Sunday, August 31, 2014

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?
നിയന്ത്രണമില്ലാതെ മദ്യം വിളമ്പിയ സർക്കാർ ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കുക വഴി സാധാരണ ജനങ്ങളെ പ്രതികൂലമായി വെട്ടിലാക്കുകയാണ്?
ആത്മഹത്യകളും,വികല രോഗങ്ങളും അതുവഴി വർദ്ധിക്കും.
മാനസ്സിക പിരിമുറുക്കങ്ങളും,അരാജകത്വങ്ങളും,
പകയും,വിദ്ധ്വേഷങ്ങളും,കൊലപാതകങ്ങൾ വരെ നിർദ്ധനരിൽ ഉടലെടുക്കാൻ സാദ്ധ്യത കൂടുതലാണ്.
അമിത വിലകൊടുത്തു അന്ന്യനാടുകളിൽ നിന്ന് പോലും മദ്യം വാങ്ങി ഉപയോഗം തുടരും.
വൻമദ്യദുരന്തങ്ങൾക്കു കാരണമായേക്കാം.
പടിപ്പടിയായി നിരോധനം വന്നാൽ ഇതു പ്രാബല്യത്തിൽ എത്തും.
മദ്യവർജ്ജിത മനോഭാവം ജനങ്ങളിൽ ഉണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്.ഒറ്റയടിക്ക് നിർത്തുന്നത്ഈ സംരഭം വിജയിക്കാതിരിക്കാൻ മനപ്പൂർവ്വം ചെയ്യുന്ന വഴിപാടു മാത്രമായേ കാണാൻ കഴിയുകയുള്ളൂ.
സത്യത്തിൽ സർക്കാരിന് മദ്യനിരോധനം താൽപ്പര്യമുള്ള ഒന്നല്ല എന്ന് ഇതു തെളിയിക്കും.ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നടപടി.
സമൂഹനന്മ കണക്കാക്കി,വസ്തുനിഷ്ടമായി ചെയ്‌താൽ മദ്യനിരോധനം സ്വാഗതാർഹാമാണ്.മദ്യനിരോധനം കേരളത്തിനു അനിവാര്യമായതാണ്.
കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളേയും മാനസ്സിക രോഗികളാക്കിയതിൽ നമ്മുടെ സർക്കാർ തന്നെയാണ് ഉത്തരവാദികൾ.
മാനസ്സികരോഗികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ,ബ്രേക്കിട്ട പോലെ അത് നിരോധിക്കുന്നതു കൂടുതൽ വഷളാവുകതന്നെചെയ്യും,ഇതറിയാത്തവരല്ല ഭരണ സിരാകേന്ദ്രങ്ങളിൽ വിരാജിക്കുന്നവർ.
കണ്ണടച്ചു ഇരുട്ടാക്കുന്ന മനോഭാവം മാറാത്തതാണ് നമ്മുടെ എല്ലാ പ്ലാനിംഗ് രംഗങ്ങളും താറുമാറാകുന്നതും.
ഉദാഹരണമാണ്നമ്മുടെ റോഡുകൾ.
സമാധാനത്തോടെ യാത്ര ചെയ്യാവുന്ന ഒരു റോഡുപോലും കേരളത്തിലില്ല.സഞ്ചാരക്ലേശം ഒഴിവാക്കാൻ തയ്യാറാക്കിയ ബൈപ്പാസ്സുകൾ,യാത്രാക്ലേശങ്ങളുടെ നരകമായി കഴിഞ്ഞു.റോഡുകൾക്രോസ്സ് ചെയ്തു തന്നെ കടന്നു പോകുന്ന ബൈപ്പാസ്സുകൾ വിഭാവനം ചെയ്തപ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്നതു പ്ലാനിംഗിൽ മറന്നതാണോ?.വാഹന പെരുപ്പം ഉണ്ടാകുമെന്നതും മറന്നതല്ല,പക്ഷെ!,ഓർക്കാതെ പോയത് എങ്കിൽ ഇന്ന്നിവർത്തിയില്ലാതായി!
ഓവർബ്രിഡു്ജുകൾ !അന്നുതന്നെ ഓവർബ്രിഡു്ജുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ജനങ്ങൾ എത്രമേൽ നരകയാതന അനുഭവിക്കുമായിരുന്നില്ല.സമയനഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും,ഓരോ ജംഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങളിലെ കത്തിത്തീരുന്ന ഇന്ധന നഷ്ടം.നഗരങ്ങളിൽ ആശുപത്രികളിൽ എത്തിച്ചേരാൻ ആംബുലൻസുകൾ കടന്നുപോകാൻ പോലും കഴിയുന്നില്ല.ജനജീവിതം താറുമാറാക്കുന്ന അനങ്ങാപ്പാറ നയം മാറ്റണം. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാൾ(വക്ര)ബുദ്ധിയുള്ളവരാണ് നമ്മുടെ ഭാരണാധികാരികൾ എന്നതു തന്നെ!,എന്തുകൊണ്ട് ഈ തുക്ലക്ക് സംസ്കാരം കേരളത്തിൽ എന്നത് പരസ്യമായ ഒരു രഹസ്യമാണ്.വല്ലതും തടയണമെങ്കിൽ ഇങ്ങനെ വേണം. സന്മനസ്സോടെ അധികാരികൾ പൊതുജനങ്ങളെ സേവിക്കുകയാണെങ്കിൽ സാധാരണ പൗരന്മാരുടെ  നിത്യജീവിതം സുഗമമാകും..അവരുടെ നന്മക്കു കൂട്ടുനിൽക്കുക!!!!!!കത്തുന്ന പുരയിലെ കഴുക്കോൽ ഉരാൻ കാണിക്കുന്ന വ്യഗ്രത ഒഴിവാക്കുക!ശ്രമിച്ചാൽ എല്ലാം ഭദ്രമാകും, നാട് നന്നാകുന്നത്അഭിമാനമായിക്കാണുക!!, 
മദ്യവർജ്ജിത നന്മയിലൂടെ, മാവേലി വാണരുളിയ; 
മലയാളത്തനിമ നിറഞ്ഞ മനോഹര  നാടാക്കാം!കേരളമിനിയും .!!!!!!!! 
                                                                                               രഘുകല്ലറയ്ക്കൽ
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ                                       

Friday, August 29, 2014

തിരുവോണം വരവായി!

