Tuesday, November 4, 2014

ഇന്ത്യൻ ഭരണഘടനയിൽ!പൌരാവകാശം

ഇന്ത്യൻ ഭരണഘടനയിൽ!
പൌരാവകാശം!!
പൗരത്വം:-
1950-ജനുവരി26-നു ഇന്ത്യൻ പൌരന്മാർ ആരെല്ലാം എന്ന് വിശദീകരിക്കുന്നു.ഭരണഘടനയുടെ രണ്ടാം ഭാഗതത്അഞ്ചു  മുതൽ പതിനൊന്നു വരെ വകുപ്പുകൾ പൗരത്വത്തെ അനുശാസിക്കുന്നു.
തുടർന്നുള്ളവ പാർലമെന്റിന്റെ അവകാശമായി പരിഗണിക്കുന്നു.
1955-ലെ പൗരത്വ നിയമപ്രകാരം  ഇന്ത്യൻ പൗരന്മാർ ആരെല്ലാം,വിദേശികൾക്ക് എങ്ങിനെ പൌരത്വം നേടാമെന്നും വിശദമാക്കുന്നു.
ഇന്ത്യയിൽ ജനിക്കുന്നവർ,പൌരത്വമുള്ള പുരുഷന്മാർക്ക് വിദേശത്തു ജനിക്കുന്ന മക്കൾ,ഇന്ത്യൻ പൌരത്വമുള്ള പുരുഷനെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്കും പൗരത്ത്വം പരിഗണിക്കും,.വിദേശികൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഉപാധികളോടെ പൌരത്വം നേടാനാകും.
ഇന്ത്യൻ പൌരത്വം മൂന്നു വിധത്തിൽ നഷ്ടമാകാം.
സ്വയം വേണ്ടെന്നു വയ്ക്കുക,വേറൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കുക,മാതൃ രാജ്യത്തോട് കൂറുപുലർത്തതായി ബോധ്യമാകുകയോ ചെയ്‌താൽ പൌരത്വം റദ്ധാക്കും.
മൗലിക അവകാശങ്ങൾ:-
ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പന്ത്രണ്ടു മുതൽ മുപ്പത്തിയഞ്ചു വരെയുള്ള വകുപ്പുകൾ മൗലിക അവകാശങ്ങളെ പ്രതിപാദിക്കുന്നു.തുടക്കത്തിൽ ഏഴവകാശങ്ങൾ ഉണ്ടായിരുന്നു.
അതിൽ സ്വത്തവകാശം 1978-ലെ 44-o ഭരണഘടനാഭേദഗതിയിലൂടെ  
നിയമാവകാശമായി മാറി.
മൗലികാവകാശങ്ങൽ താഴെ വിവരിക്കുന്നു:-
*സമത്വത്തിനുള്ള അവകാശം.:പതിന്നാലുമുതൽ പതിനെട്ടു വരെ വകുപ്പുകൾ പ്രകാരം.
*സ്വാതന്ത്ര്യത്തിനുള്ള അവകാശം:പത്തൊൻപതു മുതൽ ഇരുപത്തിരണ്ടുവരെ.
*ചൂഷണത്തിനെതിരായുള്ള അവകാശം:ഇരുപത്തിമൂന്ന് ഇരുപത്തിനാല് വകുപ്പ്.
*മതസ്വാതന്ത്ര്യത്തിനുള്ള അവകാശം:ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയെട്ടു വരെ വകുപ്പുകൾ.
*സാംസ്കാരികവും,വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ:ഇരുപത്തിയോൻപതു,മുപ്പതു വകുപ്പുകൾ.
*ഭരണഘടനാപരമായ പരിഹാര മാർഗങ്ങൾക്കുള്ള അവകാശങ്ങൾ:വകുപ്പ് മുപ്പത്തിരണ്ടിൽ.
റിട്ടുകൾ:-
ഭരണഘടന ഉറപ്പു നല്കിയിട്ടുള്ള സംരക്ഷിക്കാനുള്ള വഴികളാണ് റിട്ടുകൾ.
ഭരണഘടനയുടെ മുപ്പത്തിരണ്ടും,ഇരുനൂറ്റി എരുപത്തിയാറും വകുപ്പുകളിൽ ഇവയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.
ഹേബിയസ് കോർപ്പസ്,
മൻഡാമസ്,പ്രൊഹിബിഷൻ,
സെർഷിയോററി,ക്വോ വാറന്റോ-എന്നീ അഞ്ചു റിട്ടുകൾ.
മുപ്പത്തിരണ്ടാം  വകുപ്പ് പ്രകാരം സുപ്രിം കോടതിക്കും,226-വകുപ്പ് പ്രകാരം ഹൈക്കോടതിക്കും ഇത്തരം റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ട്‌.
ഹൈക്കോടതിക്ക് സുപ്രിം കോടതിയെക്കാൾ അധികാരം വിപുലമാണ്.
ഹേബിയസ് കോർപ്പസ്:-(Habeas Corpus)
 നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം(To have the body) എന്നാണു ഇതിന്റെ വാക്ച്യാർത്ഥം.നിയമ വിരുദ്ധമായി ഒരുവക്തിയെ തടവിൽ വയ്ക്കുന്നത് തടയുകയെന്നതാണ് ഈ റിട്ടിന്റെ ഉദ്ദേശം.സ്വകാര്യ വക്തിയോ,ഭരണകൂടമോ തടവിൽ പാർപ്പിച്ചവരെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടാനും,അങ്ങിനെയുള്ള തടവുകൾ  നിയമവിധേനയാണോ എന്ന് പരിശോധിക്കാനും ഇതിനു അധികാരമുണ്ട്‌.
മൻഡാമസ്:-(Mandamus)
'ആജ്ഞ'എന്നാണു ഈ വാക്കിനർത്ഥം.നിയമാനുസരണം തങ്ങളിൽ നിക്ഷിപ്തമായുള്ള കർത്തവ്വ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോടും,കീഴ്കോടതികളോടും അത് നിർവ്വഹിക്കണമെന്നുആവശ്യപ്പെടാനുള്ള അധികാരമാണ് മൻഡാമസ് ഉന്നത നീതി പീഠങ്ങൾക്ക്നൽകുന്നത്.ഇതു സ്വകാര്യ വക്തികൾ,പ്രസിഡന്റു,ഗവർണർ മുതലായവർക്കെതിരെ പ്രയോഗിക്കാനകില്ല. 
പ്രൊഹിബിഷൻ:- (Prohibition)
കീഴ്കോടതികൾ അവരുടെ അതിരുകൾക്കപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഉദ്യമിക്കുമ്പോൾ തടയാൻ മേല്ക്കോടതിക്ക് അധികാരം നല്കുന്ന റിട്ടാണ് പ്രൊഹിബിഷൻ.
മൻഡാമസ് കടമകൾ നിറവേറ്റാൻ ആവശ്യപ്പെടുമ്പോൾ, പ്രൊഹിബിഷൻചില കാര്യങ്ങൾ ചെയ്യരുതെന്ന് ഉത്ബോധിപ്പിക്കുന്നു.പ്രൊഹിബിഷൻ ജഡീഷ്വൽ/ അർദ്ധജഡീഷ്വൽ സ്ഥാപനങ്ങൾക്ക് മാത്രമേ ബാധകമാകുന്നുള്ളൂ.
സെർഷിഓററി;(Certiorari)
കീഴ്കോടതികൾ അവരുടെ അതിരുകൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങൽ അസാധുവാക്കാനുള്ള മേല്ക്കൊടതികളുടെ(സുപ്രിം കോടതി,ഹൈക്കോടതി)അധികാരം.അധികാരപരിധി ലംഘിച്ചു തീരുമാനം എടുക്കുന്നത് തടയാൻ പ്രൊഹിബിഷൻറെ ലക്ഷ്യമെങ്കിൽ,ഈ ലംഘനങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ളതാണ് സെർഷിഓററി യുടെ ഉദ്ദേശം.
