Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, October 14, 2015

കാട്ടുപൂവേ.....!

                         കാട്ടുപൂവേ....!
കണ്ണിലെന്തിനു കരി മഷിയെഴുതി-
കവിളിലെന്തിനു കുങ്കുമം പൂശി-
കാമുകൻ വരുമല്ലോ ഇന്ന്-നിൻ,
കരിനീല പൂവേ, കാട്ടു പൂവേ.
    സ്വപ്നത്തിൻ സ്വർണ്ണ ത്തേരിലേറ്റി
    സ്വർഗ്ഗത്തിൽ അവൻ നിന്നെ കൊണ്ടു പോകും.
    കാണാത്ത കാഴ്ചകൾ കാട്ടിത്തരും,പിന്നെ-
    കേൾക്കാത്ത കഥകൾ പറഞ്ഞു തരും.
കണ്ണിലെന്തിനു കരി മഷിയെഴുതി-
കവിളിലെന്തിനു കുങ്കുമം പൂശി-
കാമുകൻ വരുമല്ലോ ഇന്ന്-നിൻ,
കരിനീല പൂവേ, കാട്ടു പൂവേ.
                                                രാജൻ ഐശ്വര്യ
__________________________________________________ 
# പാടിവട്ടം ശാഖാ കുടുംബ സംഗമം 2015 -'ഓണാഘോഷം'-അനുബന്ധിച്ചു നടന്ന കഥാ,കവിതാ മത്സരങ്ങളിൽ പങ്കെടുത്തവരുടെ സർഗ്ഗ പ്രതിഭയിൽ വിരിഞ്ഞ വരികളാണ്-കവിതാ ശകലങ്ങൾ!

Sunday, August 23, 2015

തിരുവോണസ്മൃതി!!

                     തിരുചിങ്ങപ്പുലരി !! 

തിരുചിങ്ങപ്പുലരി വിടർന്നു, 
                  പൂവെല്ലാം പൂത്തു നിരന്നു.
തിരുമുറ്റത്തത്തം മുതലേ ,
                  തിരുമേനിക്കാദരമേകാൻ-
തിരുവോണം നാൾവരെ എന്നും,
                  തൊടിയെല്ലാമോടി നടന്നും-
തിരയുന്നു പൂവുകൾ തേടി,
                  മടിയാതെ നാട്ടിലിതെന്നും.
മലമേലെ കേറിയിറങ്ങി,
                  കദളിപ്പൂമതിയതു നിറയെ-
വേലിക്കും പുറമേ കാണാം
                  കോളാമ്പി പൂവതു നിറയെ!
വേലിക്കും അരികതു പറ്റി 
                  അരിമുല്ല പൂവതു കാണാം.
അലയുമ്പോൾ അവിടവിടായി,  
                 തുമ്പപ്പൂ വെളുവെളെയാകെ!!
വയലേലയ്ക്കരികെ ചേർന്നാ,
                 ചേറുള്ളാ ചെറു തോടതിലായ്-
മയമായി തലയും നീട്ടി,തെളിനീരിൻ 
                 മുകളിലതായി,ആമ്പൽപ്പൂവി-
രിയാനായി,കൊതിയോടങ്ങിലയുടെ പറ്റെ,
                             കുളിർകാറ്റും തെരുതെ-
രയപ്പോൾ,കരയാകെ നറുമണമണയും,
                                   മനമാകെ തളിരിതമല്ലോ!!
കുരുവിക്കൂട്ടങ്ങൾ കൂടി ചെലുചെലയാ
                                കാഹളമോടെ,തെങ്ങോലയ്-
ക്കരികിൽ തൂങ്ങി,തിരുവോണ 
                                     കുസൃതികൾ കാണാം!!!!.
ഒരുകൊച്ചു കുസൃതികളോടെ,ഒരുപറ്റം 
                                          തളിരുകൾ ഞങ്ങൾ -
ഒരുകൂട്ടം ഒരുമയിൽ വിരിയും,
                             തിരുവോണം ഞങ്ങൾക്കല്ലോ!!
                                                രഘു കല്ലറയ്ക്കൽ 
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ 

Wednesday, June 17, 2015

സുദൃഢമാനസ്സം!


        സുദൃമാനസ്സം! 
പിറന്ന മണ്ണിൻ മഹത്വമാ-
                 ണെന്നറിഞ്ഞു മുന്നേറാം!
മറന്നു പോകാതറപ്പു തീർത്ത-
                  ങ്ങടുത്തു നില്ക്കേണം!!
തളർന്നു വീഴാതിരിക്കു-
              വാനായ് ജനിച്ച കുലമുണ്ട്!
വളർന്നു മുന്നേറ്റത്തിന്നായ്-
                             തൻ മദിച്ച ചങ്കൂറ്റം!!
മടിച്ചിടാതെ കർത്തവ്വ്യത്തിൽ-
                           ഉറച്ചു നില്ക്കേണം,
അടിച്ചു മാറ്റാൻ മനസ്സിലൊന്നും-
                           അടക്കിവയ്ക്കാതെ,
പിടിച്ചു വാങ്ങാം ആർക്കുമേറെ-
                              മനസ്സു നോവാതെ!
അടക്കി വാഴാതടുത്തയാൾക്കും-
                          ഇടം കൊടുക്കേണം!
പിറന്ന മണ്ണിൻ മണം നുകർന്ന-
                         ങ്ങറിഞ്ഞു മുന്നേറാം!
തറഞ്ഞു തന്നെ മനസ്സിലെന്നും-
                          ദൃത തോന്നേണം!!!!
നമുക്കു മുന്നേ സമർത്ഥരായ,
                         -അവർക്കു പിന്നാലെ,
അമർത്തി വയ്ക്കാ-തുണർന്നു-
                    തന്നെ നമുക്ക് മുന്നേറാം!!!!
മറന്നു പോകാതറപ്പു തീർത്ത-
                          ങ്ങടുത്തു നില്ക്കേണം!!
പിറന്ന മണ്ണിൻ മഹത്വമാ-
                ണെന്നറിഞ്ഞു മുന്നേറാം!!!!!!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘുകല്ലറയ്ക്കൽ!!!!!!!!!!!!!!!!!
ആര്യപ്രഭ

