Wednesday, August 26, 2015

പുസ്തകവും,യാത്രയും!!

                   പുസ്തകവും,യാത്രയും!!

വായന!പുസ്തകമാകട്ടെ,മറ്റെന്തുമാകട്ടെ!
വായന മനുഷ്യന് അറിവിന് ഉതകുന്ന ടോണിക്ക് ആണ്!!
എനിക്കും വായന വളരെ ഇഷ്ടമാണ്,പക്ഷെ!
കൂടുതൽ ശ്രദ്ധയോടെയുള്ള വായന മൂലം 
തലവേദന അലട്ടുമായിരുന്നു.
എന്നാലും വകവയ്ക്കാതെ ഞാൻ വായന തുടരുകതന്നെ ചെയ്തു.
അറിവ് തികഞ്ഞവർ ആരും ഭൂമുഖത്തില്ല.,
പലരിലേയും അറിവുകളെ കൂട്ടി ഉണർത്താൻ വായന ഫലപ്രദമായ മാർഗ്ഗമാണ്.
ആരിലും,സാമാന്യജ്ഞാനം വളർത്താൻ വായന എന്ന ശീലം ഉപകരിക്കും."വായിച്ചുവളരുക"എന്ന ആപ്തവാക്യം മനുഷ്യസമൂഹത്തിനു 'അറിവിന്നുറവാകും'!!!.
സാമാന്യജ്ഞാനം കൈവരിച്ച വ്യക്തിക്ക് അറിവിനെ പരിപോഷിപ്പിക്കാൻ യാത്രകൾ നല്ല ഉപാതിയാണ്.
യാത്രയും എനിക്ക് ഇഷ്ട വിനോദമായിരുന്നു.പല ചെറു യാത്രകൾ ചെറു പ്രായത്തിൽ നടത്തിയിട്ടുണ്ട്,അധിക ദൂരെയല്ലാത്തവ.
മധുര,പഴനി,കന്യാകുമാരി,
തിരുവനന്തപുരം,മദ്രാസ്,ഈറോഡ്,സേലം മുതലായതാണ് എൻറെ യാത്ര. 
യാത്രയിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം വിവരിക്കാൻ ഈ അവസരം വിനയോഗിക്കുകയാണ്,കഴിയുമെങ്കിൽ നിങ്ങൾക്കും അനുഭവങ്ങൾ പങ്കുവയ്ക്കാം.
തയ്യാറാകുമെന്ന വിശ്വാസത്തോടെ ഞാൻ തുടരട്ടെ.
                യാത്രയിൽ ഉറങ്ങിപ്പോയതിനു!!.
കളമശ്ശേരിയിൽ ടെക്സ്റ്റൈൽ ബിസിനസ്സ് നടത്തുന്ന അച്ഛന് കൂട്ടായി ഒഴിവു സമയങ്ങളിൽ കുഞ്ഞു നാൾ മുതൽ ഞാൻ കടയിൽ സ്ഥിരമായി ഉണ്ടാകും.
അച്ഛന്റെ കച്ചവടത്തിന് സഹായിയായി കൂടെ താമസിച്ചു പഠിക്കുന്ന കൊച്ചു പ്രായം.
എനിക്ക് യാത്ര വളരെ ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു.
യാത്രകൾക്ക് പ്രേരണ അച്ഛൻ തന്നെ യായിരുന്നു.
എൻറെ ആദ്യ യാത്രകൾ അച്ഛന്റെ സൈക്കിളിൽ എറണാകുളത്തെ  പാടിവട്ടത്തു അച്ഛന്റെ തറവാടായ 'കല്ലറയ്ക്കൽ'-നിന്ന് വൈക്കം- കുലശേഖരമംഗലത്തുള്ള അമ്മയുടെ തറവാടായ 'കാരുവള്ളി' തറവാട്ടിലേയ്ക്കും,അവിടന്നു തിരിച്ചുമുള്ള യാത്ര മറക്കാനാവുന്നതല്ല.
ഇടത്താവളമായ തൃപ്പുണിത്തുറ.
അച്ഛന് ധാരാളം സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ്.
അവിടെ അധികനേരം തങ്ങുക പതിവാണ്.
തൃപ്പുണിത്തുറയിലെ ഹോട്ടലുകളിലെ നല്ല രുചിയാർന്ന ഭക്ഷണത്തിന്റെ ഓർമ്മ,പല നാളുകളും എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുകയാണ്.
