Monday, August 4, 2014

അച്ഛൻ !!!!


അച്ഛൻ !!!!_______________________
ച്ഛനാണറിവെനിക്കുയരങ്ങൾ 
                                                താണ്ടുവാൻ ,ആ-
അച്ചാണി കാക്കുമെൻ ജീവിതമിത്രമേല്‍ !!
അരുമയോടെളിമയിൽ 
                                 കൈക്കുള്ളിലാക്കിയെനി-
യ്ക്കറിയാത്തതെല്ലാം പകർന്നങ്ങുതന്നതും!!.
പറയേണ്ടൂ!എന്റച്ഛന്റെ,
                                            ഗീതത്തിന്‍ശകലങ്ങൾ
പലനാളിതിന്നുമെൻ കാതിലായ്,
                                              ഇമ്പത്തിൽ മൂളുന്നു!
പണ്ടെന്നെ സൈക്കിളിൽ 
                                             പലദേശം കാട്ടുവാൻ
പതിവായിതെന്നുമാ യാത്രയും 
                                                          കൊതിയൂറും!!
അറിവാണ് സർവ്വമെന്നറിയാമെന്റച്ഛന്റെ-
അമിതവാത്സല്യത്തിന്നിടമില്ലയെന്നാകിലും!
അടിയേറെ കിട്ടിയിട്ടുണ്ടതുമെന്റെ 
                                                             മനസിന്റെ-
അറിവായടിത്തട്ടിൽ മങ്ങാതെയിന്നുമേ !!
ശാസന അറിയാത്ത ഇന്നുള്ള പൈതങ്ങൾ-
ശരിയേത്?തെറ്റ് ഏതെന്നറിയുന്നില്ലതുകഷ്ടം!
ശിരസ്സിലേയ്ക്കറിവായ് 
                                          പതഞ്ഞങ്ങുണർന്നിടും-
ശ്വാസം പോലാർജ്ജിതബോധന
                                             ചിന്തതാനെന്നെന്നും!!
ഇന്നെന്റെ വാഴ്ക്കയിൽ
                             ശാസനയ്ക്കാളില്ല,അന്നാളിൽ
എന്നിലെ അഹമങ്ങുയരുമ്പോൾ 
                                                         അറിയാതെ ഞാ-
നെന്റെ അച്ഛന്റെപാദങ്ങള്‍ കുമ്പിട്ട്, 
                                                                നിറവോടെ
എന്നെ ഞാനാക്കിയ അച്ഛന്റെ 
                                              മകനാകും നിശ്ചയം!!!
_________________________________________ 
                                                        രഘുകല്ലറയ്ക്കൽ


  

 

Thursday, July 24, 2014

പൊറുക്കുക!!!

അത്യാഹിതമായ കാരണത്താൽ ഏറെ നാൾ പ്രവർത്തന രഹിതമായിരുന്ന ആര്യപ്രഭ, പ്രശോഭിതമായ പ്രസരിപ്പോടെ തുടരും.
വിരസത അനുഭവപ്പെട്ടതിൽ പൊറുക്കുക!!!
ആര്യപ്രഭ