    

തിരുവോണം വരവായി! 
തിരുവോണത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങി!
കേരള ജനസംഖ്യയിൽ ബഹുഭൂരിഭാഗത്തിന്റെയും നിലവിളിയും നാട്ടിൽ അലയടിക്കുന്നു!
നാട്ടിലെ അവശ്യ സാധനങ്ങളുടെ ഇരട്ടിക്കും മേലുള്ള വിലവർദ്ധന!സാധാരണ ജനത്തെ ശ്വാസം മുട്ടിക്കുംവിധം തുടരുന്നു.തിരുവോണം പ്രമാണിച്ചു വിലവർദ്ധന അധികരിക്കുകയാണ്!
ഇത്രക്കും ആരാജകത്ത്വം നിറഞ്ഞ കേരളത്തിൽ മഹാബലി വരുമോ?പ്രജാതൽപ്പരനായ അദ്ദേഹം അവരുടെ ക്ഷേമം അറിഞ്ഞു സന്തോഷിക്കാൻ വരുമ്പോൾ!ഹാ!കഷ്ടം!
സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും വിളനിലമായിരുന്ന കേരളത്തിൽ സൽഭരണത്തിന്റെ പോരായ്ക കണ്ട്ഭയക്കും! മഹാബലി.
നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയിൽ പുളയുന്ന പ്രജകളെ കണ്ട് വേദനയോടെ തിരികെ പോകേണ്ടിവരുമോ?
മദ്യം നിറുത്താൻ തയ്യാറായ സർക്കാർ ഓണം കഴിഞ്ഞുമതി എന്ന് തീരുമാനിച്ചു.പുകവലി ബോധവൽക്കരണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞ നമുക്ക് മദ്യപാനവും അതിലൂടെ നിർത്തലാക്കുകയാണ് കരണീയം!!
പൊതുസ്ഥലങ്ങളിലും,മറ്റിടങ്ങളിലും
 'പുകവലി പാടില്ല'എന്ന പോലെ മദ്യപാനവും നിർബ്ബന്ധമായും-ബോർഡുകളിലും മറ്റുപരസ്യങ്ങളിലൂടെയും നിരോധിക്കണം.പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു വരുന്നവരെ ശിക്ഷിക്കാൻ നിയമമം ഉണ്ടാക്കണം.   വിലയെത്ര ഉയർന്നാലും ഓണാഘോഷം മലയാളി കൈവിടില്ല,അതുപോലെ കുടിയന്മാർ മദ്യത്തിന് എത്ര വില വർദ്ധിച്ചാലും കുടികുറയ്ക്കുകയുമില്ല.
ഇപ്രാവശ്യവും മുഴുക്കുടിയന്മാർ തന്നെ മാവേലിയെ എതിരേൽക്കട്ടെ എന്ന നല്ല മനസ്സോടെ!!!!!
കഷ്ടപ്പാടുകൾക്കു നടുവിലാണെങ്കിലും,ചിങ്ങ മാസം കുളിർമ്മയുടെ പുലരി നിറയുന്ന ദിനങ്ങളുടെ  മാസമാണ്!
പുഞ്ചിരിച്ചുണരുന്ന പൊൻവെയിലും,ചിന്നി ചിന്നി പെയ്യുന്ന ചെറുമഴയും,പളുങ്കുമണി പോലെ മഴത്തുള്ളികൾ പേറി നില്ക്കുന്ന പൂങ്കുലകളിൽ തട്ടി വീശുന്ന മന്ദമാരുതനും,മനോഹാരിതയുടെ വർണ്ണങ്ങൾ വിടരുന്ന പ്രകൃതിയും മനസ്സിൽ സുഷുപ്തി നിറയ്ക്കുന്നു.നാട്ടുമ്പുറത്തിൻറെ
നറു നന്മകൾ ഇന്നും മനസ്സിന്നു കുളിരണിയിക്കുന്നു.
മറവികളുടെ മാറാല വീണ ബാല്യകാലങ്ങളിലേക്ക് ഊളിയിടാൻ മനസ്സ് വ്യഗ്രത കാട്ടുന്നു!
കൂട്ടുകാരുമൊത്തുള്ള കുസൃതിക്കൂട്ടങ്ങളുടെ ആ ഓണക്കാലം!
ഓണ അവുധി തിമൃത്തു ഉല്ലസ്സിക്കാൻ കിട്ടുന്ന സമയമാണ്.
ആടിയും,പാടിയും,എന്നും രാവിലെ മുതൽ പറമ്പിലും പാടത്തും പൂക്കൾക്കായ് പാഞ്ഞു നടന്നും,ഓണത്തിന്റെ ആവേശത്തിമിർപ്പിൽ
 മതിമറന്നുല്ലസിക്കുന്ന ആക്കാലം,ഇനി കണികാണാൻ കഴിയുമോ?
ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവം കിട്ടുമായിരുന്നെങ്കിൽ!,ആ മാനസ്സിക സുഖം അനുഭവിക്കുമായിരുന്നെങ്കിൽ!-മദ്യത്തിനും മയക്കുമരുന്നുകൾക്കും പിറകെ പോകാതെ,വാത്സല്യത്തിന്റെ പൊൻചിറകിൽ പറന്നുയരാൻ പക്വമായ ജീവിത നിലവാരത്തിൽ എത്തുമായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക് ലാളിത്യത്തിൻറെ കുറവ് വല്ലാതെ അനുഭവപ്പെടുന്നു.
അതിനാലാണ് ബഹുമാനം തിരിച്ചറിയാൻ കഴിയാതെ വരുന്നതും.
അക്രമവാസനകളിലേക്കും,കൊലപാതകങ്ങളിലേക്കും ചെറുപ്പക്കാരെ നയിക്കുന്നതും ലാളിത്യത്തിൻറെ കുറവുതന്നെയാണ്.
ലാളന അനുഭവിച്ചവനു സ്നേഹത്തെ അറിയാൻ കഴിയും,ഭൂമിയിലെ നന്മകളെയും!!!
വ്യക്തികളെ മനസ്സിലാക്കണമെങ്കിൽ വ്യക്തിത്വം ഉള്ളവരായിരിക്കണം.
വ്യക്തിത്വം ബഹുമാനത്തിൽ പൂരിതമായതാണ്!ബഹുമാനിക്കാൻ അറിയാത്തവൻ വ്യക്തിത്വം ഉള്ളവനായിരിക്കുകയുമില്ല.
നാടിനു നല്ലകാലം വരണമെങ്കിൽ വ്യക്തിത്വമുള്ള,എളിമയുള്ള ജനം ആവശ്യമാണ്!
പഴയ തലമുറയിൽ അത്കുറവുണ്ടായിരുന്നില്ല!
അതിൻറെ മഹത്വം അന്ന് ഉണ്ടായിരുന്നു.
ഓണത്തിൻറെ തനിമയും,കുളിർമയും അന്ന് അനുഭവമായിരുന്നു.
ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും  ഇമ്പമുള്ളതായിരുന്നു.
ഇന്ന് നാം കാട്ടിക്കൂട്ടുന്ന ആർഭാടം പ്രഹസനമായി നമ്മിൽ തന്നെ മടിപ്പുളവാക്കുന്നു.
ജാടനിറഞ്ഞ ജീവിത ശൈലിയും,പൊങ്ങച്ചങ്ങളുടെ പേക്കൂത്തുകളും,മോഹങ്ങളിലൂടെ ആർത്തി മൂത്ത പരാക്രമങ്ങളും.
നാണം തിരിച്ചറിയാത്ത മനുഷ്യരൂപങ്ങളും.
വഞ്ചനയുടെയും,കാപട്യത്തിന്റെയും കൂത്തരങ്ങായ സാമൂഹിക ചുറ്റുപാടുകളും. നാട്ടിൻപുറം പോലും സമാധാനം നഷ്ടപ്പെട്ടു ഉഴറുകയാണ്.ഇന്ന് നഗരത്തിന്റെ അനുകരണം മാത്രമാണ് ഗ്രാമങ്ങൾ!!!
ഓണം നമുക്കും സമാധാനത്തോടെ ഒരുനാൾ ആഘോഷിക്കാൻ കഴിയുമാറാകട്ടെ എന്ന് ഓർത്തു, കേരളത്തിൻറെ നന്മക്കുവേണ്ടി കൂട്ടായി പ്രാർത്ഥിക്കാം!!!കരിഞ്ചന്തയുടെയും,
പൂഴ്ത്തിവൈപ്പിന്റെയും കാരണത്താൽ കൊള്ളവില കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ടിവരുന്നു.
വരുമാനത്തിന് താങ്ങാൻ കഴിയാത്ത നിത്യ ജീവിതത്തിലേക്ക്,ആഹ്ലാദ തിമിർപ്പോടെ ആഘോഷിക്കേണ്ടുന്ന തിരുവോണം പലർക്കും വേദനയുടെ ഉത്സവമാകുന്നു.
സർക്കാർ ഉറക്കം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്ന പച്ചക്കറികൾക്ക് നാലിരട്ടി വില ഈടാക്കിയിട്ടും,സർക്കാർ കണ്ടമട്ടില്ല.
സർക്കാർ നടത്തുന്ന ഹോർട്ടികോർപ്പും,
സപ്ലിക്കോയും കിട്ടുന്ന അവസരം പൊതുജനത്തെ കൊള്ളയടിക്കാൻ തയ്യാറാകുന്നു.
ആണ്ടിലൊരിക്കൽ സന്തോഷത്തോടെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തംബുരാൻ,എല്ലാം കണ്ടു നിറകണ്ണോടെ മടങ്ങാൻ ഇടവരരുതേ!നമുക്ക് പ്രാർത്ഥിക്കാം!!!അല്ലാതെ എന്തു ചെയ്യാൻ??????
എല്ലാ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു!!!!!!
##################################################രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ

Friday, August 15, 2014

അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം

ഭാരതം ഇന്ന് അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്!
 ഭാരത മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ട,ത്യാഗങ്ങൾ അനുഭവിച്ച മഹാത്മാക്കളെ നാം ഇതോടൊപ്പം ആദരിക്കണം!
അതിനു മുന്നിട്ടിറങ്ങിയ പലരെയും നാം മറന്നുകഴിഞ്ഞു.
വിലപ്പെട്ട നമ്മുടെ മഹാത്മജിയെ പോലും!!!
ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാത്മാവിനെ എത്ര നിസാരമായി നാം പുശ്ചിക്കുന്നു?
അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന മറ്റു രാഷ്ട്രങ്ങൾ മൂക്കത്ത് വിരൽ വിക്കും!!
സഹിഷ്ണതയുടെ ആൾരൂപമായിരുന്നു മഹാത്മജി.
മാധ്യമങ്ങളിൽ പേരെടുക്കാൻ മഹാത്മജിയെ തന്നെ തള്ളിപ്പറയണോ?
അഹന്ത! ഉയർച്ചക്ക് ബലമേകുമെന്ന തോന്നൽ ആയേക്കാം!
എല്ലാം തികഞ്ഞു! എന്ന മനോഭാവം ബഹുമാനിക്കണ്ടവരെ തള്ളിപ്പറയാൻ കാരണമായേക്കാം.
ബ്രിട്ടീഷ്കാരുപോലും ബഹുമാനിച്ച അദ്ദേഹത്തെ കേവലം ഒരു നോവലിസ്റ്റു മോശമാക്കിപറഞ്ഞതു ഭാരത ജനതയ്ക്കും,പ്രത്യേകിച്ചു സാഹിത്യമണ്ഡലത്തിൽ വിരാജിക്കുന്നവർക്കും അപമാനമായിപ്പോയി.
സംസ്കാര ശൂന്യത!!!അല്ലാതെന്തു പറയാൻ?
വൈഭവം നടിച്ചു ചിലതു നേടിയെന്ന പാരമ്പര്യം!
അഹംഭാവമായതാകാം!
എവിടെയും കയ്യടി നേടാൻ,ആരെയും പുശ്ചിക്കുന്ന മനോഭാവം!!!ഭൂഷണമല്ല!!
ലോകത്തിൽ യാതൊരു മതങ്ങളുടെയും ചുവടുപിടിക്കാതെ മാനവനന്മയ്ക്കുവേണ്ടി എല്ലാ മതങ്ങളെയും ഒന്നായ്ക്കണ്ട്,സർവ്വ മതങ്ങൾക്കും വേണ്ടി പോരാടി,നിലനിന്ന ഫക്കീർ!!!!!ലോക ജനതയുടെ മഹാത്മാവ്, ജീവിച്ചിരുന്ന ദൈവതുല്യനായ,തൻറെ മഹത്ത്വംപാടിപുക്ഴ്ത്താത്ത മഹാത്മാവ്.
ഏതെങ്കിലും ജാതിയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിൽ അമ്പലങ്ങളിൽ പ്രതിഷ്ടയായി,പൂജ നടത്തുമായിരുന്നു.!!!!!
ഭാരത ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമാധാന സമാധാനത്തോടെ പോരാടി വിജയം വരിച്ച, അദ്ദേഹം സ്വന്തം മണ്ണിൽ മനസാക്ഷി അവശേഷിക്കാത്ത കരാളഹസ്തന്റെ തോക്കിനു ഇരയായി രക്ത 
സാക്ഷിത്വം വരിച്ചു. 
ആ മഹാത്മാവിനെ,ബ്രിട്ടീഷ്കാരുപോലും ആദരിച്ചിരുന്നു.എല്ലാ മതസ്തരെയും ഒരുച്ചരടിൽ കോർത്ത മഹാത്മാവ്.മത സ്പ്ർദ്ധയെ ഇല്ലാതാക്കാൻ അഹോരാത്രം യന്ദിച്ച മഹാത്മാവ്.
ഇന്നും ലോകജനത അളവില്ലാതെ ആദരിക്കുന്നു!!!!
തരംതാഴ്ന്ന പ്രസ്താവനകളും, പരിഹാസങ്ങളും ജനങ്ങൾ തിരിച്ചറിയും!!!
വീര പരാക്രമി,സകലതും ജയിച്ചവൾ,എന്നെല്ലാം തോന്നുന്നത് നല്ല സംസ്കാരമല്ല!!വിവരമുള്ളവൾ എന്ന് പറയണമെങ്കിൽ,പ്രവർത്തിയിലും അതു കാണിക്കണം .ഒന്നോ രണ്ടോ നോവലുകൾ പ്രശസ്തിയുടെ പടവുകൾ താണ്ടാൻ കാരണമായത്‌ പരിഹസിക്കാനുള്ള സർട്ടിഫിക്കറ്റ് ആക്കുന്നത് തെറ്റാണ്.
ഗാന്ധിജിയെ പഠിക്കുക,അദ്ദേഹത്തിന്റെ ജീവിതം ലോകജനതക്കുള്ള സന്ദേശമാണ് ..പറയുന്നത് പോലെ ചിന്തിക്കാതെയും,പ്രവർത്തിക്കാതെയും ജീവിക്കുന്ന ആർക്കും അദ്ദേഹത്തെ വിമർശിക്കുവാൻ അവകാശമില്ല.അദ്ദേഹത്തിൻറെ പ്രവർത്തിയും,പ്രസ്താവനയും ഒന്നുതന്നെയായിരുന്നു.
നമുക്കും മാതൃക മഹാത്മജി തന്നെയാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ മഹാത്മാക്കളുടെയും ഓർമ്മയ്ക്ക്‌ മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ 



