Saturday, September 26, 2015

നിസ്സംഗത്വം......!(1)

നിസ്സംഗത്വം..........!(1)
ർത്താവിന്റെ പീഡനം സാവിത്രിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.
അടികൊണ്ടു തടിച്ചു വീർത്ത മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും,നീറിപ്പുകയുന്ന മനസ്സുമായി അവൾ നിന്നു തേങ്ങുകയാണ്..
നാണക്കേട്‌ ഭയന്ന് കരച്ചിലടക്കി ഭാര്യയെന്ന മഹാപ്രതിഭ!..
അടയ്ക്കപ്പെട്ട വാതിലിനു പുറത്ത് ആകാശത്തിൻ കീഴിൾ ആശ്രയം ഇല്ലാതെ മൗനിയായി വേച്ചു വേച്ചു നടന്നു നീങ്ങി..
ഇരുട്ടിൻറെ നിശബ്ദ്തയിൽ ചീവീടുകളുടെ ആരവം ഭയാനകമായിരുന്നു.
മഹായജ്ഞത്തിലെ ജേതാവിൻറെ സംതൃപ്തിയിൽ  ഭർത്താവ് മദ്യലഹരിയുടെ ആലസ്യത്തിൽ,
രാത്രിയുടെ നിശ്ചലതയിൽ തൻറെ വീര,ശൂര പരാക്രമത്തിൽ സത്യാനന്തനു തികഞ്ഞ നിസ്സംഗത!!!!
കഴിഞ്ഞതെല്ലാം അയാൾ മറന്നിരുന്നു!!!!!!!!!
വേച്ചുവേച്ച്‌ പോകുന്നത് എവിടേയ്ക്കെന്നു സാവിത്രി അറിഞ്ഞിരുന്നില്ല.കടൽ തിരയിലെ കരിയില പോലെ, സാഹചര്യങ്ങളെ അറിയാതെയുള്ള ഒഴുക്കായിരുന്നു.എല്ലാവരും കരുതലോടെ കാണുന്ന വീട്ടമ്മയാണ് സാവിത്രി.
ഉറ്റവരും ഉടയവരും ഇല്ലാതല്ല,സമൃദ്ധിയിൽ അവരെ വേണ്ടുവോളം സഹായിച്ചിട്ടുള്ളവളാണ്‌,ഭർത്താവിൻറെ പ്രവർത്തിമൂലം എല്ലാവരും വെറുത്തു.
സത്യാനന്തനെ എല്ലാവരും വെറുക്കുമ്പോഴും സാവിത്രി ജീവനെക്കാളേറെ സ്നേഹിച്ചു.
അയാൾ അവളിൽ സുഖസുഷുപ്തി മാത്രമേ കണ്ടിരുന്നുള്ളൂ.ആരേയും സ്നേഹിക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല.
ഇപ്പോൾ ഒറ്റയ്ക്കായ അവൾ കൂരിരുട്ടിൽ ലക്ഷ്യമില്ലാതെ അലയുന്നു..
ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച കുറ്റമാണ് അവളുടെ ശാപം.
സമ്പത്തിന്റെ കുറവ് അവൾക്കുണ്ടായിരുന്നില്ല.
സമ്പന്നനായ അച്ഛന്റെ മൂത്തമകൾ,സ്നേഹമതിയായ ഒരേഒരു അനുജത്തി.
അവളെ സ്നേഹിക്കാൻ വെമ്പുന്ന അവർക്ക് വിലങ്ങുതടിയായിരുന്നു സത്യാനന്തൻ.
ച്ഛന്റെയും,അമ്മയുടെയും മരണശേഷം അവളുടെ ജീവിതം നൂലു പൊട്ടിയ പട്ടംപോലെ കറങ്ങുകയാണ്.
ജീവിതത്തിൽ ഇതുവരെ മനസുഖമെന്നു പറയാൻ കഴിയില്ലെങ്കിലും,പുറമേ അന്തസ്സ് കാട്ടി സമൂഹത്തിനു മുന്നിൽ ചിരിച്ച മുഖത്തോടെ കഴിഞ്ഞിരുന്നു.
സ്നേഹിക്കുമ്പോഴും പീഡനം മാത്രം നല്കുന്ന സ്നേഹം തിരിച്ചറിയാത്ത ഭർത്താവ്.
ഉള്ളിൽ മനസ്സ് നീറി പുകയുന്നത് സ്വന്തക്കാർ പോലും കണ്ടിരുന്നില്ല.
വിവാഹം കഴിഞ്ഞു വിദേശത്തു സമൃദ്ധിയുടെ കൊടുമുടിയിൽ കഴിയുന്ന മക്കൾ പോലും അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടുമില്ല.ഇനി അവർക്ക് അമ്മയെ തന്നെ വേണ്ടിവരില്ല.ദുഖഭാരം അമിതമായി തലയിലേറ്റി തളർന്നു.
ഇനി അതിനും കഴിയാത്തവിധം അപമാനത്തിൻറെ അകത്തളത്തിൽ മുങ്ങിക്കഴിഞ്ഞു.
പിടിച്ചു നിൽക്കാനുള്ള പിടിവള്ളി അറ്റുപോയി.
ഭർത്താവെന്ന മഹാവിപത്ത് സമ്പത്ത് തുരന്നു കൊണ്ടിരുന്നത്അവളറിഞ്ഞില്ല..
ചീട്ടുകളിയും,മദ്യപാനവും അയാൾക്ക്‌ തൊഴിൽ തന്നെയായിരുന്നു,വളരെ വൈകി അവൾ അറിഞ്ഞ സത്യമായിരുന്നു.സമ്പന്നനായ ബിസ്നസ്സ്കാരൻഎന്ന വ്യാജേന അച്ഛനെ ചതിച്ചു നേടിയ വിവാഹമാണ്.
വീട്ടിൽ നില്ക്കാറില്ലാത്ത അയാൾ തിരക്കുള്ള വലിയ ബിസ്നസ്സ്കാരൻ എന്ന് ധരിച്ചു ബഹുമാനിച്ച നാട്ടുകാർ പോലും കാർക്കിച്ചു തുപ്പുന്ന നിലവാരത്തിൽ എത്തി.
ചൂതാട്ട കേന്ദ്രങ്ങളിൽ അയാൾക്ക് എല്ലാം സൗജന്യമായിരുന്നു.മാസങ്ങളോളം എന്നും അയാൾ സുഖസമൃദ്ധിയിലായിരിക്കും അവിടെ, ..സകല സന്നാഹങ്ങളും വാഗ്ദാനങ്ങളായിരുന്നു.കടം വാങ്ങിയുള്ള ചൂതുകളിയാണ് അയാളുടേത്.നേടുമ്പോൾ ചിലത് വീട്ടും.അങ്ങിനെ വാങ്ങിയ കടങ്ങൾ പെരുകി വലിയ ബാധ്യതകളിൽ 
സർവ്വവും നഷ്ടപ്പെട്ട അയാളെ അവരും പുറത്താക്കി.
ചൂതാട്ടത്തിൽ വൻ തുകയുടെ നഷ്ട്ടങ്ങൾ വരുമ്പോഴും തളരാതെ, നഷ്ടപെട്ടതിനു പതിന്മടങ്ങു നേട്ടങ്ങൾക്ക്‌ വേണ്ടി പിന്നെയും വൻ തുക കടം വാങ്ങി വയ്ക്കാൻ തയ്യറാകുമായിരുന്നു.
എല്ലാം മറന്ന ചൂതുകളിയിലെ പരാജിതന്റെ അസ്വസ്ഥ അയാളെ മുഴുക്കുടിയനാക്കി മാറ്റിയിരുന്നു,നല്ലതല്ലാത്ത കൂട്ടുകാരും..
വിലപ്പെട്ട പലതും കൂട്ടുകാർ  വഴി അവളറിയാതെ വിറ്റു കഴിഞ്ഞിരുന്നു..
 പട്ടിണിയുടെ നാളുകൾ അവളും അറിഞ്ഞു തുടങ്ങി.
കടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു.
ക്ഷമയോടെ അയാളെ നേർവഴിക്കു കൊണ്ടുവരാൻ അവൾ ശ്രമിച്ചു പരാജിതയാവുകയായിരുന്നു.
നഷ്ടങ്ങളുടെ പട്ടികവളരുംതോറും കടബാദ്ധ്യത ഇരട്ടിച്ചു.
അസ്വസ്ഥത നഷ്ട്ടപ്പെട്ട അയാൾ നാട്ടിൽ മൗനിയും,വീട്ടിൽ പുലിയുമയി.