Wednesday, June 10, 2015

താരാട്ട്

                    താരാട്ട്!!!


ആരിരം  രാരിരം രാരിരാരോ
      ആരിരം രാരിരം രാരിരാരോ!
അമ്മ താൻ വന്നങ്ങോരുമ്മ നല്കാം,
അമ്മിഞ്ഞ പാലിൻ മധുരമേകാം!!
ആടിത്തിമിർത്തങ്ങോടുല്ലസിക്കാൻ,
ആരോമലേ നിന്നെ മാറിലേറ്റാം!.....(2)

അമ്മയ്ക്കും ഓമന പൈതലല്ലോ,
അമ്മ തൻ സങ്കല്പ്പമാണു നീയും!
ആരെതിർത്തീടിലും എന്റെ ഓമൽ,
ആശയും മോക്ഷവും നിന്നിലല്ലോ!.(2)

ആകാശത്തമ്പിളി പൂത്തുനില്ക്കും,
ആകെ തുടുത്ത പൊൻ പൂന്നിലാവിൽ,
ആവേശ മേറെ തെളിഞ്ഞു നില്ക്കും, 
ആകാശ മാണെൻ മനമിതെന്നും!...(2)

ആലോല മാടി കളിച്ചുറങ്ങാൻ,
ആമോദ മോടമ്മ തൊട്ടിലാട്ടാം!!!
ആരിരം പാടിയെൻ കുഞ്ഞുറങ്ങൂ,
ആരിരം രാരിരം-രാരിരാരോ! 
      ആരിരം രാരിരം-രാരിരാരോ!!..(2)
      $$$$$$$രഘു കല്ലറയ്ക്കൽ $$$$$$$
ആാര്യപ്രഭ  

Thursday, May 21, 2015

മാന്യൻ

                 മാന്യൻ!!! 
കള്ളുകുടിച്ചു മദിച്ചൊരു മാന്യൻ,
കണ്ണുമടച്ചു രസിച്ചു രമിച്ചാൻ !!
കാണാമൊരു ശുഭ കാര്യം വന്നാൽ,
കള്ളു മടിച്ചൊരു കൂട്ടരുമൊത്ത്.
    കണ്ടിടമെല്ലാം കാര്യക്കാരൻ,
    കലവറ പോലും കയ്യിട്ടങ്ങിനെ,
    കലപില കൂട്ടി സ്ഥാനമൊരുക്കും,
    കാരണ മാരും കലഹ മതില്ല.!!!
കണ്ടവർക്കെല്ലാം പുഞ്ചിരിയേകും,
കേമ മതെല്ലാം,തൻ ഭാവത്തോടെ.
കാണാമവർതൻ ഉള്ളിൽ വിരിവതു,
കടക വിരുദ്ധം!,പുച്ഛമതല്ലോ!!!
    കാര്യക്കാരൻ നാട്ടിൽ പലവിധ,
    കാര്യങ്ങൾക്കും മുന്നിലതായി,
    കാണാമെങ്കിലു മരുതാ യത്ര,
    കാണില്ലൊട്ടും  മാന്യത മാത്രം!!!.   
             ##########രഘു കല്ലറയ്ക്കൽ #########
ആര്യപ്രഭ
       
      

Friday, May 8, 2015

നീതി ബുദ്ധ!!!

           നീതി ബുദ്ധ!!! 
സത്യംമഹത്വംജീവാംശമെങ്ങും!നിത്യം പ്രവർത്തിക്കു;ഭവിക്കുന്നിതെല്ലാം!!
പഥ്യം സദാചാര മുറപ്പാക്കിയെന്നും-
ശുദ്ധം സ്വത സിദ്ധ മാചരിക്കുക നാം!!!  ബുദ്ധിക്കു*ബുദ്ധപ്രധാനംനമുക്കാകിൽ,
ബദ്ധപ്പെടാതെ നാം ഉദ്ധരിക്കുന്നു!!!
കുറ്റങ്ങളെല്ലാം മറന്നങ്ങകറ്റി;സൽ- 
ചിത്തത്തിലെന്നും ഉണർന്നങ്ങുവാഴാം!
ചുറ്റുംനമുക്കായിസജ്ജനങ്ങൾക്കൊന്നും,
കുറ്റപ്പെടുത്താനരുതാത്തവണ്ണം,ശുദ്ധം-
വരുത്തിമുന്നേറുക;നിത്യാൽശ്രമിച്ചാൽ-
നീതിക്കുവേറെന്തുവഴിയെന്തുവേണ്ടു!!
₹₹₹₹₹₹₹₹₹₹₹₹₹ രഘു കല്ലറയ്ക്കൽ₹₹₹
*ബുദ്ധ=ഉണർവ്‌ 
ആര്യപ്രഭ

Sunday, December 7, 2014

കേപ്പീ എസ്സിന്‍ !ശുഭ്ര പതാക !!!