ക്വോവാറന്റോ:(Quowarranto)
നിയമവിരുദ്ധമായി അധികാരം കൈയ്യാളുന്നത് തടയുകയാണ് ഇതിന്റെ ലക്‌ഷ്യം.പൊതുപദവികൾ(സർക്കാർ / അർദ്ധ സർക്കാർ)വഹിക്കുന്ന വക്തിയുടെ അവകാശവാദങ്ങളുടെ നിയമ സാധുത പരിശോധിച്ച്,നിയമ വിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്നു ഒഴിവാക്കാനുള്ള ഹൈക്കോടതി/ സുപ്രിംകോടതികളുടെ അധികാരത്തെയാണ് ക്വോവാറന്റോ.
സൂചിപ്പിക്കുന്നത്.
നിർദ്ദേശക തത്വങ്ങൾ:-
ക്ഷേമരാഷ്ട്ര തത്വങ്ങളെയാണ് ഏറ്റവും അധികം സ്വാംശീകരിക്കുന്നത്.മുപ്പത്തിയെട്ടും,
മുപ്പത്തിയൊൻപതും വകുപ്പുകൾ മൂലശിലകളാണ്.ജനക്ഷേമത്തിനു ഉപകരിക്കുന്ന സാമൂഹ്യക്രമം ചിട്ടപ്പെടുത്തണമെന്നു
 38-)o വകുപ്പ് ഉത്ബോധിപ്പിക്കുന്നു. 39-)൦ വകുപ്പ് അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നു-പൗരന്മാർക്കു മതിയായ ജീവനോപാധികൾ ഉറപ്പാക്കുക,ഉത്പാദനോപാധികളുടെ കേന്ദ്രീകരണം തടഞ്ഞു വിഭവങ്ങളുടെ ഉടമസ്ഥത പൊതുനന്മക്കു ഉതകും വിധം ചിട്ടപ്പെടുത്തുക.ലിംഗപരിഗണന കൂടാതെ തുല്യജൊലിക്കു തുല്യവേതനം നല്കുക,തൊഴിലാളികളുടെയും,കുട്ടികളുടെയും ചൂഷണം തടയുക എന്നിങ്ങനെ.
ഇതിനു പുറമെ,തൊഴിലിനും,വിദ്യാഭ്യാസത്തിനും അവകാശം(41).പ്രസവാവകാശാനുകൂല്യം ഉൾപ്പെടെ നീതിയുക്തവും,മനുഷ്യത്വപരമായ തൊഴിൽസാഹചര്യങ്ങൾ(42).തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനം(43).സാർവത്രിക വിദ്യാഭ്യാസം(45).
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികപരവും,വിദ്യാഭ്യാസപരവുമായ അഭിവൃദ്ധി(46).
ജനങ്ങളുടെ ജീവിതനിലവാരം ഉയര്ത്തുകയും,
ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്യുക(47).
തുടങ്ങിയ കാര്യങ്ങളാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റു നിർദ്ദേശ തത്വങ്ങൾ വിളംബരം ചെയ്യുന്നത്.
ഗാന്ധിയൻ ആശയങ്ങളുടെ ഒരു ചെറുധാരയും നിർദ്ദേശക തത്ത്വങ്ങളിൽ കാണാം.
ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥാപനത്തെക്കുറിച്ച് പറയുന്ന(40)വകുപ്പും കുടിൽവ്യവസായം പ്രോത്സാഹിപ്പിക്കുന്ന(43)വകുപ്പും ലഹരിപാനിയങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന(47)വകുപ്പിൻറെ അന്ത്യഭാഗവും,കൃഷിയും,മൃഗസംരക്ഷണവും സംഘടിപ്പിക്കുന്ന 48-൦ വകുപ്പും ഇതിന്റെ ദ്രിഷ്ടാന്തങ്ങളായി നിലനില്ക്കുന്നു.അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പിക്കാൻ യത്നിക്കണമെന്നും നിർദേശ തത്വങ്ങൾ(51)വകുപ്പും,ഏകീകൃത സിവിൽനിയമം കൊണ്ടുവരിക(44),ജുഡീഷറിയെ എക്സിക്യുട്ടീവിൽ നിന്ന് വേർതിരിക്കുക(50)തുടങ്ങിയവയാണ് മറ്റു ചില തത്വങ്ങൾ.
മൗലിക കർത്തവ്യങ്ങൾ:-
ഭരണഘടനയിലെ51(A)വകുപ്പിലാണ് മൗലിക കർത്തവ്യങ്ങളെ പരാമർശിക്കുന്നത്.
1976-ലെ 42-൦ ഭരണഘടനാ ഭേദഗതിവഴിയാണ് പ്രസ്തുത വകുപ്പ് ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടത്‌.മൗലിക കർത്തവ്യങ്ങളുടെ ലംഘനത്തെക്കുറിച്ചും,അതിനുള്ള പരിഹാരത്തെ കുറിച്ചും,ഭരണഘടന മൗനം ദീക്ഷിക്കുന്നു.തുടക്കത്തിൽ 10-എണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ 11-എണ്ണമാണ്.
മൗലിക കർത്തവ്യങ്ങൾ:-
a)ഭരണഘടന അനുസരിക്കുകയും,അതിലെ  ആദർശങ്ങളെയും,സ്ഥാപനങ്ങളെയും,
ദേശിയ പതാകയേയും,ദേശിയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
b)ദേശിയ പ്രസ്ഥാനത്തിന് പ്രചോദനമേകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും,
പിന്തുടരുകയും ചെയ്യുക.
c)രാജ്യത്തിന്റെ പരമാധികാരവും,ഐക്ക്യവും,
അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
d)രാജ്യത്തെ കാത്തുരക്ഷിക്കുകയും,ദേശിയ 
സേവനം അനുഷ്ടിക്കാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ടിക്കുകയും ചെയ്യുക.
e)ജാതി,മതം,ഭാഷ,പ്രാദേശികത,വിഭാഗീയത എന്നിവയിൽ അധിഷ്ടിതമായ വൈവിധ്യങ്ങൾക്ക് അതീതമായി,ജനങ്ങളിൽ സൗഹാർദ്ധവും,
സാഹോദര്യവും ഊട്ടി ഉറപ്പിക്കുക;സ്ത്രീകളുടെ 
അന്തസ്സിനെ ബാധിക്കുന്ന ആചാരങ്ങൾ പരിത്യജിക്കുക.
f)നമ്മുടെ സമ്മിശ്ര സംസ്കാരത്തിൻറെ 
സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും,
നിലനിർത്തുകയും ചെയ്യുക.
g)പരിസ്ഥിതി സംരക്ഷിക്കുകയും,ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.
h)ശാസ്ത്രീയ കാഴ്ചപ്പാടും,മാനവികതയും,
അന്യോഷനത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവം വളർത്തുക.
i)പൊതുസ്വത്ത് സംരക്ഷിക്കുകയും,അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.