നിശബ്ദം എല്ലാം സഹിക്കുന്ന അവളായിരുന്നു അയാളുടെ സമാധാനത്തിൻറെ കരട്.
അസ്വസ്ഥത ഇറക്കിവയ്ക്കാനുള്ള അത്താണി അവളായിരുന്നു.
അയാളുടെ സമാധാനത്തിന് അവളെ വേണ്ടുവോളം ഉപദ്രവിക്കാൻ മടിയില്ലായിരുന്നു.
എല്ലാം പോയാലും,കിടപ്പാടം നഷ്ടപ്പെടുമെന്ന് അവൾ കരുതിയില്ല.
അതും നഷ്ടമായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.
വാടകവീട്ടിലും സ്വസ്ഥത കിട്ടിയിരുന്നില്ല.
കടം വർദ്ധിച്ചതോടെ നാട്ടിൽ പോലും  അയാൾക്ക്‌ നടക്കാൻ കഴിയുമായിരുന്നില്ല.പുറത്ത് ആരെങ്കിലും പിടിച്ചുനിർത്തിയാൽ, വീട്ടിൽ അവൾക്കു പൊതിരെ തല്ലായിരിക്കും ശകാര വർഷം വേറെയും..
കയ്യിൽ പണമില്ലെങ്കിലും,മദ്യപാനം ഉപേക്ഷിക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല.
മദ്യലഹരിയിൽ എല്ലാം മറക്കാമെന്ന ധാരണ അയാളിൽ മദ്യാസക്തി വളരുകയായിരുന്നു.
അവളിലെ നിഷ്കളങ്കത, മദ്യലഹരിയിൽ അയാൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കികൊണ്ടിരുന്നു..
അവളുടെ മുന്നിൽ തോൽവിയടഞ്ഞ താൻ ഒന്നുമല്ലെന്ന 'കോംബ്ലക്സ്' അയാളെ അലട്ടി.
തോന്ന്യവാസിയായ തൻറെ തകർച്ച അവൾ ആസ്വതിക്കുന്നു എന്ന തോന്നൽ,തൻറെ പോക്കിരിത്തരങ്ങളെ അവളിൽ നിന്ന്  
മറയ്ക്കാൻ കഴിയാത്തതിലുള്ള ജാള്യതയിലുള്ള അമർഷം.
അടിച്ചിറക്കുമ്പോഴും ദേഷ്യം മാറി അയാൾ അവളെ വിളിക്കുമെന്ന് കരുതി അവൾ കാത്തു നിന്നു.
വഴിയിൽ കൂരിരുട്ടിൽ അന്യോഷിച്ച്‌ വരുമെന്ന്  അവൾ മോഹിച്ചു.
വിറയ്ക്കുന്ന ശരീരം താങ്ങുകൾക്ക് ആശിച്ചു;
അയാൾ വന്നില്ല.നടന്നു നടന്ന് അധികദൂരം പിന്നിട്ടുകഴിഞ്ഞു,
എവിടേയ്ക്കാണ് പോകുന്നതെന്ന് അവൾക്കറിയില്ല.
ഭയം ഉള്ളിൽ ആളുകയാണ് കടന്നു പോന്ന പരിചയമില്ലാത്ത വഴികൾ ഒരുപക്ഷെ തിരിച്ചു പോകാൻ കഴിയാത്തത്ര അപരിചിതമായ നാട്ടിൽ എത്തിയിരിക്കുന്നു.
കാഴ്ച്ച നഷ്ടപെട്ട പ്രതീതി,വിറയാർന്ന കാലുകൾക്ക് ശരീരത്തെ താങ്ങാനുള്ള കെൽപ്പു  നഷട്ടപ്പെടുന്നുവോ?.......കണ്ണിൽ ഇരുട്ടു കയറുന്നു.അരനിമിഷം എല്ലാം ഒന്നായി തറയിൽ പതിച്ചു.........................................................!
ബോധം നഷ്ട പെട്ടു വീണ മദ്ധ്യവയസ്കയെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി കിടക്കയിൽ ബോധം വീണ്ടുകിട്ടിയ അവൾക്ക് കഴിഞ്ഞകാല സംഭവങ്ങൾ ഓർത്തെടുക്കാൻ പ്രയാസമായിരുന്നു.
അവളെത്തന്നെ ആരെന്നു ചിന്തിച്ചെടുക്കാൻ കഴിയാതായി.
തുറിച്ച മിഴികളാൽ കൂടിനില്ക്കുന്നവരെ ഇമവെട്ടാതെ തുറിച്ചു നോക്കി കിടക്കുക.
ചോദ്യങ്ങൾക്ക് മറുപടി പറയാൻ,മനസ്സ് ശൂന്യമായിരുന്നു.
ഓർമ്മകളുടെ താളം തെറ്റിയ അവൾക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.
ആ നാട്ടിലെ സന്നദ്ധ സംഘടന അവളുടെ ചികിത്സാ ചുമതല ഏറ്റെടുത്തു.
ഡോക്റെർ പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും കണ്ടെത്തിയില്ല.
അവിടെ കൂടിയ ആരും അവളെ അറിയുന്നവരായിരുന്നില്ല,ഒരുപക്ഷെ ബധിര മൂകയായിരിക്കും അവർ വിശ്വസിച്ചു.
തേങ്ങിക്കരയുന്ന അവളോട്‌ മറ്റു കൂടുതൽ അന്യോഷണങ്ങൾക്ക് ആരും നിന്നില്ല.
സന്നദ്ധ സംഘടനയുടെ അന്തേവാസികൾക്കുള്ള ഷെൽട്ടറിലേക്കു മാറ്റി.
വീഴ്ച്ചയിൽ തലയ്ക്ക് ഏറ്റ അടിയായിരിക്കുമോ? അല്ലെങ്കിൽ അടക്കിവച്ച മാനസിക സംഘർഷത്തിന്റെ കുത്തൊഴുക്കിൽ ഉണ്ടായ മസ്തിഷ്ക ചോർച്ചയോ.............?
ആ വഴി ചിന്തിച്ചു സമാധാനിക്കാം.
ഭാര്യയെ അടിച്ചു പുറത്താക്കിയ സത്യാനന്തന്റെ ലക്കുകെട്ട ജീവിത ശൈലി മടുത്ത വീട്ടുടമ,ബഹളം അറിഞ്ഞു ആ രാത്രി തന്നെ വീട് ഒഴിയാൻ നിബ്ബന്ധിച്ചു ഒച്ച വച്ചു.
നാണക്കേടോർത്ത് രാത്രിയിൽ ആരും അറിയാതെ അയാൾ സ്ഥലം വിടുകയായിരുന്നു.
വടക്കോട്ടുള്ള തീവണ്ടിയിലാണ് അയാളുടെ യാത്ര.ടിക്കറ്റ് എടുത്തിട്ടില്ല എങ്ങോട്ടാണ് പോകേണ്ടതെന്നും ഏതു ദിശയിലേക്കാണ് വണ്ടി പോകുന്നതെന്നും അയാൾക്ക്‌ അറിയല്ല.കിട്ടിയ സീറ്റിൽ കൂനിക്കൂടിയിരുന്നു ഉറങ്ങുന്ന മനുഷ്യക്കോലം.ഉറങ്ങുകയാണോ.....?
മദ്യലഹരിയിലെ മയക്കമോ...?.കയ്യിൽ കരുതിയ ബാകിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും,തുശ്ചമായ പണവും സേവിക്കാൻ കരുതിയ മദ്യ കുപ്പിയും ഭദ്രം.
ഓർമ്മകൾ എന്തെന്നറിയാത്ത സത്യാനന്ദനു മനസുഖം മദ്യ ലഹരിയുടെ മരവിപ്പ് മാത്രമായിരുന്നു.
തീവണ്ടിയുടെ താളാത്മകമായ കുലുക്കത്തിൽ ആടിഉലഞ്ഞു വിസ്മൃതിയിലുള്ള മധ്യവയസ്കനായ മുഴുക്കുടിയന്റെ ദിക്കറിയാത്ത യാത്ര!!!!!!!!!!!!
          !!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!
തുടരും 