കേപ്പീ എസ്സിന്‍ !ശുഭ്ര പതാക !!!

ശുഭ്രപതാകാ!..........ശുഭ്രപതാകാ !!
ശുഭ്രപതാകെ !ഉയരുക നീ !!
ഉയരുകയിതുപോല്‍ നമ്മുടെ ലക്‌ഷ്യം !!
ഉയരങ്ങളിലായ് പാറട്ടെ !!!
ഉണര്‍വ്വും വേഗവുമാവേശിപ്പു ,
ഉന്നതി തന്നധിവേഗത്തില്‍ !!
ശുഭ്ര പതാകാ...........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍..........!ശുഭ്ര പതാക !!!
ഒന്നായ്‌ നിന്നാല്‍ പലതും നേടാം ,
ഒന്നിച്ചൊരു കുട വീടാക്കാം !!
ഒന്നായ്‌ തെന്നി മാറുക മൂലം ,
ചിന്നി ചിതറി വഴിപിരിയാം !!!
നേട്ടങ്ങള്‍ക്കൊരു കൂട്ടായ് നമ്മള്‍ ,
കോട്ടം കൂടാതൊന്നിച്ചാല്‍ ,
കിട്ടും നമ്മുടെ കുലമധിമോഹന-
മൂറ്റം കൊള്ളും ജനതതിയായ് !!!!
ശുഭ്ര പതാകാ..........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍........! ശുഭ്രപതാക !!!!
               ................................രഘു കല്ലറയ്ക്കല്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
എടയാർ ശാഖയുടെ പതാക കാൽനാട്ടു കർമ്മത്തിനു എഴുതി സമർപ്പിച്ചത് !
ആര്യപ്രഭ  


കർത്താവ് !!!!!!

                         കർത്താവ്!!!!!
കള്ളനുപോലും കദനം തകർന്നുപോയ്!
കരുണാമയൻ തന്റെ കാരാഗൃഹം!!.
പെസഹയിൽ മോചിച്ച*താനൊരു നീചനാ-
പരമാത്മജൻ മഹാ തേജസ്വിയാ.
   കരഞ്ഞു പറഞ്ഞക്കള്ളനും കാരുണ്യം നേടുവാൻ,
   കരുണാമയനോടവൻ മാപ്പിരന്നു.
   അതുകേട്ടങ്ങവിടുള്ളോർ ഒന്നായ്തുണച്ചപ്പോൾ,
   കഥ മാറും, ഗബ്രിയേൽ വെള്ളി തുട്ടെറിഞ്ഞു.
ജനമാകെ നാണയമഴയതിൽ മുങ്ങിപ്പോയ്‌,
ജഡ്ജിയായുള്ള ഫിലാതോസ്സുരചെയ്തു,
"ഈ മ്ഹാത്മാവിൽ നാം ഒരുകുറ്റോം കണ്ടില്ല,
ഈ രക്തത്തിൽ നമുക്കൊരു പങ്കുമില്ല".
   കള്ളന്മാർ രണ്ടുപേർക്കൊപ്പമായ്‌ ശിക്ഷയും,
   കനിവില്ലാത്തവർ തന്നെ മുദ്രചാർത്തി.
   ഗാഗുൽത്താ മലയിലെ,നെറുകയിൽ കുരിശുമായ്-
   ഗതമേറെ ചെല്ലേണം കുന്നിൻ മുകളിലെത്താൻ.
പുരോഹിത പ്രമാണിമാർ കല്പ്പിച്ച ശിക്ഷയും, 
പരിഹാസമോടെ,ക്രൂശവർ തോളിൽ ചാർത്തി.
പടുകൂറ്റൻ കുരിശുമായ് മിശഹായും, പിന്നിലായ്-
പടകളും,ക്രൂദ്ധരായ് മേലാളന്മാർ.
  പരവശനാകുന്നു മിശിഹായിതെന്നാലും,
  പരിഭവത്തോടൊരു കള്ളനും, കൂടെയുണ്ട്.
  മറു കള്ളൻ ശാന്തനായ് ഈശോയെ സ്തുതിക്കുന്നു,
  കരയുന്ന ജനമെങ്ങും,കൂട്ടമായ്‌നിന്നങ്ങു
                                                                       വഴിയൊരുക്കി. മൂവ്വരും വഴിനീളെ വീഴുന്നു മയമില്ലാതടിവീണ്ടും,
മൂർച്ചിയിൽ ചാട്ടവാർചോരയിൽ മുങ്ങുന്നു.
പുളയുന്നു ചോരയങ്ങൊഴുകുന്നു പുഴപോലെ,
പുലഭ്യങ്ങൾ പറയുന്നാ ഒരുകള്ളൻ വഴിനീളെ.
   പാറകൾക്കിടയിലായ് മലകേറ്റം,
                                                      കാലുകൾ കുഴയുന്നു,
   പതറുന്നു കൈവിട്ടങ്ങവിടങ്ങു വീഴുന്നു.
   ജനതതിക്കിടയിലായ് മിന്നൽപോലൊരുകള്ളൻ,
   മനം മാറി ഈശോയിൽ മനംചേർന്ന ബറബാസ്.
മനമേറെ ദൃഡമാക്കി കരുതലായീശ്ശോയും,
മനസാക്ഷി തീണ്ടാത്ത,സൈന്യത്തിൻ കൂട്ടവും.
മിന്നും മഴമേഘക്കീറുകൾക്കുള്ളിലായ്‌,
മിന്നൽ പിണരുകൾ ഇടവിടാതെപ്പോഴും.
    മലമേലെ നെറുകയിൽ പിടയുന്ന ക്രൂശ്ശുകൾ,
    മനമേറെ തളർന്നു,കർത്താവും സ്വർഗ്ഗസ്ഥനായ്!!!!
    നാശം വിതച്ചു പ്രകൃതിയും മേൽക്കുമേൽ,
    ആകാശോം ഭൂമിയും ചിതറി തെറിച്ചുപോയ്! 
ലോകർക്ക് സത്യം അറിയുവാൻ കർത്താവ്‌,
ലോകം വെടിഞ്ഞു തൻ ത്യാഗമനുഷ്ടിച്ചു.
സത്യം മനുഷ്യന് വെളിവായ്‌ കൊടുക്കുവാൻ,
സത്യത്തെ മുറുകെ ഉണർത്തിച്ചു കർത്താവ് !!!!!!
*പെസഹ പെരുന്നാളിന്ഒരു തടവുകാരനെ മോചിപ്പിക്കുക ചടങ്ങാണ് പകരം ഒരാളെ ശിക്ഷിക്കുകയും പതിവാണ്.
കള്ളനും, കൊടുംക്രൂരനും, കൊലപാതിയുമായ ബറബാസാണ് മോചിതനായ തടവുകാരന്‍.തേജസ്സിയും,നിഷ്കളങ്കനുമായ മിശ്ശിഹായെയാണ് പിടിക്കപ്പെട്ടത്.
തേജോമയന്റെ ദര്‍ശനം തന്നെ ബറബാസ്സിന്റെ മനംമാറ്റി."താനാണ് പാപി" അവന്‍ അലറി വിളിച്ചു.ആര് കേള്‍ക്കാന്‍???എല്ലാരും  ഗബ്രിയേൽ   എറിഞ്ഞ വെള്ളിക്കാശിനു  പിന്നാലെ പോയ്‌!!
                                                                                    രഘുകല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ



Friday, November 14, 2014

യേശ്ശു!!!

             യേശ്ശു!!!
കർത്താവിൻ കാരുണ്യമത്രക്കും മേലല്ലോ!
കാണാമവൻ തൻറെ,ജീവൻറെ ദുഃഖമല്ലോ!
കരുണാമയനായ ഈശോയെ!ഞങ്ങളീ-
കദനക്കടലതിൻ നടുവിലല്ലോ?
അല്ലലാൽ നോവുകൾ അവിടന്നറിഞ്ഞപ്പോൾ ,
ആവലായ് നോവുകൾ ഉള്ളിലേറ്റി.
കുരിശതുപേറിയ മിശ്ശിഹാതൻ സഹനത്തെ,
കരുത്തർക്ക്പോലും മനമിളക്കി.
കുരിശ്ശിൽ നീ പിടയുമ്പോൾ ചുഴലിയിൽമുങ്ങി-
കരയാകെ കറുത്തങ്ങു പൊടി നിറച്ചു.
വാനവും, ഭൂമിയും ഇരുൾമൂടിക്കെട്ടി,
വൻ ഗാഗുൽത്താ മലയുമങ്ങിളകിയാടി.
പൊട്ടിപ്പിളർന്നു വൻ ശബ്ദത്തിൽ ഭൂമിയും,
എട്ടു ദിക്കെങ്ങുമുറഞ്ഞു നാശം.
സത്യം മനസ്സിലായ്‌ സൂക്ഷിച്ചു നീചർക്കായ്,
സത്യത്തെ ബോദ്ധ്യപ്പെടുത്തി ഈശ്ശോ!
നിത്യമായ് ജീവിതയാത്രയിൽ വേണ്ടത്ര-
മർത്യന്നു ബോധനം നൽകി ഈശ്ശോ!
പുത്രന് മാത്രം കഴിഞ്ഞുള്ള കാര്യങ്ങൾ തൻ-
പിതാവിൻറെതെന്നു പറഞ്ഞതീശ്ശോ!
ചുറ്റും നടക്കുന്നതെന്തും ജനങ്ങൾക്ക്,
കുറ്റം വരാതെ തടഞ്ഞതീശ്ശോ!
അന്ധവിശ്വാസ്സങ്ങളെ തട്ടിയകറ്റുവാൻ,
അല്പ്പരായോരെ അടുത്തുചേർത്തു.
വിഗ്രഹാരാധന വാണിടും നാട്ടിലെ,
വിഗ്രഹമെല്ലാമുടച്ചെറിഞ്ഞതീശ്ശോ!.
അല്ലലാൽ വലയുന്ന സാധു ജനങ്ങളെ,
ആദരപൂർവ്വം തുണച്ചത് ഈശ്ശോ!
കള്ളത്തരങ്ങൾക്ക്‌ കൂട്ടുനിൽക്കുന്നോർക്ക്,
കല്പ്പനകാക്കാതെ ശിക്ഷനല്കി!
എന്തിനും കൂസാത്ത ശിഷ്യർതൻ കൂട്ടത്തിൽ,
എന്തിനും പോന്നതൻ ശിഷ്യനല്ലോ.-
അന്തികഴിഞ്ഞന്നു അത്താഴ നേരത്ത്,
അന്ധതയോടെ തൻ മുന്നിലായ് ഒറ്റു നിന്നു.
നീതിമാനാകിയ സത്യമാം പുത്രനെ,
നീചനാം ശിഷ്യനകപ്പെടുത്തി.
കഠിനമാം ചതിയോടെ തടവിലാക്കി,
കരുണയില്ലാത്തവർ കരുത്തരായി.
സൗമ്യമായിതെല്ലാം സഹിക്കുന്ന കർത്താവ്‌,
സത്യം മറയ്ക്കാതെയുച്ഛരിച്ചു
"അവർ ചെയ്യുന്നതെന്തെന്ന് അവർ
അറിയുന്നില്ല,അവരോട് പൊറുക്കേണമേ!!"
സത്യത്തിൽ മാനവൻ ചിന്തിക്കവേണ്ടുമീ-
സുന്ദര വാക്യം,എത്ര ശ്രേഷ്ഠമത്രെ!!!!.
സത്യം മറയ്ക്കുവാൻ ലോകത്തിന്നാകുമോ?
കൃത്യമായ് മൂന്നുനാൾ!,ഈശ്ശോ ഉണർത്തെണീറ്റു!!!   
                                                       രഘു കല്ലറയ്ക്കൽ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ 

