'"ഡിസംബറിന്റെ മോഹം "
ഡിസംബറിലെ തിരക്കുള്ള ശനിയാഴ്ച.
ഉച്ചകഴിഞ്ഞ് യാദര്‍ശ്ചികമായ്,
ഒരു ഫോണ്‍ കോള്‍ .................!
യുവാവായ അയാള്‍ക്ക് പരിചയമില്ലാത്ത
നമ്പര്‍ ........!
ആളറിയാതെ വിളിക്കുകയായിരുന്നു ........ വേണമെങ്കില്‍ കട്ട് ചെയ്യാമായിരുന്നു ...........
തോന്നിയില്ല .......നല്ല, മനോഹര വചനം .
അറിയാതെ പറ്റിയ അബദ്ധം സമ്മതിച്ചു..............
മണിക്കുര്‍കള്‍ക്ക് ശേഷം ഫോണില്‍ .......വീണ്ടും
അതെ മണിനാദം ..................!
കേള്‍ക്കാന്‍ ഇമ്പമുണ്ടായിരുന്നു ....
എല്ലാം കേട്ടിരുന്നു .....;
എന്തിനോ...!,............ഒരു രസം തോന്നി!!
മനസ്സില്‍ കുളിര്‍മ തെളിഞ്ഞു .....................
സ്വപ്നങ്ങള്‍ക്ക്ചിറകു മുളക്കുകയായിരുന്നു......................പ്രേമത്തിന്റെ സുഗന്ധം മണക്കുന്നു.....ആദ്യമായി കേൾക്കുന്ന മധുര നാദം!!!തന്നോടു സ്നേഹം തോന്നാൻ ആാരായിരിക്കും?മനസ്സു ചോദിച്ചു....................
''ഇനിയും വിളിക്കുന്നതില്‍ പരിഭവമില്ലല്ലോ?''
അവളുടെ ചോദ്യം;അയാളുടെ ചിന്തകള്‍ക്ക് വേലിയേറ്റമുണ്ടാക്കി.
കേൾക്കാൻ മോഹമുണ്ടായിരുന്നു.
ആ വാക്കുകള്‍,ആ കിളിനാദത്തിന്റെ ഉടമയെ സ്വന്തമാക്കാന്‍ പോന്നതായിരുന്നു.
കൂടുതലൊന്നും പറയാന്‍ അയാള്‍ക്കുണ്ടായിരുന്നില്ല.
എല്ലാം കേട്ടാസ്വതിച്ചു; ......................
കേട്ടിരുന്നു രസ്സിച്ചു .
വിശേഷണങ്ങള്‍ പലതും പറഞ്ഞു;
അയാളുടെ ശബ്ദം ഏറെ ഇഷ്ടമായെന്നറിയിച്ചു.
ഇനിയും തുടരാനുള്ള ആഗ്രഹവും പറഞ്ഞു .! ''ലിമിറ്റഡു് കമ്പിനിയില്‍ ജോലിയായതിനാല്‍ ,
പലരെയും വിളിക്കാറുണ്ട്,അങ്ങിനെ വന്നുപോയതാണ്.സംസാരിക്കാൻ ആഗ്രഹമുണ്ട് വിരോദമുണ്ടാകില്ലല്ലോ?'' ഒരിക്കല്‍;തുടക്കത്തില്‍ മാന്യമായ ഭാഷ സംസാരിച്ചു തുടങ്ങിയ മാന്യന്‍;അവസാനം ആശ്ലീലം മാത്രമായി തുടര്‍ന്നു.
പ്രലോഭനങ്ങളിലോടെ വശത്താക്കാന്‍;കഴിയാതെ വന്നപ്പോള്‍;
പടം മടക്കിയ, ലോക'പോക്രി'യുടെ കഥ അവൾ പറഞ്ഞു ചിരിച്ചു.........!.
എന്തെല്ലാമോ പറയാന്‍ തയ്യാറായ..... തന്റെ നാക്കിനേയും കടിഞ്ഞാണിടാന്‍;അതോടെ അയാളും പ്രേരിതനായി . ... വല്ലാത്ത അടുപ്പം തോന്നിയെങ്കിലും;തുറന്നുപറയാന്‍ ഭയം ............എല്ലാത്തിലുമുപരി പിരിമുറുക്കം സമ്മാനിച്ച സമയമായിരുന്നു.