Tuesday, September 22, 2015

ഉരുളക്കിഴങ്ങ്!!!!

 ഉരുളക്കിഴങ്ങ്!!!!
'മറഞ്ഞിരിക്കുന്ന നിധി' എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച കാർഷിക വിളയാണ് ഉരുളക്കിഴങ്ങ്!
ലോകത്തിൽ ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്.
ഉരുളക്കിഴങ്ങിന്റെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് തെക്കേ അമേരിക്കയാണ്.
പെറു പർവ്വത നിരകളാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം.കിഴങ്ങുവിളകൾ ഏറ്റവും അധികം ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യം പെറുവിലെ ലിമ എന്ന സ്ഥലമാണ്. 
ഉരുളക്കിഴങ്ങാണ് ബഹിരാകാശത്തു കൊണ്ടുപോയ ആദ്യ ഭക്ഷ്യവിള!
ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുതന്നെയാണ്.
സ്പെയിൻ കാരാണ് തെക്കേ അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിച്ചവർ.
ലോകഭക്ഷ്യ വിളകളിൽ നാലാം സ്ഥാനം ഉരുളക്കിഴങ്ങിനാണ്.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഉത്തർപ്രദേശ് ആണ്. കേരളത്തിൽ ഉരുളക്കിഴങ്ങ് കൃഷിയുള്ളത് ഇടുക്കി ജില്ലയിലാണ്.
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ വൈറ്റമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു.
 ഉരുളക്കിഴങ്ങിലെ ഗുണമേന്മ അറിയാതെ തൊലികളഞ്ഞ്ഉപയോഗിക്കുന്നവരാണ്നാം, 
പ്രത്യേകിച്ച് കേരളീയർ .
ഉരുളക്കിഴങ്ങിൽ ക്ലോറോജനിക്ക്‌ ആസിഡ് ആണ് അധികമായി അടങ്ങിയിരിക്കുന്നത്.
പിങ്ക് ആപ്പിൾ,ഗോൾഡൻ വണ്ടർ,ഹോംഗാർഡ്,കിംഗ്‌ എഡ്വെർഡ്,വിവാൾഡി,
പിങ്ക് ഐ,മോണാലിസ-എന്നീ പേരുകളിൽ 
ഉരുളക്കിഴങ്ങ് പലവിധ ഇനങ്ങളിൽ അറിയപ്പെടുന്നു. ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയ നാമം 'സൊളാനം ട്യുബറോസം'എന്നാണു.
അവലംബം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
 ആര്യപ്രഭ 
 

