Wednesday, September 30, 2015

നിസ്സംഗത്വം...........!!(2)

നിസ്സംഗത്വം...........!!(2)
.............തുടർച്ച 
തീവണ്ടിയിലെ യാത്ര...!മദ്യലഹരിയിൽ സത്യാനന്ദൻ ആസ്വധിക്കുകയായിരുന്നു.
ദിവസങ്ങൾ പലതു കഴിഞ്ഞു കൈയ്യിലെ മദ്യവും, പണവും തീർന്നു.
തല്ലിയിറക്കിയ ഭാര്യയെ ഓർക്കാൻ അയാൾക്കു താൽപ്പര്യമില്ല.ഓർമ്മയിൽ മാറാല വീണ മനസായിരുന്നു സത്യാനന്ദനിഷ്ടം...........
സ്നേഹത്തിന്റെ നീർച്ചാലുകൾ വറ്റിവരണ്ട,സ്വാർത്ഥതയുടെ ആൾ രൂപമായിരുന്നു സത്യാനന്ദൻ. ദിവസങ്ങളായി മദ്യപാനം ഇല്ലാത്തതിനാൽ,മദ്യം ശരീരത്തെ വിട്ടകന്ന ഓർമ്മകൾ തിരിച്ചുവന്നു.
എങ്കിലും പലതും മറവിക്കുള്ളിൽ ഒതുക്കാൻ അയാൾ ശ്രമിച്ചു.
തിരക്കുള്ള റെയിൽവേ സ്റേറഷണിൽ വണ്ടി നിന്നു. താൻ വളരെ ദൂരം സഞ്ചരിച്ച് ബോംബേ എന്ന മഹാ നഗരത്തിൽ എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം അയാളറിഞ്ഞു..
മറ്റൊന്നും ഓർക്കാതെ തൻറെ രക്ഷ മാത്രമായിരുന്നു ലക്‌ഷ്യം.
ഭാര്യയെ മറന്ന സത്യാനന്ദനു തൻറെ അകന്ന ബന്ധു കല്യാണിൽ താമസിക്കുന്നത് ഓർമ്മയിൽ തെളിഞ്ഞു.
അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി.
അഡ്രസ്സ് അറിയില്ല പേര് അറിയാമെന്നല്ലാതെ ആളെ കണ്ടാൽപോലും അറിയില്ല.
എന്തായാലും കല്യാണിലേക്ക് പോകാൻ തീരുമാനിച്ചു.ആദ്യം കണ്ട ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു,ഓട്ടോ പഞ്ഞുകഴിഞ്ഞു.
ഒരു ഗുഡുസു തെരുവിൽ ഓട്ടോ നിന്നു.
കയ്യിൽ ആകെയുണ്ടായിരുന്ന നോട്ട് ഡ്രൈവർക്ക്‌ കൊടുത്തു.
പണം മതിയാവാത്ത ദേഷ്യത്തിൽ ഡ്രൈവർ ഹിന്ദിയിൽ എന്തെല്ലാമോ പറഞ്ഞു.
കേട്ടഭാവം വൈക്കാതെ സത്യാനന്ദൻ നടന്നുനീങ്ങി.
മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ പാറിപ്പറന്ന  മുടിയും,ആകെ പ്രാകൃതനായ അയാളെ വിട്ട് ഓട്ടോ മറഞ്ഞു.
തെരുവിൽ ലക്ഷ്യം വച്ചുള്ള അയാളുടെ നടത്തം കണ്ടാൽ പരിചയ സമ്പന്നനെന്നേ തോന്നൂ.
കുറെ നടന്നു ഒരു കടയിൽ കയറി മലയാളത്തിൽ കരുണാകരൻ എന്ന ആളെ തിരക്കി.
ഒന്നും മനസ്സിലാകാതെ അവർ കുഴങ്ങി.
ഭാഷ മലയാളമാണെന്ന് മനസ്സിലാക്കിയ ഒരാൾ മറ്റൊരു കട കാണിച്ചു കൊടുത്തു.
മലയാളി ഒറ്റപ്പാലത്തുകാരൻ ബീരാന്റെ ചായക്കട.