ആകസ്മികമായ സംഭവം, ഒരിക്കലും നേരില്‍ കാണാത്ത രണ്ടു മനസ്സുകളുടെ സംഗമം ....................!ഫോണിലൂടെ പലപ്പോഴായി ആവർത്തിച്ചു കൊണ്ടിരുന്നു.
അവള്‍ മനസറിഞ്ഞു അടുക്കുന്നതായ് അയാള്‍ക്ക്.......... തോന്നി.
മാന്യമായ പെരുമാറ്റം തന്നില്‍ ഉണ്ടെന്നു അവളെ ബോദ്ധ്യ പ്പെടുത്തണം.
അയാള്‍ മനസ്സില്‍ ഉറച്ചു. .............................അടുത്തനാള്‍ ഫോണില്‍ വേറൊരു നമ്പര്‍ തെളിഞ്ഞു .
പ്രതികരിക്കാതെ മിനിട്ടുകള്‍ കടന്നു ..................,ഫോണ്‍ഓഫായി . .................ആളെ മനസ്സിലായി.
പറഞ്ഞപ്പോള്‍ ...........,സമ്മതിച്ചില്ല.
പലചോദ്യങ്ങളും ഫോണില്‍ തെളിഞ്ഞു ............ ...........സമ്മതിച്ചില്ലെങ്കിലും...................... .ഇരുവര്‍ക്കും അറിയാമായിരുന്നു . ........
വെളിപ്പെടുത്താതെയിരിക്കൽ ഒരുസുഖം .........!
മൂകതയുടെ നിമിഷങ്ങള്‍;.........................അയാളില്‍ മോഹങ്ങളുടെ ഓളങ്ങള്‍ സൃഷ്ടിച്ചു.
.......................ഞായറാഴ്ച ഉദ്ധ്യേഗജനകമായിരുന്നു.
വാചകങ്ങളുടെ വേലിയേറ്റം,.................
തുടങ്ങിവക്കേണ്ട താമസം എല്ലാം അവള്‍.................... ഏറ്റെടുത്തുകൊള്ളും.
സന്തോഷംനിറഞ്ഞ മണിക്കൂറുകള്‍;
എല്ലാം ഉറപ്പിച്ച മട്ടും............തോന്നി;സംസാരത്തില്‍.!!
തിങ്കളാഴ്ചയുടെ പ്രഭാതത്തില്‍ സഞ്ചാരമദ്ധ്യേ വന്ന പുതിയ നമ്പരില്‍ തിരിച്ചു വിളിച്ചു.തുടങ്ങിവക്കേണ്ട താമസം എല്ലാം അവള്‍.................... ഏറ്റെടുത്തുകൊള്ളും.
സന്തോഷംനിറഞ്ഞ മണിക്കൂറുകള്‍;
എല്ലാം ഉറപ്പിച്ച മട്ടും............തോന്നി;സംസാരത്തില്‍.!!
ആശിച്ച പ്രതികരണം;ആളെ വെളിപ്പെടുത്തി;
സന്തോഷ ത്തിന്റെ... സീമ കടന്ന സംസാരം.
തുടുപ്പിന്റെ നിമിഷങ്ങള്‍,..... മണിക്കൂറുകള്‍ക്ക് വഴിതുറന്നു.
ജലത്തില്‍ പഞ്ചസ്സാര അലിഞ്ഞപോലെ.
മൂന്നു ദിവസത്തെ അടുപ്പം......... മൂന്നു യുഗത്തിന്റെ ബന്ധം.അതിലേറെ കോളുകൾ!!!
സംസാരത്തില്‍,പ്രപഞ്ച കാര്യങ്ങള്‍ സര്‍വതും നിറഞ്ഞുനില്കും
സംസാരത്തിലും പ്രവര്‍ത്തിയിലും തുല്യത.
പ്രായത്തില്‍ തന്നെക്കാള്‍ താഴെയാണെങ്കിലും[ചോദിച്ചിട്ടില്ല ],
പക്വതയില്‍ തുല്യര്‍.
രണ്ടു ദിക്കില്‍ നിന്നുല്‍ഭവിച്ച് ഒന്ന്ചേരുന്ന...... അരുവികള്‍,കളകളം മൃദുവായ് ഇണചേര്‍ന്ന്
ഒഴുകി തൃപ്ത്തിയോടെ തൃപ്തിയെന്ന സമുദ്രത്തില്‍ അലിയുന്നു........