Friday, September 4, 2015

ഓണബലി-#

                                    ഓണബലി- # 


നാഗരിക ജീവിതത്തിന്റെ പൊള്ളയായ ഹൃദയ ഭാഗം;
തിരക്കുകളുടെയും,ബഹളങ്ങളുടെയും യാന്ത്രിക മിടിപ്പായി സമയം കൊല്ലുന്ന പതിവ് പ്രക്രിയയുടെ ബാല്യം കരിഞ്ഞ ദിനങ്ങൾ അവനിൽ യാതൊരു അമ്പരപ്പും ഉണർത്തിയില്ല.
ദിശ മുറിഞ്ഞ നീളൻ കയ്യുകൾ മടിപ്പില്ലാതെ ഓരോ മുഖങ്ങളിലേക്കും നിരങ്ങി നീങ്ങി.
കാലപ്രവാഹത്തിന്റെ ഉറക്കം വെടിയലിന്റെ ഭാഗമായി തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു.
അടിതെറ്റാതെ കാലുകൾ പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോഴും,ഇന്നത്തെ അന്നത്തിന്റെ തിളങ്ങുന്ന കുഞ്ഞു തുട്ടുകൾ അവൻറെ വയറ്റിൽ സദ്യയുടെ സംതൃപ്തി നല്കി.
അവൻ അപ്പുണ്ണി...!!നഗരത്തിൽ പാളം തെറ്റാത്ത യാത്രക്കടലിന്റെ ഒഴുക്കൻ ജീവിതങ്ങളിലേക്ക്;നിഷ്കളങ്കതയുടെ മുഖ ഭാവങ്ങൾ മിന്നി തെളിയിച്ച് ജീവിക്കുന്ന ചിരിക്കാൻ മറന്നവൻ,പേരുകെട്ടവൻ........!!.
അന്നത്തെ നാണയങ്ങൾ നെഞ്ചോടടുക്കി അവൻ ഓടി.തന്നെയും കാത്ത് അമ്മ ഉറങ്ങതിരിക്കുവാകും.ഓട്ടത്തിന് മത്സരത്തിന്റെ കുതിപ്പുണ്ടായിരുന്നു.
.................."അമ്മേ.....................!"
"എന്തേ ......?......അപ്പുണ്ണി........മോനെത്തിയോ...........?" 
"അതെ .....അമ്മെ ......അമ്മ ഊണ് കഴിച്ചോ.............?"
"ഇല്ല്യാ.................നീ വരാണ്ട്.....ഞാനെങ്ങിന്യാ .....കഴിക്കാ..കുട്ട്യേ...?"
"അമ്മേ ..........അറിഞ്ഞോ..?...നാളെ കഴിഞ്ഞാ.....ഓണമാ....നമുക്കും ഓണസദ്യ ഉണ്ണണം,പുത്തൻ കുപ്പായം വാങ്ങണം .....മുറ്റത്തു പൂക്കളം ഇടണം."
ഊം .............അതെയതെ........നമക്കും ഇത്തവണ ഓണം
ആഘോഷിക്കണം ഉണ്ണി ...........!"
അമ്മയുടെ നെഞ്ചിലെ എരിയുന്ന വേദനകൾ പുകച്ചുരുലുകലായി,ആശ്വാസത്തിന്റെ വാക്കുകളായി ഉണ്ണിയുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.
"സ്വപ്നം കാണാൻ പണക്കാരനാവേണ്ടാ...ഉണ്ണ്യേ.....!..നീ മതിവരുവോളം കണ്ടോളൂട്ടോ......അമ്മ ..ൻറ് ഉണ്ണീട കൂടെണ്ടുട്ടോ"
സ്വപ്ന ലോകത്തെ മാന്ത്രിക ചങ്ങലയുടെ ഓരോ കണ്ണികളായി ഉണ്ണിയുടെ മനവും വേഷം മാറിക്കൊണ്ടിരുന്നു.
പതിവിലും നേരത്തെ ഉണ്ണി ഉണര്ന്നിരിക്കുന്നു.
........."അമ്മേ .........!...ഉണ്ണി ..ഏറങ്ങ്വാ....."
"പോയ്‌ ....വാ...ഉണ്ണീ......!''
കെട്ടണഞ്ഞ പുളിയൻ ആഗ്രഹങ്ങളെ നീട്ടി നിവർത്തി അമ്മ മകന് പതിവ് മുത്തം നല്കി പറഞ്ഞയച്ചു.
സ്റേഷണിൽ പതിവിലും തിരക്കുണ്ട്‌......ഓരോ ബോഗികളിലും കയറി ഇറങ്ങി ഉണ്ണി തന്റെ ഭിക്ഷാടന സഞ്ചാരം തുടർന്നു.
സമയം ഉച്ചയായി......കയ്യിൽ ഒന്നോ,രണ്ടോ നാണയങ്ങൾ ഒഴിച്ചാൽ.ബാക്കി വിധി വരച്ച കടുപ്പൻ രേഖകൾ മാത്രമാണ് തെളിഞ്ഞു കാണുന്നത്.
അവന്റെ മുഖത്തെ പ്രസാദം മങ്ങ,പ്രതീക്ഷകളും..!........ എല്ലാവരും തിരക്കിലാണ്...എല്ലാം മറന്ന് ഓണത്തോടനുബന്ധിച്ചു ...കൂട്ടുകാരെയും,വീട്ടുകാരേയും സ്വീകരിക്കാനുള്ള മനസ്സിൻറെ വിമ്മിട്ടത്തിൽ ദിശമറന്നു കൂകി വിളിച്ചു പായുന്ന ജനസഞ്ചയം..!!!
അതാ ...ഒരു കുപ്പായം ...കയ്യുടെ പരക്കം പാച്ചിലിൽ എവിടേയോ കൊളുത്തിവലിച്ച  ഒരു മുഷിയൻ തുണിക്കഷ്ണം.......!