ആദ്യമായി ജിലേബി തിന്നതും,പായസത്തിന്റെ സ്വാദും,നറുമധുരവും നിറഞ്ഞ സുഖിയൻ മനസ്സിൽ ഉണരുന്നതും അവിടത്തെ ഹോട്ടലിലെ ഭക്ഷണം തന്നെയാണ്..
തൃപ്പുണിത്തുറ എൻറെ ബാല്യത്തിൻറെ പ്രിയ്യപ്പെട്ട ആസ്ഥാനമാണ്‌,മറക്കാൻ കഴിയാത്തത്ര അനുഭവങ്ങൾ സമ്മാനിച്ച രാജകീയ ആസ്ഥാനം!!!!!.
വിശാലമായ മതിൽക്കെട്ടിനുള്ളിൽ തല ഉയർത്തിനിൽക്കുന്ന മണിമന്ദിരങ്ങൾ,വൃത്തിയുള്ള രാജവീഥികൾ,തണലേകുന്ന കുളിർകാറ്റിൽ ഇളകിയാടുന്ന ഇലചില്ലകൾ നിറഞ്ഞ ഫലവൃക്ഷകൂട്ടങ്ങൾ.
കിളികളുടെ കളകളാരവം നിറഞ്ഞ അന്തരീക്ഷം.
'സന്താന ഗോപാലം'വിഷ്ണുനാഥന്റെ സാന്നിദ്ധ്യം  വൈകുണ്ഡലോകതുല്യതയുണ്ടാക്കുന്നു.
ഭക്തി പൂർണ്ണമായ പൂർണ്ണത്രയീശന്റെ ഐശ്വര്യപൂർണ്ണമായ ആധിപത്യം തൃപ്പൂണിത്തുറയെ കൂടുതൽ ധന്യമാക്കുന്നു..
കേരളത്തനിമയുടെ ആകെത്തുകയാണ് തൃപ്പൂണിത്തുറയെന്നു പറയുന്നതിൽ തെറ്റില്ല.
അമ്പലങ്ങളുടെ ഈറ്റില്ലമാണ്തൃപ്പൂണിത്തുറ.
തൊട്ടടുത്ത വൈറ്റില ചെറിയ കവല മാത്രമായിരുന്നു.വലിയ രണ്ടു കുളങ്ങൾ ഒന്ന് സുഭ്രഹ്മ്യണ്യക്ഷേത്രവും,പടിഞ്ഞാറെ കുളത്തിനു ചേർന്ന് ഇരു വശങ്ങളിലേക്ക് പോകുന്ന ആലുവ,എറണാകുളം റോഡുകൾ.
ഒരേക്കറിന് മേലുള്ള തെളിനീരുള്ള കുളത്തിനു ചുറ്റും മൂന്നടി കൽകെട്ടിനുമുകളിൽ ഗ്രില്ലുകൾ വച്ചു സംരക്ഷിച്ചിരുന്നു.
കുളത്തിനു ചേർന്നുള്ള വില്ലേജ് ഓഫീസ് മാത്രാമാണ് പറയാനുള്ളത്.കടകളോ,മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല.
നന്നേ ചെറു പ്രായത്തിൽ ബസ്സ് യാത്ര ചെയ്തിട്ടുള്ള എനിക്ക് യാത്ര, വിഭ്രാന്തി ഉണ്ടാക്കിയിരുന്നില്ല.
പലാരിവട്ടത്തു നിന്നു SMS ബസ്സിൽ അച്ഛൻ കയറ്റി വിടും.അച്ഛന്റെ പരിചയക്കാരായ ഡ്രൈവറും,കണ്ടക്ടറും ആണെങ്കിലും.രണ്ടു ചങ്ങാടങ്ങൾ കയറിയുള്ള യാത്രയായിരുന്നു.
ആദ്യമെല്ലാം ഭയപ്പാടോടെയായിരുന്നു യാത്ര.
പൂത്തോട്ടയും,മുറിഞ്ഞപുഴയും- കടത്തിനു മുന്നിൽ വണ്ടിനിർത്തും എല്ലാവരെയും ഇറക്കിയാണ് വണ്ടി ചങ്ങാടത്തിൽ കയറ്റുന്നത്.
പരിച്ചയമുള്ളതിനാലും,തീരെ ചെറിയ പയ്യനായതിനാലും എന്നെ ബസ്സിൽ തന്നെ ഇരുത്തുകയാണ് പതിവ്.
സുരക്ഷിതമായി ബസ്സിൽ ഇരിക്കുമ്പോഴും,വണ്ടി കയറുമ്പോൾ ചങ്ങാടത്തിനു ഭാരം മൂലമുള്ള കുലുക്കം, ഭയം കൊണ്ട് ബലം പിടിക്കുമായിരുന്നു.