പരവശനായ മലയാളിയെ കണ്ടു ബീരാൻ സാഹിബ്ബിന് സഹിച്ചില്ല.അയാൾ സത്യാനന്ദനേയും കൂട്ടി വീട്ടിലേക്കു പോയി.തന്റെ പഴയ കാല ഓർമ്മകൾ  തരുന്ന ഭാവമായിരുന്നു സത്യാനന്ദനെ കണ്ടമാത്രയിൽ.അഴുക്കുപുരണ്ട വസ്ത്രവും,വൃകൃത ഭാവവും നിറഞ്ഞു 
ഈ ബോംബെ നഗരത്തിൽ എരിവെയിലിൽ അലഞ്ഞു,പൈപ്പു വെള്ളം ആവോളം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ,കഷ്ടപ്പാടുകളുടെ വേദന കടിച്ചിറക്കിയ കാലം.
തൻറെ ആ പഴയകാലം ബീരാന്റെ മനസ്സിൽ ഓടിവന്നു. ബന്ധുവിനെ അന്യോഷിക്കുന്ന അയാൾക്ക്‌ വയറുനിറച്ച് ആഹാരം കൊടുത്തിട്ട് കാര്യം തിരക്കാമെന്നു ബീരാനും തീരുമാനിച്ചു.
ബീരാൻസാഹിബ്ബിനു മലയാളിയെ കണ്ണിൽ കണ്ടാൽ തൻറെ പഴയകാല ഓർമ്മകൾ തികട്ടിവരും.
പിന്നെ അയാൾക്ക്‌ എന്തു ചെയ്താലും പോരെന്ന തോന്നലാണ്.
ബോംബെ നഗരത്തിൽ ബീരാൻ വന്നെത്തിയത് ഒരു ചതിയിലൂടെയാണ്.
ജോലിക്കായി കൂട്ടികൊണ്ടുവന്ന നമ്പ്യാര് ബോംബെ വരെ ബീരാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.
വിശ്വസ്തനായ നമ്പ്യാരെ സ്വന്തം ജേഷ്ട സഹോദരനെപ്പോലെയാണ് കണ്ടിരുന്നതും.
ബോംബെയിലെ പ്രശസ്ഥമായ പ്ലാസ്റ്റിക് കമ്പനിയിലെ ഉയർന്ന ഉദ്ധ്യോഗസ്ഥൻ എന്നാണ് പറഞ്ഞിരുന്നത്.
ആ കമ്പനിയിൽ നല്ല ജോലി വാഗ്ദ്ധാനം ചെയ്തു ബീരാനെ കൂട്ടി.ജീവിതത്തിൽ ആദ്യമായി നാട്ടിൻപുറം വിട്ടു യാത്ര ചെയ്യുകയാണ്. 
ബോംബെ നഗരം എത്തുന്നതിനു മുമ്പായി,ബാത്ത് റൂമിൽ പോയി തിരിച്ചുവന്ന ബീരാന്   നമ്പ്യാരെ കാണാൻ കഴിഞ്ഞില്ല.
ബോഗിയിൽ അന്യോഷണം കഴിഞ്ഞു തളർന്നിരുന്ന ബീരാൻ ഞെട്ടിപ്പോയി.
തന്റെ ബാഗും മറ്റും നഷ്ടപ്പെട്ടിരിക്കുന്നു.
പാവം, വിങ്ങിപൊട്ടികരയാനല്ലാതെ എന്തുചെയ്യാൻ.
ടിക്കറ്റ് പോലും, നഷ്ടപെട്ട ബാഗിലാണ്.
നാട്ടിൽ ഒറ്റപ്പാലത്ത് നല്ല തറവാടിയായ നമ്പ്യാർ ഇങ്ങനെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും നിനച്ചില്ല.
തീവണ്ടിയിറങ്ങിയ ബീരാൻ ജോലിക്കു വേണ്ടി മുട്ടാത്ത വാതിലുകളില്ല,
പോകാത്തവഴികളില്ല.
അലഞ്ഞു നടന്ന് തളർന്നുറങ്ങാൻ ഒരിടം ഈ പീടികയ്ക്കരികിലായിരുന്നു.
നായർ സാബ് നടത്തുന്ന ചായക്കട.
വലിയ പത്രാസുള്ള കടയല്ല.നായർ സാബ് അറിയപ്പെടുന്ന പൊതുകാര്യ പ്രവർത്തകനാണ്.
