Sunday, August 23, 2015

തിരുവോണസ്മൃതി!!

                     തിരുചിങ്ങപ്പുലരി !! 

തിരുചിങ്ങപ്പുലരി വിടർന്നു, 
                  പൂവെല്ലാം പൂത്തു നിരന്നു.
തിരുമുറ്റത്തത്തം മുതലേ ,
                  തിരുമേനിക്കാദരമേകാൻ-
തിരുവോണം നാൾവരെ എന്നും,
                  തൊടിയെല്ലാമോടി നടന്നും-
തിരയുന്നു പൂവുകൾ തേടി,
                  മടിയാതെ നാട്ടിലിതെന്നും.
മലമേലെ കേറിയിറങ്ങി,
                  കദളിപ്പൂമതിയതു നിറയെ-
വേലിക്കും പുറമേ കാണാം
                  കോളാമ്പി പൂവതു നിറയെ!
വേലിക്കും അരികതു പറ്റി 
                  അരിമുല്ല പൂവതു കാണാം.
അലയുമ്പോൾ അവിടവിടായി,  
                 തുമ്പപ്പൂ വെളുവെളെയാകെ!!
വയലേലയ്ക്കരികെ ചേർന്നാ,
                 ചേറുള്ളാ ചെറു തോടതിലായ്-
മയമായി തലയും നീട്ടി,തെളിനീരിൻ 
                 മുകളിലതായി,ആമ്പൽപ്പൂവി-
രിയാനായി,കൊതിയോടങ്ങിലയുടെ പറ്റെ,
                             കുളിർകാറ്റും തെരുതെ-
രയപ്പോൾ,കരയാകെ നറുമണമണയും,
                                   മനമാകെ തളിരിതമല്ലോ!!
കുരുവിക്കൂട്ടങ്ങൾ കൂടി ചെലുചെലയാ
                                കാഹളമോടെ,തെങ്ങോലയ്-
ക്കരികിൽ തൂങ്ങി,തിരുവോണ 
                                     കുസൃതികൾ കാണാം!!!!.
ഒരുകൊച്ചു കുസൃതികളോടെ,ഒരുപറ്റം 
                                          തളിരുകൾ ഞങ്ങൾ -
ഒരുകൂട്ടം ഒരുമയിൽ വിരിയും,
                             തിരുവോണം ഞങ്ങൾക്കല്ലോ!!
                                                രഘു കല്ലറയ്ക്കൽ 
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 

No comments:

Post a Comment