പിന്നീട്‌ ശീലമാകുകയായിരുന്നു.
കാലങ്ങൾ കഴിഞ്ഞു ഞാൻ തനിയെ എവിടേയും  പോകുമായിരുന്നു.
ടെക്സ്റ്റൈൽ നടത്തുന്ന അച്ഛന്റെ കടയിലേക്ക് മറുനാട്ടിൽ നിന്ന്   തുണിത്തരങ്ങൾ എടുത്തു വരാൻ എനിക്ക് ഒരവസരം കൈവന്നു.
ആ അവസരം ഞാൻ തന്നെ ഉണ്ടാക്കുകയായിരുന്നു.
അച്ഛന് ചിക്കൻഫോക്സ് പിടിപെട്ടു,ചികിത്സ കഴിഞ്ഞു വന്ന സമയം. 
അതുവരെയുള്ള കച്ചവടത്തിൽ ബന്ധുക്കൾ പലരും സഹായിച്ചെങ്കിലും,ക്ഷീണിതനായ അച്ഛനു തൃപ്തി വരാതെയുള്ള   നാളുകളായിരുന്നു,
കുട്ടിയായ ഞാൻ ഉണ്ടായതിനാൽ കൂടുതൽ നഷ്ടം വന്നില്ല എന്ന് അച്ഛൻ പറഞ്ഞിരുന്നു. 
എന്റെ കഴിവിൽ അച്ഛന് വിശ്വാസം ഉണ്ടായിരുന്നു..
മുപ്പത്തിയഞ്ചോളം കടകളിൽ ജവുളി എത്തിച്ചു കൊടുക്കുന്ന ഹോൾസേൽ കച്ചവടവും കൂടെ ഉണ്ടായിരുന്നതിനാൽ മാസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ചരക്കെടുക്കാൻ മറുനാടുകളിൽ പോകാതെ തരമില്ല.
കൂടുതലും കൈത്തറി വസ്ത്ര വ്യാപാരാമായതിനാൽ,തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പർച്ചേഴ്സിംഗ്.
പല കടകളുടെയും ഓർഡർ കൊടുത്തു തീർക്കേണ്ടതുണ്ട് 
തീരെ വയ്യാത്തതിനാൽ അച്ഛൻറെ  പോക്കു ഒഴിവാക്കി.
ഞാൻ പലപ്രാവശ്യം പോകാമെന്ന് പറഞ്ഞതും അച്ഛൻ ചെവിക്കൊണ്ടില്ല.
മുൻപ് ഒരിക്കൽ അച്ഛന്റെ അകന്ന ബന്ധു കൊച്ചുകുട്ടൻ അമ്മാവനുമായി ഞാൻ ഈരോഡിനു പോയിട്ടുണ്ടായിരുന്നു.
കൊച്ചുകുട്ടൻ അമ്മാവനുമായി പോകാൻ അച്ഛന് സമ്മതവുമായിരുന്നു.
പക്ഷെ !അദ്ദേഹത്തിനു തല്ക്കാലം ചരക്കു ആവശ്യമില്ല.
റീട്ടേൽ കടയായതിനാൽ രണ്ടോ,മൂന്നോ മാസം കൂടുമ്പോൾ പോയാൽ മതി.
അതും ഒഴിവായപ്പോൾ അർദ്ധ മനസ്സോടെ ഞാൻ ഒറ്റയ്ക്ക് പോകുന്നതിന് അച്ഛൻ സമ്മതിച്ചു.
അതിനും കാര്യമുണ്ട് തമിഴ് നാട്ടിൽ ചരക്കെടുക്കുന്ന സ്ഥാപനങ്ങളിലെ ചിലരെല്ലാം എന്നെ പരിചയമുള്ളവരാണ്.പലപ്പോഴും കടയിൽ വന്നിട്ടുള്ളവരുമാണ്,മാത്രമല്ല കൊച്ചുകുട്ടൻ അമ്മാവനുമായി പോയ പരിചയവും ഉണ്ട്.
അച്ഛന്റെ സമ്മതം എനിക്ക്
സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു .
എന്റെ ജീവിതത്തിലെ ഒരു വിലപ്പെട്ട സാഹസിക  യാത്രയായി അതിനെ ഞാൻ ഇന്നും കാണുന്നു.