ആർക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ണിലൂടെ ആയിരിക്കും കാര്യങ്ങൾ നടക്കുന്നത്.
അന്നും കടയ്ക്കു പറ്റെ ചേർന്നുള്ള തിണ്ണയിൽ കറക്കം കഴിഞ്ഞു വന്നു കിടന്നു.സാബിനെ അറിയില്ലായിരുന്നു.
ജോലി തരപ്പെടാത്തതിലുള്ള വേവലാധിയും,
ഭക്ഷണം കഴിക്കാതെയുള്ള അലച്ചിലിന്റെ ക്ഷീണവും,പണം ഇല്ലാത്തത്തിൽ;മനസ്സിൻറെ വിങ്ങൽ എല്ലാം ചേർന്ന്തളർന്നു ഉറങ്ങി. വെളുപ്പിനെ ഉണർന്നു പോകാറുള്ള ബീരാന് അന്ന് ഉണരാൻ കഴിഞ്ഞില്ല.
മോഹാലസ്സ്യത്തിൽ കിടക്കുന്ന ബീരാനെ ഉണർത്താൻ നായർ സാബ് വളരെ പണിപ്പെട്ടു.
പരവശനായ ബീരാനെ തൻറെ വീട്ടിൽ കൊണ്ടുവന്നു ഡോക്ടറെ വരുത്തി നോക്കി.
കണ്ണുതുറന്ന ബീരാൻ ഭയന്നുപോയി.
അന്ധാളിച്ചു,കിടക്കയിൽ അസ്വസ്ഥത കാണിക്കുന്ന ബീരാനോട് സാബ് ഹിന്ദിയിൽ കാര്യം തിരക്കി.
ഹിന്ദി മനസിലാകാതെ മിഴിച്ചു കിടന്ന ബീരാനെ അടുത്തു ചെന്ന് തലോടിക്കൊണ്ട്, തൻറെ സ്വന്തം മലയാള  ഭാഷയിൽ ദൈവത്തിനു നന്ദി പറഞ്ഞു സാബ് ആശ്വസിച്ചു.
അത് കേട്ട ബീരാൻ ആശ്വാസത്തോടെ തന്റെ കഥ മുഴുവൻ പറഞ്ഞു.എല്ലാം ക്ഷമയോടെ കേൾക്കാൻ തയ്യാറായ ഒരാളുടെ സാമിപ്യം ബീരാന് സ്വർഗ്ഗതുല്യമായി.
സ്നേഹനിധിയായ സാബ് സമാധാനിക്കാൻ പറഞ്ഞു."തനിക്കു ജോലി വേണം,ഇത്രേം നാളും താൻ ഈ തിണ്ണേമ്മേൽ കെടന്നിട്ട്‌ എന്ത്യേ ഒരുവാക്ക് പറയാഞ്ഞേ......?ഇന്നു മുതല് നമ്മട കടേൽ തനിക്ക് ജോലിയുണ്ട്.താൻ ബെസനിക്കണ്ട.........!!"അത് കേട്ട ബീരാൻ പൊട്ടിക്കരഞ്ഞു....................................................
കാലക്രമേണ കടയിലെ ജോലിക്കാരൻ എനതിനുപരി കടയുടെ ചുമതല ബീരാന്റേതു മാത്രമായി. 
പിന്നീട് ബീരാൻ വളരുകയായിരുന്നു.സാബിന്റെ പിൻഗാമി എന്നനിലയ്ക്ക്‌ തെരുവിൽ ബീരാനും അറിയപ്പെട്ടു.
പരിശ്രമ ശാലിയായ ബീരാൻ
സാബിൻറെ സ്വന്തം മകൻ തന്നെയായിമാറി. ഇരുപത്തിനാലുവർഷം..............................!!!!
സാബിന്റെ താങ്ങും തണലും ബീരാനായിരുന്നു.
ബീരാനറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമായിരുന്നില്ല.
സ്വന്തം നാടും,വീടും ബീരാന് ഇതുതന്നെയായി.
ബോംബെയിൽ അലഞ്ഞു തിരിയുമ്പോൾ ആകെ ഉണ്ടായിരുന്ന ഉമ്മ മരിച്ചു കഴിഞ്ഞിരുന്നു.