j)രാഷ്ട്ര പുരോഗതിക്ക് ഉതകുംവിധം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ ഉത്കൃഷ്ടതക്ക് വേണ്ടി യത്നിക്കുക.
k)ആറു വയസ്സിനും,പതിന്നാലു വയസ്സിനും മദ്ധ്യേയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മാതാപിതാക്കൾ ലഭ്യമാക്കണം.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ


Monday, October 13, 2014

മലയാള ഭാഷാപിതാവ്(പ്രാചീന കവിത്രയം(1,2)

 
  മലയാള ഭാഷാപിതാവ് 
കേരള സംസ്ഥാനം ഉടലെടുക്കുന്നതിനും നൂറ്റാണ്ടുകൾക്കു   മുമ്പേ മലയാള ഭാഷയ്ക്ക്  പ്രശസ്തരായ ഗ്രന്ഥകർത്താക്കളും,  വിശ്വവിഖ്യാതമായ കൃതികളും ഉണ്ടായിരുന്നു.  
തുഞ്ചത്തെഴുത്തച്ഛന്റെ കാവ്യങ്ങൾക്കു മുൻപേ,
മലയാള ഭാഷയിൽ ചെറുശ്ശേരി നമ്പൂതിരിയെ പോലുള്ള പ്രബലരുടെ പ്രശസ്തമായ കാവ്യങ്ങളും ഉണ്ടായിരുന്നു.
അക്കാലങ്ങളിൽ തമിഴിന്റെ അംശം മിക്ക   ഗ്രന്ഥങ്ങളിലും കലർന്നിരുന്നു. 
തമിഴ് ചുവയില്ലാത്ത, സംസ്കൃതത്തിന്റെ അംശം പോലുമേല്ക്കാത്ത തനി മലയാള കാവ്യമായിരുന്നു ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'പോലുള്ള കൃതികൾ.
എന്നിരുന്നാലും  തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവും,മലയാളത്തിൻറെ സാംസ്കാരിക നായകനുമായി!.
അക്കാലങ്ങളിൽ പ്രചാരത്തിലുള്ളതു മുപ്പതു 
അക്ഷരങ്ങൾ മാത്രമുള്ള വട്ടെഴുത്ത്
സമ്പ്രദായമായിരുന്നു. 
അൻപത്തിയൊന്നു അക്ഷരങ്ങളുള്ള മലയാള ലിപി സമ്പ്രദായം എഴുത്തച്ഛൻ നടപ്പിലാക്കിയതാണ്.
മലയാള ലിപി യുടെ ശ്രാഷ്ടാവും  രാമാനുജൻ എഴുത്തച്ഛൻ തന്നെ ആണ്.
മാത്രമല്ല മലയാളിയുടെ വളരെ പ്രാധാന്യമുള്ള വിദ്യാരംഭം!! 'മണലിൽ എഴുത്ത്', 
'ഹരി ശ്രീ ഗണ പത യേ നമ:'എന്ന കുട്ടികളെ നിലത്തെഴുത്ത് പരിശീലന സമ്പ്രദായം തുടങ്ങിയതും എഴുത്തച്ഛൻ തന്നെയാണ്.
ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരി, 
തുഞ്ചത്തെഴുത്തച്ഛൻ,കുഞ്ചൻ നമ്പ്യാർ മുതലായ 
മൂവ്വരേയും പ്രാചീന കവിത്രയം എന്ന് അറിയപ്പെടുന്നു.
(കുഞ്ചൻ നമ്പ്യാർ:-പാലക്കാട് ലക്കിടി എന്ന സ്ഥലത്ത് കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിൽ ജനനം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ മലയാള ഭാഷാ കവിയായിരുന്നു കുഞ്ചൻ നമ്പ്യാർ.
അദ്ദേഹം കവി മാത്രമായിരുന്നില്ല തുള്ളൽ കലാരൂപത്തിന്റെ ഉപജ്ഞാതാവ്,
നർമ്മത്തിൽ മുക്കിയ സാമൂഹികവിമർശകൻ,
ഹാസ്യ കവികളിൽ ശ്രേഷ്ടൻ!!!അസാമാന്യമായ ഭാഷാ നൈപുണ്ണ്യം കൊണ്ട് അനുഗ്രഹീതാനായിരുന്നു നമ്പ്യാർ.
അദ്ദേഹത്തിൻറെ തുള്ളൽ കവിതകളിൽ സംസാരഭാഷയോടു വളരെ അടുത്തു നില്ക്കുന്ന സാധാരണക്കാരൻറെ ഭാഷയായിരുന്നു.
തന്റെ കവിതകളിൽ സാധാരണക്കാരന്റെ ഭാഷ തന്നെ ആയിരിക്കണമെന്ന് നമ്പ്യാർക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
ഉദാഹരണം ശ്രദ്ധിക്കുക:-
"ഭട ജനങ്ങടെ നാടുവിലുള്ളൊരു 
                                      പടയണിക്കിഹ ചേരുവാൻ,
വടിവിയന്നൊരു ചാരുകേരള 
                                                ഭാഷതന്നെ ചിതംവരൂ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ,
ഭൂഷണം വരുവാനുമില്ല വിശേഷ
                                                         ഭൂഷണമായ് വരും"
    മണിപ്രവാളത്തിന്റെ കാലഘട്ടത്തിൽ പോലും   കുഞ്ചൻ നമ്പ്യാർ വ്യക്തമാക്കി, മലയാളത്തിൽ സാധാരണക്കാരന്റെ ഭാഷയാണ്‌ ഉചിതമെന്ന്.)
തുഞ്ചത്തെഴുത്തച്ഛൻറെ കൃതികൾ ശുദ്ധമായ മലയാളത്തിൽ ആയിരുന്നില്ല ,സംസ്കൃതം യഥേഷ്ടം ഉപയോഗിച്ചിരുന്നു.
നാടോടി ഈണങ്ങൾ,അദ്ദേഹത്തിന്റെ കവിതകളെ ജനകീയമാക്കി.
കിളിപ്പാട്ട് എന്ന കാവ്യ രചനാ രീതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്.
കിളികളെ കൊണ്ട് കഥാകഥനം നടത്തുന്നരീതി ആയതിനാൽ ഭാരതത്തിന്റെ ഇതിഹാസങ്ങൾ സ്വതവേ ജനങ്ങൾക്ക്‌ സ്വീകാര്യമായി.
മലയാള ഭാഷയ്ക്ക്‌ അക്ഷരമാല ഉപയോഗിച്ചതിലും,സാമാന്യജനത്തിനു സ്വീകാര്യമാകുംവിധം ഇതിഹാസങ്ങൾക്ക് സാരാംശം വർണ്ണിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതിലൂടെയും,ഭാഷയുമായുള്ള  ഗാബന്ധമാണ്എഴുത്തച്ഛനു നേടാൻ കഴിഞ്ഞത്.