1969,ആലുവ ശിവരാത്രിക്ക് രണ്ടാഴ്ച  കഴിഞ്ഞുള്ള  ഒരു ചൊവ്വാഴ്ച  രാത്രി 11-45-നു മണിക്കുള്ള മംഗലാപുരം ട്രെയിന് ആലുവ റെയിൽവെ സ്റ്റേഷണിൽ നിന്നും തമിഴ്നാട് ഈറോഡ് എന്ന സ്ഥലം വരെ ഒറ്റയ്ക്ക് പുറപ്പെടുന്നു.
പതിനേഴു വയസ്സുപോലും പ്രായമില്ലാത്ത പയ്യൻ വെറും കയ്യോടെ ആയിരുന്നില്ല യാത്ര!
ഇരുപതിനായിരം രൂപക്കുമേൽ പണമായും,പലർക്കുള്ള പല ചെക്കുകൾ വേറെയും കൈവശം ഭദ്രമായി സൂക്ഷിച്ചുള്ള യാത്രയായിരുന്നു.
ആദ്യമായി ദൂരയാത്ര ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ പിരിമുറുക്കം ഉണ്ടായിരുന്നു.അതിലേറെ ത്രില്ലും.
ഇന്നത്തെപ്പോലെ ആയിരത്തിന്റെയും,
അഞ്ഞൂറിന്റെയും നോട്ടുകൾ അന്ന് ഉണ്ടായിരുന്നില്ല.
അന്ന് വിനിമയത്തിന് ഏറ്റവും വലിയ നോട്ടുകൾ നൂറു രൂപയുടേത് മാത്രമായിരുന്നു.അതും വിരളമായിരുന്നു.
സാധാരണക്കാരന്റെ കൈവശം ഇരുപതിന്റെയും,പത്തിന്റെതും,അഞ്ചുരൂപ,
രണ്ടുരൂപ,ഒരുരൂപയുമായിരുന്നു അധികമായി ഉണ്ടായിരുന്നത്.
ഈ ചെറിയ നോട്ടുകൾ പല ബാങ്കുകളിൽ കൊടുത്ത്, കൊണ്ടുപോകാനുള്ള സൌകര്യത്തിനു  നൂറുരൂപ നോട്ടുകളാക്കി മാറ്റിയാണ് യാത്ര!
ഇത്രയും വലിയ തുകയുമായി യാത്ര ചെയ്യാൻ ഞാൻ തയ്യാറായെങ്കിലും,ഉള്ളിൽ ഭയം നുരച്ചു പോന്തുകയായിരുന്നു.
ഒന്നും പുറത്തു കാട്ടാതെ ഞാൻ ധൈര്യം നടിച്ചു.
ഭയം കാണിച്ചാൽ പോകേണ്ടെന്നു പറഞ്ഞാലോ?
ബുദ്ധിമാനും,ധൈര്യശാലിയുമായ അച്ഛന്റെ മനോബലം എനിക്ക് പ്രചോദനമായി.
അച്ഛൻ തന്ന ധൈര്യം വീര്യമായി എന്നിൽ ജ്വലിച്ചു.
അച്ഛന്റെ വാക്കുകൾ ഇന്നും എന്റെ മനസ്സിനെ ഉത്തേജിപ്പിക്കുന്നവയാണ്.
"പണം നമുക്ക് ഉണ്ടാക്കാൻ കഴിയുന്നതാണ്,സൂക്ഷിക്കുകയും വേണം.പക്ഷെ!അബദ്ധവശാൽ നഷ്ടപ്പെട്ടാൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല.മനസ്സു വിഷമിക്കാതെ അച്ഛന്റെ ഇടപാടുകാർ അവിടെ ഉണ്ടല്ലോ? പലരും മോനെ അറിയാവുന്നവരാണ് അവരോട് കാര്യം പറഞ്ഞു,ചിലവിനുള്ള തുകയും വാങ്ങി തിരിച്ചു പൂരുകയാണ് വേണ്ടത്.അല്ലാതെ പണം നഷ്ടപെട്ടതിന് മനം നൊന്തു വേവലാതി പെട്ട് സാഹസത്തിനു തുനിയരുത്.
പ്രവർത്തിക്കാൻ തയ്യാറായാൽ നഷ്ടപെട്ടത് വീണ്ടെടുക്കാം.ധൈര്യമായി പോയ്‌വാ!!!"
ആ നല്ലവാക്കുകൾ ഇന്നും എന്റെ മനസ്സിൽ മുഴങ്ങുന്ന ആവേശമാണ്.
തന്റേടിയായ, അതിലുപരി വിവേകിയായ അച്ഛനായിരുന്നു എൻറെയും ധൈര്യം!
രാത്രി 11-45 -നു ആലുവ റയിൽവേ സ്റ്റേഷണിൽ നിന്നുള്ള ട്രെയിനിലാണ് പുറപ്പെടേണ്ടത്.