അറിഞ്ഞത് രണ്ടു വർഷം കഴിഞ്ഞ്.
നാട്ടിലുണ്ടായിരുന്ന മൂന്നു സെന്റു സ്ഥലവും കൂരയും ബീരാന് ജോലിക്കായി നമ്പ്യാർക്ക് പണം കൊടുത്തതിനു മാമ്മ ഉമ്മയിൽനിന്നു എഴുതിവാങ്ങിയിരുന്നു. എല്ലാം നഷ്ടപ്പെട്ട ബീരാന് സ്വന്തം നാട്ടിൽ ഒന്നുമില്ലായിരുന്നു.സ്നേഹമില്ലാത്ത മാമ്മയ്ക്ക് തന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.
ഇവിടെ ഏഴ് സഹോദരിമാരെയാണ് ദൈവം കൊടുത്തത്.
നായർ സാബിൻറെ പെണ്‍മക്കൾ. സ്വന്തം സഹോദരങ്ങളിൽ ബീരാൻ സംതൃപ്തനായിരുന്നു.അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ.അവർക്കും അങ്ങിനെ തന്നെയായിരുന്നു.അവരെ വിവാഹം കഴിപ്പിച്ചയക്കാൻ മുന്നിൽ ജേഷ്ടന്റെ സ്ഥാനത്തു ബീരാൻ തന്നെയായിരുന്നു ..
ഏഴു പേരെയും ഉയർന്ന നിലയിൽ അയച്ചതിൽ ബീരാൻറെ മിടുക്കും,സാമർത്ഥ്യവും എടുത്തു പറയാതെ വയ്യ.  
ബീരാന്റെ ഭാവിയും സാബു മനസ്സിൽ കരുതി വച്ചിരുന്നു.
ബീരാനുവേണ്ടി നായർ സാബ് ഒരു മൊഞ്ചത്തിയെ കണ്ടിട്ടുണ്ടായിരുന്നു.
ആദ്യമായി കട ബീരാന്റെ പേരിൽ എഴുതിവച്ചു.
കല്യാണവും നടത്തി.നായർ സാബ് കച്ചവടം ബീരാനെ ഏല്പ്പിച്ചു.
കടയുടെ തൊട്ടുചേർന്ന വീട്ടിൽ താമസസൗകര്യവും ഒരുക്കി.
സാബു് സ്വസ്ഥമായി വീട്ടിൽ ഇരുപ്പായി.
ആ വൃദ്ധനെ ഒരുനോക്കു കാണാത്ത ഒരുനാൾ പോലും ബീരാനില്ല;അത് ഇന്നും തുടരുന്നു.
തൻറെ കണ്ണീരിൽ കുതിർന്ന സംഭവങ്ങൾ മനസ്സിൽ നിറഞ്ഞുവന്നു........................!!!!!!
പരിസരം മറന്ന് ചിന്തയിൽ മുഴുകിയ ബീരാൻ തന്റെ മുന്നിലെ ക്ഷീണിതനെ മറന്നു പോയിരുന്നു.
ഭക്ഷണം കഴിഞ്ഞു വന്ന അയാളെ നോക്കി ബീരാൻ "അപ്പ.........നിങ്ങള് ആരെ കാണാനാ ബന്നത്......?ആളുടെ പേര് പറഞ്ഞാല് അറിയാൻ കയിയുവാ.......?അദ്ദ്രസ്സു വല്ലോം തന്റ കയ്യിലുണ്ടാ...........?........!!"
അയാൾ കാര്യങ്ങൾ വിശദമാക്കി "എനിക്ക് ഇവിടെ  ആരേയും അറിയില്ല.ബന്ധു ഒരു കരുണാകരൻ എന്ന ആൾ കല്യാണിൽ ഉണ്ടെന്നറിയാം,അയാളെ കണ്ടാലും മനസിലാകുകയില്ല.വർഷങ്ങൾക്കു മുൻപ് നാടുവിട്ടയാളാണ്,നന്നേ ചെറുപ്പത്തിൽ".