ആ സംഗമം ഓര്‍മകളില്‍ ഓളങ്ങള്‍ സൃഷ്ട്ടിച്ച് മുന്നേറി.തന്റെ യുവത്വത്തിൽ പ്രേമത്തിൻറെ
ആദ്യനാമ്പിട്ടവൾ.
മറവി കള്‍ക്ക് മാപ്പുകൊടുത്തു ...................;
ഇന്നലെകളെ വിട്ടുകളഞ്ഞ് ....... ;ഇന്നിലൂടെ നടക്കാം.
ഇടതൂര്‍ന്ന വനമധ്യേ .....ഒറ്റക്കാവരുത്;
കൂട്ടിനുള്ളയാള്‍ ഭോഷനുമാവരുത്.
ചിന്തകള്‍ തളിരിടുന്ന മനസ്സാണ് പ്രപഞ്ചം ..................!
അതിൽ ഒരുകണിക മാത്രമാണ് നാമെല്ലാം ...............!
ഉണര്‍ന്നിരുന്നു ചിന്തിക്കണം.............. ,കണ്ണുതുറന്നു കാണണം,
കാണുന്നതെല്ലാം മനസ്സിലാക്കണം,.....................
മനസ്സിലാക്കിയത് പ്രാവര്‍ത്തികമാക്കണം!!!
തളരാത്ത മാനസം,വിടരുന്ന പൂ പോലെ സൌരഭ്യ മായിരിക്കും.
അവളുടെ മധുര നാദത്തില്‍ അയാള്‍ അലിഞ്ഞു ചേരുകയായിരുന്നു;മറിച്ചു ഒന്നും അയാള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.അഥവാ പറഞ്ഞാൽ അവൾ ഇഷ്ടപ്പെടാതെ വിട്ടു പോകുമോ?
ഡിസംബറിന്റെ അവസാന നാളില്‍ അയാളെ അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു.
കാതങ്ങള്‍ക്കു അകലെ .................ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്ഥലം ..!
കണ്ണൂര്‍ എന്ന സ്ഥലത്തെ കുറിച്ചു അവളില്‍ നിന്ന് അയാള്‍ നേരത്തെ അറിഞ്ഞിരുന്നു.
തീവണ്ടി സ്റേറഷണില്‍ നിന്ന് വരേണ്ടുന്ന വഴികള്‍ അവള്‍ പറഞ്ഞു തന്നിരുന്നു.
ടൌണില്‍ നിന്ന് ഓട്ടോയില്‍ യാത്ര.
ചെറുവഴികള്‍ പിന്നിട്ടു;
നാട്ടിന്‍പുറത്തെ പെട്ടിക്കടയില്‍ ചോദിച്ചു;
അധികം അന്യോഷിക്കാതെ വീടു കണ്ടുപിടിച്ചു.
ഇടത്തരം കുടുബം;വിശാലമായ മുറ്റം.
കോളിംഗ് ബെല്ലില്‍ കൈ അമര്‍ന്നു.
പൂമുഖത്തെ വാതില്‍ തുറന്നു,സുസ്മേര വദനയായ ഒരുസ്ത്രീ.
മദ്യവയസ്ക വാതില്‍ തുറന്നു.
"സുമേഷല്ലേ....?...."പ്രതീക്ഷയുടെ ശബ്ദം .........
അമ്മയായിരിക്കും അയാള്‍ കരുതി ...................................
"അതെ '"അയാള്‍ പറഞ്ഞു.അമ്മയായിരിക്കും അയാള്‍ കരുതി ...................................
"ഞാന്‍ പ്രതീക്ഷിച്ചിരിക്കയായിരുന്നു "അവര്‍ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.
അയാള്‍ വികാര തീവ്രതയോടെ ചോദിച്ചു
"സ്മിത....."മുഴുമിപ്പിക്കുന്നതിനു മുമ്പേ "അതെ " അവര്‍പറഞ്ഞു.
സ്മിതയുടെ വീടാണെന്ന് അയാള്‍ക്ക് ഉറപ്പായി .
ഇന്നുവരെ കണ്ടിട്ടില്ലാത്ത അവളെ കാണാന്‍
ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം .!
അയാളുടെ മനസ്സ് തുടിക്കുകയായിരുന്നു .!
ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിന് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍; ആലോചിച്ച്പ്പോള്‍ അയാള്‍ക്ക് കൈകാലുകള്‍ കുഴയുന്നുണ്ടായിരുന്നു.