അവൻ അതെടുത്തു വീട്ടിലേക്കോടി.............മുറ്റത്തെ  കായലിൽ മുക്കി പൊക്കി.കുപ്പായത്തിന്റെ ബാഹ്യഭംഗി ആവോളം ആസ്വദിച്ചു.
"അമ്മേ.........?...എനിക്കും കിട്ടി ഓണക്കോടി.....റെയിൽ പാളത്തിന്റെ ഓരം ചേർന്ന് കിടന്ന കുപ്പായം ഉണ്ണി ഇങ്ങെടുത്തു.വലിച്ചെറിയൻ സംസ്കാരത്തിന്റെ മുഖം മൂടിക്കൂട്ടങ്ങളിൽ ആരോ ഉപേക്ഷിച്ചതാവം.........!
നീലയിൽ വെള്ള പടർന്ന ചായ കൂട്ടുകളിൽ ഉണ്ണിയുടെ ദരിദ്ര ഓണവും മനാശ്വാസത്തിന്റെ  ഗീതകൾ പാടിക്കൊണ്ടിരുന്നു.
വെള്ളം പിഴിഞ്ഞുകളഞ്ഞു,ഉടച്ചു നിവർത്തി അവൻ തന്റെ ഓണസമ്മാനം അയയിൽ വിടർത്തിയിട്ടു......ആയിരമായിരം ഓണപ്പൊലിമയുടെ മഴവിൽ വർണ്ണങ്ങൾ അപ്പോളവൻ ആ കുപ്പായത്തിൽ കണ്ടു............!!!!
"അമ്മേ .............?.....ഉണ്ണി ...പോയ്‌ വരാം.....!''
"മോനേ .....നീ ഇന്നു നേരത്തെ വരണം .....നാളെ ഓണമാണ്...""
"ശരിയമ്മേ....അമ്മയ്ക്കും ഓണക്കോടിയുമായെ ഉണ്ണി എത്തൂ.....!!"
അപാരതയുടെ ശൂന്യതയിലേക്ക് ഉണ്ണിയുടെ മുഖം നീങ്ങിക്കൊണ്ടിരുന്നപ്പോഴും,ആ ശബ്ദം ഇടിമുഴക്ക ഗാംഭീരത്തോടെ അമ്മയുടെ ചെവിയിൽ ആവർത്തനം കൊണ്ടു ......!
പതിവിന്റെ മുഷിയൻ സമയങ്ങളിലേക്ക് വീണ്ടും  ഉണ്ണി എത്തി......ചിരിച്ച മുഖഭാവത്തോടെ ഓരോ മനുഷ്യക്കോലങ്ങളിലേക്കും അവൻ നീങ്ങിക്കൊണ്ടിരുന്നു................
തിരക്കുകളുടെ കാഹളക്കൂട്ടങ്ങളിലേക്ക് ആരോ തള്ളിയിട്ട പാവ പോലെ അവൻ വീണു..................................
ഉയർന്ന സംസാരത്തിന്റെയും,ഉന്തി തള്ളലിന്റെയും രാസ പ്രക്രിയയിൽ നടന്ന ഏതോ കെമിക്കൽ റിയാക്ഷൻ പോലെ അവൻ മരണത്തിന്റെ റയിൽ പാളങ്ങളിലേയ്ക്ക് തെറിച്ചു വീണു.........അപ്പോഴും അവൻ  കൈകൾ  നീട്ടി പിടിച്ചിരുന്നു.അത് ഭിക്ഷയ്ക്കായിരുന്നില്ല,ദൈവം വിളിക്കുന്ന ലോകത്തിന്റെ പങ്കാളി ആകുവാനുള്ള അവൻറെ തയ്യാറെടുപ്പായിരുന്നു...........................................!
കാക്കകൾ ചുറ്റും വട്ടമിട്ടു കറങ്ങി...................നോട്ടം .....അടിതെറ്റിയ ബാല്യത്തിന്റെ നാളെകളിലേക്ക് ചൂഴ്ന്നിറങ്ങി...........!
അമ്മ മകനേയും കാത്ത് വീട്ടിൽ നിർവൃതി പൂണ്ടു കിടന്നു.
തനിക്കായി മകൻ കൊണ്ടുവരുന്ന ഓണക്കോടിയിൽ മനം നട്ട്,കോടിയുടെ മനം നുകർന്ന് മൂക്കുകളിൽ ശ്വാസം വലിച്ചുകിടന്നു................
അപ്പോഴും ഓണം സ്വരുകൂട്ടിയ കഥയുടെ അവസാനമെന്തെന്നറിയാതെ ജനം റയിൽവേയിലൂടെ ബഹളം വച്ച് ഓടിനടന്നു..........
പൊടുന്നനെ ഒരു കാറ്റു വീശി...........
സുഖമുള്ള,അഹങ്കാരിയല്ലാത്ത കാറ്റ്.......
മുറ്റത്തെ അയയിലെ ഉണ്ണിയുടെ കുപ്പായം കാറ്റിൽ മറ്റൊരവകാശിക്കായി പറന്നു പൊയ്ക്കഴിഞ്ഞിരുന്നു.ഓണബലിയുടെ അന്നത്തെ ഇരയേയും കിട്ടിയ സന്തോഷത്താൽ സൂര്യൻ കടലിൽ താഴ്ന്നു...............!!!!!!!
          *****************അഞ്ജലി കൃഷ്ണ G############### 
----------------------------------------------------------------------------------------------------
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015-ഓണാഘോഷം പരിപാടിയോടനുബന്ധിച്ചു ആഗസ്റ്റ്‌ 15-നു നടത്തിയ കഥാ,കവിത മത്സരങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കിയ കഥ.