Wednesday, July 16, 2014

ആൾ ദൈവങ്ങൾ

ഭൂമിയിൽ മനുഷ്യൻ പരമ ശ്രേഷ്ടനാണ്!
സ്വയം ദൈവികത അവനിൽ നിറഞ്ഞു നില്ക്കുന്നു!
പക്ഷെ!എത്രപേർ അതറിയുന്നു,,,,,,,,?
അതാണ് നമ്മുടെ മഹത്വമില്ലായ്മക്കു കാരണം.
നാം നമ്മെ അറിയാതെ പോകുന്നു!!!.
ധീരമായ പ്രവർത്തികളിൽ നാം മുഴുകുമ്പോൾ, എല്ലാം മറന്നു അതിൽ മാത്രം മനസ്സ് ഉറപ്പിക്കുകയാൽ ആ പ്രവർത്തി ഭംഗിയാകുന്നു.
അതിലൂടെ നാം തൃപ്തരാകുന്നു.
പ്രവർത്തി ഭംഗി യാക്കാൻ സഹായിച്ച ഘടകം നമ്മുടെ തെളിഞ്ഞ മനസ്സാണെന്ന് നമുക്കറിയാമെങ്കിലും,ദൈവസഹായം കൊണ്ടെന്നു സമാധാനിക്കുകയാണ് പതിവ്.
ഒരുപക്ഷെ!ദൈവസഹായം എന്നതു സത്യമാണ്,
അത് നമ്മുടെ മനസ്സിന്റെ ഏകാഗ്രത ഒന്നുമാത്രമാണെന്ന് നാം തിരിച്ചറിയണം!.
അതിലൂടെ മനസ്സിനെ ബലപ്പെടുത്താനുള്ള ശ്രമവും ആവശ്യമാണ്‌!
മനുഷ്യരിൽ ബഹുഗുണ സമ്പന്നത നിലനില്ക്കുന്നു.
ഒരാളിലെ കഴിവ് മറ്റൊരാളിൽ കാണാൻ കഴിയുന്നില്ല.
അതുകൊണ്ടാണ് അറിവുകളും,കഴിവുകളും വളർത്താൻ കൂട്ടായ്മ വേണം എന്ന് ശഠിക്കുന്നത്.
എന്നാൽ സ്വഭാവത്തിലും,പ്രവർത്തിയിലും,
സംസാരത്തിലും  ശരാശരി എല്ലാരും ഒരുപോലെ കാണപ്പെടുന്നു.
ആ ഒരാളിൽത്തന്നെ പലവിധകഴിവുകൾ നിറഞ്ഞിരിക്കുന്നതും നാം മനസ്സിലാക്കണം. എല്ലാരിലും ദൃഡതയുള്ള മനസ്സും ഒളിച്ചിരിക്കുന്നു!!.
പ്രയോഗത്തിൽ വരുത്തുകയാണ് വേണ്ടത്.
തൻറെ മനസ്സു് നാം  കണ്ടെത്തിയാൽ അന്ധവിശ്വാസങ്ങളിൽ നിന്നും,അനാചാരങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.
ദൈവവിശ്വാസം  അഹങ്കാരത്തെ അകറ്റാൻ പോന്ന അമൃതാണെന്നു കരുതുക!!
എത്ര അറിവുള്ള മനുഷ്യനും വന്നു ചേരുന്ന അപക്വതയാണ് അഹങ്കാരം!
അഹങ്കാരം മറന്നാൽ അറിവു വളരും.
വിശ്വാസങ്ങളിലും നാം ചഞ്ചലരാണ്, 
ഉറച്ച വിശ്വാസം നമുക്കന്ന്യമാണ്.
പരസ്പരം പാരവൈയ്ക്കുന്നതും നാം തന്നെ.
മനുഷ്യനെ,മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറ്റിച്ചിട്ടുണ്ടോ?
മനുഷ്യനെ പറ്റിക്കാൻ ഭൂമിയിൽ,മനുഷ്യൻറെ ചെറു നിഴലിനു പോലും കഴിയും!
അത്രമാത്രം ദൌർബല്യം അവനിൽ നിറഞ്ഞു നില്ക്കുന്നു.
എന്നാൽ ദൈവതുല്യമായ ദൃഡത മനുഷ്യനല്ലാതെ മറ്റാർക്കാണ്ഉള്ളത്?.ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യൻ തന്നെയാണ്.
മനുഷ്യമനസ്സിന്റെ ചാഞ്ചാല്യം ഒന്നുതന്നെയാണ് നമ്മുടെ ദൈവങ്ങളുടെ ബാഹുല്യങ്ങളിലും കാണുന്നത്.'മുപ്പത്തിമുക്കോടി'ദേവതകൾ നമ്മുടെ മനസ്സിനെ കാക്കാൻ നമ്മോടൊപ്പം കരുതിയിരിക്കുന്നു!!!
തൃപ്തി വരുവോളം ഏതു ദൈവത്തേയും ആശ്രയിക്കാം!അന്ധവിശ്വാസങ്ങൾക്ക് വഴിതുറക്കുന്നവർക്ക്‌ ദൈവത്തോടൊപ്പം തന്നെ അനാചാരങ്ങളും,ക്ഷുദ്രവാസനകളും പ്രചരിപ്പിക്കാനും കഴിയുന്നു.ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ നടുക്കടലിലെ രക്ഷാമാർഗ്ഗം വൈക്കോൽ തുരുമ്പെന്നപോലെ പകർന്നു കിട്ടുന്ന അസത്യങ്ങൾ സത്യങ്ങളായി വിശ്വസിക്കുന്നു.
ഒന്നിലും ഉറയ്ക്കാത്ത മനസുമായി നമ്മൾ ആൾദൈവങ്ങൾക്ക് പിന്നാലെയും പോകുന്നു.
തളർന്ന മനസ്സിൽ ഏതു വിഷയവും കലരാൻ എളുപ്പമാണ്.ചിന്താ ശക്തി നഷ്ടപ്പെടും.
ആകുലതയിൽ,ആശ്വാസമാണ് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത്. 
അതുകിട്ടാൻ സ്വന്തം മനസ്സിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടുവന്നു സമാധാനമായി,ചുറ്റുപാടുകളെ വിലയിരുത്തുമ്പോൾ നാം ആരാണെന്നു  മനസ്സിലാകും.
തുടർന്നുള്ള പ്രവർത്തിയിൽ വിജയിക്കുകതന്നെ ചെയ്യും,സാമധാനവും കൈവരും..
ബുദ്ധിയും,വിവേകവും നമ്മുടെ മനസ്സിന്റെ സഹോദരങ്ങളായി കൂട്ടിനുണ്ടെങ്കിൽ,തീർച്ചയായും ഉണർവ്വുള്ള മനുഷ്യന് തന്റെ മനസ്സിനെ കാണാൻ കഴിയും.ക്ഷമയും,ചിന്തയിലൂടെയും താനാരാണെന്ന് തിരിച്ചറിയാൻ കഴിയും. 
കഴിവുകൾ മനുഷ്യന്റെ കൂടെപിറപ്പാണ്,
അതുപോലെ ദൗർബല്യവും.
എല്ലാരിലും കഴിവുകൾ ഒരുപോലെ തന്നെയാണ്,പക്ഷെ വികസിപ്പിക്കാൻ കഴിയണം.
മനുഷ്യൻ പുതുമയ്ക്കുവേണ്ടി  മനസ്സ് തുറന്നിരിക്കുകയാണ്.
പരിണാമ ദിശയിലെ മനുഷ്യൻ മൊബൈൽ ഫോണോ,ഇന്റെർനെറ്റോ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒരുപക്ഷെ!പ്രാകൃത മനുഷ്യന്റെ അംശ പരമ്പര തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത് എന്ന് നാം അഭിമാനത്തോടെ  മനസ്സിലാക്കണം.