Saturday, September 6, 2014

തിരുവോണം 2014-ൽ

          തിരുവോണം2014-ൽ
ഓണനിലാവിൽ ഊഞ്ഞാലാടി 
                          ഭൂമി തരിക്കുമ്പോൾ!
ഓണത്തപ്പനെ വരവേൽക്കാനായ്‌
                                 കേരളമുണരുന്നു.
കാണമതെല്ലാം വിറ്റുതുലച്ചും;
                               ചിങ്ങ വിരുന്നൂട്ടും!
കാണാമിവിടെ വേലകൾ പലതും
                                    നാടൻ കലയേറ്റം!
മാബലി വാണൊരു നാളെയിതല്ലോ
                                 നാടിനു സന്തോഷം!
മലയാളത്തിൻ തനിമനിറഞ്ഞ-
                                ങ്ങാരവമുണരുന്നു!!
കടലുകൾ താണ്ടും മലയാളികളും
                                 ഓണമൊരുക്കുന്നു !
കൂടിനടക്കും കൂട്ടരെയെല്ലാം
                                  ഓണവിരുന്നൂട്ടും!!!
മാബലി തന്നുടെ കഥയത് പാടും
                                     നാടൻ ശീലുകളും!
മാമല നാടിൻ  ക്ഷേമ മിതല്ലോ
                                  മലയാളിക്കെന്നും!!!
പഴയൊരു കാലം കേരളമാകെ 
                      പൂക്കൾ വിരിഞ്ഞെങ്ങും!
ഇനിയൊരു കാലം വരുവതുമില്ല
                         പൂക്കൾ നിറഞ്ഞെങ്ങും!
മറു നാടുകളിൽ വിരിയും പൂവുക-
                             ളഴകായ് തിരുമുറ്റത്ത്!
സദ്യയൊരുക്കാനതു നാമവരുടെ
                                 കാലു പിടിക്കേണം!!
ഉപ്പേരികളും,ഉപ്പിലിട്ടതും ഉണ്ടതു
                                               കടകളിലായ്;
ഉണ്ടാക്കേണോ?വീടുകളിലിന്നിവ
                                 കേരള മഹതികളും!
കാലം മാറിയ കഥയറിയാതെ 
                                  മാബലി വരുമല്ലോ!
കാണുവതെല്ലാം കേരളത്തനിമയിലാ-
                                            വൃതമാകേണം!  
കാണാം നാട്ടിൽ മലയാളത്തിൻ 
                                          വേഷപ്പകിട്ടോടെ,
കസവു നിറഞ്ഞാ നാടൻ
               സാരിയുടുത്തതു തരുണികളെ!!!
കാണം വിറ്റാൽ പോലുമിനിയിവിടെ
                                      കഴിയാൻ വയ്യല്ലോ;
കാണാമതുപോൽ'തീ'വില,ജീവിതം 
                                   വറുതിയിലാണല്ലോ!!!
                                     രഘു കല്ലറയ്ക്കൽ 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ 


 

Monday, September 1, 2014

ആകാത്തത് എന്തിന്??