Thursday, September 3, 2015

അമ്മുവിൻറെ ഓണം-#

         അമ്മുവിൻറെ ഓണം-# 

ഓണം മലയാളികളുടെ മനസ്സിൽ എന്നും സന്തോഷത്തിന്റെ നിറവാണ്. 
മലയാളികളുടെ മനസ്സിൽ എന്നും സമത്വത്തിന്റെ ദിനങ്ങളാണ് ഓണം തരുന്നത്.
ആധുനിക കാല ഓണം ഒരു കാട്ടിക്കൂട്ടലാണ്.
ഇന്ന് ഓണം ബിസിനസ് മാത്രമാണ്.
ഓണത്തെ പറ്റി ഐതിഹ്യങ്ങൾ ധാരാളമുണ്ട്.
"പണ്ട് മഹാബലി വാണിരുന്ന കാലം.
കള്ളവുമില്ല,ചതിയുമില്ലാത്ത എല്ലാവരും സമത്വത്തോടെ വാണിരുന്ന കാലം.
അങ്ങിനെ സന്തോഷപൂർണ്ണമായിരുന്ന കാലത്ത് മഹാബലിക്ക് മനസ്സിൽ ചെറിയൊരു അഹന്ത ഉണ്ടായി'ഞാൻ'എന്ന ഭാവം.
വിഷ്ണുഭഗവാനു,തൻറെ ഭക്തൻറെ മനസ്സിലെ അഹങ്കാരം സഹിച്ചില്ല.
ഈശ്വരൻ ഭക്തനെ നേർവഴിക്ക് നടത്താൻ ഉദ്ദേശിക്കുന്നു.ബലിയുടെ അഹങ്കാരം കുറയ്ക്കുന്നതിനായി വാമന വേഷം സ്വീകരിച്ചു മഹാബലിയെ സമീപിച്ചു മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
മഹാബലിക്ക് അത്ഭുതമായി ഈ കുട്ടി മൂന്നടി മണ്ണോ ആവശ്യപ്പെടുന്നത്?നിസ്സാര കാര്യമെന്ന് കണക്കാക്കി.
എന്തായാലും അളന്നെടുക്കാൻ ആജ്ഞാപിച്ചു.
വാമനൻ ഭീമാകാരനായി,രണ്ടടി അളന്നതോടെ അവശേഷിക്കുന്നത് മഹാബലി മാത്രമായി.
തലകുനിച്ച മഹാബലിയുടെ തലയിൽ വാമനൻ മൂന്നാമത്അടിവച്ചു ചവുട്ടി പാതാളത്തിലേക്ക് താഴ്ത്തി. ആണ്ടിലൊരിക്കൽ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാൻ ആഗ്രഹിച്ച ബാലിക്ക് വിഷ്ണു അനുവാദവും കൊടുത്തു.തിരുവോണ നാളിൽ തൻറെ പ്രിയപ്പെട്ട പ്രജകളെ കാണാൻ മഹാബലി വരുന്നു,ഇതാണ് ഓണത്തിൻറെ ഐതിഹ്യം".
അമ്മുമ്മയുടെ കഥ കേട്ട അമ്മുവിന് നിഷ്കളങ്കനായ,സത്യസന്തനായ മഹാബലിയോടു സഹതാപം തോന്നി.
മഹാബലിയുടെ ആ നല്ല കാലത്തെ അവൾ ഓർത്തു.
അപ്പുപ്പനും,അമ്മുമ്മയും,സഹോദരനും,സഹോദരിയും കൂടിയ കുടുംബത്തിൽ ഇളയവളായ അമ്മുവിന് ഓണമായാൽ വലിയ സന്തോഷമാണ്.
10-ദിവസം കിട്ടുന്ന അവധി തന്നെ,പാറി നടന്നു പൂക്കൾ പറിക്കുന്ന സുഖം,ഓണപ്പൂക്കൾ 
ഇടുന്ന ത്രിൽ,ഓണക്കോടി,ഓണം അടിച്ചു 
പൊളിക്കുക തന്നെ.
അത്തം മുതൽ അമ്മു രാവിലെ ഉണരും.പൂവിടാൻ ചാണകം മെഴുകി അമ്മുമ്മ ഒരുക്കിയിട്ടുണ്ടാകും.
അത്തം നാളിൽ അവൾ തുമ്പക്കുടം മാത്രമേ ഇടുകയുള്ളൂ.അമ്മുമ്മയുടെ നിർദ്ദേശമാണ്.മൂലം നാളിൽ മൂലതിരിച്ചും പൂവിടണം.
തിരുവോണനാളിൽ രാവിലെ ഓണത്തപ്പനെ ആർപ്പോ വിളിച്ച് എതിരേൽക്കുന്നു.
സുഖ സുഷുപ്തമായ,സുന്ദരമായ ഓണം എല്ലാരും ചേർന്ന് ആഘോഷിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷത്തിന്റെ നൈർമ്മല്യം ചോർന്ന് ഇന്ന് ഇല്ലാതായിരിക്കുന്നു.
ഇന്ന്,വരണ്ട മനസ്സിന്റെ,കോണ്‍ക്രീക്റ്റ് വനത്തിലെ അവസാനത്തെ നീർത്തുള്ളി പോലെ,നിമിഷ നേരത്തെ വൈകാരികതയിൽ ഒതുങ്ങുന്ന ഓണം!!!!!
............................................അമ്മു ഇപ്പോൾ യുവതിയാണ്,
മാത്രമല്ല വിവാഹിതയുമാണ്.
താമസം നഗരത്തിലെ തിരക്കൊഴിയാത്ത പ്രധാന റോഡരികിലെ വലിയ ഫ്ലാറ്റിൽ.
വീർപ്പു മുട്ടുന്ന ജീവിതവേഗതയിൽ ഓണം മറവിയുടെ മാറാലകൾക്കും അപ്പുറം,ഒരു നേർത്ത ബിന്ദു പോലെ വന്നണയുന്നു,നിമിഷങ്ങളുടെ വേഗത്തിൽ പോലിഞ്ഞില്ലാതെയാകുന്നു.അവൾക്ക്ഇപ്പോൾ 
നഷ്ട ബോധത്തിന്റെ വല്ലായ്മയാണ് ഓണം.
അമ്മു തൻറെ പഴയകാല ഓണസ്മൃതികളിൽ മനം നട്ട് കഴിയാറുണ്ട്.സുഖമുള്ള ചിന്തകളെ തഴുകി,തലോടി.
ഇന്ന് ഓണത്തിന് പൂവ് വിലകൊടുത്ത് വാങ്ങണം തൊടികൾ കാണാൻ ഇല്ല.എല്ലാടവും കോണ്‍ക്രീറ്റ് കാടുകളാണ്.കഥ പറയാൻ മുത്തശ്ശിമാരില്ല.ഉണ്ടങ്കിൽ തന്നെ അത് കേൾക്കാൻ കുഞ്ഞു മക്കൾ തയ്യാറല്ല,അവർക്ക് മുത്തശ്ശിയെ പഠിപ്പിക്കാനുള്ള അറിവുള്ള ഭാവവും,തിരക്കുമാണ്.
ആധുനീകതയിൽ മാവേലിക്ക് എന്ത് സ്ഥാനം......?
ഇന്നത്തെ തലമുറയ്ക്ക് മാവേലി ഒരു ഹാസ്യ കഥാപാത്രം മാത്രമാണ്.പൂക്കളം റെഡിമേഡായി കിട്ടുന്നു,ഓണ സദ്യയും,എത്രതരം പായസ്സവും ഫോണ്‍ ചെയ്‌താൽ വീട്ടിൽ എത്തിക്കഴിയും.
ഇൻസ്റ്റന്റു ഓണത്തെ വെറുത്ത്,പഴയകാല മലയാളത്തനിമയിൽ മനം കുളിർക്കെ മുഴുകിയിരിക്കുകയാണ് അമ്മു...............!!!!!!!!!
അമ്മുവിൻറെ നിറവാർന്ന തിരുവോണം.............!ഇനിയും ഉണ്ടാകുമോ......?
$$$$  $$$$$$  $$$$ $$$$$ $$$$$ $$$$$$ $$$$$$ കലാ സത്യരാജ്  $$$$ $$$$$
__________________________________________________ 
# പാടിവട്ടം ശാഖാ ആഗസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു,കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ കഥ മത്സരത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------
ആര്യപ്രഭ 