പൊടുന്നനെ ആയതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല.(ഒരുപക്ഷെ റിസർവേഷൻ അന്നില്ലയിരിക്കാം)
അച്ഛന്റെ അനുഗ്രഹത്തോടെ യാത്രയായി 10-45-നു സ്റ്റേഷണിൽ ഹാജർ.
കൃത്യസമയത്ത് വണ്ടി എത്തി, പക്ഷെ!
സഹിക്കാവുന്നതിലും അപ്പുറം തിരക്കായിരുന്നു.
അന്ന് ഈ ട്രെയിനിൽ മദ്രാസ്സിനുള്ള കമ്പാർട്ടുമെന്റ് ഒരെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നോക്കി കയറിയില്ലെങ്കിൽ മംഗലാപുരത്തായിരിക്കും യാത്ര അവസാനിക്കുക.
ഷൊർണൂർ ചെന്ന് വേർപെടുത്തുന്ന കമ്പാർട്ടുമെന്റു  മംഗലാപുരത്തുന്നു വരുന്ന ട്രെയിനിൽ കൊളുത്തിയാണ് യാത്ര തുടരുക.
വളരെ സാഹസികമായിരുന്നു യാത്ര.
ഒരു മണിക്കൂറോളം ഷൊർണൂർ റയിൽവേ സ്റ്റേഷണിൽ നിർത്തിയിടുമായിരുന്നു.
തിരക്കുമൂലം തൂങ്ങിനിന്നാണ് തരിപ്പൂർ വരെ എത്തിയത്.ക്ഷീണിച്ച് അവശനായിരുന്നു.
ഒന്ന് ഇരുന്നാൽ മതി എന്ന തോന്നൽ വല്ലാതെ അലട്ടി.
ബർത്തിൽ നിന്നിറങ്ങിയ മാന്യൻ ആലസ്യത്തിൽ നിന്ന എന്നെ അവിടേക്ക് ക്ഷണിച്ചു.
ആശ്വാസത്തോടെ,സ്വർഗ്ഗം കിട്ടിയ പ്രതീതിയൊടെ ഞാൻ സ്വീകരിച്ചു.
ക്ഷീണവും,ഉറക്കവും ഒരുപോലെ എന്നെ കീഴടക്കി.
തിരുപ്പൂര് നിന്നും ഒരുമണിക്കൂർ യാത്രയെ ഈറോഡിലേക്കുള്ളൂ.
ഗാഡ നിദ്രയിലായ ഞാൻ വണ്ടി ഈറോഡ് കഴിഞ്ഞത് അറിഞ്ഞില്ല.
ഞെട്ടി ഉണർന്നപ്പോൾ വണ്ടി സേലം സ്റ്റേഷണും പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.
ബർത്തിൽ നിന്നിറങ്ങി
കമ്പാർട്ടുമെന്റിൽ ക്ഷമയറ്റ്നിന്നു വിയർത്തു.
അധികം യാത്രചെയ്തു ശീലമില്ലാത്ത എനിക്ക് എന്ത് ചെയ്യണമെന്നു രൂപമുണ്ടായില്ല.
അടുത്ത സ്റ്റേഷണിൽ ഇറങ്ങാൻ തീരുമാനിച്ചു.
വണ്ടി ഒരിടത്തും നിർത്തിന്നില്ല,നല്ല വേഗതയിൽ ഓടിക്കൊണ്ടെയിരിക്കുന്നു.
സമയം കഴിഞ്ഞു പോകുന്നത് എന്നെ വല്ലാതെ അലട്ടി.ക്ഷമയറ്റ ഞാൻ തളർന്നു.
ഈറോഡ് മാർക്കറ്റിൽ 6-മണിക്ക് എത്തേണ്ട ഞാൻ ഇനി എപ്പോൾ ചെല്ലുമെന്ന ആശങ്ക ഒരുവശത്തും,തിരിച്ചു ചെന്നാൽ മാർക്കറ്റിൽ വാങ്ങാൻ വല്ലതുമുണ്ടാകുമോ.........?
മനസ്സും ശരീരവും ഒരുപോലെ തളർന്നു.
ഒരുപാട് ദൂരം ഓടി വണ്ടി ജോലാർപേട്ട്  സ്റ്റേഷണിൽ നിന്നു.
വളരെ വേഗം ഞാനിറങ്ങി.
അവിടെ കണ്ട ഒരു പോട്ടറോട് ഈറോഡ് പോകാനുള്ള  വണ്ടിയെപ്പറ്റി തിരക്കി.