         ആകാത്തത്,എന്തിന്?
ആകാമിതെത്രതന്നാകാമിതെന്നാലും,
ആകാശമോളമുയരുവാനാകുമോ?
ആകില്ലയെന്നതറിഞ്ഞുനാമെല്ലാരും,
ആകെത്തിമിർത്തങ്ങതിരുവിട്ടെന്നുമേ!
ആവതില്ലാത്തൊരാൾ ആയകാലത്തിലായ്,
ആടിത്തിമിർത്തതിൻ ആവേശ ചിന്തയിൽ!! 
ആകും വിധത്തിലായല്ലാതെ കാലത്തെ,
ആക്കേണമെന്നാൽ നടക്കുമോ വല്ലതും.  
ആഹാരമാവശ്യമായതിൻ കൂടുതൽ, 
ആമാശയത്തിന്നു താങ്ങുവാനാകുമോ?
ആളോളമേറെ വലിപ്പമുള്ളൊന്നിനെ,
ആയുസ്സുമുറ്റെ ചുമന്നിടാനാകുമോ?
ആഗ്രഹങ്ങൾക്കുമളവുണ്ടു ഭൂവിതിൽ,
ആവശ്യമത്രയറിഞ്ഞുമുന്നേറണം!!
ആർക്കുതന്നാകിലുമാർഭാടമായെല്ലാം ,
ആക്രാന്തം തന്നിലുമേശാതെ നോക്കണം!!   
ആകാമിതൊക്കെയും ആവാഹമായുള്ള 
ആസ്തിക്കും കോട്ടമതേൽക്കാതെയാക്കണം!! 
ആർത്തിരമ്പും നുര ചീറ്റും തിരയുമായ്,
ആഴിയും തീരത്തു ചേർന്നു നിന്നീടുന്നു!!
ആരായിരുന്നാലും കേമത്തമേറിയാൽ;
ആകെത്തളർന്നങ്ങു ചാരത്തണഞ്ഞിടും*.    
ആകാശമേലെയിരിക്കുമോരംമ്പിളി,
ആവേശമേറ്റാൽ,പിടിപ്പതിന്നാകുമോ?
ആകാത്തതോർത്തു നാമാകുലചിന്തയാൽ-
ആകെത്തളർന്നെങ്കിൽ ആകുമോ വല്ലതും?!!!!!!!
                                                    രഘു കല്ലറയ്ക്കൽ 
*ഭൂമിയുടെ ചാരത്ത്
&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ                     

Monday, August 4, 2014

അച്ഛൻ !!!!


അച്ഛൻ !!!!_______________________
ച്ഛനാണറിവെനിക്കുയരങ്ങൾ 
                                                താണ്ടുവാൻ ,ആ-
അച്ചാണി കാക്കുമെൻ ജീവിതമിത്രമേല്‍ !!
അരുമയോടെളിമയിൽ 
                                 കൈക്കുള്ളിലാക്കിയെനി-
യ്ക്കറിയാത്തതെല്ലാം പകർന്നങ്ങുതന്നതും!!.
പറയേണ്ടൂ!എന്റച്ഛന്റെ,
                                            ഗീതത്തിന്‍ശകലങ്ങൾ
പലനാളിതിന്നുമെൻ കാതിലായ്,
                                              ഇമ്പത്തിൽ മൂളുന്നു!
പണ്ടെന്നെ സൈക്കിളിൽ 
                                             പലദേശം കാട്ടുവാൻ
പതിവായിതെന്നുമാ യാത്രയും 
                                                          കൊതിയൂറും!!
അറിവാണ് സർവ്വമെന്നറിയാമെന്റച്ഛന്റെ-
അമിതവാത്സല്യത്തിന്നിടമില്ലയെന്നാകിലും!
അടിയേറെ കിട്ടിയിട്ടുണ്ടതുമെന്റെ 
                                                             മനസിന്റെ-
അറിവായടിത്തട്ടിൽ മങ്ങാതെയിന്നുമേ !!
ശാസന അറിയാത്ത ഇന്നുള്ള പൈതങ്ങൾ-
ശരിയേത്?തെറ്റ് ഏതെന്നറിയുന്നില്ലതുകഷ്ടം!
ശിരസ്സിലേയ്ക്കറിവായ് 
                                          പതഞ്ഞങ്ങുണർന്നിടും-
ശ്വാസം പോലാർജ്ജിതബോധന
                                             ചിന്തതാനെന്നെന്നും!!
ഇന്നെന്റെ വാഴ്ക്കയിൽ
                             ശാസനയ്ക്കാളില്ല,അന്നാളിൽ
എന്നിലെ അഹമങ്ങുയരുമ്പോൾ 
                                                         അറിയാതെ ഞാ-
നെന്റെ അച്ഛന്റെപാദങ്ങള്‍ കുമ്പിട്ട്, 
                                                                നിറവോടെ
എന്നെ ഞാനാക്കിയ അച്ഛന്റെ 
                                              മകനാകും നിശ്ചയം!!!
_________________________________________ 
                                                        രഘുകല്ലറയ്ക്കൽ


  

 

Sunday, February 23, 2014

വ്യക്തിത്വം!!!!!