ഇന്നും നാം അദ്ദേഹത്തെ ആദരിച്ചു പോരുന്നു.
സ്തുത്യർഹമായ ഈ സേവനം മറ്റാരേക്കാളും മുമ്പേ എഴുത്തച്ഛനു സാധ്യമായതിനാൽ ഭാഷാശാസ്ത്രജ്ഞരും,ചരിത്രകാരന്മാരും ഏകസ്വരത്തിൽ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവെന്നു ഉത്ഘോഷിച്ചു.
മലബാറിന്റെ ഭാഗമായ മലപ്പുറത്ത് തൃക്കണ്ടിയൂരിൽ ആയിരുന്നു 
അദ്ദേഹത്തിന്റെ ജനനം.(ഇന്ന്തുഞ്ചൻ പറമ്പ് എന്ന് അറിയപ്പെടുന്നു)പതിനഞ്ചാം നൂറ്റാണ്ടിനും,പതിനാറാം നൂറ്റാണ്ടിനും മദ്ധ്യേ ജീവിച്ചിരുന്നതായാണ് അനുമാനം.
അബ്രാഹ്മണനായിരുന്നിട്ടും വേദങ്ങളും,
സംസ്കൃതവും സ്വായത്തമായിരുന്നു.
നാനാ ദേശസഞ്ചാരാവും കഴിഞ്ഞ് തൃക്കണ്ടിയൂരിൽ സ്ഥിരതാമസമാക്കിയതായി അനുമാനിക്കുന്നു.
കാവ്യരചനകൾ അവിടെ വച്ചായിരുന്നതായി കരുതിപ്പോരുന്നു. സംസ്കൃതപാണ്ഡിത്വത്തോടൊപ്പം ജ്യോതിഷ പണ്ഡിതശ്രേഷ്ടനുമായിരുന്നു അദ്ദേഹം..
അക്കാലത്തു അബ്രാഹ്മണർക്ക് വിദ്യാഭ്യാസം നല്കി വന്നിരുന്ന കണിയാൻ സമുദായത്തിലെ എഴുത്താശാൻ എന്നതും വിശ്വാസത്തിലുണ്ട്.
പനയോല മഞ്ഞളിൽ പുഴുങ്ങി,അത് കൃത്യമായി നീളത്തിൽ വെട്ടി,തുഞ്ചു മടക്കി കെട്ടി,അതിൽ നാരായം എന്ന എഴുത്താണി കൊണ്ട്
എഴുതിയാണ് ആശാന്മാർ കുട്ടികളെ പഠിപ്പിച്ചിരുന്നത്.
കൃത്യനിഷ്ടയും,അച്ചടക്കവും,
ഗുരുശ്രേഷ്ട ഭക്തി ബഹുമാനവും വേണ്ടുവോളം നിലനിർത്തി വിദ്യാഭ്യാസം മഹത്വവൽക്കരിച്ച മഹാത്മാവാണ് എഴുത്തച്ഛൻ!
അബ്രാഹ്മണരായ സാധാരണക്കാരെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന ഗുരുക്കന്മാരെ അക്കാലത്ത് ആശാൻ എന്നാണ്‌ വിളിച്ചിരുന്നത്‌.
ചിലസ്ഥലങ്ങളിൽ എഴുത്താശാൻഎന്നും വിളിച്ചിരുന്നു. 
എഴുത്താശാൻ എന്നത് കാലക്രമേണ എഴുത്തച്ഛൻഎന്നായി ഭവിച്ചതും ആകാം.
അതുമല്ലെങ്കിൽ മലയാളത്തിനു തനതായ ലിപിയും,എഴുതാൻ എളുപ്പമായ അക്ഷരമാല ക്രമങ്ങളും ചിട്ടപ്പെടുത്തിയ ഭാഷാശ്രേഷ്ടൻ എന്ന നിലയിൽ,എഴുത്തിന്റെ അച്ഛൻ എന്ന സ്ഥാനപ്പേരായിരിക്കാം'എഴുത്തച്ഛൻ'!.
എഴുത്തച്ഛൻ എന്നത് ജാതിപ്പേരായിരുന്നില്ല!
സ്ഥാനപ്പേരാണെന്നു പറയപ്പെടുന്നു,പക്ഷേ!
അദ്ദേഹത്തിന്റെ പിന്തലമുറക്കാർ ഇന്ന്  ജാതിപ്പേരായി ഉപയോഗിച്ചുപോരുന്നു.
അദ്ദേഹത്തിന്റെ പിൻഗാമികൾ പെരിങ്ങോടിനടുത്തു ആമക്കാവ് ക്ഷേത്ര പരിസരത്തു വസിക്കുന്നതായി വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ രാമായണവും,മഹാഭാരതവും മലയാളികളുടെ പൂജാമുറികളിൽ ആദരിക്കപ്പെടുന്നു.
മലയാള ഭാഷയ്ക്ക് അഭിമാനിക്കാൻ പ്രശസ്തർ ധാരാളമുണ്ട്.
വിശ്വ വിഖ്യാത കൃതികളും, മലയാളത്തിനു അഭിമാനിക്കാൻ ശ്രേഷ്ഠ ഗ്രന്ഥങ്ങൾ ധാരാളം!
ഇന്ന് ഭാഷാസ്നേഹം നമ്മിലാർക്കുമില്ല എന്നതു വേദനിക്കാൻ ഒരു വഴിയാണ്.
തമിഴ് മക്കൾ അവരുടെ ഭാഷയെ ദൈവ തുല്ല്യം സ്നേഹിക്കുകയും,ആദരിക്കുകയും ചെയ്യുന്നു.അവരുടെ ഭാഷയ്ക്കെതിരെ ഒരു വാക്കുശ്ചരിക്കാൻ അവർ സമ്മതിക്കില്ല.
ഇന്നത്തെ മലയാളിക്ക് തന്റെ ഭാഷയെ പുശ്ചമാണ്.അനുകരണങ്ങളിൽ മയങ്ങി പൊങ്ങച്ചം കാണിക്കുന്ന കുമിളകളാണ് മലയാളികൾ.
അൽപത്തത്തിന്റെ ആകെ ത്തുകയാണ് മലയാളി.
'മഹത്വം മറക്കുന്നവൻ മലയാളി'എന്ന് പറയുന്നതിൽ തെറ്റില്ല!!!!!!!!!. 
പല ഭാഷകളും വശമുണ്ടായിട്ടും മലയാള ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത,പ്രാഗൽപ്പ്യം കൊണ്ട മഹാന്മാർ നമുക്കുണ്ടായിരുന്നു.
മലയാള ഭാഷയുടെ മാനംകാത്ത പ്രഗൽഭരായ അനേക ആചാര്യന്മാർ! ഉയരങ്ങളിൽ വിരാജിച്ചു.
കേരള മണ്ണിന് മഹത്ത്വം ഒരുക്കിയ  അനേക മഹത്പണ്ഡിതന്മാർ മനസ്സിൽ മിന്നിത്തിളങ്ങുന്നു.
മാതൃ ഭാഷയെ അമ്മയെപ്പോലെ കാത്തു രക്ഷിച്ച പ്രതിഭകളുടെ ഭാഷാ മഹത്വം പറയാവതല്ല.!!!!
ഈ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു മണ്മറഞ്ഞിട്ടും,എശ്ശസ് തിളങ്ങുന്ന മലയാള പണ്ഡിത കേസരികളെ നമുക്കും ആദരിക്കാം!!!!!!!ആ കാല്പ്പാടുകളെ നമസ്കരിക്കാം!!!ആ........അമൃതം മനസ്സിൽ പകരാൻ നമുക്കും പ്രാർത്ഥിക്കാം!!!!
################################ രഘു കല്ലറയ്ക്കൽ###### 
ആര്യപ്രഭ

