്രി മഹോത്സവം ..
*******************
ആര്യപ്രഭ  












k

No comments:

Post a Comment