"അത് പോട്ടപ്പാ........! തനിക്ക് നാട്ടിൽ മക്കളുണ്ടല്ലാ..........?അവരുടെ ഫോണ്‍ നമ്പര് നിങ്ങടെ കയ്യിലുണ്ടാ.....?ഒന്ന് ബിളിച്ച്,നിങ്ങള് ഇവിടെ ഞമ്മടടുത്തു സുഖായി ഉണ്ടെന്ന് പറയപ്പ..........
അവരിക്ക് ആസ്വാസമാകെട്ടെന്ന്...........!!!"
"ഹാജിയാരേ"കൌശലക്കാരനായ അയാൾ ബീരാനെ സോപ്പിടാൻ വിളിക്കണ പേരാണ്.''ഞമ്മള് ഹാജി അല്ല.......കേട്ട.....!!!!''
ഒരാളോടും വിധേയത്വം കാണിക്കാത്ത അയാൾ ബീരാനു മുന്നിൽ ഭവ്യത അഭിനയിക്കുകയായിരുന്നു. "എൻറെ മക്കൾ അമേരിക്കയിലാണ്.അവരെ വിളിച്ചാൽ കിട്ടാറില്ല.രണ്ടും ആണ്‍ മക്കളാണ്.നാട്ടിൽ എല്ലാം നശിച്ചു കടം കയറി നില്ക്കാൻ വയ്യാതെ ഭാര്യ ഇറങ്ങിപ്പോയി.നിസഹായനായ എന്നെ വാടകവീട്ടിൽ നിന്നും തല്ലിയിറക്കി,ഞാനും നാടുവിടുകയായിരുന്നു.
ലക്ഷ്യമില്ലാതെ ഇവിടെ എത്തിച്ചേർന്നതാണ്.
അഭയം തരണം ദയവുണ്ടാകണം."അയാളുടെ ഭീതിതമായ വാക്കുകൾ വിശ്വസിച്ചു ബീരാൻ തൻറെ വീട്ടിലേക്ക് കൊണ്ടുപോയി.''തന്റ ബീവി ആള് കൊള്ളാല്ല...! കെട്യോന്റെ സങ്കടത്തി കൂടെ നിക്കാത്ത അവര് മുഹബത്തില്ലാത്ത ശൈത്താനാ........ഇങ്ങള് ബെശമിക്കണ്ട.....എല്ലാം ശരിയാകും."ബീരാൻ പറഞ്ഞു.
സത്യനന്ദന്റെ മക്കൾ അമേരിക്കയിൽ എന്നത് നുണയായിരുന്നില്ല.
മദ്യപനായ അയാൾ സത്യസന്ധനായിരുന്നില്ല..
വല്ലാത്ത ക്രൂരനുമായിരുന്നു.
മക്കൾക്ക് തന്തയോട് സ്നേഹം കാണിക്കാൻ പറ്റുന്ന മനസ്സ് പാകപ്പെടുത്താൻ മറന്ന പിതാവായിരുന്നു.സ്വന്തം കൈകളിൽ വളർന്നവരായിരുന്നില്ല,കുഞ്ഞുപ്രായത്തിൽ ഹൊസ്റ്റലിൽ കഴിഞ്ഞു പഠിച്ചവർ,മാതൃ,പ്‌ഋതൃസ്നേഹം അറിയാത്തവർ.മക്കളെ പോലും മറന്ന് 
പിതാവിനു വേണ്ടി മാത്രമായ മാതാവും.ഭാര്യ അമിതമായി സ്നേഹിക്കുമ്പോഴും അകന്നു നിന്ന് അമറുന്ന സ്നേഹം വറ്റിയ അധമൻ.
മക്കൾക്ക് അകമഴിഞ്ഞ സ്നേഹ വാത്സല്യങ്ങൾ കൊടുക്കാൻ മറന്നവർ..ലാളിക്കാൻ ഒരുമ്പെടാത്തവർ.!!!!.മാതാപിതാക്കളിൽ സ്നേഹത്തിന്റെ കണിക കാണാത്തവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും പലതും അറിഞ്ഞു അനുഭവിച്ചു കഴിയുന്നവർ.സ്വന്തം എന്നത് അവർക്ക് അനുഗ്രഹിച്ചു കിട്ടിയതു ഇപ്പോഴാണ്.ആരേയും മറക്കുംവിധം അവർ വേണ്ടവിധം അനുഭവിക്കുന്നു.