പരിണാമത്തിലൂടെ മനുഷ്യൻ ആയതിനു ശേഷവും അവന്റെ കഴിവിനേക്കാൾ,അവൻ  ഭയന്നതു അവൻറെ കഴിവില്ലായ്മയെ ആയിരുന്നു!!.
അതിനു ബലമേകാൻ അവൻ ദൃശ്യമായ പ്രകൃതിയെ ആശ്രയിച്ചു,ആരാദിച്ചു.
കാറ്റിനേയും,തീയെയും,ജലത്തെയും ആശ്രയിച്ചു.
ഇതെല്ലാം അവ്ശ്യമുള്ളവയുമാണ്!ഭയം മൂലം ഇവയെ ആരാധിച്ചു.
ആ ആരാധനയിൽ ഭയം തീരാത്തവർ ഉദിച്ചു ഉയരുന്ന സൂര്യനെ നമസ്കരിച്ചു.
സൂര്യനും ആരാധനാമൂർത്തിയായി.അതിലും തൃപ്തി വരാത്തവർ പലവിധ രൂപങ്ങൾ ആരാധനയ്ക്കായി ഒരുക്കി.
ആകൃതിയില്ലാത്ത കല്ലുകൾ ആരാധനയ്ക്ക് ഉപയോഗത്തിൽ ഉണ്ടായി.
തുടർന്ന് കല്ലുകൾക്ക് രൂപങ്ങളുണ്ടായി.
ഒരുതലമുറ ഒരുക്കുന്ന ആചാരങ്ങൾ അടുത്തതലമുറ അതിലും ബലവത്തായി മുറുകെ പിടിച്ചു.
ക്രമേണ ആരാധനാലയങ്ങൾ ഉയർന്നു!.
 മനുഷ്യൻറെ രൂപങ്ങൾ ദൈവങ്ങൾക്കും ഉണ്ടായി!.
തന്റെ പൂർവികരെ ആദരിക്കുകയും,
ബഹുമാനിക്കുകയും ചെയ്യുന്ന തലമുറക്കാർ,പഴയതിലും മനോഹരമായ ആരാധനാക്രമങ്ങൾ സൃഷ്ടിച്ച്മുന്നേറി.
പുതു തലമുറയ്ക്ക് പഴയ ആചാരങ്ങളെ തള്ളിക്കളയാൻ കഴിയാത്തവിധം മനുഷ്യൻ മാറി.
പൂർവ്വികരെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യാനുള്ള മനസ്സും ഇതിലൂടെ നേടി.
ഭയം എന്നും മനുഷ്യനെ ഭരിക്കുന്ന അഞ്ജാത ശക്തിയായി നിലകൊണ്ടു. 
അഹങ്കാരം വളരാതിരിക്കാൻ ദൈവം കൊടുത്ത വരദാനമാണ് അവൻറെ ഉള്ളിലെ ഭയം.!
അറിവ് പൂർത്തിയാക്കിയ ഒരു മനുഷ്യനും ഭൂമിയിൽ അവതരിച്ചില്ല,അറിവുകൾ അനേകരിലേക്കു പകുത്തുനൽകി ദൈവം മനുഷ്യനെ ആശിർവദിച്ചു.പലരുടെ കൂട്ടായ്മ അതിലൂടെ നാം അനുഭവിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്ക് പിറകെ പായുന്ന മനുഷ്യനെ,
പരിണാമദിശക്ക്മുമ്പുണ്ടായിരുന്ന ആദിമമനുഷ്യർ കണ്ടിരുന്നെങ്കിൽ?പരിഹസിച്ചേനെ!
വിഗ്രഹാരാധനയെ ചെറുത്ത പുണ്ണ്യ പുരുഷൻറെ രൂപവും ഇന്നു നാംപൂജിക്കുന്നു.!!
ഇന്നത്തെ ആൾ ദൈവങ്ങൾ ഒരുപക്ഷെ!അന്നത്തെ ദൈവങ്ങൾക്ക് സമന്മാരായിക്കാം.
ലോകത്തിൽ നാനാ തുറകളിലും പുതിയ മനുഷ്യ ദൈവങ്ങൾ ജന്മം കൊള്ളുന്നു.മനുഷ്യരിൽ ബുദ്ധി,കഴിവ്,വിവേകം,വാക്ച്ചാതുരി,തളരാത്ത മനസ്സ് ഇതു തികഞ്ഞവർ,തന്ത്രപരമായി മനുഷ്യരെ തൻറെ മനശക്തിക്ക്  മുന്നിൽ കീഴ്പ്പെടുത്തും.
അതിലൂടെ അവർ ആനന്ദം കണ്ടെത്തും,ആ ലഹരിയുടെ ആലസ്യവും,പല മാനാസിക ചാപല്യങ്ങളും,ശ്രദ്ധിച്ചാൽ കാണാൻ കഴിയും. അത് നമ്മൾ ദൈവികതയായി ധരിച്ചു അവരുടെ പാദങ്ങൾ കഴുകി,
സർവ്വപൂജ്യപരബ്രഹ്മമായിക്കണക്കാക്കുന്നു..
അവരുടെ കുറ്റങ്ങൾ കാണാൻ നമുക്കു മനസ്സനുവദിക്കില്ല.തോന്നിയാൽ പാപമാണെന്നു നാം ധരിക്കും..
അവർ  പറയുന്നത് അനുസ്സരിക്കാൻ നാം സധാ സന്നദ്ധരായി അവർക്ക് ചുറ്റും വലംവക്കും?.
ബുദ്ധിമാന്മാരായ ആൾ ദൈവങ്ങൾ മനുഷ്യകൗശലം പരമാവുധി സാധാരണ മനുഷ്യരിലേക്ക് സന്നിവേശിക്കുമ്പോൾ,അത്ഭുത പരതന്ത്രരാകുന്ന സാധാരണക്കാർ ആശ്ചര്യത്തിൽ മയങ്ങി അവരിൽ ലയിക്കുന്നു.മാജിക് അറിയാത്തവർ അതുകാണുമ്പോൾ അത്ഭുത പരതന്ത്രരാകാറുണ്ട്.
ആഞ്ഞ്ജാശക്തിയും,മനശക്തിയും ഏകാഗ്രമാക്കിയ അവർ മനുഷ്യവലയത്തെ ആവാഹിക്കാൻ കരുത്തുള്ളവരാകുക ആയിരിക്കും ഫലം.
ജനങ്ങളുടെ ആവേശവും അടുപ്പവും,അവരെ കൂടുതൽ ശക്തരാക്കും,ആഘോഷകരമായ അന്തരീക്ഷം അവർക്കായി നാം അറിയാതെ ഒരുക്കുക തന്നെയാണ്.
മനസ്സിലുള്ള ആരാധന വർദ്ധിക്കുംതോറും അവർ പറയുന്നത് തെറ്റായാൽ പോലും,
നാം സംശയിക്കാതെ വിശ്വസിക്കും.ക്രമേണ നമുക്ക് സത്യമായി തോന്നും.എതിർത്തു പറയുന്നവരെ നമ്മൾ വെറുക്കും.സർവ്വാന്മനാ നാം അനുസ്സരിക്കും.
ഈ ഉറച്ചവിശ്വാസമാണ് മനുഷ്യശക്തി!നമ്മിൽ കൊടികൊള്ളുന്ന ശക്തി നാം ദൈവികത സൃഷ്ടിക്കുന്നവർക്ക്  കൽപ്പിച്ചു  നല്കുന്നു.
അവർ അധിശക്തരാകുന്നു.അവർ സമ്പാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നു.
മനുഷ്യരിലുള്ള വിശേഷസ്വഭാവം നാം തിരിച്ചറിയണം, മറ്റുള്ളവർ ചെയ്യുന്ന എന്തും അതെ വിധമല്ലെങ്കിൽ പോലും,അനുകരിക്കാൻ തയ്യാറാണ്.
ഒരാൾ പത്തുപ്രാവശ്യം ചെയ്യുന്ന കാര്യം ലാഭേശ്ച്ച ഇല്ലെങ്കിൽ പോലും,അതുപോലെ ചെയ്യാൻ കാണിക്കുന്ന വാസന പലരിലും ഉണരുന്നു..