Monday, August 4, 2014

അച്ഛൻ !!!!


അച്ഛൻ !!!!_______________________
ച്ഛനാണറിവെനിക്കുയരങ്ങൾ 
                                                താണ്ടുവാൻ ,ആ-
അച്ചാണി കാക്കുമെൻ ജീവിതമിത്രമേല്‍ !!
അരുമയോടെളിമയിൽ 
                                 കൈക്കുള്ളിലാക്കിയെനി-
യ്ക്കറിയാത്തതെല്ലാം പകർന്നങ്ങുതന്നതും!!.
പറയേണ്ടൂ!എന്റച്ഛന്റെ,
                                            ഗീതത്തിന്‍ശകലങ്ങൾ
പലനാളിതിന്നുമെൻ കാതിലായ്,
                                              ഇമ്പത്തിൽ മൂളുന്നു!
പണ്ടെന്നെ സൈക്കിളിൽ 
                                             പലദേശം കാട്ടുവാൻ
പതിവായിതെന്നുമാ യാത്രയും 
                                                          കൊതിയൂറും!!
അറിവാണ് സർവ്വമെന്നറിയാമെന്റച്ഛന്റെ-
അമിതവാത്സല്യത്തിന്നിടമില്ലയെന്നാകിലും!
അടിയേറെ കിട്ടിയിട്ടുണ്ടതുമെന്റെ 
                                                             മനസിന്റെ-
അറിവായടിത്തട്ടിൽ മങ്ങാതെയിന്നുമേ !!
ശാസന അറിയാത്ത ഇന്നുള്ള പൈതങ്ങൾ-
ശരിയേത്?തെറ്റ് ഏതെന്നറിയുന്നില്ലതുകഷ്ടം!
ശിരസ്സിലേയ്ക്കറിവായ് 
                                          പതഞ്ഞങ്ങുണർന്നിടും-
ശ്വാസം പോലാർജ്ജിതബോധന
                                             ചിന്തതാനെന്നെന്നും!!
ഇന്നെന്റെ വാഴ്ക്കയിൽ
                             ശാസനയ്ക്കാളില്ല,അന്നാളിൽ
എന്നിലെ അഹമങ്ങുയരുമ്പോൾ 
                                                         അറിയാതെ ഞാ-
നെന്റെ അച്ഛന്റെപാദങ്ങള്‍ കുമ്പിട്ട്, 
                                                                നിറവോടെ
എന്നെ ഞാനാക്കിയ അച്ഛന്റെ 
                                              മകനാകും നിശ്ചയം!!!
_________________________________________ 
                                                        രഘുകല്ലറയ്ക്കൽ


  

 

Thursday, July 24, 2014

പൊറുക്കുക!!!

അത്യാഹിതമായ കാരണത്താൽ ഏറെ നാൾ പ്രവർത്തന രഹിതമായിരുന്ന ആര്യപ്രഭ, പ്രശോഭിതമായ പ്രസരിപ്പോടെ തുടരും.
വിരസത അനുഭവപ്പെട്ടതിൽ പൊറുക്കുക!!!
ആര്യപ്രഭ