അമേരിക്ക എന്ന അതിവിസ്തൃതമായ രാജ്യത്തിൽ രണ്ടറ്റങ്ങളിൽ  വസിക്കുന്ന സഹോദരങ്ങൾ പരസ്പരം കണ്ടിട്ടു കാലങ്ങളായി.
പണ്ടെങ്ങോ അത്യാവശ്യത്തിനു ഫോണിൽ വിളിച്ചതല്ലാതെ ഇന്നുവരെ വിളിച്ചിട്ടുപോലുമില്ല.
അമ്മയേയും അച്ഛനേയും എന്നേ മറന്നു.
ഒന്നും മനപ്പൂർവ്വമായിരുന്നില്ല.ഇവിടത്തെ ടൈംടേബിൾ തുടരുക...തന്നെയായിരുന്നു.!!
അത് കൃത്യമായി നടപ്പാക്കണമെങ്കിൽ മറ്റൊന്നിനും സമയം കിട്ടാറില്ല.
മലയാളികൾ സകല സമയവും ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു.ഓഫീസ് കഴിഞ്ഞാൽ വീട്ടിലും. 
കാരണം സമ്പന്നതയിൽ വന്നവരല്ല,ദരിദ്രരായി ഇവിടെ എത്തിച്ചേർന്നു,ജോലി ചെയ്തു സമ്പാദ്യങ്ങൾ ഉണ്ടാക്കാൻ പെടാപ്പാടു പെടുകയാണ്.
സായിപ്പിനെ പോലെ കിട്ടുന്നതിൽ തൃപ്തി പൂണ്ടു,സമ്പാദ്യത്തിൽ ശ്രദ്ധയില്ലാതെ,ഉള്ള ഡോളർ ധൂർത്തടിച്ച് ജോലി ചെയ്തില്ലങ്കിൽ പട്ടിണിയാകുന്ന അവസ്ഥ മലയാളി ഉണ്ടാക്കാറില്ല.
സമ്പാദ്യം കരുതലായി അവൻറെ മനസ്സുനിറയെ ഉണ്ടാകും.
അത്യദ്ധ്വാനം മൂലം ആരെയും ശ്രദ്ധിക്കാൻ അവനു കഴിഞ്ഞെന്നുവരില്ല,ഒരുപക്ഷെ സ്വന്തക്കാരുപോലും വെറുത്തു വെറുത്തു പോയിരിക്കാം.
താൻ കഴിഞ്ഞപോലെ തൻറെ മക്കൾ ആവരുത്,സമ്പന്നന്മാരായി അവർ അറിയപ്പെടാൻ, വിശ്രമമില്ലാതെ കഷ്ടപ്പെടുകയാണ്.
അതിലേറെ അവരെ സ്നേഹിക്കാനും സമയം കണ്ടെത്തുന്നു..
സായിപ്പുമാർ ആറുമാസം ജോലി ചെയ്തു കിട്ടുന്ന ഡോളറുമായി സുഖവാസ കേന്ദ്രങ്ങളിൽ അന്തിയുറങ്ങിയും,ഉല്ലസിച്ചും അടുത്ത ആറുമാസം കഴിക്കുന്നു.
സകലതും തീർത്ത്‌ വീണ്ടും ജോലിയിൽ ഏർപ്പെട്ടു അതേ പ്രക്രിയ തുടരുന്നു.
കരുതൽ ഒന്നുമില്ലാത്ത സായിപ്പിനെ പോലല്ല മലയാളികൾ അമേരിക്കയിൽ സമ്പന്നരാണ്.
പക്ഷേ !നേടിയത് പോരാ എന്ന മനോഭാവം മലയാളിക്ക് മറക്കാൻ കഴിയാത്ത ശീലമായതിനാൽ അവൻ എല്ലാം മറന്ന് തൻറെ അദ്ധ്വാനം തുടരുന്നു.
നാടിനേയോ,വീടിനേയോ,അച്ഛനമ്മമാരെയോ മറന്നിട്ടല്ല.സമയം ഒന്നിനും തികയുന്നില്ല.
തുടരും ----------------------രഘു കല്ലറയ്ക്കൽ----------
ആര്യപ്രഭ 

No comments:

Post a Comment