 വ്യക്തിത്വം!!!!!            
രെതിർത്തീടിലും !വളർന്നു മുന്നേറണം ,
ആകാശ ക്കീഴിലങ്ങകലങ്ങളറിയാതെ!
ആർത്തനാദം മുഴക്കിയല്ലങ്കിലും,തന്നിലാ-
യാശ്ചര്യമൂറുന്ന,ആശയം തോന്നണം!!!
    അറിവാണ് മനുഷ്യന്നു സത്തയെന്നാകുകിൽ
    അതുമാത്രം അളവൊത്തോരവതാരമാകണം.
    അലയുന്ന മനസ്സിനെ അണയ്ക്കുവാൻ കഴിയണം
    അടരാടി മുന്നേറുവാൻ,അലസ്സരെ കാക്കണം.
അഹന്തയില്ലാതെന്നും!അറിവിനായ് കേഴുന്ന,
അഗതിയായറിവിൻറെ അയലത്തുനില്ക്കണം!
അവമതിക്കല്ല തൻ,ബഹുമതി നേടുവാ-
നനുഗ്രഹം ചൊരിയുമീ,ലോകത്തിനൊന്നാകെ!!
      ആഡ്യം മനുഷ്യന്നു മനസ്സിൻ തുണയ്ക്കുള്ള,
      ആവേശ മരുളുന്ന യുക്തി യായീടണം!
      ആരും ജനിക്കും കുലത്തിലല്ലീശ്വരൻ
      ആർക്കും ഉണർവ്വുള്ള മനസ്സിലുണ്ടീശ്വരൻ!!
അഹന്ത യാലാരേയും കൂസാത്ത ധിക്കാരി
ആഡ്യ കുലത്തിൽ പിറന്നിട്ടുമെന്തിന്നു?
ആരേയും സ്നേഹത്തുടിപ്പോടെ കാണുകിൽ
ആരുതന്നാകിലും മഹിതരായീടുമേ !!!
      അന്ധത മുറ്റിയ വിശ്വാസമോടെ നാം
      ആകാമിതെന്തുമേ! നേടിയെന്നാകിലും
      ആഴിയിൽ ഈയ്യലിൻ ആയ്യുസ്സുമാത്രമേ
      ആകുല ചിന്തിത ന്നാധാരമൂഴിയിൽ !!!!!!
ആഡ്യം മനസ്സിലുറച്ചുള്ള വ്യക്തിക്ക്,വ്യക്തിത്വ-
മാഡ്യമായാലതു മുത്തമം, നോക്കിലുംവാക്കിലും
ആകാമതത്രയും ലാളിത്യവുംസദാ,മാന്യതകാക്കു-
മാകാര ശ്രേഷ്ടവും,സൌഹൃദം     
                                           മനസ്സിന്നലങ്കാരമാകുകിൽ!!!
   *******************************************രഘു കല്ലറയ്ക്കൽ**********
  ആര്യപ്രഭ       

Wednesday, December 25, 2013

ഉണരുന്ന വയലേല!!

        ഉണരുന്ന വയലേല!! 
കുളിര്‍കാറ്റു ഞാറ്റിന്മേല്‍ 
                   മൃദുവായ് തലോടുമ്പോള്‍ 
കുളിരാലിളം വയൽ, 
                      നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
                                                       വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന 
                                                             ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ 
                                                             വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
                                                                 വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
                                                              വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട 
                                                          ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
                                       ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
                                                       ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
                                            കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന 
                                                                ശോഭയാൽ 
തനിമയിൽ ചെറുമികൾ കളനീക്കി 
                                                              ചെളിനീരിൽ 
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ 
                                                 കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു  തളരാതെ വെയിലേറ്റു 
                                                                വേലയിൽ!!!
                                                                                          രഘു കല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Saturday, October 5, 2013

നാട്ടില്‍ പ്രമാണി

             നാട്ടില്‍ പ്രമാണി!
പ്രകൃതിയും മനുഷ്യനും 
                       ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
                          മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ 
                               ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
                  ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ 
                           ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു 
                               പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ് 
                               കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ 
             വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
                                  തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ് 
                                  മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
                  നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
                                          ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
                   വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
                     ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
              ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള 
               ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
                                                നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര് 
                                തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
                                           തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
                                                                                    തായ് കാണില്ല !!!  
*തീട്ടൂരം=അനുവാദപത്രം                                                                                                   
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ 


Wednesday, August 21, 2013

മദ്യവും,മനുഷ്യനും!

          മദ്യവും,മനുഷ്യനും!
മദ്യം മനുഷ്യന്റെ മനമുദ്ധരിക്കുന്നു?
മദ്ധ്യേ;മനമതുമില്ലാതെയാകുന്നു!
ഓർക്കുന്നതെല്ലാം നടപ്പാകുമെന്നോരോ-
ഓർമ്മകൾ മിന്നിത്തെളിയുന്നു മുന്നിലായ്!
  എന്തും തകർക്കുവാൻ മോഹമതുള്ളിലായ്-
  എന്തിനും വയ്യാത്ത ദേഹവും ഭാരമായ്!
  മനസ്സിലെ ഓർമ്മകൾ തല്ലിക്കെടുത്തുന്നു!
  മസ്തിഷ്ക്കമത്രമേൽ നിശ്ചലമാകുന്നു!
പണമാണ് മദ്യപ നാധാരമെന്നാകിൽ 
പണമല്ല മദ്യപ നാവശ്യം ലഹരിപോൽ !
മണ മൊരു പ്രശ്നമല്ലവർക്കെന്നിതാകിലും 
മണംകൊണ്ടടുക്കുവാനാകില്ലിതാർക്കുമേ!
  പട്ടിണിയാണ് തൻ വീട്ടിലെന്നാകിലും 
  ഒട്ടുമതോർക്കുവാനാകില്ലിവർക്കാർക്കും!
  ഒട്ടിയ വയറുമായ് പൈതങ്ങളണയുമ്പോൾ
  മുട്ടിയാൽ തെന്നുന്ന 'സ്പ്രിങ്ങ് 'പോലാണിവർ !
വ്യക്തമല്ലാതുള്ള വാക്കിലും,നോക്കിലും-
വ്യക്തിത്വമില്ലായ്മ ഊറ്റമായ് നില്ക്കുന്നു!
ചുറ്റും നടക്കുന്നതെന്തു തന്നാകിലും-
മറ്റുള്ളവർ തന്നെ,എന്തിന്നെതിർക്കണം?
  മോഹങ്ങളേറെയാണുള്ളിലെന്നാകിലും 
  മോഹഭംഗങ്ങളാൽ വെറിയാർന്ന മാനസ്സം!
  എല്ലാം മടുക്കുന്ന ജീവിതയാത്രയിൽ 
  എല്ലാമൊരൊറ്റനാൾ തീർക്കുവാൻ വെമ്പലായ് !
മദ്യത്തിൽ തീവ്രത ഇല്ലാതെയാകുകിൽ 
മദ്യത്തനപ്പുറമെന്തെന്ന ചിന്തയായ്‌ !
ഒന്നും മനസ്സിൽ ത്രസ്സിക്കാതെയാകയാൽ 
ഒന്നിനും താല്പ്പര്യ മില്ലായ്മ തീവ്രമായ് !
  പിന്നെയങ്ങോട്ടങ്ങു മൂകനായ്‌,ഏകനായ് !
  പിന്നീടൊരിക്കലും,ജീവിതം വേണ്ടെന്നമട്ടിലും!
  പിന്തിരിഞ്ഞങ്ങോട്ട്‌ ചിന്തയില്ലോട്ടുമേ!
  പിന്നെ മാലോകർക്ക് ഭാരമായ്,വിണ്ണിലായ്!!!
________________________രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Thursday, July 25, 2013