Monday, August 31, 2015

ഞാൻ ചെയ്ത കൊല!!!(3)#

       ഞാൻ ചെയ്ത കൊല!!!(3)# 
"മാരക വിപത്തിന്റെ അടയാളമായ 'കൊതുകി'-നെ നായകവല്ക്കരിച്ചു കൊണ്ട് ഞാൻ എഴുതിയ ഈ കവിത,പൊടിമീശ മുളയ്ക്കുന്ന യുവത്വത്തിൻറെ,ചുടു ചോരച്ചുവയുള്ള പൊളിറ്റിക്കൽ ട്രിക്സ്-ൻറെ അനവസ്യകതയെ ചോദ്ധ്യം ചെയ്യൽ കൂടിയാണ്.......!". 
                                                                                                                               ഞ്ജലി കൃഷ്ണ G     
അന്ന് ഞാനൊരു ശവസംസ്കാരം നടത്തി 
മെതിയടി പതിഞ്ഞ് മണ്ണോടലിഞ്ഞ ചവറുകൾ,
ചികഞ്ഞു മാറ്റി ഞാനാ ധീര യോദ്ധാവിന്നു എന്റെ,
സ്വന്തം  മണ്ണിൽ ഒരു ശ്മാശാനമൊരുക്കി.
    ഒരിക്കൽ തിണ്ണയോടൊട്ടി ഞാനാ-
    ചുടുകാപ്പി വലിച്ചു കുടിക്കുമ്പോൾ,
    മൂളലായ് അപശ്രുതി കൊണ്ടെന്നെ വലം 
    വച്ച കൊതുകിനെ ഞാനടിച്ചു കൊന്നു!! .
ചെറിയ തെറ്റുകളിൽ കൂമ്പുന്ന എന്റെ കരങ്ങൾ 
ആ വലിയ തെറ്റിനായ് ഉയർന്നതെന്തേ????
എന്റെ കയ്യുകൾ നിൻറെ ശരീരത്തെ 
ആഞ്ഞടിച്ചുവല്ലേ????????
  മാനുഷിക കീഴ്വഴക്കത്തിൻ പിന്മുറക്കാരനായ് 
  ഞാനും ഒരു കൊലപാതകിയായിരിക്കുന്നു!.
  ആകുലതയുടെ മുറുക്കൻ ആശയങ്ങൾ 
  മനസ്സിൻറെ സ്വസ്ഥത തട്ടിമറിച്ചു....
ശരീരത്തെ ചെറിയ സൂചിമുനയിൽ മനുഷ്യ-
ദേഹത്തെ വേദനിപ്പിക്കുകയല്ല നീ,
ഹിന്ദു,മുസ്ലിം,ക്രൈസ്തവ രക്തത്തിൽ 
മായാവിയായ് മൂളക്കങ്ങളിൽ മന്ത്രങ്ങൾ
                                                               സൃഷ്ടിക്കുന്നു.
ധാരാളത്തത്തിൻറെ പ്രത്യയ ശാസ്ത്ര-
ത്തിൽ നെഗറ്റിവായ് വശങ്ങളെ വലിച്ചു 
                                               കുടിച്ചു ദാഹമകറ്റീടുന്നു.
ജാതി ഭേതമില്ലാതെ ചുടു രക്തം ഊറ്റി കുടിക്കുന്ന 
നിൻ ജാതിയെന്തെന്നറിയുവാൻ എൻ മനം 
ശങ്കിച്ചതും നിൻ മരണശേഷം.
എന്നിട്ടും ജാതി വരച്ചു തീർത്ത ചുവപ്പിൻറെ 
ഭീകരത മനുഷ്യമനസ്സിൽ വീണ്ടും ലക്ഷ്മണ 
                                                               രേഖ വരച്ചിടുന്നു.
ഭൂത കാലത്തിന്റെ പച്ചനിറഞ്ഞ സൗന്ദര്യം 
വിമ്മിട്ട മാകുന്ന ആധുനികതയുടെ സൌഭാഗ്യമോ?
നീ...അതോ ജാതിപ്പേരിൽ ചോര പൊടിക്കുന്ന 
യ്യവ്വന കുതിപ്പിന്റെ പടയാളിയോ??????????
പല കുറി കണക്കെ പല പല രക്തക്കണങ്ങൾ 
സ്വന്തം നെഞ്ചിലേറ്റി ഒരു ബ്ലഡ് ബാങ്കായി,
നീ വേഷം പകർന്നിടുമ്പോഴും,സോദരാ.....
നിൻറെ മരണം ഞങ്ങളുടെ കൈരേഖയിലെ 
ഒരു ചോരത്തുടിപ്പായ് മാറിടുന്നു.
രക്ത സാക്ഷികളുടെ ചുവന്ന നാടയിലെ 
കള്ളം പറയാത്ത സത്യാന്യേഷകനാണ് നീ.
മരണം ജീവിതമാക്കുന്ന വേളയിൽ 
ഗാന്ധിതൻ ആദർശ ബന്ധങ്ങളിൽ -
പെട്ടുഴറുന്ന സന്മാർഗ്ഗി,തേജസ്സിൽ 
കർമ്മയോഗിയോ നീ...............!
ശാന്തമായ് പാറിപ്പറന്നു നീ,ഉയരങ്ങൾ 
കീഴടക്കുന്നു നവോത്ഥാന നായക കൊതുകേ........
നിൻറെ ശരീരം ഹർഷാരവങ്ങൽക്കുമേൽ
                                                                 കിളിർക്കട്ടെ....
ഇന്നു ഞാനാ സത്യം മനസ്സിലാക്കുന്നു 
അപാരതയുടെ മൂളലല്ലതു,
ജാതി നീചത്വങ്ങൾക്കെതിരെയുള്ള 'മുദ്രാവാക്യം'!!!!!!
                  ;;;;;;;;;;;;;;;;; ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;ഞ്ജലി കൃഷ്ണ.G;;;;;;;;;;;;
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015 'ഓണാഘോഷം'പരിപാടിയോടനുബന്ധിച്ചു നടന്ന കഥാ,കവിതാ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു - ആഗസ്റ്റു 29-നു മത്സര വിജയികളെ പ്രഖ്യാപിച്ചു. 
ഞ്ജലി കൃഷ്ണ.G-ഒന്നാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------------------------------------------------
ആര്യപ്രഭ 

കാത്തിരുപ്പ് (2)#

                     കാത്തിരുപ്പ് (2)# 
ജീവിതം മോഹമാം പുസ്തകത്താളതിൽ-
ഒരു മയിൽപ്പീലിയായ് തേങ്ങുന്നു ഞാൻ!
കാറ്റിൽ വിരൽതൊട്ടു പാറിപ്പറക്കുന്ന
ചിത്രശലഭമായ്,അലയുന്നു ഞാൻ!
    പ്രതീക്ഷതൻ മുത്തണി മാലകൾ
    കോർത്തങ്ങിരിക്കവേ,ഓരോന്നായ്
    പെട്ടന്ന് കൈവിട്ടു താഴേക്ക് വീഴുന്നു,
    ചിന്നി ചിതറി തെറിച്ചുപോകുന്നു.........!
അറിയില്ലെനിക്കെന്തിനീ ജീവിതം!
അറിയില്ലെനിക്കെന്തിനീ ദുഖവും!
കാത്തിരിക്കുന്നു ഞാനീ,കുടക്കീഴിലായ്-
അന്നും,ഇന്നും എന്നേയ്ക്കുമായിതാ!! 
       കാലമേ,കാണ്ങ്കനീ.....!
       ലോകമേ,കേൾക്കു നീ....!
      കാലം മറയ്ക്കാത്ത,മറയാത്ത-
      കാത്തിരിപ്പിപ്പോഴും 
പ്രതീക്ഷയാകുന്ന ജീവിതവും,
പ്രതീക്ഷയാകുന്ന രോദനവും.
പ്രതീക്ഷിക്കുന്നു തൻ പ്രതീക്ഷ്യ്ക്കതീതമായ് 
കാത്തിരിക്കുന്നു ഞാൻ പ്രതീക്ഷയോടെ!!
           ;;;;; ;;;;;  ;;;;;;;; ;;;;;;;;  ;;;;;;;;; ;;;;;;; ;;;ഐശ്വര്യ ചന്ദ്രശേഖരൻ;;;;;;;;;;;;;;
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015-'ഓണാഘോഷം'പരിപാടികളോടനുബന്ധിച്ചു നടന്ന മത്സരത്തിൽ ഉരുത്തിരിഞ്ഞ സർഗ്ഗ രസം....!!!!!.ആഗസ്റ്റു 29-നു മത്സര വിജയിയെ പ്രഖ്യാപിച്ചു.ഐശ്വര്യ ചന്ദ്രശേഖരൻ രണ്ടാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------------------------------------
ആര്യപ്രഭ 

Wednesday, August 26, 2015

മലയാളമണ്ണിൽ മരുന്നിനും പ്രധാന സ്ഥാനമുണ്ട്!!

മലയാള മണ്ണിൽ,മരുന്നിനും പ്രധാന സ്ഥാനമുണ്ട്!!