Wednesday, July 16, 2014

ആൾ ദൈവങ്ങൾ

ഭൂമിയിൽ മനുഷ്യൻ പരമ ശ്രേഷ്ടനാണ്!
സ്വയം ദൈവികത അവനിൽ നിറഞ്ഞു നില്ക്കുന്നു!
പക്ഷെ!എത്രപേർ അതറിയുന്നു,,,,,,,,?
അതാണ് നമ്മുടെ മഹത്വമില്ലായ്മക്കു കാരണം.
നാം നമ്മെ അറിയാതെ പോകുന്നു!!!.
ധീരമായ പ്രവർത്തികളിൽ നാം മുഴുകുമ്പോൾ, എല്ലാം മറന്നു അതിൽ മാത്രം മനസ്സ് ഉറപ്പിക്കുകയാൽ ആ പ്രവർത്തി ഭംഗിയാകുന്നു.
അതിലൂടെ നാം തൃപ്തരാകുന്നു.
പ്രവർത്തി ഭംഗി യാക്കാൻ സഹായിച്ച ഘടകം നമ്മുടെ തെളിഞ്ഞ മനസ്സാണെന്ന് നമുക്കറിയാമെങ്കിലും,ദൈവസഹായം കൊണ്ടെന്നു സമാധാനിക്കുകയാണ് പതിവ്.
ഒരുപക്ഷെ!ദൈവസഹായം എന്നതു സത്യമാണ്,
അത് നമ്മുടെ മനസ്സിന്റെ ഏകാഗ്രത ഒന്നുമാത്രമാണെന്ന് നാം തിരിച്ചറിയണം!.
അതിലൂടെ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമവും ആവശ്യമാണ്‌!
മനുഷ്യരിൽ ബഹുഗുണ സമ്പന്നത നിലനില്ക്കുന്നു.
ഒരാളിലെ കഴിവ് മറ്റൊരാളിൽ കാണാൻ കഴിയുന്നില്ല.
അതുകൊണ്ടാണ് അറിവുകളും,കഴിവുകളും വളർത്താൻ കൂട്ടായ്മ വേണം എന്ന് ശഠിക്കുന്നത്.
എന്നാൽ സ്വഭാവത്തിലും,പ്രവർത്തിയിലും,
സംസാരത്തിലും  ശരാശരി എല്ലാരും ഒരുപോലെ കാണപ്പെടുന്നു.
ആ ഒരാളിൽത്തന്നെ പലവിധകഴിവുകൾ നിറഞ്ഞിരിക്കുന്നതും നാം മനസ്സിലാക്കണം. എല്ലാരിലും ദൃഡതയുള്ള മനസ്സും ഒളിച്ചിരിക്കുന്നു!!.
പ്രയോഗത്തിൽ വരുത്തുകയാണ് വേണ്ടത്.
തൻറെ മനസ്സു് നാം  കണ്ടെത്തിയാൽ അന്ധവിശ്വാസങ്ങളിൽ നിന്നും,അനാചാരങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.
ദൈവവിശ്വാസം  അഹങ്കാരത്തെ അകറ്റാൻ പോന്ന അമൃതാണെന്നു കരുതുക!!
എത്ര അറിവുള്ള മനുഷ്യനും വന്നു ചേരുന്ന അപക്വതയാണ് അഹങ്കാരം!
അഹങ്കാരം മറന്നാൽ അറിവു വളരും.
വിശ്വാസങ്ങളിലും നാം ചഞ്ചലരാണ്, 
ഉറച്ച വിശ്വാസം നമുക്കന്ന്യമാണ്.
പരസ്പരം പാരവൈയ്ക്കുന്നതും നാം തന്നെ.
മനുഷ്യനെ,മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറ്റിച്ചിട്ടുണ്ടോ?
മനുഷ്യനെ പറ്റിക്കാൻ ഭൂമിയിൽ,മനുഷ്യൻറെ ചെറു നിഴലിനു പോലും കഴിയും!
അത്രമാത്രം ദൌർബല്യം അവനിൽ നിറഞ്ഞു നില്ക്കുന്നു.
എന്നാൽ ദൈവതുല്യമായ ദൃഡത മനുഷ്യനല്ലാതെ മറ്റാർക്കാണ്ഉള്ളത്?.ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യൻ തന്നെയാണ്.
മനുഷ്യമനസ്സിന്റെ ചാഞ്ചാല്യം ഒന്നുതന്നെയാണ് നമ്മുടെ ദൈവങ്ങളുടെ ബാഹുല്യങ്ങളിലും കാണുന്നത്.'മുപ്പത്തിമുക്കോടി'ദേവതകൾ നമ്മുടെ മനസ്സിനെ കാക്കാൻ നമ്മോടൊപ്പം കരുതിയിരിക്കുന്നു!!!
തൃപ്തി വരുവോളം ഏതു ദൈവത്തേയും ആശ്രയിക്കാം!അന്ധവിശ്വാസങ്ങൾക്ക് വഴിതുറക്കുന്നവർക്ക്‌ ദൈവത്തോടൊപ്പം തന്നെ അനാചാരങ്ങളും,ക്ഷുദ്രവാസനകളും പ്രചരിപ്പിക്കാനും കഴിയുന്നു.ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ നടുക്കടലിലെ രക്ഷാമാർഗ്ഗം വൈക്കോൽ തുരുമ്പെന്നപോലെ പകർന്നു കിട്ടുന്ന അസത്യങ്ങൾ സത്യങ്ങളായി വിശ്വസിക്കുന്നു.
ഒന്നിലും ഉറയ്ക്കാത്ത മനസുമായി നമ്മൾ ആൾദൈവങ്ങൾക്ക് പിന്നാലെയും പോകുന്നു.
തളർന്ന മനസ്സിൽ ഏതു വിഷയവും കലരാൻ എളുപ്പമാണ്.ചിന്താ ശക്തി നഷ്ടപ്പെടും.
ആകുലതയിൽ,ആശ്വാസമാണ് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത്. 
അതുകിട്ടാൻ സ്വന്തം മനസ്സിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടുവന്നു സമാധാനമായി,ചുറ്റുപാടുകളെ വിലയിരുത്തുമ്പോൾ നാം ആരാണെന്നു  മനസ്സിലാകും.
തുടർന്നുള്ള പ്രവർത്തിയിൽ വിജയിക്കുകതന്നെ ചെയ്യും,സാമധാനവും കൈവരും..
ബുദ്ധിയും,വിവേകവും നമ്മുടെ മനസ്സിന്റെ സഹോദരങ്ങളായി കൂട്ടിനുണ്ടെങ്കിൽ,തീർച്ചയായും ഉണർവ്വുള്ള മനുഷ്യന് തന്റെ മനസ്സിനെ കാണാൻ കഴിയും.ക്ഷമയും,ചിന്തയിലൂടെയും താനാരാണെന്ന് തിരിച്ചറിയാൻ കഴിയും. 
കഴിവുകൾ മനുഷ്യന്റെ കൂടെപിറപ്പാണ്,
അതുപോലെ ദൗർബല്യവും.
എല്ലാരിലും കഴിവുകൾ ഒരുപോലെ തന്നെയാണ്,പക്ഷെ വികസിപ്പിക്കാൻ കഴിയണം.
മനുഷ്യൻ പുതുമയ്ക്കുവേണ്ടി  മനസ്സ് തുറന്നിരിക്കുകയാണ്.
പരിണാമ ദിശയിലെ മനുഷ്യൻ മൊബൈൽ ഫോണോ,ഇന്റെർനെറ്റോ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒരുപക്ഷെ!പ്രാകൃത മനുഷ്യന്റെ അംശ പരമ്പര തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത് എന്ന് നാം അഭിമാനത്തോടെ  മനസ്സിലാക്കണം.