Saturday, September 6, 2014

തിരുവോണം 2014-ൽ

          തിരുവോണം2014-ൽ
ഓണനിലാവിൽ ഊഞ്ഞാലാടി 
                          ഭൂമി തരിക്കുമ്പോൾ!
ഓണത്തപ്പനെ വരവേൽക്കാനായ്‌
                                 കേരളമുണരുന്നു.
കാണമതെല്ലാം വിറ്റുതുലച്ചും;
                               ചിങ്ങ വിരുന്നൂട്ടും!
കാണാമിവിടെ വേലകൾ പലതും
                                    നാടൻ കലയേറ്റം!
മാബലി വാണൊരു നാളെയിതല്ലോ
                                 നാടിനു സന്തോഷം!
മലയാളത്തിൻ തനിമനിറഞ്ഞ-
                                ങ്ങാരവമുണരുന്നു!!
കടലുകൾ താണ്ടും മലയാളികളും
                                 ഓണമൊരുക്കുന്നു !
കൂടിനടക്കും കൂട്ടരെയെല്ലാം
                                  ഓണവിരുന്നൂട്ടും!!!
മാബലി തന്നുടെ കഥയത് പാടും
                                     നാടൻ ശീലുകളും!
മാമല നാടിൻ  ക്ഷേമ മിതല്ലോ
                                  മലയാളിക്കെന്നും!!!
പഴയൊരു കാലം കേരളമാകെ 
                      പൂക്കൾ വിരിഞ്ഞെങ്ങും!
ഇനിയൊരു കാലം വരുവതുമില്ല
                         പൂക്കൾ നിറഞ്ഞെങ്ങും!
മറു നാടുകളിൽ വിരിയും പൂവുക-
                             ളഴകായ് തിരുമുറ്റത്ത്!
സദ്യയൊരുക്കാനതു നാമവരുടെ
                                 കാലു പിടിക്കേണം!!
ഉപ്പേരികളും,ഉപ്പിലിട്ടതും ഉണ്ടതു
                                               കടകളിലായ്;
ഉണ്ടാക്കേണോ?വീടുകളിലിന്നിവ
                                 കേരള മഹതികളും!
കാലം മാറിയ കഥയറിയാതെ 
                                  മാബലി വരുമല്ലോ!
കാണുവതെല്ലാം കേരളത്തനിമയിലാ-
                                            വൃതമാകേണം!  
കാണാം നാട്ടിൽ മലയാളത്തിൻ 
                                          വേഷപ്പകിട്ടോടെ,
കസവു നിറഞ്ഞാ നാടൻ
               സാരിയുടുത്തതു തരുണികളെ!!!
കാണം വിറ്റാൽ പോലുമിനിയിവിടെ
                                      കഴിയാൻ വയ്യല്ലോ;
കാണാമതുപോൽ'തീ'വില,ജീവിതം 
                                   വറുതിയിലാണല്ലോ!!!
                                     രഘു കല്ലറയ്ക്കൽ 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ 


 

Monday, September 1, 2014

ആകാത്തത് എന്തിന്??

         ആകാത്തത്,എന്തിന്?
ആകാമിതെത്രതന്നാകാമിതെന്നാലും,
ആകാശമോളമുയരുവാനാകുമോ?
ആകില്ലയെന്നതറിഞ്ഞുനാമെല്ലാരും,
ആകെത്തിമിർത്തങ്ങതിരുവിട്ടെന്നുമേ!
ആവതില്ലാത്തൊരാൾ ആയകാലത്തിലായ്,
ആടിത്തിമിർത്തതിൻ ആവേശ ചിന്തയിൽ!! 
ആകും വിധത്തിലായല്ലാതെ കാലത്തെ,
ആക്കേണമെന്നാൽ നടക്കുമോ വല്ലതും.  
ആഹാരമാവശ്യമായതിൻ കൂടുതൽ, 
ആമാശയത്തിന്നു താങ്ങുവാനാകുമോ?
ആളോളമേറെ വലിപ്പമുള്ളൊന്നിനെ,
ആയുസ്സുമുറ്റെ ചുമന്നിടാനാകുമോ?
ആഗ്രഹങ്ങൾക്കുമളവുണ്ടു ഭൂവിതിൽ,
ആവശ്യമത്രയറിഞ്ഞുമുന്നേറണം!!
ആർക്കുതന്നാകിലുമാർഭാടമായെല്ലാം ,
ആക്രാന്തം തന്നിലുമേശാതെ നോക്കണം!!   
ആകാമിതൊക്കെയും ആവാഹമായുള്ള 
ആസ്തിക്കും കോട്ടമതേൽക്കാതെയാക്കണം!! 
ആർത്തിരമ്പും നുര ചീറ്റും തിരയുമായ്,
ആഴിയും തീരത്തു ചേർന്നു നിന്നീടുന്നു!!
ആരായിരുന്നാലും കേമത്തമേറിയാൽ;
ആകെത്തളർന്നങ്ങു ചാരത്തണഞ്ഞിടും*.    
ആകാശമേലെയിരിക്കുമോരംമ്പിളി,
ആവേശമേറ്റാൽ,പിടിപ്പതിന്നാകുമോ?
ആകാത്തതോർത്തു നാമാകുലചിന്തയാൽ-
ആകെത്തളർന്നെങ്കിൽ ആകുമോ വല്ലതും?!!!!!!!
                                                    രഘു കല്ലറയ്ക്കൽ 
*ഭൂമിയുടെ ചാരത്ത്
&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ                     