അനേകർ ഒരുപോലെ ആവർത്തിക്കുന്ന ഏതാചാരവുംവളരാൻ  മനുഷ്യമനസ്സുകളിൽ വളക്കൂർ ഏറെയാണ്!!മദ്യപാനവും ഒരു ഉദാഹരണമാണ്.
ഒരുലാഭാവും ഉണ്ടായിട്ടല്ല,"പക്ഷെ!അവിടെ ചെന്നാൽ മനസ്സുഖം ഉണ്ട്!"നാം പലപ്പോഴും കേൾക്കുന്ന വാക്കുകളാണ്.ഈ മനസ്സുഖം സ്വയം അറിഞ്ഞു സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടതും.
കപടതയിൽ ലയിച്ചു, അവരുടെ ആത്മസുഖത്തിനായി നാം ഒത്തുകൂടി അവരെ സന്തോഷിപ്പിച്ചു ദൈവമാക്കി,ആരാധിക്കുന്നു.
അതിലൂടെ നാം ഒന്നുമല്ലെന്ന തോന്നൽ തന്നെയാണ് അവരെ വലുതാക്കുന്നതും.
അവിടെ നാം വായു നഷ്ടപ്പെട്ട ബലൂണ്‍ പോലെ,പൂർണ്ണമായും ശൂന്ന്യമാണ്.
വ്യക്തിത്വം ചോർന്നുപോകുന്നത് അറിയാമെങ്കിൽ പോലും നാം ആ അന്തരീക്ഷത്തെ സ്നേഹിക്കുന്നു. വ്യക്തിത്വം നഷ്ടപെടുത്തിയുള്ള ആരാധനയിലുള്ള മനസ്സുഖമല്ല നമുക്ക് വേണ്ടത്!അതിലുപരി തൻറെ മനസ്സുകണ്ടെത്തി സത്യം മനസ്സിലാക്കി,
സമൂഹത്തിനു കഴിവതു നന്മ ചെയ്യുന്ന മനുഷ്യരാകുകയാണ് വേണ്ടത്!അതിലൂടെ ദൈവത്തെ നമുക്ക് അടുത്തറിയാൻ കഴിയും.
ഒരു നേരം ആഹാരം കഴിക്കാൻ കിഴിവില്ലാത്ത വിശന്നുവലയുന്ന അനേകരെ തൻറെ ചുറ്റുപാടും കണ്ടുകൊണ്ടു തന്നെ ചിലർ ആൾ ദൈവ സന്നിധിയിൽ ധന,ധാന്ന്യങ്ങൾ കുന്നുകൂട്ടി സമർപ്പിക്കുന്നത്,അവരോടുള്ള വിശ്വാസത്തിൻറെ ആഴമാണ്കാണിക്കുന്നത്.
അയൽവക്കത്തുള്ള പട്ടിണിപാവങ്ങൾക്ക് ഒരുനേരം ഭക്ഷണം കൊടുക്കാൻ അവർതയ്യാറല്ല.
കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങളിൽ പലതും അനുഗ്രഹത്തിനായി അർപ്പിക്കുന്നു?
കപടത നിറഞ്ഞമനസ്സുള്ള അവതാരങ്ങൾക്കു  ഇതെല്ലാം ഒരു തമാശ മാത്രമാണ്!
അർപ്പിക്കുന്നവർ മത്സരബുദ്ധിയോടെ ആണെന്നതും നാം മനസ്സിലാക്കേണ്ടതാണ്.അതിലും ഒരു കാപട്യത്തിന്റെ മുഖമില്ലേ?
എന്നാൽ പട്ടിണി പാവങ്ങൾ വയർ നിറയുമ്പോൾ ആഹാരം കൊടുത്തവർക്ക് നല്ലതുവരാൻ, അവർ ആഗ്രഹിക്കും.
അവരുടെ നിറഞ്ഞ മനസ്സാണ് ദൈവം!!!
ദൈവം ഭൂമിയിൽ നിറഞ്ഞുനില്ക്കുന്ന അദർശ്യ ശക്തിയാണ്!പ്രപഞ്ചശക്തിയാണ്!
അത് നമ്മുടെ പ്രവർത്തിയിലും,സംസാരത്തിലും നിറഞ്ഞുനില്ക്കുന്നു.
ശില്പിയുടെ മനസ്സിലെ രൂപം പോലെയും, ചിത്രകാരൻറെ  മനസിലെ ചിത്രം പോലെയുമാണ്.
എവിടെയും ദൈവത്തെക്കാണാം,പക്ഷെ!തയ്യാറുള്ള മനസ്സുവേണം!!നാം തികഞ്ഞവൻ എന്ന ധാരണ കളയണം!
നാം കൈക്കുള്ളിൽ താക്കോൽ വച്ചു കൊണ്ട് താക്കോൽ അന്യോഷിക്കുന്നതു പോലെ യാണ് ദൈവത്തെ അന്യോഷിച്ചുള്ള നമ്മുടെ പരക്കംപാച്ചിൽ.
ആകുലതയിൽ മറ്റെല്ലാർക്കും മുമ്പേ, ആദ്യം എനിക്ക് അനുഗ്രഹം കിട്ടണമെന്ന മോഹവും നമ്മോടൊപ്പം കുടികൊള്ളുന്നു.
പരിണാമ ദിശയിലെ മനുഷ്യൻ ആകുലത ലേശം ഇല്ലാത്ത പരമപാവമായിരുന്നു,
അഹങ്കാരലേശമില്ലാതെ തൻറെ ശക്തിയിൽ തൃപ്തനായിരുന്നു.! .എന്നാൽ ആധുനീക മനുഷ്യൻ ശക്തനാണ്.ആകുലതയിൽ സമ്പന്നനും.അറിവിന്നു കൂട്ടായി അഹങ്കാരവും,അന്ധവിശ്വാസങ്ങളും  അവനോടൊപ്പം വളരുന്നു.ചന്ദ്രനിലും,ചൊവ്വയിലും പറന്നുയരുന്ന മനുഷ്യൻ ഭൂമിയിലെ പലതുംകണ്ടെത്താനും,മനസ്സിലാക്കാനും ഇനിയും കഴിഞ്ഞിട്ടില്ല.
അനേകകോടി സൗരയുഥങ്ങളിലെ, അനേകകോടി ഗ്രഹങ്ങളിലെ മനോഹരിയും,സൗമ്യശീലയുമായ ഭൂമിയിൽ മനുഷ്യനായി ജന്മം കൊള്ളാൻ നമുക്ക് കഴിഞ്ഞതിൽ മനുഷ്യൻ ശ്രേഷ്ടൻ തന്നെയല്ലേ?
കഴിവതും നമുക്ക് സഹജീവികളോട് വൈര്യം വെടിഞ്ഞു,സമത്വ ചിന്തയോടെ വർത്തിക്കാൻ വേണ്ട മനസ്സുണ്ടാക്കുക!അതിലൂടെ സാക്ഷാൽ ദൈവം നമുക്ക് കൂട്ടായ് നമ്മോടൊപ്പം ഉണ്ടാകും.
അലസ്സത വെടിഞ്ഞു,മനസ്സ് തുറന്നു നന്മകൾ മനസ്സിൽ നിറച്ചാൽ, നമുക്കുചുറ്റും ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നത് കാണാം .നന്മചെയ്യുമ്പോഴുള്ള മനസ്സുഖം അതിലുള്ള ആനന്ദം, അതുതന്നെയാണ് ദൈവ സാന്നിദ്ധ്യം!!!.നമുക്കുംആശ്രയിക്കാൻ ദൃഡതയുള്ള ഒരു മനസ്സുണ്ടെങ്കിൽ ദൈവം അതിൽ നിറഞ്ഞു ചിരിക്കും,  അദർശ്യമായ ദൈവ സാന്നിദ്ധ്യം മനം നിറഞ്ഞു ഉൾക്കൊള്ളുക!!! 
ശ്രമിക്കാമെങ്കിൽ ദൈവം നമ്മിലും നിറയും തീർച്ച !!!!!!! 
സമാധാനം.....സധാ.....സാഹോദര്യവും നിറയട്ടെ!!!!
                                     രഘു കല്ലറയ്ക്കൽ
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ


Sunday, February 23, 2014

വ്യക്തിത്വം!!!!!

 വ്യക്തിത്വം!!!!!            
രെതിർത്തീടിലും !വളർന്നു മുന്നേറണം ,
ആകാശ ക്കീഴിലങ്ങകലങ്ങളറിയാതെ!
ആർത്തനാദം മുഴക്കിയല്ലങ്കിലും,തന്നിലാ-
യാശ്ചര്യമൂറുന്ന,ആശയം തോന്നണം!!!
    അറിവാണ് മനുഷ്യന്നു സത്തയെന്നാകുകിൽ
    അതുമാത്രം അളവൊത്തോരവതാരമാകണം.
    അലയുന്ന മനസ്സിനെ അണയ്ക്കുവാൻ കഴിയണം
    അടരാടി മുന്നേറുവാൻ,അലസ്സരെ കാക്കണം.
അഹന്തയില്ലാതെന്നും!അറിവിനായ് കേഴുന്ന,
അഗതിയായറിവിൻറെ അയലത്തുനില്ക്കണം!
അവമതിക്കല്ല തൻ,ബഹുമതി നേടുവാ-
നനുഗ്രഹം ചൊരിയുമീ,ലോകത്തിനൊന്നാകെ!!
      ആഡ്യം മനുഷ്യന്നു മനസ്സിൻ തുണയ്ക്കുള്ള,
      ആവേശ മരുളുന്ന യുക്തി യായീടണം!
      ആരും ജനിക്കും കുലത്തിലല്ലീശ്വരൻ
      ആർക്കും ഉണർവ്വുള്ള മനസ്സിലുണ്ടീശ്വരൻ!!
അഹന്ത യാലാരേയും കൂസാത്ത ധിക്കാരി
ആഡ്യ കുലത്തിൽ പിറന്നിട്ടുമെന്തിന്നു?
ആരേയും സ്നേഹത്തുടിപ്പോടെ കാണുകിൽ
ആരുതന്നാകിലും മഹിതരായീടുമേ !!!
      അന്ധത മുറ്റിയ വിശ്വാസമോടെ നാം
      ആകാമിതെന്തുമേ! നേടിയെന്നാകിലും
      ആഴിയിൽ ഈയ്യലിൻ ആയ്യുസ്സുമാത്രമേ
      ആകുല ചിന്തിത ന്നാധാരമൂഴിയിൽ !!!!!!
ആഡ്യം മനസ്സിലുറച്ചുള്ള വ്യക്തിക്ക്,വ്യക്തിത്വ-
മാഡ്യമായാലതു മുത്തമം, നോക്കിലുംവാക്കിലും
ആകാമതത്രയും ലാളിത്യവുംസദാ,മാന്യതകാക്കു-
മാകാര ശ്രേഷ്ടവും,സൌഹൃദം     
                                           മനസ്സിന്നലങ്കാരമാകുകിൽ!!!
   *******************************************രഘു കല്ലറയ്ക്കൽ**********
  ആര്യപ്രഭ       

Wednesday, December 25, 2013

ഉണരുന്ന വയലേല!!