തമിഴ് എനിക്ക് നന്നായി സംസാരിക്കാനും,എഴുതാനും അറിയാമായിരുന്നു.
ഉച്ചകഴിഞ്ഞ് മാത്രമേ ഇനി വണ്ടിയുള്ളൂ.
അയാള് പറഞ്ഞതു പോലെ ബസ്സിനു പോകാൻ ഞാൻ തയ്യാറായി.
പ്ലാറ്റ്ഫോമിൽ നിന്നും പുറത്തിറങ്ങി.
പുറത്തുകണ്ട മറ്റൊരു പോട്ടരോട് ബാസ്സുകിട്ടാൻ എവിടെ പോകണമെന്ന് തിരക്കി.
എവിടെക്കാണെന്ന അയാളുടെ ചോദ്യത്തിൽ ഞാൻ എനിക്കുപറ്റിയ അബദ്ധം പറഞ്ഞു.
ബസ്സിനു പോയാൽ വളരെ വൈകും,ഇപ്പോൾ ഒരു 'കോവൈ' എക്സ്പ്രസ്സ് വണ്ടിയുണ്ട് അതിന്  ഇവിടന്നു ടിക്കറ്റില്ല ടി ടി യോട് പറഞ്ഞാൽ ശരിയാക്കി തരും.
അയാളുടെ വാക്ക് കേട്ട ഞാൻ10 -പൈസ കൊടുത്ത് പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങി വണ്ടിയും കാത്തു നിന്നു.
അധികം താമസിയാതെ ഒരു തീവണ്ടി പ്ലാറ്റ്ഫോമിൽ വന്നു നിന്നു.നല്ല മോടിയുള്ള വണ്ടി. 
മറ്റു വണ്ടികളിൽ നിന്നും വലിയ പ്രൗഡിയുണ്ടായിരുന്നു ഈ വണ്ടിക്ക്.
തുടിക്കുന്ന മനസ്സോടെ തൊട്ടടുത്ത കമ്പാർട്ടുമെന്റിൽ നിന്ന് ഇറങ്ങിയ കറുത്ത കോട്ടിട്ട ടി ടി യുടെ അടുത്തു ചെന്ന് കാര്യം താമിഴിൽ തന്നെ അവതരിപ്പിച്ചു.
അയാൾ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു. നിരാശതോന്നി.താമസ്സിച്ചാൽ വണ്ടി പോകുമെന്ന ആശങ്കയും.
വീണ്ടും അയാളെ സമീപിച്ചു.
നിഷേധാമായിരുന്നു അയാളുടെ മറുപടി.
സഹാതാപം അർഹിക്കുംവിധം വീണ്ടും ആവർത്തിച്ചു.
"ശരി,ശരി-നീ ആന്ത" F "ലെ പോയ്‌ ഉക്കാറ്!!"
അയാൾ മുഖത്തു പോലും നോക്കാതെ പറഞ്ഞു, മിന്നിമറഞ്ഞു.
എനിക്ക് ഒന്നും മനസ്സിലായില്ല,ഞാൻ മിഴിച്ചു നിന്നു.
പെട്ടെന്നാണ് എന്റെ മുന്നിലെ കമ്പാർട്ടുമെന്റിൽ എഴുതിയിട്ടുള്ള "C"കണ്ണിൽ തെളിഞ്ഞത്.
ഒട്ടും താമസിയാതെ "F"കമ്പാർട്ടുമെന്റിൽ ഒരുസീറ്റ് തരപ്പെടുത്തി ഞാനിരുന്നു.
വണ്ടിപുറപ്പെട്ടു വളരെ ദൂരമായിട്ടും അയാളെ കാണുന്നില്ല.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിലുള്ള കുറ്റബോധം എന്നെ അലട്ടി.
പിന്നെയും വളരെ വൈകിയാണ് അയാൾ വന്നത്.
അയാൾ ഒരു രശീത്‌ തന്നു 
 "നീ പത്തുരൂപ അമ്പത് കാശ് കൊട്"അയാൾ പറഞ്ഞു.
ഞാൻ രശീത്‌ വാങ്ങി കാശ് കൊടുത്ത്.
അയാൾ പോയശേഷം രശീത്‌ നോക്കി.
അത് പത്തുരൂപയ്ക്കുള്ള രശീതായിരുന്നു.
അമ്പതു പൈസ കൈക്കൂലിയും.
ചെറുതായി അതിശയിച്ചു.കേരളവും,തമിഴ്നാടും തമ്മിലുള്ള പണത്തിനോടുള്ള ആർത്തിയുടെ അന്തരം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സുഖകരമായ യാത്രയായിരുന്നു. 10 മണിയോടെ ഈറോഡ് മാർക്കറ്റിൽ എത്താൻ കഴിഞ്ഞു.