വാതില്‍ തുറന്നത് അമ്മയായിരിക്കും;സെറ്റിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ മനസ്സിൽ ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
അവള്‍ അമ്മയോട് എല്ലാം പറഞ്ഞിരിക്കണം.കണ്ടപ്പോഴേ ആമ്മയ്ക്ക് തന്നെ മനസ്സിലായല്ലോ!!!
അകത്ത് കുട്ടികളുടെ ശബ്ദം......!
അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു .
മൂന്നോനാലോ വയസ്സ് തോന്നിക്കുന്ന രണ്ടുകുട്ടികള്‍;
ഓടി ത്തിമിര്‍ക്കുന്നു.
കുട്ടികള്‍ അവരുടെ സാരിയില്‍ കെട്ടിപ്പിടിച്ചു പറ്റിച്ചേര്‍ന്നു.
" മോളുടെ മക്കളാണ് "അവര്‍ പറഞ്ഞു.
ചേച്ചിയുടെ കുട്ടികളായിരിക്കും കുട്ടികളേയും നോക്കി അയാള്‍ സെറ്റിയില്‍ സ്മിതയേയും കാത്തിരുന്നു .
അകത്തു പോയ അവര്‍ ചായയും ഉപ്പേരിയും
ടീ പ്പോയില്‍ വച്ചു എതിര്‍ വശത്തെ സെറ്റിയിലിരുന്നു.
'"ചായകുടിക്ക് "അവര്‍ പറഞ്ഞു.
അയാള്‍ സ്മിതയെ പരതുകയായിരുന്നു.
"യാത്ര സുഖമായിരുന്നോ ?"അവര്‍ തിരക്കി.
"ങാ....."അയാള്‍ അലസ്സമായി പറഞ്ഞു.
"മകള്‍ സ്റേറ്റ്സ്സിലാണ് ;ഇന്നലെ വന്നതെയുള്ളു .........,
ഹസ്ബ്ന്റ വന്നിട്ടില്ല ."അവര്‍ പറഞ്ഞു .
അയാള്‍ക്ക് ക്ഷമ നശിക്കുകയായിരുന്നു ,
അവരുടെ വാക്കുകള്‍ അയാള്‍ക്ക് അന്ന്യമായിരുന്നു.
മുറുകിയ സിരകളുമായി അയാള്‍ കാത്തിരുന്നു.
താന്‍ ആകാംഷയോടെ കാണാന്‍ വന്നിരിക്കുന്നത്;
തന്റെ ജീവിത പങ്കാളിയാക്കാന്‍ മനസ്സില്‍ ഉറപ്പിച്ച പെണ്‍കുട്ടി;
അവൾ താന്‍ വന്നതറിഞ്ഞ് ഓടിവരുമെന്നു കരുതി.
പല വിവാഹ ആലോചനകളും തട്ടിമാറ്റി,ഇവള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഫോണിലൂടെ ഒന്നും സുചിപ്പിക്കാന്‍ കഴിഞ്ഞില്ല.
തന്റെ ആഗ്രഹം; തന്റെ മനസ്സില്‍ സൂക്ഷിച്ച,
മധുര സ്വപ്‌നങ്ങള്‍ ഒന്നും .......................................!
എന്നാല്‍ ലോകത്തിലെ സകലതും സംസാരിച്ചു;
....പക്ഷെ ....ഒന്നുമാത്രം മിണ്ടിയില്ല
..............................................
തന്റെ മനസ്സുതുറക്കാന്‍ മാത്രം കഴിഞ്ഞില്ല.
അറിഞ്ഞിരുന്നെങ്കില്‍;താന്‍ വന്നമാത്രയില്‍
അവള്‍ ഓടിവരുമായിരുന്നു.
നേരില്‍ കാണുമ്പോള്‍ സംസാരിക്കാമെന്ന തന്റെ
ധാരണ തെറ്റായി;
പലപ്പോഴും പറയണമെന്ന് വിചാരിച്ചതാണ്.
വല്ലാത്ത അഭിമാനിയായി നടിച്ചു.
ഒന്നുംപറഞ്ഞില്ല.
അവളെപ്പറ്റി അധികമൊന്നും അറിയുകയുമില്ല.
വീട്ടുകാരുടെ വിവാഹാലോചനകള്‍ പലതും ഈ കാരണത്താല്‍ തട്ടിമാറ്റി.
കൂട്ടുകാരോട് പോലും മറച്ചു വച്ചു.
ഏതായാലും ഇന്ന് എല്ലാത്തിനും വിരാമാമിടുകതന്നെ .