        ഉണരുന്ന വയലേല!! 
കുളിര്‍കാറ്റു ഞാറ്റിന്മേല്‍ 
                   മൃദുവായ് തലോടുമ്പോള്‍ 
കുളിരാലിളം വയൽ, 
                      നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
                                                       വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന 
                                                             ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ 
                                                             വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
                                                                 വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
                                                              വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട 
                                                          ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
                                       ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
                                                       ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
                                            കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന 
                                                                ശോഭയാൽ 
തനിമയിൽ ചെറുമികൾ കളനീക്കി 
                                                              ചെളിനീരിൽ 
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ 
                                                 കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു  തളരാതെ വെയിലേറ്റു 
                                                                വേലയിൽ!!!
                                                                                          രഘു കല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Saturday, October 5, 2013

നാട്ടില്‍ പ്രമാണി

             നാട്ടില്‍ പ്രമാണി!
പ്രകൃതിയും മനുഷ്യനും 
                       ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
                          മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ 
                               ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
                  ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ 
                           ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു 
                               പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ് 
                               കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ 
             വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
                                  തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ് 
                                  മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
                  നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
                                          ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
                   വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
                     ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
              ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള 
               ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
                                                നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര് 
                                തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
                                           തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
                                                                                    തായ് കാണില്ല !!!  
*തീട്ടൂരം=അനുവാദപത്രം                                                                                                   
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ 


Sunday, September 15, 2013

തിരുവോണം പോലും തനിമ നിലനിർത്താത്ത മലയാളികൾ!

മലയാളിയുടെ തനിമ കൈവിട്ടു പോകുന്ന മലയാള മഹോത്സവം ,തിരുവോണം പോലും പഴമ നിലനിർത്താത്ത മലയാളികൾ!
പണ്ടുകാലങ്ങളിൽ കുട്ടികൾ പറിച്ചു കൊണ്ടുവരുന്ന പൂക്കൾ വീട്ടു മുറ്റങ്ങളിൽ മനോഹാരിത വിടർത്തുമായിരുന്നു.
ഓണത്തിന്റെ  ആവേശ തിരയിളക്കം  കുഞ്ഞുമനസ്സുകളില്‍ കൂടെ  വൃദ്ധരിലും  അലയടിക്കും.
കളിക്കുട്ടുകാരുമൊത്ത് അന്നത്തെ കുഞ്ഞുങ്ങൾ കളിച്ച്ല്ലസിക്കുമായിരുന്നു.കണ്ടുരസ്സിക്കുന്ന വൃദ്ധജനങ്ങളുടെ കൂട്ടവും ഓണത്തിനു ശോഭപകര്‍ന്നു.
ഓണപ്പുടവയ്ക്കും മഹത്വമുണ്ടായിരുന്നു,ഊഞ്ഞാലും,തുമ്പി തുള്ളലും കൌതുകമായിരുന്നു.