Sunday, August 31, 2014

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?
നിയന്ത്രണമില്ലാതെ മദ്യം വിളമ്പിയ സർക്കാർ ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കുക വഴി സാധാരണ ജനങ്ങളെ പ്രതികൂലമായി വെട്ടിലാക്കുകയാണ്?
ആത്മഹത്യകളും,വികല രോഗങ്ങളും അതുവഴി വർദ്ധിക്കും.
മാനസ്സിക പിരിമുറുക്കങ്ങളും,അരാജകത്വങ്ങളും,
പകയും,വിദ്ധ്വേഷങ്ങളും,കൊലപാതകങ്ങൾ വരെ നിർദ്ധനരിൽ ഉടലെടുക്കാൻ സാദ്ധ്യത കൂടുതലാണ്.
അമിത വിലകൊടുത്തു അന്ന്യനാടുകളിൽ നിന്ന് പോലും മദ്യം വാങ്ങി ഉപയോഗം തുടരും.
വൻമദ്യദുരന്തങ്ങൾക്കു കാരണമായേക്കാം.
പടിപ്പടിയായി നിരോധനം വന്നാൽ ഇതു പ്രാബല്യത്തിൽ എത്തും.
മദ്യവർജ്ജിത മനോഭാവം ജനങ്ങളിൽ ഉണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്.ഒറ്റയടിക്ക് നിർത്തുന്നത്ഈ സംരഭം വിജയിക്കാതിരിക്കാൻ മനപ്പൂർവ്വം ചെയ്യുന്ന വഴിപാടു മാത്രമായേ കാണാൻ കഴിയുകയുള്ളൂ.
സത്യത്തിൽ സർക്കാരിന് മദ്യനിരോധനം താൽപ്പര്യമുള്ള ഒന്നല്ല എന്ന് ഇതു തെളിയിക്കും.ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നടപടി.
സമൂഹനന്മ കണക്കാക്കി,വസ്തുനിഷ്ടമായി ചെയ്‌താൽ മദ്യനിരോധനം സ്വാഗതാർഹാമാണ്.മദ്യനിരോധനം കേരളത്തിനു അനിവാര്യമായതാണ്.
കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളേയും മാനസ്സിക രോഗികളാക്കിയതിൽ നമ്മുടെ സർക്കാർ തന്നെയാണ് ഉത്തരവാദികൾ.
മാനസ്സികരോഗികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ,ബ്രേക്കിട്ട പോലെ അത് നിരോധിക്കുന്നതു കൂടുതൽ വഷളാവുകതന്നെചെയ്യും,ഇതറിയാത്തവരല്ല ഭരണ സിരാകേന്ദ്രങ്ങളിൽ വിരാജിക്കുന്നവർ.
കണ്ണടച്ചു ഇരുട്ടാക്കുന്ന മനോഭാവം മാറാത്തതാണ് നമ്മുടെ എല്ലാ പ്ലാനിംഗ് രംഗങ്ങളും താറുമാറാകുന്നതും.
ഉദാഹരണമാണ്നമ്മുടെ റോഡുകൾ.
സമാധാനത്തോടെ യാത്ര ചെയ്യാവുന്ന ഒരു റോഡുപോലും കേരളത്തിലില്ല.സഞ്ചാരക്ലേശം ഒഴിവാക്കാൻ തയ്യാറാക്കിയ ബൈപ്പാസ്സുകൾ,യാത്രാക്ലേശങ്ങളുടെ നരകമായി കഴിഞ്ഞു.റോഡുകൾക്രോസ്സ് ചെയ്തു തന്നെ കടന്നു പോകുന്ന ബൈപ്പാസ്സുകൾ വിഭാവനം ചെയ്തപ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്നതു പ്ലാനിംഗിൽ മറന്നതാണോ?.വാഹന പെരുപ്പം ഉണ്ടാകുമെന്നതും മറന്നതല്ല,പക്ഷെ!,ഓർക്കാതെ പോയത് എങ്കിൽ ഇന്ന്നിവർത്തിയില്ലാതായി!
ഓവർബ്രിഡു്ജുകൾ !അന്നുതന്നെ ഓവർബ്രിഡു്ജുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ജനങ്ങൾ എത്രമേൽ നരകയാതന അനുഭവിക്കുമായിരുന്നില്ല.സമയനഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും,ഓരോ ജംഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങളിലെ കത്തിത്തീരുന്ന ഇന്ധന നഷ്ടം.നഗരങ്ങളിൽ ആശുപത്രികളിൽ എത്തിച്ചേരാൻ ആംബുലൻസുകൾ കടന്നുപോകാൻ പോലും കഴിയുന്നില്ല.ജനജീവിതം താറുമാറാക്കുന്ന അനങ്ങാപ്പാറ നയം മാറ്റണം. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാൾ(വക്ര)ബുദ്ധിയുള്ളവരാണ് നമ്മുടെ ഭാരണാധികാരികൾ എന്നതു തന്നെ!,എന്തുകൊണ്ട് ഈ തുക്ലക്ക് സംസ്കാരം കേരളത്തിൽ എന്നത് പരസ്യമായ ഒരു രഹസ്യമാണ്.വല്ലതും തടയണമെങ്കിൽ ഇങ്ങനെ വേണം. സന്മനസ്സോടെ അധികാരികൾ പൊതുജനങ്ങളെ സേവിക്കുകയാണെങ്കിൽ സാധാരണ പൗരന്മാരുടെ  നിത്യജീവിതം സുഗമമാകും..അവരുടെ നന്മക്കു കൂട്ടുനിൽക്കുക!!!!!!കത്തുന്ന പുരയിലെ കഴുക്കോൽ ഉരാൻ കാണിക്കുന്ന വ്യഗ്രത ഒഴിവാക്കുക!ശ്രമിച്ചാൽ എല്ലാം ഭദ്രമാകും, നാട് നന്നാകുന്നത്അഭിമാനമായിക്കാണുക!!, 
മദ്യവർജ്ജിത നന്മയിലൂടെ, മാവേലി വാണരുളിയ; 
മലയാളത്തനിമ നിറഞ്ഞ മനോഹര  നാടാക്കാം!കേരളമിനിയും .!!!!!!!! 
                                                                                               രഘുകല്ലറയ്ക്കൽ
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ                                       

Friday, August 29, 2014

തിരുവോണം വരവായി!

    