അയാള്‍ നിശ്ചയിച്ചു .
"സ്മിതയെവിടെ "ധൈര്യം സംഭരിച്ചു ;അയാള്‍ തിരക്കി.
"ഇവിടെയുണ്ടല്ലോ "അവര്‍ പറഞ്ഞു
"എന്നിട്ട് ഇതുവരെ വരാത്തതെന്തേ ?"അയാള്‍ അല്പം സങ്കോജത്തോടെ പറഞ്ഞു.
"അതുകൊള്ളാം !ഞാന്‍ എത്രനേരമായി ഇവിടിരിക്കുന്നു
സുമേഷല്ലേ ഒന്നും മിണ്ടാതിരിക്കുന്നത്,സങ്കോചം
മാറട്ടെ എന്നുകരുതി മിണ്ടാതിരിക്കുകയായിരുന്നു"
അവര്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ..........,
ഭൂലോകം കീഴ്മേല്‍ മറിയുന്ന അനുഭവം അയാള്‍ക്കുണ്ടായി.
കണ്ണുകളില്‍ ഇരുട്ടു ബാധിച്ചു ...................
ധമനികളില്‍ രക്തം നിശ്ചലമായി ......
അനങ്ങാന്‍ വയ്യാത്ത അവസ്ഥ ............
കണ്ണുകള്‍ ഇറുക്കിയടച്ചു ..........ഒരുനിമിഷം ........
എല്ലാം അവസാനിക്കുകയായിരുന്നു .......
വിയര്‍ത്തു കുളിച്ചു, അസ്വസ്ഥനായ അയാള്‍ മെല്ലെ കണ്ണുതുറന്നു ........
സ്നേഹ സമ്മിശ്രഭാവത്തില്‍ അവര്‍ അയാളെത്തന്നെ
നോക്കിയിരിക്കുന്നു.
"സുമേഷിനു യാത്രാക്ഷീണം തോന്നുന്നുണ്ടോ ?"ഒരു
ഭാവ ഭേതവുമില്ലാതെ അവര്‍ തിരക്കി.
അയ്യാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
വാതലിനു മുന്നില്‍ നില്‍ക്കുന്ന മെലിഞ്ഞു സുന്ദരിയായ സ്ത്രീയെ അയാള്‍
അപ്പോഴാണ് കണ്ടത്.
"ഇതെന്റെ മകളാണ് "അവര്‍ പരിചയപ്പെടുത്തി.
"ഹലോ "മകള്‍ അടുത്തുവന്നു
"എനിക്ക് മുമ്പേ അറിയാമായിരുന്നു,വിളിക്കുമ്പോഴെല്ലാം അമ്മപറയുമായിരുന്നു,നാട്ടില്‍ ആരുമില്ലന്ന വിചാരംനിങ്ങള്‍ക്ക് വേണ്ട എന്ന്.
ഏതായാലും കാണാന്‍
കഴിഞ്ഞതില്‍ വളരെ സന്തോഷം ."അവള്‍ പറഞ്ഞു .
"ഇവള്‍ ഏകമകളാണ് ....ഭര്‍ത്താവ്
നഷ്ടപ്പെട്ടു വര്‍ഷങ്ങളായി മോളുമായി കഴിയുകയായിരുന്നു.
അവളുടെ വിവാഹവും,യാത്രയും പെട്ടെന്നായിരുന്നു.
അവളും പോയപ്പോള്‍,ഒറ്റക്കായ
എനിക്ക് സുമേഷിന്റെ ഫോണ്‍ കോള്‍
മാത്രമാണ് ധൈര്യമായത്".
അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു .
"മനസ്സിലെ കാര്യങ്ങള്‍ പങ്കു വക്കാന്‍ ഒരാള്‍ ആവശ്യമാണ്.
സുമേഷിനെ മകള്‍ക്കും കാണാമല്ലോ എന്ന് കണക്കാക്കിയാണ് ഇന്നുവിളിച്ചത്."അവര്‍ പറഞ്ഞു.
കാറ്റു പോയബലൂണ്‍ പോലെ .......അയാള്‍ .....
ശൂന്യതയിലേക്ക് നോക്കി ...............
മേഘ പാളികള്‍ക്കുള്ളില്‍ ......
ഒളിക്കാന്‍ ഇടം തേടുകയായിരുന്നു ..................................!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
രഘു കല്ലറയ്ക്കല്‍
പാടിവട്ടം
No comments:
Post a Comment