ഇന്നിതെല്ലാം പഴമയുടെ ദ്രവിച്ച ആചാരങ്ങളായി പരിണമിച്ചു.
ഇന്നും മലയാളികൾ ഓണം ആർഭാടമായി ആഘോഷിക്കുന്നു.
ഓണം ഇന്നു തമിഴ്‌നാടിന്റെ സമ്പത്തുകാലവും കൂടിയാണ്.
മാവേലിയെ വരവേല്ക്കാൻ തമിഴന്റെ പൂവ് ഇല്ലെങ്കിൽ കേരളം ശൂന്യമാകും!
തിരുവോണത്തിന് സദ്ധ്യഒരുക്കാൻ തമിഴനെ ആശ്രയിക്കാതെ പറ്റുമോ?
പച്ചക്കറിക്ക് തമിഴനും,അരിക്കും പലചരക്കിനും മറ്റു സംസ്ഥാനങ്ങളും കനിയണം. 
എന്തിനേറെ ആഹാരകാര്യത്തിൽ പോലും മലയാളി മാറിയിരിക്കുന്നു.
ഏറ്റവും കൂടുതൽ കോഴികളെ കൊന്നു തിന്നുന്നവർ മലയാളികളാണ്.
മാടുകളെ തിന്നുന്നതും മലയാളികൾ.
ഓണാഘോഷം തകൃതിയിൽ നടക്കുമ്പോഴും പതിവില്കവിഞ്ഞ തിരക്ക് ബിവറേജസ് -നു മുന്നിലെന്നത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന റിക്കാഡാണ്.
മദ്യപാനം മലയാളിയുടെ അഭിമാനമായി മറിയോ?
മദ്യശാലകളുടെ മുന്നിലെ " Q "കണ്ടാൽ,അവിടത്തെ തെരക്കുകണ്ടാൽ മലയാളിയുടെ മഹത്വം മനസ്സിലാക്കാം.
സ്വന്തം വീട്ടിൽ അരിയും മറ്റും വാങ്ങാൻ കടയിൽ പോകുന്നതിൽ അഭിമാനക്ഷതം കാണുന്നവർ,
പൊരിവെയിലിൽ മദ്യശാലക്ക് മുന്നിൽ അര ദിവസത്തോളം നില്ക്കുന്ന നിൽപ്പ് മാന്യതയുടെ 
മുഖമുദ്രയായിക്കാണുകയാണ് പുതുതലമുറ!!
അഭിമാനത്തിന്റെ  മുദ്ര!!.
മദ്യപാനം പരസ്യമായ ഒരാചാരമാക്കി മാറ്റുകയാണ്.
പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നു.
ശാസ്സിക്കേണ്ടവരും,ശിക്ഷിക്കേണ്ടവരും മദ്യപാനികളോ,കൂട്ടുകുടിയന്മാരോ ആയിരിക്കും.അവര്‍  സമുഹത്തില്‍  മാന്യന്മാരും.
കേരളജനതക്ക് മാവേലി നഷ്ടപെട്ടപ്പോൾ,ഒരുനല്ല രാജഭരണകാലത്തെ സത്യസന്തതയും,ഊഷ്മള സുഖങ്ങളുമായിരുന്നു നഷ്ടമായത് .
ആ സുരഭില കാലത്തെ മനസ്സിലേറ്റി, ആ ഓർമ്മയെ താലോലിക്കുകയാണ് തിരുവോണത്തിലൂടെ മലയാളി.
മദ്യപാനം എന്ന ആഘോഷം തിരുവോണത്തിന്റെ തനിമ നഷ്ടമാക്കി.
മദ്യാസക്തി  സമൂഹത്തിലേക്കു പകർന്നു കൊടുത്ത് ഒരു പറ്റം മദ്യപന്മാരെ വളർത്തുകയാണ് ഇവിടെ സാമൂഹ്യവിരുദ്ധർ ചെയ്യുന്നത്.
സമൂഹത്തില്‍  ചിലരുടെ മനപ്പൂര്‍വ്വമായ  പ്രവണത  മനസ്സിലാക്കാന്‍  വൈകിയാല്‍  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുമാറു  വരും  തലമുറ വന്‍ വിപത്തിന്നു അടിമകളാകും. 
മനോരോഗികളുടെ  എണ്ണം  വര്‍ദ്ധിക്കും.
മരണവീട്ടില്‍ പോലും  മദ്യപന്മാരുടെ ആഘോഷം സഹിക്കാന്‍ വയ്യാതയിരിക്കുന്നു.
വിവാഹ ചടങ്ങുകള്‍ അലങ്കൊലമാക്കാനും മദ്യപന്മാര്‍ കാരണമാകാറുണ്ട്.
നിർദ്ധോഷികളായ ചെറുപ്പക്കാരെ വലയിൽ കുരുക്കി,ഭൂരിഭാഗത്തെ സൃഷ്ടിക്കുന്നു.
മദ്യാപാനികൾ എന്ന് പറയാൻ സമൂഹത്തിൽ ആരും ഉണ്ടാവരുത്.
എല്ലാവരും മദ്യപരാണെങ്കിൽ അവർക്ക് പരസ്പരം മദ്യപാനി എന്നു വിളിക്കാൻ കഴിയില്ലല്ലോ?
രാജ്യം തീവ്രവാദികളുടെ നിരീക്ഷണത്തിലാണ്,അതിലേറെ തീവ്രശ്രദ്ധ മദ്യപാനികളില്‍ സർക്കാർ ചെലുത്തിയില്ലെങ്കിൽ,നമ്മുടെ കേരളം ഭ്രാന്തന്മാരുടെ കേളികേന്ദ്രമാകും! തർക്കമില്ല.
ആർഭാടമായ പേകൂത്തുകളുടെ ആസ്ഥാനം കേരളമാകും!.
മാവേലിക്ക് പകരം "മദ്യവയ്യാവേലികള്‍ക്ക് "വരവേല്പ് ആഘോഷമാണ് നമ്മുടെ കേരളത്തിനു ചേർന്നത്‌.
നന്മകള്‍ മറന്ന മദ്യപന്മാര്‍ .ആഘോഷം ആഭാസമാക്കുന്നു!
നമ്മുടെ സര്‍ക്കാര് ചെയ്യുന്നത് രസ്സകരമായ അനുഭവമായി തോന്നുന്നു. 
മദ്യം നിർലോപം ജനങ്ങൾക്ക്‌ കുടിക്കാൻ കൊടുക്കുന്നു,കുടിക്കുന്നവനെ പിടിക്കുന്നതും ശിക്ഷിക്കുന്നതും കൊടുക്കുന്ന സർക്കാർ തന്നെയാണ്.
നോട്ടിരട്ടിപ്പ് സംഘത്തില്‍ പെടുന്ന നിരപരാധി കിട്ടിയതുമായി രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ ഇരട്ടിപ്പുകാര്‍ തന്നെ പോലീസ് വേഷത്തില്‍ അവരുടെ കൈവശമുള്ള നോട്ടുകള്‍ വാങ്ങി വിരട്ടി ഓടിക്കുന്നു,അതിനു തുല്യമാണ്  സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയും.
മദ്യം വാങ്ങുന്നവൻ കുടിക്കാൻ വേണ്ടിയാണ്.
കുടിക്കുന്നത് മാനസ്സിക ഉത്തേജനം(ലഹരി) കിട്ടാനാണ്.
ലഹരി തലയിൽ കയറിയാൽ പലർക്കും പലതും തോന്നുമെന്ന് കൊടുക്കുന്നവർ അറിയാതെ പോകുന്നത് ശരിയാണോ?
ലഹരി വിറ്റുകിട്ടുന്ന പണത്തെക്കാളേറെ അവരെ ശിക്ഷിച്ചും സർക്കാർ പണം ഉണ്ടാക്കുന്നു?
ഇതെന്തു ന്യായമാണ്?സർക്കാർ കൊടുക്കുമ്പോൾ അമൃതാണ്,?അവർ കൊടിക്കുമ്പോൾ  മദ്യം!
ഒരുപക്ഷെ!കുടിയന്മാരുടെ സംഘടന(യുണിയന്‍ )ഉണ്ടായാൽ ഇതിനെ ചോദ്യം ചെയ്യാനും,സമരം സംഘടിക്കാനും അധികകാലം വേണ്ടിവരില്ല.