പരിണാമത്തിലൂടെ മനുഷ്യൻ ആയതിനു ശേഷവും അവന്റെ കഴിവിനേക്കാൾ,അവൻ  ഭയന്നതു അവൻറെ കഴിവില്ലായ്മയെ ആയിരുന്നു!!.
അതിനു ബലമേകാൻ അവൻ ദൃശ്യമായ പ്രകൃതിയെ ആശ്രയിച്ചു,ആരാദിച്ചു.
കാറ്റിനേയും,തീയെയും,ജലത്തെയും ആശ്രയിച്ചു.
ഇതെല്ലാം അവ്ശ്യമുള്ളവയുമാണ്!ഭയം മൂലം ഇവയെ ആരാധിച്ചു.
ആ ആരാധനയിൽ ഭയം തീരാത്തവർ ഉദിച്ചു ഉയരുന്ന സൂര്യനെ നമസ്കരിച്ചു.
സൂര്യനും ആരാധനാമൂർത്തിയായി.അതിലും തൃപ്തി വരാത്തവർ പലവിധ രൂപങ്ങൾ ആരാധനയ്ക്കായി ഒരുക്കി.
ആകൃതിയില്ലാത്ത കല്ലുകൾ ആരാധനയ്ക്ക് ഉപയോഗത്തിൽ ഉണ്ടായി.
തുടർന്ന് കല്ലുകൾക്ക് രൂപങ്ങളുണ്ടായി.
ഒരുതലമുറ ഒരുക്കുന്ന ആചാരങ്ങൾ അടുത്തതലമുറ അതിലും ബലവത്തായി മുറുകെ പിടിച്ചു.
ക്രമേണ ആരാധനാലയങ്ങൾ ഉയർന്നു!.
 മനുഷ്യൻറെ രൂപങ്ങൾ ദൈവങ്ങൾക്കും ഉണ്ടായി!.
തന്റെ പൂർവികരെ ആദരിക്കുകയും,
ബഹുമാനിക്കുകയും ചെയ്യുന്ന തലമുറക്കാർ,പഴയതിലും മനോഹരമായ ആരാധനാക്രമങ്ങൾ സൃഷ്ടിച്ച്മുന്നേറി.
പുതു തലമുറയ്ക്ക് പഴയ ആചാരങ്ങളെ തള്ളിക്കളയാൻ കഴിയാത്തവിധം മനുഷ്യൻ മാറി.
പൂർവ്വികരെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യാനുള്ള മനസ്സും ഇതിലൂടെ നേടി.
ഭയം എന്നും മനുഷ്യനെ ഭരിക്കുന്ന അഞ്ജാത ശക്തിയായി നിലകൊണ്ടു. 
അഹങ്കാരം വളരാതിരിക്കാൻ ദൈവം കൊടുത്ത വരദാനമാണ് അവൻറെ ഉള്ളിലെ ഭയം.!
അറിവ് പൂർത്തിയാക്കിയ ഒരു മനുഷ്യനും ഭൂമിയിൽ അവതരിച്ചില്ല,അറിവുകൾ അനേകരിലേക്കു പകുത്തുനൽകി ദൈവം മനുഷ്യനെ ആശിർവദിച്ചു.പലരുടെ കൂട്ടായ്മ അതിലൂടെ നാം അനുഭവിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്ക് പിറകെ പായുന്ന മനുഷ്യനെ,
പരിണാമദിശക്ക്മുമ്പുണ്ടായിരുന്ന ആദിമമനുഷ്യർ കണ്ടിരുന്നെങ്കിൽ?പരിഹസിച്ചേനെ!
വിഗ്രഹാരാധനയെ ചെറുത്ത പുണ്ണ്യ പുരുഷൻറെ രൂപവും ഇന്നു നാംപൂജിക്കുന്നു.!!
ഇന്നത്തെ ആൾ ദൈവങ്ങൾ ഒരുപക്ഷെ!അന്നത്തെ ദൈവങ്ങൾക്ക് സമന്മാരായിക്കാം.
ലോകത്തിൽ നാനാ തുറകളിലും പുതിയ മനുഷ്യ ദൈവങ്ങൾ ജന്മം കൊള്ളുന്നു.മനുഷ്യരിൽ ബുദ്ധി,കഴിവ്,വിവേകം,വാക്ച്ചാതുരി,തളരാത്ത മനസ്സ് ഇതു തികഞ്ഞവർ,തന്ത്രപരമായി മനുഷ്യരെ തൻറെ മനശക്തിക്ക്  മുന്നിൽ കീഴ്പ്പെടുത്തും.
അതിലൂടെ അവർ ആനന്ദം കണ്ടെത്തും,ആ ലഹരിയുടെ ആലസ്യവും,പല മാനാസിക ചാപല്യങ്ങളും,ശ്രദ്ധിച്ചാൽ കാണാൻ കഴിയും. അത് നമ്മൾ ദൈവികതയായി ധരിച്ചു അവരുടെ പാദങ്ങൾ കഴുകി,
സർവ്വപൂജ്യപരബ്രഹ്മമായിക്കണക്കാക്കുന്നു..
അവരുടെ കുറ്റങ്ങൾ കാണാൻ നമുക്കു മനസ്സനുവദിക്കില്ല.തോന്നിയാൽ പാപമാണെന്നു നാം ധരിക്കും..
അവർ  പറയുന്നത് അനുസ്സരിക്കാൻ നാം സധാ സന്നദ്ധരായി അവർക്ക് ചുറ്റും വലംവക്കും?.
ബുദ്ധിമാന്മാരായ ആൾ ദൈവങ്ങൾ മനുഷ്യകൗശലം പരമാവുധി സാധാരണ മനുഷ്യരിലേക്ക് സന്നിവേശിക്കുമ്പോൾ,അത്ഭുത പരതന്ത്രരാകുന്ന സാധാരണക്കാർ ആശ്ചര്യത്തിൽ മയങ്ങി അവരിൽ ലയിക്കുന്നു.മാജിക് അറിയാത്തവർ അതുകാണുമ്പോൾ അത്ഭുത പരതന്ത്രരാകാറുണ്ട്.
ആഞ്ഞ്ജാശക്തിയും,മനശക്തിയും ഏകാഗ്രമാക്കിയ അവർ മനുഷ്യവലയത്തെ ആവാഹിക്കാൻ കരുത്തുള്ളവരാകുക ആയിരിക്കും ഫലം.
ജനങ്ങളുടെ ആവേശവും അടുപ്പവും,അവരെ കൂടുതൽ ശക്തരാക്കും,ആഘോഷകരമായ അന്തരീക്ഷം അവർക്കായി നാം അറിയാതെ ഒരുക്കുക തന്നെയാണ്.
മനസ്സിലുള്ള ആരാധന വർദ്ധിക്കുംതോറും അവർ പറയുന്നത് തെറ്റായാൽ പോലും,
നാം സംശയിക്കാതെ വിശ്വസിക്കും.ക്രമേണ നമുക്ക് സത്യമായി തോന്നും.എതിർത്തു പറയുന്നവരെ നമ്മൾ വെറുക്കും.സർവ്വാന്മനാ നാം അനുസ്സരിക്കും.
ഈ ഉറച്ചവിശ്വാസമാണ് മനുഷ്യശക്തി!നമ്മിൽ കൊടികൊള്ളുന്ന ശക്തി നാം ദൈവികത സൃഷ്ടിക്കുന്നവർക്ക്  കൽപ്പിച്ചു  നല്കുന്നു.
അവർ അധിശക്തരാകുന്നു.അവർ സമ്പാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നു.
മനുഷ്യരിലുള്ള വിശേഷസ്വഭാവം നാം തിരിച്ചറിയണം, മറ്റുള്ളവർ ചെയ്യുന്ന എന്തും അതെ വിധമല്ലെങ്കിൽ പോലും,അനുകരിക്കാൻ തയ്യാറാണ്.
ഒരാൾ പത്തുപ്രാവശ്യം ചെയ്യുന്ന കാര്യം ലാഭേശ്ച്ച ഇല്ലെങ്കിൽ പോലും,അതുപോലെ ചെയ്യാൻ കാണിക്കുന്ന വാസന പലരിലും ഉണരുന്നു..