എനിക്കു വേണ്ടതായ  പല സാധനങ്ങളും മാർക്കറ്റിൽ വിറ്റഴിഞ്ഞു കഴിഞ്ഞിരുന്നു.
എന്നാലും എന്റെ ശ്രമഫലമായി പരിചയമുള്ള  ചില കടകളിൽ നിന്നും സംഘടിപ്പിച്ചു.
വിലയിൽ ചെറിയ കൂടുതൽ ഉണ്ടാവും.
കാലങ്ങളായി ഞങ്ങളുമായി വ്യാപരബന്ധമുള്ള പല കടകളിലും പോകേണ്ടതുണ്ടായിരുന്നു.
പലർക്കും മുൻപ് വാങ്ങിയ ചരക്കിന്റെ തുകയ്ക്ക് ചെക്ക് കൈമാറേണ്ടതുമുണ്ടായിരുന്നു.
ചെക്ക് കൊടുക്കുകമാത്രമല്ല അവരിൽനിന്നും പലസാധനങ്ങളും വാങ്ങുകയും വേണം.
വേണ്ട സാധനങ്ങൾ പറഞ്ഞു കൊടുത്ത് എനിക്ക് സ്ഥലം വിടാം.
അവർ പാക്ക് ചെയ്തു ലോറി പാർസൽ സർവീസ് വഴി അയച്ചു തരുകയാണ്‌ പതിവ്.
പാസ് പോസ്റ്റ്‌ൽ വഴി അയച്ചു തരും.
ഞാൻ മാർക്കറ്റിൽ നിന്നും എടുത്തവ ബേലുകളാക്കി പാർസൽ ചെയ്തു പാസ് വാങ്ങി വേണം എനിക്ക് പോകാൻ.അതിനു കുറെ സമയം എടുക്കുക തന്നെ ചെയ്യും.ഏതാണ്ട് മൂന്നു മണിയോടടുത്ത് പാസ് വാങ്ങി തിരിച്ചു മടക്കം.
അലച്ചിലും,അന്തരീക്ഷത്തിലെ ചൂടും,പൊടിക്കാറ്റും വല്ലാതെ ക്ഷീണമുണ്ടാക്കുന്നതാണ്.
ശരീരം കൂടുതൽ വലിഞ്ഞു മുറുകുന്ന തോന്നൽ.
വിയർക്കാതെ ശരീരം ഒട്ടിപ്പിടിക്കുന്ന അസ്വസ്ഥത.
തമിഴ് നാടിന്റെ മണ്ണിന്റെ ഘടന മണൽ തരികളല്ല,
വളരെ നേർത്ത പൊടികളാണ്.
കുതിര ചാണാനും,കാള ചാണാനും റോഡിൽ പലയിടങ്ങളിൽ വീണു,ഉണങ്ങി അതിനു മേലെയുള്ള വാഹനങ്ങൾ ഓടി പൊടിഞ്ഞു, ചില നേരങ്ങളിൽ ചുറ്റിയടിക്കുന്ന കാറ്റിൽ ഇവ ശരീരത്തിൽ പറ്റിപ്പിടിക്കുകയാണ്.
കുതിര വണ്ടികളുടെയും,കാളവണ്ടികളുടെയും ചക്രങ്ങൾ ടാർറോഡിൽ അമർന്നുള്ള ഓട്ടത്തിൽ ഉണ്ടാകുന്ന കടകട ശബ്ദവും,നനുത്ത പൊടിപടലവും.
അന്തരീക്ഷത്തിൽ വെയിലിൻറെ ചൂട് അസഹ്യമാണ്.
ആ ചൂടിൽ വിർക്കുകയല്ല,വിയർപ്പു പുറത്തു വരുംമുമ്പ് വറ്റിപ്പോവുകയാണ് ചെയ്യുന്നത്.
അസ്വസ്തയ്ക്ക് കാരണവും അതുതന്നെ.
അന്നത്തെ ഈറോഡു ഒരു വലിയ പട്ടണസമാനമായിരുന്നില്ല.കൊച്ചു പട്ടണം.
റെയിൽവേ സ്റേറഷനിൽ നിന്ന് വെളിമ്പ്രദേശം താണ്ടി രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വേണം ചന്തയിൽ എത്താൻ.വാഹനങ്ങൾ കുതിരവണ്ടികലും,കാളവണ്ടികളും,സൈക്കിൾ, തന്നെയാണ്കൂടുതലും.മോട്ടോർ വാഹനങ്ങൾ വളരെ കുറച്ചു മാത്രമായിരുന്നു.