സംസ്കാരം നഷ്ടപെട്ടതു സര്ക്കാരിനാണ്!
സംസ്കാര സമ്പന്നരായ ജനതയെ വളർത്തേണ്ട സർക്കാർ പണത്തിന്റെ ആർത്തിയിൽ  കേരള ജനതയെ മദ്യപാനത്തിലൂടെ തീരാ രോഗികളും,
വെറിയന്മാരും,ഭ്രാന്തന്മാരും ആക്കി മാറ്റുകയാണ്.
സമൂഹത്തിലെ സ്ഥാനമാനങ്ങൾ പോലും മദ്യപന്മാരുടെ കൈകളിലാണ്?വീട്ടിലെ അന്തരീക്ഷം പോലും താറുമാറാകുന്നു? ബലാൽസംഗങ്ങൾ പെരുകുകയാണ്.
മാതാപിതാക്കൾക്ക് മക്കളെ തിരിച്ചറിയാത്ത കാലമായിരിക്കുന്നു,
പെരുകുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും മദ്യപന്മാരാണ്.
അപകടങ്ങള്‍ പെരുകുകയാണ്.
സർക്കാർ മദ്യം കൊടുത്ത് പുറകെ പോലീസ് വേഷത്തിൽ അവരെ പിടിക്കുന്നു,ശിക്ഷിക്കുന്നു,വൻതുക പിഴ വാങ്ങുന്നു,ഇനിയും കുടിച്ചുവരാനുള്ള അനുവാദവും കൊടുക്കുന്നു? എന്താ?ഇത്രയും സംസ്കാരം തുടിക്കുന്ന സർക്കാർ ലോകത്ത് കാണുമോ?മാവേലിയുടെ അഥവാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ വിചിത്രമായ ഈ സംഭവങ്ങള്‍ കാണുകയുള്ളൂ.
കേരളത്തില്‍ മിക്കസ്ഥലങ്ങളിലും കുടിയന്മാരുടെ ആഭാസകരമായ കലാപരിപാടികളും കാണാവുന്നതാണ്.
ഇത്ര പൊതുജനസേവകരായ,സന്മനസ്സുള്ള,
കാര്യപ്രാപ്തിയുള്ള,കൃത്യനിഷ്ടയുള്ള സർക്കാർ കേരളത്തിലല്ലാതെ മറ്റൊരിടത്തും കാണുകയില്ല!!!.
ചില ഫാക്ടറികൾ ഉത്പാദനത്തിൽ ഉണ്ടാകുന്ന അസംസ്കൃത വസ്തുക്കൾ പലവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പോലെ,കുടിയന്മാർ മൂലം സർക്കാരിനും എത്രവിധത്തിൽ വരുമാനം ലഭിക്കുന്നു.
സർക്കാരിന്റെ കാമധേനു മദ്യവില്പ്പന ശാലകളാണ്.
നാട്ടിൽ അനേക കോടി മദ്യ ശാലകൾ തുറക്കട്ടെ,കേരളത്തിൽ എല്ലാ ജനങ്ങളും മദ്യപാനികൾ ആയിത്തീരട്ടെ,അതിലൂടെ കേരള സർക്കാർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കട്ടെ,തന്മൂലം സ്വകാര്യ ആശുപത്രികൾക്കും നേട്ടമുണ്ടാകുമല്ലൊ?അതും സർക്കാരിന് നേട്ടമാണ്.മദ്യപന്മാര്‍ വര്‍ദ്ധിച്ചു പല കുടുംബങ്ങളും പരിഭ്രാന്തിയില്‍ നെട്ടോട്ടം ഓടുമ്പോള്‍ കുടിയന്മാരെ സഹായിക്കാനും,കുടിനിര്‍ത്താനും പുതിയ ആശുപത്രികള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു.
കുടിയന്മാര്‍ ഒരു സാമ്പത്തിക ശ്രോതസ്സു കൂടിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.
വിവേകാനന്ദൻ കേരളത്തെ ജാതിവ്യവസ്തയുടെ പേരില് ഭ്രാന്താലയം എന്ന് വിശേഷിപ്പിചെങ്കിൽ ,ഇന്ന് സമനില തെറ്റിയ മദ്യപന്മാരുടെ കൂട്ടമാണ്‌ യഥാർത്ഥ ഭ്രാന്താലയം.
സർക്കാർ കണ്ണുതുറക്കില്ല, പൊതുജനം മദ്യത്തിന്നെതിരെ കണ്ണ് തുറക്കുക തന്നെ വേണം!!!.
വരും തലമുറ മദ്യത്തെ ഉപയോഗിക്കുന്ന രീതിതന്നെ മാറിയേക്കാം. പിടിച്ചുനില്ക്കാൻ കഴിയാത്തത്ര വളർന്നാൽ മലയാളി ലോകജനതക്ക് മുന്നിൽ നാണം കെടും!.
അതിനാൽ വരും തലമുറയെ കടിഞ്ഞാണിടാൻ ഉതകുംവിധം നമ്മളിൽ അറിവ് ശേഷിക്കുന്നവർ തയ്യാറാകണം!!!
ആത്മാർഥത നിഷ്കളങ്കരായ ജനങ്ങളോടായിരിക്കണം,
അതിനുകഴിയുന്നവർ ഒത്തുകൂടും എന്ന് വിശ്വസിക്കുന്നു!!!   ലോകത്തിന്റെ ഏതുകോണിലും മലയാളികള്‍ അവരുടെ മഹത്വത്തെ ഉയര്‍ത്തി സൂക്ഷിക്കും, നന്മകള്‍ അപൂര്‍വ്വമായി വിടരുന്നവ ആകരുത്?സധാ വിടരുന്ന പുഷ്പങ്ങളാവട്ടെ മലയാളിയില്‍ വിടരുന്ന നന്മ!!!
ലോകമലയാളികള്‍ക്ക് ഉത്സ്സാഹത്തിന്റെയും,ഉന്മേഷത്തിന്റെയും കുളിര്‍മ്മ നിറഞ്ഞ ഒരായിരം ഓണാശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു!!!!!                                                                 രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