തിരുവോണം വരവായി! 
തിരുവോണത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങി!
കേരള ജനസംഖ്യയിൽ ബഹുഭൂരിഭാഗത്തിന്റെയും നിലവിളിയും നാട്ടിൽ അലയടിക്കുന്നു!
നാട്ടിലെ അവശ്യ സാധനങ്ങളുടെ ഇരട്ടിക്കും മേലുള്ള വിലവർദ്ധന!സാധാരണ ജനത്തെ ശ്വാസം മുട്ടിക്കുംവിധം തുടരുന്നു.തിരുവോണം പ്രമാണിച്ചു വിലവർദ്ധന അധികരിക്കുകയാണ്!
ഇത്രക്കും ആരാജകത്ത്വം നിറഞ്ഞ കേരളത്തിൽ മഹാബലി വരുമോ?പ്രജാതൽപ്പരനായ അദ്ദേഹം അവരുടെ ക്ഷേമം അറിഞ്ഞു സന്തോഷിക്കാൻ വരുമ്പോൾ!ഹാ!കഷ്ടം!
സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും വിളനിലമായിരുന്ന കേരളത്തിൽ സൽഭരണത്തിന്റെ പോരായ്ക കണ്ട്ഭയക്കും! മഹാബലി.
നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയിൽ പുളയുന്ന പ്രജകളെ കണ്ട് വേദനയോടെ തിരികെ പോകേണ്ടിവരുമോ?
മദ്യം നിറുത്താൻ തയ്യാറായ സർക്കാർ ഓണം കഴിഞ്ഞുമതി എന്ന് തീരുമാനിച്ചു.പുകവലി ബോധവൽക്കരണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞ നമുക്ക് മദ്യപാനവും അതിലൂടെ നിർത്തലാക്കുകയാണ് കരണീയം!!
പൊതുസ്ഥലങ്ങളിലും,മറ്റിടങ്ങളിലും
 'പുകവലി പാടില്ല'എന്ന പോലെ മദ്യപാനവും നിർബ്ബന്ധമായും-ബോർഡുകളിലും മറ്റുപരസ്യങ്ങളിലൂടെയും നിരോധിക്കണം.പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു വരുന്നവരെ ശിക്ഷിക്കാൻ നിയമമം ഉണ്ടാക്കണം.   വിലയെത്ര ഉയർന്നാലും ഓണാഘോഷം മലയാളി കൈവിടില്ല,അതുപോലെ കുടിയന്മാർ മദ്യത്തിന് എത്ര വില വർദ്ധിച്ചാലും കുടികുറയ്ക്കുകയുമില്ല.
ഇപ്രാവശ്യവും മുഴുക്കുടിയന്മാർ തന്നെ മാവേലിയെ എതിരേൽക്കട്ടെ എന്ന നല്ല മനസ്സോടെ!!!!!
കഷ്ടപ്പാടുകൾക്കു നടുവിലാണെങ്കിലും,ചിങ്ങ മാസം കുളിർമ്മയുടെ പുലരി നിറയുന്ന ദിനങ്ങളുടെ  മാസമാണ്!
പുഞ്ചിരിച്ചുണരുന്ന പൊൻവെയിലും,ചിന്നി ചിന്നി പെയ്യുന്ന ചെറുമഴയും,പളുങ്കുമണി പോലെ മഴത്തുള്ളികൾ പേറി നില്ക്കുന്ന പൂങ്കുലകളിൽ തട്ടി വീശുന്ന മന്ദമാരുതനും,മനോഹാരിതയുടെ വർണ്ണങ്ങൾ വിടരുന്ന പ്രകൃതിയും മനസ്സിൽ സുഷുപ്തി നിറയ്ക്കുന്നു.നാട്ടുമ്പുറത്തിൻറെ
നറു നന്മകൾ ഇന്നും മനസ്സിന്നു കുളിരണിയിക്കുന്നു.
മറവികളുടെ മാറാല വീണ ബാല്യകാലങ്ങളിലേക്ക് ഊളിയിടാൻ മനസ്സ് വ്യഗ്രത കാട്ടുന്നു!
കൂട്ടുകാരുമൊത്തുള്ള കുസൃതിക്കൂട്ടങ്ങളുടെ ആ ഓണക്കാലം!
ഓണ അവുധി തിമൃത്തു ഉല്ലസ്സിക്കാൻ കിട്ടുന്ന സമയമാണ്.
ആടിയും,പാടിയും,എന്നും രാവിലെ മുതൽ പറമ്പിലും പാടത്തും പൂക്കൾക്കായ് പാഞ്ഞു നടന്നും,ഓണത്തിന്റെ ആവേശത്തിമിർപ്പിൽ
 മതിമറന്നുല്ലസിക്കുന്ന ആക്കാലം,ഇനി കണികാണാൻ കഴിയുമോ?
ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവം കിട്ടുമായിരുന്നെങ്കിൽ!,ആ മാനസ്സിക സുഖം അനുഭവിക്കുമായിരുന്നെങ്കിൽ!-മദ്യത്തിനും മയക്കുമരുന്നുകൾക്കും പിറകെ പോകാതെ,വാത്സല്യത്തിന്റെ പൊൻചിറകിൽ പറന്നുയരാൻ പക്വമായ ജീവിത നിലവാരത്തിൽ എത്തുമായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക് ലാളിത്യത്തിൻറെ കുറവ് വല്ലാതെ അനുഭവപ്പെടുന്നു.
അതിനാലാണ് ബഹുമാനം തിരിച്ചറിയാൻ കഴിയാതെ വരുന്നതും.
അക്രമവാസനകളിലേക്കും,കൊലപാതകങ്ങളിലേക്കും ചെറുപ്പക്കാരെ നയിക്കുന്നതും ലാളിത്യത്തിൻറെ കുറവുതന്നെയാണ്.
ലാളന അനുഭവിച്ചവനു സ്നേഹത്തെ അറിയാൻ കഴിയും,ഭൂമിയിലെ നന്മകളെയും!!!
വ്യക്തികളെ മനസ്സിലാക്കണമെങ്കിൽ വ്യക്തിത്വം ഉള്ളവരായിരിക്കണം.
വ്യക്തിത്വം ബഹുമാനത്തിൽ പൂരിതമായതാണ്!ബഹുമാനിക്കാൻ അറിയാത്തവൻ വ്യക്തിത്വം ഉള്ളവനായിരിക്കുകയുമില്ല.
നാടിനു നല്ലകാലം വരണമെങ്കിൽ വ്യക്തിത്വമുള്ള,എളിമയുള്ള ജനം ആവശ്യമാണ്!
പഴയ തലമുറയിൽ അത്കുറവുണ്ടായിരുന്നില്ല!
അതിൻറെ മഹത്വം അന്ന് ഉണ്ടായിരുന്നു.
ഓണത്തിൻറെ തനിമയും,കുളിർമയും അന്ന് അനുഭവമായിരുന്നു.
ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും  ഇമ്പമുള്ളതായിരുന്നു.
ഇന്ന് നാം കാട്ടിക്കൂട്ടുന്ന ആർഭാടം പ്രഹസനമായി നമ്മിൽ തന്നെ മടിപ്പുളവാക്കുന്നു.
ജാടനിറഞ്ഞ ജീവിത ശൈലിയും,പൊങ്ങച്ചങ്ങളുടെ പേക്കൂത്തുകളും,മോഹങ്ങളിലൂടെ ആർത്തി മൂത്ത പരാക്രമങ്ങളും.
നാണം തിരിച്ചറിയാത്ത മനുഷ്യരൂപങ്ങളും.
വഞ്ചനയുടെയും,കാപട്യത്തിന്റെയും കൂത്തരങ്ങായ സാമൂഹിക ചുറ്റുപാടുകളും. നാട്ടിൻപുറം പോലും സമാധാനം നഷ്ടപ്പെട്ടു ഉഴറുകയാണ്.ഇന്ന് നഗരത്തിന്റെ അനുകരണം മാത്രമാണ് ഗ്രാമങ്ങൾ!!!
ഓണം നമുക്കും സമാധാനത്തോടെ ഒരുനാൾ ആഘോഷിക്കാൻ കഴിയുമാറാകട്ടെ എന്ന് ഓർത്തു, കേരളത്തിൻറെ നന്മക്കുവേണ്ടി കൂട്ടായി പ്രാർത്ഥിക്കാം!!!കരിഞ്ചന്തയുടെയും,
പൂഴ്ത്തിവൈപ്പിന്റെയും കാരണത്താൽ കൊള്ളവില കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ടിവരുന്നു.
വരുമാനത്തിന് താങ്ങാൻ കഴിയാത്ത നിത്യ ജീവിതത്തിലേക്ക്,ആഹ്ലാദ തിമിർപ്പോടെ ആഘോഷിക്കേണ്ടുന്ന തിരുവോണം പലർക്കും വേദനയുടെ ഉത്സവമാകുന്നു.
സർക്കാർ ഉറക്കം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്ന പച്ചക്കറികൾക്ക് നാലിരട്ടി വില ഈടാക്കിയിട്ടും,സർക്കാർ കണ്ടമട്ടില്ല.
സർക്കാർ നടത്തുന്ന ഹോർട്ടികോർപ്പും,
സപ്ലിക്കോയും കിട്ടുന്ന അവസരം പൊതുജനത്തെ കൊള്ളയടിക്കാൻ തയ്യാറാകുന്നു.
ആണ്ടിലൊരിക്കൽ സന്തോഷത്തോടെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തംബുരാൻ,എല്ലാം കണ്ടു നിറകണ്ണോടെ മടങ്ങാൻ ഇടവരരുതേ!നമുക്ക് പ്രാർത്ഥിക്കാം!!!അല്ലാതെ എന്തു ചെയ്യാൻ??????
എല്ലാ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു!!!!!!
##################################################രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ

Friday, August 15, 2014

അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം

ഭാരതം ഇന്ന് അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്!
 ഭാരത മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ട,ത്യാഗങ്ങൾ അനുഭവിച്ച മഹാത്മാക്കളെ നാം ഇതോടൊപ്പം ആദരിക്കണം!
അതിനു മുന്നിട്ടിറങ്ങിയ പലരെയും നാം മറന്നുകഴിഞ്ഞു.
വിലപ്പെട്ട നമ്മുടെ മഹാത്മജിയെ പോലും!!!
ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാത്മാവിനെ എത്ര നിസാരമായി നാം പുശ്ചിക്കുന്നു?
അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന മറ്റു രാഷ്ട്രങ്ങൾ മൂക്കത്ത് വിരൽ വിക്കും!!
സഹിഷ്ണതയുടെ ആൾരൂപമായിരുന്നു മഹാത്മജി.
മാധ്യമങ്ങളിൽ പേരെടുക്കാൻ മഹാത്മജിയെ തന്നെ തള്ളിപ്പറയണോ?
അഹന്ത! ഉയർച്ചക്ക് ബലമേകുമെന്ന തോന്നൽ ആയേക്കാം!
എല്ലാം തികഞ്ഞു! എന്ന മനോഭാവം ബഹുമാനിക്കണ്ടവരെ തള്ളിപ്പറയാൻ കാരണമായേക്കാം.
ബ്രിട്ടീഷ്കാരുപോലും ബഹുമാനിച്ച അദ്ദേഹത്തെ കേവലം ഒരു നോവലിസ്റ്റു മോശമാക്കിപറഞ്ഞതു ഭാരത ജനതയ്ക്കും,പ്രത്യേകിച്ചു സാഹിത്യമണ്ഡലത്തിൽ വിരാജിക്കുന്നവർക്കും അപമാനമായിപ്പോയി.
സംസ്കാര ശൂന്യത!!!അല്ലാതെന്തു പറയാൻ?
വൈഭവം നടിച്ചു ചിലതു നേടിയെന്ന പാരമ്പര്യം!
അഹംഭാവമായതാകാം!
എവിടെയും കയ്യടി നേടാൻ,ആരെയും പുശ്ചിക്കുന്ന മനോഭാവം!!!ഭൂഷണമല്ല!!
ലോകത്തിൽ യാതൊരു മതങ്ങളുടെയും ചുവടുപിടിക്കാതെ മാനവനന്മയ്ക്കുവേണ്ടി എല്ലാ മതങ്ങളെയും ഒന്നായ്ക്കണ്ട്,സർവ്വ മതങ്ങൾക്കും വേണ്ടി പോരാടി,നിലനിന്ന ഫക്കീർ!!!!!ലോക ജനതയുടെ മഹാത്മാവ്, ജീവിച്ചിരുന്ന ദൈവതുല്യനായ,തൻറെ മഹത്ത്വംപാടിപുക്ഴ്ത്താത്ത മഹാത്മാവ്.
ഏതെങ്കിലും ജാതിയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിൽ അമ്പലങ്ങളിൽ പ്രതിഷ്ടയായി,പൂജ നടത്തുമായിരുന്നു.!!!!!
ഭാരത ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമാധാന സമാധാനത്തോടെ പോരാടി വിജയം വരിച്ച, അദ്ദേഹം സ്വന്തം മണ്ണിൽ മനസാക്ഷി അവശേഷിക്കാത്ത കരാളഹസ്തന്റെ തോക്കിനു ഇരയായി രക്ത 
സാക്ഷിത്വം വരിച്ചു. 
ആ മഹാത്മാവിനെ,ബ്രിട്ടീഷ്കാരുപോലും ആദരിച്ചിരുന്നു.എല്ലാ മതസ്തരെയും ഒരുച്ചരടിൽ കോർത്ത മഹാത്മാവ്.മത സ്പ്ർദ്ധയെ ഇല്ലാതാക്കാൻ അഹോരാത്രം യന്ദിച്ച മഹാത്മാവ്.
ഇന്നും ലോകജനത അളവില്ലാതെ ആദരിക്കുന്നു!!!!
തരംതാഴ്ന്ന പ്രസ്താവനകളും, പരിഹാസങ്ങളും ജനങ്ങൾ തിരിച്ചറിയും!!!
വീര പരാക്രമി,സകലതും ജയിച്ചവൾ,എന്നെല്ലാം തോന്നുന്നത് നല്ല സംസ്കാരമല്ല!!വിവരമുള്ളവൾ എന്ന് പറയണമെങ്കിൽ,പ്രവർത്തിയിലും അതു കാണിക്കണം .ഒന്നോ രണ്ടോ നോവലുകൾ പ്രശസ്തിയുടെ പടവുകൾ താണ്ടാൻ കാരണമായത്‌ പരിഹസിക്കാനുള്ള സർട്ടിഫിക്കറ്റ് ആക്കുന്നത് തെറ്റാണ്.
ഗാന്ധിജിയെ പഠിക്കുക,അദ്ദേഹത്തിന്റെ ജീവിതം ലോകജനതക്കുള്ള സന്ദേശമാണ് ..പറയുന്നത് പോലെ ചിന്തിക്കാതെയും,പ്രവർത്തിക്കാതെയും ജീവിക്കുന്ന ആർക്കും അദ്ദേഹത്തെ വിമർശിക്കുവാൻ അവകാശമില്ല.അദ്ദേഹത്തിൻറെ പ്രവർത്തിയും,പ്രസ്താവനയും ഒന്നുതന്നെയായിരുന്നു.
നമുക്കും മാതൃക മഹാത്മജി തന്നെയാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ മഹാത്മാക്കളുടെയും ഓർമ്മയ്ക്ക്‌ മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