ലോറികൾ ധാരാളം ഉണ്ടായിരുന്നു.കാറുകൾ വളരെ കുറവായിരുന്നു.മോപ്പടുകൾ,സൈക്കിളുകൾ ധാരാളം.ഞങ്ങൾ പലപ്പോഴും നടന്നു തന്നെയാണ് പോകാറുള്ളത്.കുറ്റിക്കാടുകളും മുൾചെടികളും നിറഞ്ഞ പൂഴിമണൽ നടവഴിയിലൂടെ അല്പം കുറുക്കുവഴി പോയാൽ ദൂരം കുറയ്ക്കാൻ കഴിയും.
പൊടിയുടെ ശല്യം കുറയുകയും ആവും.
റോഡു വഴി പോകുന്നത് പൊടിക്കാറ്റിന്റെ ശല്യം കൂടുതൽ അനുഭവപ്പെടും..അതിനാൽ യാത്ര മിക്കവാറും,നടവഴിയിലൂടെ തന്നെയാണ്.
പോകുന്നവഴിയിൽ ഒരു കുശിനി മാത്രം കാണാം.
അത് ചാരായ ഷാപ്പാണെന്നു വളരെക്കാലം കഴിഞ്ഞു മാത്രമാണ് ഞാൻ അറിയുന്നത്.
ഒരിക്കൽ മാർക്കറ്റിലേക്കുള്ള യാത്ര രാവിലെ ഏകദേശം അഞ്ചര മണികഴിഞ്ഞു,നേരിയ പകൽ വെളിച്ചം.ഞാൻ നടന്നുപോകുമ്പോൾ,പനമ്പ് തട്ടി കൊണ്ട് മറച്ച ചാരായ ഷാപ്പിനടുത്തു എത്തുന്നതിനു മുമ്പ് രണ്ടു സ്ത്രീകൾ തമ്മിൽ മൽപ്പിടുത്തം നടത്തുന്നതായി തോന്നി,നിഴൽ രൂപം.
പ്രഭാതത്തിന് പ്രകാശം വീണു തുടങ്ങുന്നതേയുള്ളൂ.
അടുത്തു വന്നപ്പോൾ കണ്ട കാഴ്ച്ച വിവരിക്കാൻ പറ്റുന്നതല്ല.സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തം കാണാനുള്ള കൗതുകത്തോടെ ഞാൻ നിന്നു.
മൽപിടുത്തത്തിൽ വസ്ത്രങ്ങൾ അഴിഞ്ഞും,കീറിയും സ്ത്രീകൾ രണ്ടും പൂർണ്ണ നഗ്നരായിരുന്നു.ചാരായത്തിന്റെ ലഹരിയിൽ മതിമറന്ന അവർ മല്പ്പിടുത്തം മതിയാക്കുകയോ,
വസ്ത്രം എടുത്തു ഉടുക്കുകയോ ചെയ്തില്ല.
വഴിയിൽ മറ്റാരെങ്കിലും വരുന്നതു കണ്ടാലെങ്കിലും സ്ത്രീകൾക്ക് നാണം തോന്നുമല്ലോ?എന്നെ കണ്ടിട്ടും അവർ നഗ്നത മറയ്ക്കാൻ തയ്യാറായില്ല.
മദ്യലഹരിയിൽ,അതിലേറെ ലഹരി ആ നഗ്നതപ്രദർശനത്തിൽ അവർ ആസ്വതിക്കുന്നതായി എനിക്ക് തോന്നി.ആ ഉന്മാദത്തുടിപ്പിൽ മതിമറക്കുകയായിരുന്നു.
അവരുടെ ഗോപ്യമായ അവയവങ്ങൾ വല്ലാതെ പ്രദർശിപ്പിക്കുകയായിരുന്നു.
അതിൽ അവർ രസം കൊള്ളുകയിരുന്നു.
നാടോടി കളെങ്കിലും നല്ല വെളുത്തു ശോഷിച്ച രണ്ടു സ്ത്രീകളുടേയും ഉരുണ്ടു തുടുത്ത ശരീര ഭാഗങ്ങൾ കണ്ട് എനിക്ക് നാണം തോന്നി.
മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
ആസ്വതിക്കാനുള്ള കൗതുകമുണ്ടായിരുന്നെങ്കിലും പിന്നീടൊന്നു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
                                                                                    രഘു കല്ലറയ്ക്കൽ 
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 


No comments:

Post a Comment