 മ്മുടെ പറമ്പിലെ നാം മറന്ന പച്ചിലചാർത്തിൽ  ചെറു രോഗങ്ങളെയെങ്കിലും ശമിപ്പിക്കാൻ കഴിയുന്ന പലതും നമുക്കു 
അപരിചിതമായി നില്ക്കുന്നു.
മലയാണ്മയുടെ കഴിഞ്ഞുപോയ ആ നല്ല കാലത്തിൽ അത്യാവശ്യം വേണ്ട മരുന്നുകൾ പറമ്പിൽ സമൃദ്ധമായിരുന്നു.
മുത്തശ്ശികളുടെ കൈക്കുള്ളിൽ വീട്ടിലെ അംഗങ്ങൾ രോഗങ്ങളിൽ നിന്നും സുരക്ഷിതരുമായിരുന്നു.
വീട്ടിൽ ആർക്ക് അസുഖം ഉണ്ടായാലും  മറ്റംഗങ്ങൾക്ക് പരിഭ്രമവും കുറവായിരുന്നു.
മുത്തശ്ശിയിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. 
പറമ്പിൽ ഔഷധചെടികൾ പലതും 
നട്ടുപിടിപ്പിക്കുന്നവ ആയിരുന്നില്ല, തനിയെ വളരുന്നവയായിരുന്നു. 
അന്നെല്ലാം പല വീടുകളിലും ചികിത്സ അറിയാവുന്ന മുത്തശ്ശിമാരും ഉണ്ടായിരുന്നു.
അവർ കുടുംബത്തിനു പുറത്തുള്ള മറ്റുള്ളവർക്കും സൗജന്യ ചികിത്സ നല്കിയിരുന്നു.
ആതുര സേവനം ഒരുപക്ഷേ! അവരായിരിക്കാം നടപ്പിലാക്കിയത്.
എൻറെ അമ്മയുടെ അമ്മ ചെറിയ ചികിത്സകൾ ചെയ്തു വന്നത് ഞാൻ കണ്ടിട്ടുണ്ട്.തൊണ്ട മുള്ളിന് പ്രത്യേക ചികിത്സ അമ്മുമ്മ ചെയ്യുമായിരുന്നു. 
ചികിത്സയുടെ ഗുണഫലത്താൽ പലരും രോഗശമനത്താൽ ആശംസ വാക്കുകൾ പറയുന്നത് കേൾക്കാനും കഴിഞ്ഞിരുന്നു.
അമ്മുമ്മ ചെയ്യുന്നത് കണ്ട് അന്ന് കുഞ്ഞു നാളിൽ ചില പൊടിക്കൈകൾ ഞാനും പ്രയോഗിച്ചിട്ടുണ്ട്,
സൽഗുണത്തിന് അനുഗ്രഹവും കിട്ടിയിരുന്നു..
രോഗം ശമിക്കുമ്പോൾ അവരിൽ നിന്നു കിട്ടുന്ന മതിപ്പും,നല്ലവാക്കും മാത്രമായിരുന്നു അവരെല്ലാം ആശിച്ചിരുന്നത്.
കപടതയുടെ ലേശവും തീണ്ടാത്ത ആ കാലം ഇനിവരുമോ?
പറമ്പിലെ പുല്ലുകൾക്കിടയിലെ പുല്ലിനു സമമായ 'മുത്തങ്ങ' മഹത്തായ ഔഷധമാണെന്നു ഇന്ന് എത്ര പേർക്കറിയാം?മുത്തങ്ങാ പുല്ലിനടിയിലെ കിഴങ്ങ്(മുത്തങ്ങ) തേനിൽ ചാലിച്ചു കഴിച്ചാൽ ഉദരരോഗങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയും.ഗ്രഹണി,വയറിളക്കം,ദഹനക്കുറവു മുതാലായ മുതിർന്നവരുടെ രോഗശമനത്തിനും.
കുട്ടികളിലെ വിരശല്യം,രുചിക്കുറവു,ജ്വരം മുതലായവയ്ക്കും ഉത്തമമാണ്.
ഒരുപക്ഷെ മുത്തങ്ങയോടു തോട്ടു വളർന്നു നില്ക്കുന്ന 'കീഴാർനെല്ലി',
പേരു പോലെ നെല്ലിയ്ക്കയുടെ വർഗ്ഗം,ഇലയ്ക്ക് കീഴെ ചെറു നെല്ലിക്ക രൂപവും കാണാം.
കരൾ രോഗങ്ങൾക്കും,മൂത്രസംബന്ധമായ രോഗങ്ങൾക്കും അത്യുത്തമം.മഞ്ഞപ്പിത്തത്തിനു പേരുകേട്ട ഔഷധമാണ് കീഴാർനെല്ലി.
തലയിൽ താളിയായി ഉപയോഗിച്ചാൽ താരനും,മുടികൊഴിച്ചിലും ഉണ്ടാകില്ല.
'കറുകപ്പുല്ല്' ദശമൂലങ്ങളിലെ പുല്ലു വർഗ്ഗത്തിൽ ശ്രേഷ്ടൻ.വിറ്റാമിനുകളും,ലവണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള പുല്ലാണ് കറുക.വെള്ള,നീല എന്നീ രണ്ടുതരം കറുകകൾ കാണാം.
പ്രമേഹ രോഗത്തിനും,
വയറുവേദനയ്ക്കും കറുക ഫലപ്രധമാണ്.
ഇരട്ടിമധുരവും ചേർത്തു വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ വ്രണങ്ങൾ പൊറുക്കും.
തീ പൊള്ളലിനും,അപസ്മാരത്തിനും കറുക ഉത്തമ ഔഷധമാണ്.

'കുരുമുള'കിലെ ഔഷധഗുണം ധാരാളമാണ്.ദഹനക്കുറവു,പുളിച്ചു തെകിട്ടൽ മുതലായ വയറിലെ അസ്വസ്ഥതയ്ക്ക് പച്ച കുരുമുളക് കല്ലുപ്പുമായി ചേർത്തു ചവച്ചരച്ചു നീര് ഇറക്കുക പെട്ടെന്ന് ശമനം ലഭിക്കും,.തുമ്പ നീരും വയറ്റിലെ അസുഖങ്ങൾക്ക് ഫലപ്രധമാണ്.
തേൾ വിഷത്തിനു പച്ചമഞ്ഞളും ചേർത്തു അരച്ചു പുരുട്ടുന്നത് ഉത്തമമാണ്. 

'തുമ്പ'നീർ വെളിച്ചെണ്ണയിൽ ചാലിച്ച് കുഴിനഖത്തിനു ഉപയോഗിക്കാം.'മുക്കുറ്റി' നീര് മോരിൽ ചേർത്തു കഴിച്ചാൽ വയറിളക്കം ശമിക്കും.തേനിൽ ചേർത്തു കഴിച്ചാൽ ചുമയും,കഫക്കെട്ടും ഇല്ലാതെയാകും.
മുറിവുണക്കാനും അത്യുത്തമം.
ഇനിയും അനേകം ഔഷധ ചെടികൾ പുശ്ചഭാവത്തോടെ നമ്മെനോക്കിചിരിക്കുന്നു?
ആധുനീക മനുഷ്യൻറെ വിശ്വാസമില്ലായ്മ കൊണ്ട് ചെറിയ രോഗങ്ങളെ പോലും,അത്യന്താധുനിക വൈദ്യശാസ്ത്രം പണക്കൊഴുപ്പിന്റെ മുഖ്യ ധാരയിലേക്ക് മാറ്റപ്പെടുകയും,തന്മൂലം പല മരുന്നുകളുടേയും  പ്രയോഗത്താൽ വേറെ വൻ രോഗമായി രോഗിമാറുകയും ചെയ്യുന്ന കാഴ്ച്ച നാം ദിനംപ്രതി കാണുന്നു.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;രഘു കല്ലറയ്ക്കൽ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