'അവൾ'

                                   'അവൾ'
ആശിച്ചു പോയാനവളത് തുടിക്കും-
ആകാരമത്രക്കുയർന്നുള്ള മാറും!
ആക്ഷേപമോടാ കടക്കണ്ണിലേറും-
ആവേശമേറ്റം നിതംബങ്ങൾ രണ്ടും!
 കടഞ്ഞുള്ള വടിവും നിറഞ്ഞുള്ള-
                                                     ചിരിയും-
 കണ്ടിരുന്നാലിവൾ ഉള്ളിൽ
                                                 കുളിർക്കും!
 തൊണ്ടിപ്പഴത്തിന്നഴകാർന്ന ചുണ്ടും-
 വണ്ടുകൾക്കേറ്റ മിഴിയിഴ രണ്ടും!
നൃത്തം തുടിക്കുന്ന പാദങ്ങൾ രണ്ടും-
നാട്യത്തിനൊത്താനഴകാർന്ന പോക്കും!
മൃദുവായ്‌ പതിഞ്ഞുള്ള
                                   ഭാഷണങ്ങൾക്കൊത്ത-
മധുരമാം മൊഴിയും മയങ്ങുമാ-
                                                     മിഴികളും!! 
ആലസ്യമേറു മലസമായ് ചേലയും,
ആലസ്യമോടങ്ങവളിലായ്മാനസം,
ആകെത്തടുക്കുവാനാകില്ല തന്നെ. 
ആരും ത്രസിക്കുന്നോരാകാര രൂപം!!!
________________________ രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Wednesday, July 17, 2013

മരംഭൂമിക്ക് നന്മ

മരം!ഭൂമിക്ക് നന്മ!!
__________________________
മഴയൊന്നു പെയ്തെങ്കിലെന്നുനാമാശിച്ചു-
മാനത്തെ തീ തുപ്പും വെയിൽ,നോക്കി നിൽക്കേ-
മണ്ണങ്ങ് ചുടുതീയിൽ വറപൂണ്ടങ്ങടിയിലായ്-
മനസ്സും,മനുഷ്യന്റെ ക്ഷമയതു കെട്ടുപോയ്‌ !!!

  കാടില്ല,കരയിലായ് തണലില്ല,മരമില്ല
  കാട്ടാറുകൾ കണികാണാനോരിടമില്ല,
                                                             മരംചേർന്നു-
  കരയുന്ന കാടിൻറെ തനതായ കാഴ്ചകൾ-
  കണ്ടു രസിക്കാനായതുമില്ല,മലയുണ്ട് 
                                                                        മരമില്ല.
പറവകൾ കാടിൻറെ ഓമാന പൈതങ്ങൾ
പാടി രസിച്ചങ്ങുല്ലസിച്ചാർക്കുവാൻ,മരമില്ല-
പറന്നങ്ങു പൊങ്ങിയാ കൂട്ടിലങ്ങണയുവാൻ,
                                                            ചെറു കൂടുമില്ല.,
പലവഴി ചിതറിയ പറവകൾവെയിലേൽക്കെ,
                                                 തണലിനായ്മരമില്ല!.
 മഴയൊന്നു പെയ്യുമെന്നാശിച്ചു,
                                            നിർത്താതെ വേഴാമ്പൽ
 മാനത്തു കേണുകേണാർത്തങ്ങലച്ചു കാലം!
 മറയില്ല മലയിലായ് തണലില്ല തളിരിടാൻ-
 മലയിലെ മണ്ണിലോരല്പമായീർപ്പമില്ല!
മഴവന്നു കുളിരോടെ പെയ്യുന്ന കാലത്ത്-
മലയിലെ മണ്ണങ്ങൊലിക്കാതെ കാക്കുവാൻ-
മരമതിൻ കീഴിലായ് വേരുമില്ല-
മണൽകാത്തു നിർത്തുവാനാവതില്ല!!  
 കാലക്രമത്തിന്റെ പോക്കിലായ് മലമേലെ-
 കാണില്ല മരമൊട്ടും കാത്തിടാതെ,മനുഷ്യന്റെ-
 കൊതിമൂത്ത,കാടത്തമാലാകെ തെറ്റുമാ ഭൂമിതൻ-
 കാലചക്രത്തിന്റെ ക്രമമായതാളക്കെടുതിയാലെ!!
_________________ രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