അനേകർ ഒരുപോലെ ആവർത്തിക്കുന്ന ഏതാചാരവുംവളരാൻ  മനുഷ്യമനസ്സുകളിൽ വളക്കൂർ ഏറെയാണ്!!മദ്യപാനവും ഒരു ഉദാഹരണമാണ്.
ഒരുലാഭാവും ഉണ്ടായിട്ടല്ല,"പക്ഷെ!അവിടെ ചെന്നാൽ മനസ്സുഖം ഉണ്ട്!"നാം പലപ്പോഴും കേൾക്കുന്ന വാക്കുകളാണ്.ഈ മനസ്സുഖം സ്വയം അറിഞ്ഞു സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടതും.
കപടതയിൽ ലയിച്ചു, അവരുടെ ആത്മസുഖത്തിനായി നാം ഒത്തുകൂടി അവരെ സന്തോഷിപ്പിച്ചു ദൈവമാക്കി,ആരാധിക്കുന്നു.
അതിലൂടെ നാം ഒന്നുമല്ലെന്ന തോന്നൽ തന്നെയാണ് അവരെ വലുതാക്കുന്നതും.
അവിടെ നാം വായു നഷ്ടപ്പെട്ട ബലൂണ്‍ പോലെ,പൂർണ്ണമായും ശൂന്ന്യമാണ്.
വ്യക്തിത്വം ചോർന്നുപോകുന്നത് അറിയാമെങ്കിൽ പോലും നാം ആ അന്തരീക്ഷത്തെ സ്നേഹിക്കുന്നു. വ്യക്തിത്വം നഷ്ടപെടുത്തിയുള്ള ആരാധനയിലുള്ള മനസ്സുഖമല്ല നമുക്ക് വേണ്ടത്!അതിലുപരി തൻറെ മനസ്സുകണ്ടെത്തി സത്യം മനസ്സിലാക്കി,
സമൂഹത്തിനു കഴിവതു നന്മ ചെയ്യുന്ന മനുഷ്യരാകുകയാണ് വേണ്ടത്!അതിലൂടെ ദൈവത്തെ നമുക്ക് അടുത്തറിയാൻ കഴിയും.
ഒരു നേരം ആഹാരം കഴിക്കാൻ കിഴിവില്ലാത്ത വിശന്നുവലയുന്ന അനേകരെ തൻറെ ചുറ്റുപാടും കണ്ടുകൊണ്ടു തന്നെ ചിലർ ആൾ ദൈവ സന്നിധിയിൽ ധന,ധാന്ന്യങ്ങൾ കുന്നുകൂട്ടി സമർപ്പിക്കുന്നത്,അവരോടുള്ള വിശ്വാസത്തിൻറെ ആഴമാണ്കാണിക്കുന്നത്.
അയൽവക്കത്തുള്ള പട്ടിണിപാവങ്ങൾക്ക് ഒരുനേരം ഭക്ഷണം കൊടുക്കാൻ അവർതയ്യാറല്ല.
കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങളിൽ പലതും അനുഗ്രഹത്തിനായി അർപ്പിക്കുന്നു?
കപടത നിറഞ്ഞമനസ്സുള്ള അവതാരങ്ങൾക്കു  ഇതെല്ലാം ഒരു തമാശ മാത്രമാണ്!
അർപ്പിക്കുന്നവർ മത്സരബുദ്ധിയോടെ ആണെന്നതും നാം മനസ്സിലാക്കേണ്ടതാണ്.അതിലും ഒരു കാപട്യത്തിന്റെ മുഖമില്ലേ?
എന്നാൽ പട്ടിണി പാവങ്ങൾ വയർ നിറയുമ്പോൾ ആഹാരം കൊടുത്തവർക്ക് നല്ലതുവരാൻ, അവർ ആഗ്രഹിക്കും.
അവരുടെ നിറഞ്ഞ മനസ്സാണ് ദൈവം!!!
ദൈവം ഭൂമിയിൽ നിറഞ്ഞുനില്ക്കുന്ന അദർശ്യ ശക്തിയാണ്!പ്രപഞ്ചശക്തിയാണ്!
അത് നമ്മുടെ പ്രവർത്തിയിലും,സംസാരത്തിലും നിറഞ്ഞുനില്ക്കുന്നു.
ശില്പിയുടെ മനസ്സിലെ രൂപം പോലെയും, ചിത്രകാരൻറെ  മനസിലെ ചിത്രം പോലെയുമാണ്.
എവിടെയും ദൈവത്തെക്കാണാം,പക്ഷെ!തയ്യാറുള്ള മനസ്സുവേണം!!നാം തികഞ്ഞവൻ എന്ന ധാരണ കളയണം!
നാം കൈക്കുള്ളിൽ താക്കോൽ വച്ചു കൊണ്ട് താക്കോൽ അന്യോഷിക്കുന്നതു പോലെ യാണ് ദൈവത്തെ അന്യോഷിച്ചുള്ള നമ്മുടെ പരക്കംപാച്ചിൽ.
ആകുലതയിൽ മറ്റെല്ലാർക്കും മുമ്പേ, ആദ്യം എനിക്ക് അനുഗ്രഹം കിട്ടണമെന്ന മോഹവും നമ്മോടൊപ്പം കുടികൊള്ളുന്നു.
പരിണാമ ദിശയിലെ മനുഷ്യൻ ആകുലത ലേശം ഇല്ലാത്ത പരമപാവമായിരുന്നു,
അഹങ്കാരലേശമില്ലാതെ തൻറെ ശക്തിയിൽ തൃപ്തനായിരുന്നു.! .എന്നാൽ ആധുനീക മനുഷ്യൻ ശക്തനാണ്.ആകുലതയിൽ സമ്പന്നനും.അറിവിന്നു കൂട്ടായി അഹങ്കാരവും,അന്ധവിശ്വാസങ്ങളും  അവനോടൊപ്പം വളരുന്നു.ചന്ദ്രനിലും,ചൊവ്വയിലും പറന്നുയരുന്ന മനുഷ്യൻ ഭൂമിയിലെ പലതുംകണ്ടെത്താനും,മനസ്സിലാക്കാനും ഇനിയും കഴിഞ്ഞിട്ടില്ല.
അനേകകോടി സൗരയുഥങ്ങളിലെ, അനേകകോടി ഗ്രഹങ്ങളിലെ മനോഹരിയും,സൗമ്യശീലയുമായ ഭൂമിയിൽ മനുഷ്യനായി ജന്മം കൊള്ളാൻ നമുക്ക് കഴിഞ്ഞതിൽ മനുഷ്യൻ ശ്രേഷ്ടൻ തന്നെയല്ലേ?
കഴിവതും നമുക്ക് സഹജീവികളോട് വൈര്യം വെടിഞ്ഞു,സമത്വ ചിന്തയോടെ വർത്തിക്കാൻ വേണ്ട മനസ്സുണ്ടാക്കുക!അതിലൂടെ സാക്ഷാൽ ദൈവം നമുക്ക് കൂട്ടായ് നമ്മോടൊപ്പം ഉണ്ടാകും.
അലസ്സത വെടിഞ്ഞു,മനസ്സ് തുറന്നു നന്മകൾ മനസ്സിൽ നിറച്ചാൽ, നമുക്കുചുറ്റും ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നത് കാണാം .നന്മചെയ്യുമ്പോഴുള്ള മനസ്സുഖം അതിലുള്ള ആനന്ദം, അതുതന്നെയാണ് ദൈവ സാന്നിദ്ധ്യം!!!.നമുക്കുംആശ്രയിക്കാൻ ദൃഡതയുള്ള ഒരു മനസ്സുണ്ടെങ്കിൽ ദൈവം അതിൽ നിറഞ്ഞു ചിരിക്കും,  അദർശ്യമായ ദൈവ സാന്നിദ്ധ്യം മനം നിറഞ്ഞു ഉൾക്കൊള്ളുക!!! 
ശ്രമിക്കാമെങ്കിൽ ദൈവം നമ്മിലും നിറയും തീർച്ച !!!!!!! 
സമാധാനം.....സധാ.....സാഹോദര്യവും നിറയട്ടെ!!!!
                                     രഘു കല്ലറയ്ക്കൽ
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ


Sunday, February 23, 2014

വ്യക്തിത്വം!!!!!

 വ്യക്തിത്വം!!!!!            
രെതിർത്തീടിലും !വളർന്നു മുന്നേറണം ,
ആകാശ ക്കീഴിലങ്ങകലങ്ങളറിയാതെ!
ആർത്തനാദം മുഴക്കിയല്ലങ്കിലും,തന്നിലാ-
യാശ്ചര്യമൂറുന്ന,ആശയം തോന്നണം!!!
    അറിവാണ് മനുഷ്യന്നു സത്തയെന്നാകുകിൽ
    അതുമാത്രം അളവൊത്തോരവതാരമാകണം.
    അലയുന്ന മനസ്സിനെ അണയ്ക്കുവാൻ കഴിയണം
    അടരാടി മുന്നേറുവാൻ,അലസ്സരെ കാക്കണം.
അഹന്തയില്ലാതെന്നും!അറിവിനായ് കേഴുന്ന,
അഗതിയായറിവിൻറെ അയലത്തുനില്ക്കണം!
അവമതിക്കല്ല തൻ,ബഹുമതി നേടുവാ-
നനുഗ്രഹം ചൊരിയുമീ,ലോകത്തിനൊന്നാകെ!!
      ആഡ്യം മനുഷ്യന്നു മനസ്സിൻ തുണയ്ക്കുള്ള,
      ആവേശ മരുളുന്ന യുക്തി യായീടണം!
      ആരും ജനിക്കും കുലത്തിലല്ലീശ്വരൻ
      ആർക്കും ഉണർവ്വുള്ള മനസ്സിലുണ്ടീശ്വരൻ!!
അഹന്ത യാലാരേയും കൂസാത്ത ധിക്കാരി
ആഡ്യ കുലത്തിൽ പിറന്നിട്ടുമെന്തിന്നു?
ആരേയും സ്നേഹത്തുടിപ്പോടെ കാണുകിൽ
ആരുതന്നാകിലും മഹിതരായീടുമേ !!!
      അന്ധത മുറ്റിയ വിശ്വാസമോടെ നാം
      ആകാമിതെന്തുമേ! നേടിയെന്നാകിലും
      ആഴിയിൽ ഈയ്യലിൻ ആയ്യുസ്സുമാത്രമേ
      ആകുല ചിന്തിത ന്നാധാരമൂഴിയിൽ !!!!!!
ആഡ്യം മനസ്സിലുറച്ചുള്ള വ്യക്തിക്ക്,വ്യക്തിത്വ-
മാഡ്യമായാലതു മുത്തമം, നോക്കിലുംവാക്കിലും
ആകാമതത്രയും ലാളിത്യവുംസദാ,മാന്യതകാക്കു-
മാകാര ശ്രേഷ്ടവും,സൌഹൃദം     
                                           മനസ്സിന്നലങ്കാരമാകുകിൽ!!!
   *******************************************രഘു കല്ലറയ്ക്കൽ**********
  ആര്യപ്രഭ